Showing posts with label രതി. Show all posts
Showing posts with label രതി. Show all posts

സർഗാത്മകത - സ്വയംഭോഗം

സർഗാത്മകമായി സ്വയംഭോഗിച്ചു തീർത്ത രാത്രികളിൽ. ആർക്കും മനസിലാവത്തൊരു ഇതിവൃത്തം. മടുപ്പിക്കുന്ന ജീവിതം നാടകമായി മാറുമ്പോൾ അക്ഷരങ്ങൾകൊണ്ട് എന്ത് തുന്നി ചേർക്കാനാണ്. കേൾക്കാൻ ആരെങ്കിലുമുണ്ടോ? ഇല്ല, ഉണ്ടാവില്ല. എങ്കിലും ഉറക്കെ ചോദിച്ചു പോവും. ഈസ് ദാറ്റ് എനിബടി ലിസണിങ് മൈ വോയ്‌സ്? എന്തൊക്കെയോ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്താണെന്ന് കണ്ടെത്താൻ മാത്രം കഴിയുന്നില്ല. തുന്നിച്ചേർത്ത അക്ഷരങ്ങളും, പകുതി ചൊല്ലി തീർത്ത കവിതകളും, കാമവും, പ്രണയവും, വികാര സ്നേഹ പ്രകടനങ്ങളും എല്ലാം നഷ്ടപെടലുകളോടുള്ള ഭയത്തിനുപുറത്തുള്ള കാട്ടിക്കൂട്ടലുകൾ മാത്രം. ഒരുകാലമുണ്ടായിരുന്നു, അടച്ചിട്ട ജനാലകൾ ശബ്ദമുണ്ടാക്കാതെ തുറന്നിട്ടുകൊണ്ട്, ഇരുട്ടിനെ കീറിമുറിച്ചു താഴേക്കു വീഴുന്ന നിലാവിനാൽ, കാമത്തിന്റെ ആസക്തിയിൽ നാണം വഴിതടയുമ്പോൾ നഗ്നമായ ശരീരത്തെ പുതപ്പു കൊണ്ടുമൂടി ആകാശത്തെ പൂർണ നഗ്നമായ ചന്ദ്രനിലേക്ക് മാത്രം കണ്ണുകളെറിഞ്ഞുകൊണ്ട് സ്വയംഭോഗം ചെയ്‌തുതീർത്ത രാത്രികൾ. മൂർച്ഛയിലേക്കെത്തിയ ഓരോ സിരകളിലും ചുവന്ന രക്തത്തിന്റെ കൂടെ അപ്‌ഡേറ്റു ചെയ്ത കാമകണികകൾ ശരീരത്തിലേക്കാകമാനം ചപ്പാത്തു തീർക്കുന്ന നിമിഷങ്ങൾ. തുറന്നിട്ട ജനാലകൾക്കുള്ളിൽകൂടി തണുത്ത കാറ്റ് വീശുമ്പോഴും വിയർത്തൊഴുകാൻ തിടുക്കം കൂട്ടുന്ന ദീർഗ്ഗമല്ലാത്ത ചില നിമിഷങ്ങൾ. കൂടു വിട്ട് കൂടുമാറി ഇണയെത്തേടി പോവുന്ന രാത്രി സഞ്ചാരികളായ കിളികളുടെ ശല്യപ്പെടുത്തുന്ന ചിറകടി ശബ്ദവും, വാർദ്ധക്യം മൂലം ത്രാണിയില്ലാതെ കൊഴിഞ്ഞു വീഴുന്ന ഇലകളുടെ വേർപാടിൽ, തളിർത്ത കുഞ്ഞിലകൾ പൊഴിക്കുന്ന കണ്ണീരില്ലാത്ത കൂട്ട കരച്ചിലുകളുടെ ശല്യപെടുത്തലുകളിലും ശ്രദ്ധ നഷ്ടപ്പെടാതെ സ്വയംഭോഗിച്ചുകൊണ്ട് മനസ്സിനെയും ചിന്തകളുടെ സ്മരണകളെയും ഉദ്ധീപിപ്പിച്ച രാത്രികൾ. ഏകതാനമായ ശബ്ദത്തിനപ്പുറത്തേക്ക് മറ്റൊരു ശബ്ദം കാതുകളിൽ സെൻസർ ചെയ്യപ്പെടുമ്പോൾ ഹൃദയമിടിപ്പ് കൂടുന്ന നിമിഷങ്ങൾ. കൈയുടെ വേഗത കുറയുകയും ക്രമാതീതമായി പുതപ്പിന്റെ നില ഉറക്കത്തിന്റെ അഭിനയ ആംഗ്യത്തിലേക്ക് ഒതുക്കികൊണ്ട്, അടക്കാത്ത കതകിന്റെ അരികിലേക്ക് ഏതെങ്കിലും ആൾരൂപം പ്രത്യക്ഷപെടുന്നുണ്ടോ എന്ന് ഹൃദയമിടിപ്പുകൊണ്ട് കേട്ടിരുന്ന നിമിഷങ്ങൾ. ഉത്തരവാദിത്വത്തിന്റെ കണ്ണുകൾ ഈ ഇരുട്ടിലും എന്റെ ശരീരത്തിനുമുകളിലേക്ക് വീഴുന്നുണ്ടോ എന്ന് ഹൃദയമടക്കിപ്പിടിച്ചുകൊണ്ട് ശ്രദ്ധിച്ചിരുന്ന നിമിഷങ്ങൾ. വീണ്ടും സർഗ്ഗശക്തിയുടെയും, സങ്കൽപ്പത്തിന്റെയും, സദാചാരത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചു ചന്ദ്രനിലേക്ക് കണ്ണുകളെത്തുന്ന നിമിഷങ്ങൾ. ഏതോ ഒരു നിമിഷത്തിൽ എല്ലാ ശല്യപ്പെടുത്തുന്ന ഒച്ചപ്പാടുകളും നിശബ്ദമാവുന്നു. കണ്ണുകൾ തനിയെയടയുന്നു. കൈയുടെ വേഗത കൂടുന്നതോടുകൂടി സിരകൾ അന്യോന്യം മത്സരിക്കുന്നു. തലയണയിൽ ഉറപ്പിച്ചുവച്ച തല തനിയെ കുടഞ്ഞുകൊണ്ട് അൽപ്പം ഉയരുന്നു. രക്തപ്രവാഹം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു. അൽപ്പ സമയം ചേർന്നുപിടിച്ച രണ്ടു പുരികങ്ങളും അകലങ്ങളിലേക്ക് തെന്നിമാറുന്നു, കാലുകളും കൈകളും ശാന്തമാക്കികൊണ്ട് പുറകിലേക്ക് തെന്നിവീണ ശരീരം നിലാവിലൂടെ അൽപ്പ നിമിഷത്തേക്ക് തെന്നിമാറിയ ചന്ദ്രനെ തിരയുന്നു. ശല്യപ്പെടുത്തിയ ഒച്ചപ്പാടുകൾ ആശ്വാസവാക്കുകൾ പോലെ കാതുകളിലേക്ക് വന്നു കയറുന്നു. വിയർത്ത ശരീരത്തിലെ ഓരോ തുള്ളികളും ജനാലയിലൂടെ വീശുന്ന കാറ്റ് ഒപ്പിയെടുക്കുന്നു. മുറ്റത്തു വിരിയാൻ കൊതിക്കുന്ന മുല്ലപ്പൂ മൊട്ടിന്റെ മണം മൂക്കിലേക്കടിച്ചു കയറുമ്പോൾ, തന്റെ മുഖമില്ലാത്ത കാമുകിയുടെ ഉണക്കുമുന്തിരിയുടെ മണമുള്ള മുടിയിഴകൾ മനസ്സ് മുഴുവൻ നിറഞ്ഞുകവിഞ്ഞൊഴുകുന്നു. ഈ കാറ്റിന് അവളുടെ വിയർപ്പിന്റെ മണമായിരുന്നെങ്കിൽ, ഈ തലയണകൾ അവളുടെ മുലക്കണ്ണില്ലാത്ത മുലകളായിരുന്നെങ്കിൽ. ഈ പുതപ്പ് മുഖമില്ലാത്ത അവളുടെ ശരീരമായിരുന്നെങ്കിൽ, ദൂരെ, അങ്ങ് ദൂരെ കാണുന്ന ചന്ദ്രനെ നോക്കികൊണ്ട് പറയുമായിരുന്നു, മിന്നിമറയുന്ന ഈ നക്ഷത്രങ്ങളൊക്കെ എന്റെ ഓരോ രാത്രികളായിരുന്നെന്ന്. ഊറി ചിരിക്കുന്ന അവളുടെ നെറ്റിയിൽ ഉമ്മവയ്ക്കാൻ അപ്പോഴെങ്കിലും അവൾക്ക് മുഖമുണ്ടായിരുന്നെങ്കിൽ എന്നൊന്ന് ഞാൻ ആഗ്രഹിക്കുമായിരിക്കും! -

വേട്ടയ്ക്കാരനും പേടമാനും

നിലാവിന്റെ വെളിച്ചത്തിൽ പോലും തെളിഞ്ഞു കാണാത്ത എന്റെ കറുത്ത ശരീരം കാത്തിരുന്നവൾ,
പൌർണമിയിൽ പോലു ഉറക്കമൊഴിഞ്ഞ് ശരീരത്തെ തൊട്ടുകൊണ്ടിരിക്കാൻ കണ്ണും നട്ടിരുന്നവൾ, എന്റെ ഒരു നോട്ടം കൊണ്ട്, രതിയുടെ ആഴത്തിലേക്ക് ഇറങ്ങി ചെന്നവൾ.

കണ്ണിലെ കൃഷ്ണമണിയുടെ രുചി എന്റെ നാവിന് അറിയണം എന്ന് തോന്നിയപ്പോൾ ആദ്യം ചെന്ന് പറഞ്ഞത് അവളോടായിരുന്നു,
അവൾ എന്റെ ചോദ്യംകേട്ട് മിഴിച്ചു നിന്നു, പിന്നെ സ്വയം കണ്ണാടി നോക്കി കണ്ണിലെ ഉരുണ്ട ഗോളത്തെ ശ്രദ്ധിക്കാൻ തുടങ്ങി, പകൽ വെളിച്ചത്തിൽ മുഴുവൻ മറ്റൊരു ലോകത്ത് നിശബ്ദമായിരുന്നു.
ചിന്തകളുടെ പരലോകം. ആത്മഹത്യ ചെയ്ത ചിന്തകളിലേക്ക് ഇറങ്ങി, പലതും ഓർത്തെടുക്കാൻ ശ്രമിച്ചു കൊണ്ടവളിരുന്നു.

രാത്രിയിൽ നഗ്നമായി കാമിക്കാൻ തയ്യാറായി അവളുടെ മുന്നിലേക്ക് ചെന്നപ്പോൾ,
വീണ്ടും പുനർജനിച്ച ഓർമകളെ കൂട്ടുപിടിച്ച് എന്റെ ശരീരത്തെ മാറ്റി നിർത്തി കൊണ്ടവൾ പറഞ്ഞു.

'അമ്പ്‌ കൊണ്ട് പിടഞ്ഞു വീണ മൃഗത്തെ ചവിട്ടി നിൽക്കുന്ന ഒരു വേട്ടകാരന്റെ അഹങ്കാരം പോലെയാണ്, നീ എന്റെ മുന്നിൽ നിൽക്കുന്നതെങ്കിൽ നിന്റെ നഗ്നത നിനക്ക് മറക്കാം'

"എന്റെ അനുരാഗം, അത് ഇനിയാണ് നീ അറിയാൻ പോവുന്നത്, വേട്ടയ്ക്ക് തയാറാവുന്ന ഒരു വേട്ടകാരനായിരുന്നു ഞാൻ ഇതുവരെ, ഇനിയാണ് ഞാൻ വേട്ടയാടുക. അല്ലാതെ വേട്ടയാടി കഴിഞ്ഞ് അതിനെ ഭക്ഷിക്കുന്ന ഒരു കാട്ടാളനായല്ല ഞാൻ നിന്റെ മുന്നിൽ നിൽക്കുന്നത്."

അപ്പോഴും അവളുടെ മുഖത്തെ സന്ദേഹം വിട്ടുമാറിയിട്ടില്ല,
അവളുടെ മുന്നിൽ കണ്ണുകളുടെ മുന്നിൽ തന്നെ ഞാൻ നഗ്നത മറച്ചു,
പതിയെ മറ്റൊരു സ്ത്രീയെ കുറിച്, സോനാഗചിയിലെ തെരുവിലെവിടെയോ കേട്ടറിഞ്ഞ ഒരുവളുടെ കഥ എന്റേത് കണക്കെ പറഞ്ഞു തുടങ്ങി.
അവൾ കേൾക്കുന്നുണ്ടോ എന്നെനിക്കറിയില്ല, പക്ഷെ അവളുടെ കണ്ണുകൾ എന്റെ ചുണ്ടുകളിലേക്ക് മാത്രമായിരുന്നു നോക്കികൊണ്ടിരുന്നത്.
എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്കും.

അവളുടെ കണ്ണിലെ കറുത്ത ഗോളങ്ങളുടെ അനക്കം എന്നെ മത്തുപിടിപ്പിച്ചു, ഞാൻ ചോദിച്ചു,
'"നീ കണ്ണുകളിലെ കറുത്ത ഗോളങ്ങളുടെ രുചിയറിഞ്ഞിട്ടുണ്ടോ?"
എന്റെ ചുണ്ടുകളിൽ നിന്നും അവളുടെ നോട്ടം കണ്ണുകളിലേക്ക് മാറി, രണ്ടു കണ്ണുകളിലേക്കും നോട്ടങ്ങലെറിഞ്ഞു.

'ഈ ഇരുണ്ട ഗോളങ്ങൾക്ക് എന്ത് രുചി?'

"എന്റെ ഇരുണ്ട ശരീരത്തിന്റെ വിയർപ്പിന്റെ രുചി അറിഞ്ഞിട്ടുണ്ടോ?"

കണ്ണുകൾ അടച്ച്, എന്റെ നെഞ്ചിലെ രോമങ്ങൾ പിടിച്ചു വലിച്ചുകൊണ്ട് അവൾ കഴുത്തിലേക്ക് മുഖമമർത്തി കിടന്നു.

"രണ്ടു ശരീരങ്ങളും പരിണമിച്ചു കഴിഞ്ഞ് വിയർതുകൊണ്ടിരിക്കുന്ന ശരീരത്തിന്റെ സുഗന്ധവും,
ഉപ്പു വറ്റിയ ചുണ്ടുകളുടെ രുചിയും, രതിയിൽ കണ്ണടച്ച് നിൽക്കേണ്ടി വന്നവളുടെ വികാരവും തളർന്നുറങ്ങുന്ന തിരമാലകളുടെ മുന്നിൽ നിന്നുകൊണ്ട് അനുഭവുക്കുക - അങ്ങനെ ഒന്ന്; എന്റെ ചുവന്ന കണ്ണുകളിലെ കറുത്ത ഗോളങ്ങൾക്ക് കഴിയും എന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ?

കണ്ണുകളിലേക്ക് മാറി മാറി അവൾ നോക്കി കൊണ്ടിരുന്നു,
ചുണ്ടുകൾ വറ്റി തുടങ്ങിയപ്പോൾ നാവു കൊണ്ട് നനവേകി, സിരകളിൽ പൊട്ടി തെറിക്കുന്ന കാമത്തിന്റെ കണികകളെ അവൾ പിടിച്ചു നിർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത് എനിക്ക് കാണാമായിരുന്നു.
പതിയെ നാവു പുറത്തേക്കിട്ട് ഇരതേടുന്ന പാംപുകളെ പോലെ എന്റെ കണ്ണിലേക്കവൾ കുതിച്ചു വന്നു.
ഞാൻ കണ്ണുകളടച്ചു.
നാവു പിൻവലിഞ്ഞപ്പോൾ വീണ്ടും കണ്ണുകൾ തുറന്ന് അവളുടെ മുഖത്തേക്ക് നോക്കി,
അവൾ പരമാവധി ശ്രമിച്ചു കൊണ്ടിരുന്നു, കറുത്ത ഗോളങ്ങളെ നാവുകൊണ്ടൊന്ന് സ്പർശിക്കുവാൻ.

എന്റെ കണ്ണുകൾ, അത് അടഞ്ഞുകൊണ്ടേയിരുന്നു.

"വേട്ടയാടി ക്ഷീണിചിരിക്കുന്നവനാണ് ഞാൻ എന്ന് പ്രിയപ്പെട്ടവൾ മൊഴിഞ്ഞിരിക്കുന്നു,
ആ ക്ഷീണത്തിന്റെ ഉറക്കം തികട്ടി വരുന്നുണ്ട്."

മൂക്കിൻ തുമ്പത്ത് വരെ ആ കോപം കാണാമായിരുന്നു ഒരു മറുപടിയെന്നോളം.

'പ്രണയത്തിൽ എവിടെയോ, എന്തോ നഷ്ടപെട്ടത് പോയതുപോലൊരു തോന്നൽ, എന്നോട് ക്ഷമിക്കുക. പുനർജനിച്ച ഓർമകളുടെ പ്രതികാരം.'

"ക്ഷമ, മാപ്പ് ഇതൊന്നും നമ്മുടെ പ്രണയത്തിലില്ല. ഞാനൊരു വേട്ടക്കാരനും, നീ കുതിച്ചോടുന്ന പേടമാനും തന്നെയാണ്, എന്റെ പ്രണയത്തിൽ നിന്നും നീ കുതിചോടുക, കാമത്തിന്റെ മരുന്ന് പുരട്ടിയ അമ്പുകൾ തറിക്കാതെ ഒഴിഞ്ഞുമാറുക. പരസ്പരം മത്സരിച്ചുകൊണ്ട് നമുക്ക് പ്രണയിക്കാം,
ചത്തുകിടക്കുന്ന ഇരയുടെ മേലെ കാലെടുത്തുവച്ച, വിജയിച്ചൊരു വേട്ടക്കാരനായി ഞാനും, വേട്ടക്കാരനെ ഓടി തോൽപ്പിച്ച പേടമാനായി നീയും മാറരുത്.
എന്റെ അനുരാഗത്തെ നീ കൊല്ലരുത്."

'അപ്പോൾ കണ്ണിലെ കറുത്ത ഗോളങ്ങളുടെ രുചി?'

"നീ അത് കണ്ടെത്താൻ ശ്രമിച്ചോളൂ, അതിനു നിനക്ക് കഴിയുന്നില്ലെങ്കിൽ,
എന്റെ നഗ്നമായ ശരീരത്തെ അറിയുക, കാമം കൊണ്ടും, നിനക്കിഷ്ടപെട്ട ചേഷ്ടകൾ കൊണ്ടും.
പതിയെ പതിയെ നമുക്ക് രുചിചെടുക്കാം.
വേട്ടയ്ക്കിറങ്ങിയ ഒരു മൂർഖനാണ് നീയിപ്പോൾ, വാലുകൾ അറുത്തുമാറ്റി പിടഞ്ഞോടുന്ന പല്ലിയായി എന്റെ കണ്ണുകൾ നിന്നെ പരിഹസിക്കും.'
ഇതിനിടയിൽ എപ്പോഴോ താളം തെറ്റി വരുന്ന രതിമൂർചയും, പ്രഭാതവും.
ദിവസങ്ങൾ മുഴുവൻ മത്തുപിടിച്ച രണ്ടു വേട്ട മൃഗങ്ങളും രണ്ടു കാട്ടളന്മാരുമായി സ്വയം മാറി കൊണ്ടിരിക്കുന്ന അനുരാഗവും."

നാണം

കടലിന്റെ സംഗീതം കേട്ടിട്ടുണ്ടോ? എന്ന് ഉക്കു ചോദിച്ചത് തൊട്ടുള്ള ആഗ്രഹമാണ് മനുഷ്യന്റെ കുശുകുശുക്കൽ കേൾക്കാത്ത സമയത്ത് കടൽതീരത്ത് പോയി അൽപ്പ സമയം കിടക്കണം എന്നുള്ളത്, അത് കൊണ്ട് തന്നെയാണ് ഉറക്കം അളച്ച് ഇന്ന് ഈ കടൽ തീരത്തെ മണലിൽ നഗ്നമായി നക്ഷത്രങ്ങളെ നോക്കി കിടക്കുന്നതും.
കടലിൽ തിരമാലകൽ തീർക്കുന്ന സംഗീതം കേൾക്കാൻ എന്ത് രസമാണ്. കൂട്ടിനു ചീവിടുകളുടെ നാദവും.
ലഹരികളില്ല, ആലോസരപെടുതുന്ന ഒരു ചിന്തകളുമില്ല. ഒറ്റയ്ക്കായിരുന്നിട്ട്  കൂടി ഞാൻ വളരെ സന്തോഷവാനാണ്.
കണ്ണടച്ച് അൽപ്പ നേരം കിടന്നു.
തിരമാലകൾ! അവയുടെ സംഗീതത്തിനു ഇത്രയും സൗന്തര്യം ഉണ്ടെന്ന് ഞാൻ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഉറക്കത്തിലേക്കു വീഴും എന്ന് തോന്നിയപ്പോൾ തിരമാലകൾക്ക് മുന്നിൽ ഞാൻ നഗ്നമായി ചുവടുകൾ വച്ചു, 'എ നേകട്  ഡാൻസ്'. ഡൽഹിയിലെ പ്രിയപ്പെട്ട വേശികൾ പഠിപ്പിച്ചു തന്ന നൃത്ത ചുവടുകൾ.
ഈ മനോഹരമായ നിമിഷത്തെ ഉറക്കം കൊണ്ട് നശിപ്പിക്കാൻ എനിക്ക് ആഗ്രമുണ്ടായിരുന്നില്ല. ചുവടുകൾക്ക് ശേഷം ഈ നിലാവിനെയും, തിരമാലകളെയും, ഈ മനോഹര സൌന്ദര്യ നിമിഷത്തെയും അടക്കി ഭരിക്കുന്നവൻ എന്ന അഹങ്ങാരതോട് കൂടി തിരമാലകൾക്ക് മുന്നിലൂടെ നടക്കാൻ തുടങ്ങി.
എന്റെ നഗ്നത, അതെന്നിൽ നാണം എന്ന വികാരത്തെ കൊണ്ട് വന്നു. പല സ്ത്രീകളുടെയും മുന്നിൽ നഗ്ന നൃത്തം ചെയ്ത പുരഷന് സ്വന്തം നഗ്നത കാണുംപോൾ നാണം. എനിക്ക് തന്നെ വിശ്വസിക്കാൻ കഴിഞ്ഞില്ല.
ഇതുപോലോ നാണം തോന്നിയത് കുറച്ചു മാസങ്ങൾക്ക് മുന്നേ ആണ്.

പ്രണയം തീഷ്ണമായി തിളങ്ങി നിൽക്കുന്ന സമയത്ത് മനസ്സിനെ നിയന്ത്രിക്കാൻ പറ്റാതെ എന്നെ തേടി അവൾ വന്ന ദിവസം, അന്ന് രാത്രി കുളി കഴിഞ്ഞു എന്റെ മുന്നിലേക്ക് വന്ന പാറുവിന്റെ മണം, ''മഴ പെയ്ത കവുങ്ങിൻ തോപ്പിലെ വാഴയിലകളിൽ നിന്നും പുറത്തേക്കു വരുന്ന ഒരു മണമുണ്ട്, ചീഞ്ഞ അടക്കയുടെയും വാഴയുടെയും മണ്ണിന്റെയും ഒക്കെ കലർന്ന ഒരുതരം അടിമപെടുന്ന മണം." എന്റെ സിരകളിൽ ഞാൻ അടക്കി വച്ച എന്തിനെയോക്കോ എനിക്ക് മറക്കേണ്ടി വന്നു.

എന്റെ ഇരു കൈകളും അവളുടെ നനഞ്ഞ മുടികളോട് ചേർത്ത് അവളുടെ ചെവികൾ അടച്ചു പിടിച്ചു, അവൾ പിന്നിലേക്കായ് നീങ്ങി,
അപ്പോഴും എന്റെ കണ്ണുകൾ ഉടയ്ക്കാതെ അവളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ടേയിരുന്നു.

അവൾ ചുവരിൽ തട്ടി നിന്നു, കണ്ണുകൾ ഉടക്കി, നോട്ടം ചുണ്ടുകളിലേക്ക് കേന്ദ്രീകരിച്ചു.
ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു, കണ്ണുകൾക്ക്‌ വിറയ്ക്കുന്ന ചുണ്ടുകളെ അധികനേരം നോക്കിയിരിക്കാൻ കഴിഞ്ഞില്ല, എന്റെ കരിപിടിച്ച ചുണ്ടുകൾ അവയ്ക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല.
ഞങ്ങൾ ചുംബിച്ചു കൊണ്ടേയിരുന്നു. അവളുടെ ചുണ്ടുകളുടെ വിറയൽ മാറിയ നിമിഷം, കാമം എന്ന വികാരത്തിൽ നിന്നും രതിയിലെക്ക് ചെന്നെത്താൻ കൊതിക്കുന്ന അവളുടെ ശരീരത്തെ ഞാൻ മുറുകെ ചേർത്ത് പിടിച്ചു.
എന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലേക്കും മാറിടതിലെക്കും ഒഴുകിയിറങ്ങി,
കഴുത്തിൽ നിന്നും മുലകളിലെക്ക് വിയർതൊഴുകുന്ന ഓരോ തുള്ളി വിയർപ്പും എന്റെ നാവുകളിൽ വിസ് ഫോടനങ്ങൾ സൃഷ്ടിച്ചു.
ഇരു ശരീരങ്ങളും പിണഞ്ഞു ചേർന്നു,
കണ്ണുകൾ അടച്ച് എന്റെ കഴുതിലേക്ക് മുഖംചേർത്ത് ചുംബിച്ചു കൊണ്ടിരിക്കുന്ന അവളുടെ നഖങ്ങൾ, എന്റെ പിൻ കഴുത്തുകളെ മാന്തി തുടങ്ങിയിരുന്ന നിമിഷം,
ഞാൻ നഗ്നമാവാൻ ശ്രമിച്ചു.
നഗ്നത മറച്ച അവസാനത്തെ അടിവസ്ത്രവും കൂടി വലിച്ചെറിഞ്ഞു കളഞ്ഞപ്പോൾ, അവൾ എന്റെ ശരീരത്തിലേക്ക് ഒരു ഭ്രാന്തിയെപോലെ ഇറങ്ങി നടന്നു.
ഒടുവിൽ അവളുടെ മുലകൾക്കിടയിൽ എന്റെ മുഖം ചേർത്ത് വച്ച്‌ അൽപ്പ നേരം കിടന്നു.

പ്രതീക്ഷിക്കാതെ നിശബ്ദമായി കിടക്കുന്ന ഫോണിന്റെ സ്ക്രീനിൽ തെളിഞ്ഞ വെളിച്ചത്തിൽ ഞങ്ങൾ പരസ്പരം നഗ്നത കണ്ടു നാണിച്ചു നിന്നു.
അവൾ നാണം കൊണ്ട് കണ്ണുകൾ അടച്ചു, എന്റെ നെഞ്ചിൻ രോമങ്ങളിൽ ഒളിച്ചിരുന്നു, എനിക്കും കണ്ണുകൾ അടയ്ക്കേണ്ടി വന്നു.

ഈ തിരമാലകൾക്ക് മുന്നിലും അതെ നാണതോട് കൂടി ഞാൻ നിൽക്കുകയാണിപ്പോൾ.
ചിലപ്പോൾ സംഗീതം കൊണ്ട് അവ എന്നെ കാമിക്കാൻ ശ്രമിച്ചു കാണും, എന്റെ നൃത്ത ചുവടുകളിൽ അവരുടെ നിയന്ത്രണം വിട്ടുപോയി കാണും.

നടത്തത്തിനിടയിൽ വന്നു ചേർന്ന നാണം.
അതെ, ഒരു മനുഷ്യൻ നാണിക്കുംപോൾ കുന്നി കുരുവോളം ചെറുതായി പോവുകയാണ്.
നിലാവിനെയും, തിരമാലകളെയും, ഈ മനോഹര സൌന്ദര്യ നിമിഷത്തെയും അടക്കി ഭരിക്കുന്നവൻ എന്ന എന്റെ അഹങ്കാരം കടൽ കൊണ്ട് പോയിരിക്കുന്നു.

നാണം കൊണ്ട് തുടർന്ന് നടക്കാൻ കഴിഞ്ഞില്ല,
തിരമാലകൾ നനച്ച മണലിൽ കണ്ണുകൾ അടച്ചു കിടക്കേണ്ടി വന്നു.

ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു, എങ്കിലും നാണം കൊണ്ട് ചെറുതായി പോയ ഒരു പുരഷനു നിവർന്നു നിൽക്കാൻ കഴിയുന്നതെങ്ങനെ, നഗ്ന നൃത്ത ചുവടുകൾ വയ്ക്കാൻ കഴിയുന്നതെങ്ങനെ.
മണലിൽ മുഖം ചേർത്ത് വച്ചു, അവളുടെ മുലകൾക്കിടയിലെന്നപോലെ.

പാറു, ഇന്നെനിക്ക് ഒരു സ്വപ്നമുണ്ട്.
നമുക്ക് നഗ്നമായി ആകാശത്തിലെ നക്ഷത്രങ്ങൾ നോക്കി തിരമാലകൾക്ക് മുന്നിലൂടെ കൈ പിടിച് നടക്കണം. തിരമാലകളുടെ മുന്നിൽ അവ തീർക്കുന്ന സംഗീതത്തോടൊപ്പം നഗ്ന നൃത്ത ചുവടുകൾ വയ്ക്കണം.
മരണം വരെ പ്രണയിക്കാം എന്ന വാക്കുകൾ പരസ്പരം കൈമാറണം.

ആത്മഹത്യ ചെയ്തൊരു പ്രണയം

അരണ്ട വെളിച്ചത്തിൽ ശരീരത്തെ മൂടി പുതച്ച പുതപ്പെടുത്ത് കളഞ്ഞ് നഗ്നമായി ബാൽക്കണിയിലെ ചാര് കസേരയിൽ കാൽ നീട്ടി ഇരുന്നു,
പാക്കറ്റിൽ നിന്ന് ഒരു സിഗരെറ്റെടുത്ത്‌ കത്തിച്ചു, പുക ചുരുളുകൾ കണ്മുന്നിൽ നൃത്തം ചവിട്ടുന്നു. അതിനിടയിലൂടെ ഹൈവേയിൽ കൂടി പോകുന്ന വാഹനങ്ങളുടെ മഞ്ഞ വെളിച്ചം തട്ടി തെറിക്കുന്നു. നിശബ്ദമായി നോക്കി കാണാൻ ഈ ലോകം എന്ത് സുന്ദരം.

പ്രിയപ്പെട്ടവളുടെ കണ്ണുകൾ പുതപ്പിനടിയിൽ നിന്നും എന്റെ ശരീരത്തെ ബലാൽക്കാരം ചെയുന്നു.
പകുതി മാത്രം വലിച്ചു തീർന്ന സിഗരറ്റ് ആസ്ട്രെയ്ക്ക് മുകളിലായി കിടത്തി വച്ച്, വീണ്ടും പുതപ്പിനിടയിലെക്ക്, അവളുടെ മാറുകളിലേക്ക്.

സിഗരറ്റിന്റെ മണം അവൾക്കിഷ്ടമല്ല, എന്നിൽ നിന്നും അൽപ്പം അകലെയായി അവൾ മാറി കിടന്നു.
ഒറ്റപെടലിന്റെ വേദനയാണത്, കൂടെ പ്രിയപ്പെട്ടവൾ ഉണ്ടായിട്ടുകൂടി, ഒറ്റപെടുകയാണ്. ചിലപ്പോൾ മുഖം വീർപ്പിച് തിരിഞ്ഞു കിടക്കുന്നത് കൊണ്ട് തോന്നുന്നതായിരിക്കാം.

എരിഞ്ഞു തീരാറായ സിഗിരറ്റ് കുറ്റി എടുത്തു വലിച്ചു, ചുണ്ടുകളിൽ അഗ്നി പടർന്നിറങ്ങി.
വേദനയോടെ ബാൽക്കണിയിൽ നിന്നു.

പിറകിലൂടെ വന്നവൾ എന്റെ അടിവയറ്റിൽ കൈകൾ കൊണ്ട് പിണയാൻ ശ്രമിച്ചു.
അവളുടെ കൈകൾ എടുത്തു മാറ്റി, കണ്ണുകളെ എന്റെ കണ്ണുകൾക്കടുതായി ചേർത്ത് വച്ച് ഞാൻ അവളോട്‌ പറഞ്ഞു.

"എന്റെ പ്രതീക്ഷകൾ ഓരോ നിമിഷവും എന്നെ കാർന്നു തിന്നുന്നു,
രണ്ടു ശരീരങ്ങൾ തമ്മിൽ പിണഞ്ഞിരിക്കുംപോൾ അവിടെ പ്രണയമുണ്ടാവണം, ആ പ്രണയത്തിൽ അവർ മതിമറന്നു രാത്രിയെയും പകലിനെയും മറക്കണം.
വിശപ്പ് സാങ്കൽപ്പികം മാത്രമാകണം.
അല്ലെങ്കിൽ അത് വെറും കാമം മാത്രമാണ്.
രണ്ടു ശരീരങ്ങളിൽ ഏതെങ്കിലും ഒരു ശരീരത്തിന്റെ ചേഷ്ടകൾക്കിടയിൽ മറ്റൊരു ശരീരം വീർപ്പുമുട്ടുന്നെന്നർത്ഥം."

നിശബ്ദമായി അവൾ കട്ടിലിൽ മലർന്നു കിടന്നു, അവൾ കരയുകയാണ്.
നനഞ്ഞ കണ്ണുകൾ ഒപ്പിയെടുത് കൊണ്ട് ഞാൻ പറഞ്ഞു.
"ഈ ലോകത്തിൽ എന്നെ സന്തോഷിപ്പിക്കാൻ കെൽപ്പുള്ളത് നിനക്ക് മാത്രമാണെന്ന്"

അവളുടെ ചുണ്ടുകൾ തണുത്തു,
കണ്ണുകൾ പുഞ്ചിരിക്കുന്ന ഭാവത്തോടെ എന്നെ നോക്കി.

എന്റെ സ്വത്വം മരിക്കുകയാണ്,
പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് സ്വപ്‌നങ്ങൾ കണ്ടിട്ടും, അവയ്ക്ക് ബലിചോറ് ഉണ്ടാക്കി കൊണ്ടിരിക്കയാണ് ഞാൻ.

അവൾ സന്തോഷവതിയാണ്,
എന്റെ പ്രിയപ്പെട്ടവൾ.
ഒരു പുരുഷന് ഇതിൽ കൂടുതൽ മറ്റെന്തു ചെയാൻ കഴിയും.

നിശബ്ധതയാർന്ന മണിക്കൂറുകൾ.
മനസ്സ് ചിലക്കാതെ, ചിന്തകൾ കൊണ്ട് അവളുടെ ആഗ്രഹങ്ങൾ കീറി മുറിക്കാതെ, വാക്കുകൾ കൊണ്ട് കുത്തി നോവിക്കാതെ!

അവൾക്ക് മുഷിഞ്ഞു കാണണം എന്റെ ഈ നിശബ്ധത.
എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ സ്നേഹിക്കാൻ തുടങ്ങി.
പതിയെ ചുണ്ടുകൾ കഴുത്തിലൂടെ മാറിടതിലെക്ക് ഇഴഞ്ഞു നീങ്ങി.
അവളുടെ കണ്ണുകൾ വികാരം കൊണ്ട് അടഞ്ഞിരിക്കയാണ്, ഭാഗ്യം എന്റെ കണ്ണുനീർ അവൾ കാണില്ലല്ലോ.
പൊട്ടികരയും എന്ന ഗട്ടമായപ്പോൾ അവളുടെ മുലകൾക്കിടയിൽ ചേർന്ന് കിടന്നു.

കൈകൾ മുടികളെ തലോടും എന്ന് പ്രതീക്ഷിച്ചു, ഇല്ല! അവൾ വികാരത്തിന്റെ കൊടുമുടികളിൽ നിന്നും ഇറങ്ങി വന്നിട്ടില്ല.
എനിക്ക് ഓർമ വരികയാണ്, ദേവയാനി എന്ന വേശിയുടെ മുലകൾ,
പൊട്ടി കരഞ്ഞപ്പോൾ എന്റെ കണ്ണുകൾ മാറിടതോട് ചേർത്ത് വച്ച് നീ സുരക്ഷിതനാണ് എന്ന് പറഞ്ഞ ദേവയാനിയുടെ മുലകൾ.

അവളുടെ തണുത്ത ശരീരത്തിൽ നിന്നും വേർതിരിഞ്ഞ്‌ തനിച്ചായി കിടന്നു.
അവൾ എന്റെ നെഞ്ഞിനെ തേടി വന്നു, ചെക്കി പൂവിന്റെ മണമുള്ള അവളുടെ മുടിയിഴകൾ മുഖതേക്കിട്ട്, കൈകൾ കൊണ്ട് രോമങ്ങളിൽ തഴുകി എന്റെ നെഞ്ചത്ത് ചാഞ്ഞു കിടന്നു.
പ്രിയപ്പെട്ടവൾ, എനിക്കേറ്റവും പ്രിയപ്പെട്ടവൾ.

അവളുടെ മുടിയിഴകളിൽ പതിയെ തലോടികൊണ്ട് എന്റെ വാക്കുകൾ അവളെ മുറിപ്പെടുത്തി കൊണ്ടേയിരുന്നു.

"പ്രിയപ്പെട്ടവളെ, നീ എന്നെ മറ്റെന്തിനെകാളും ഏറെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ, അതൊന്നും എന്നിലേക്ക് വന്നു ചേരുന്നില്ലെന്ന സത്യം നീ മനസിലാക്കേണ്ടിയിരിക്കുന്നു.
നിന്റെ ശരീരത്തിനും, മനസ്സിനും എന്റെ ശരീരത്തെയും, എന്റെ വാക്കുകളെയും മാത്രമേ കാണാൻ കഴിയുന്നുള്ളൂ. വീർപ്പ്‌ മുട്ടുന്ന മറ്റെന്തോ എന്നിൽ തിളച്ചു മറിയുകയാണ്, അതെന്തേ നിനക്ക് കാണാൻ കഴിയാതെ പ്രിയേ."

'ഞാൻ സ്നേഹിക്കുന്നതിലേറെ നിന്നെ മറ്റാരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?'

"ഇല്ല, അങ്ങനെ ഒരാൾ ഈ ഭൂമിയില ജനിചിട്ടുണ്ടാവില്ല. നീ എന്നെ മനസിലാക്കിയിരിക്കുന്നു, മറ്റൊരാൾക്കും കഴിയാത്തത്."
ഇങ്ങനെ ഒരു മറുപടി പറയുംപോഴും, ദിവസങ്ങൾക്ക് മുന്നേ പരിചയപ്പെട്ട കൂട്ടുകാരിയുടെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളും, ദേവയാനിയുടെ സമയത്തെ കൊല്ലുന്ന കണ്ണുകളും എന്റെ മുന്നിലേക്ക് വന്നു പോയിക്കൊണ്ടേയിരുന്നു..

ഇവൾ, എന്റെ പ്രിയപ്പെട്ടവളാണ്.  ഞാൻ പ്രണയം കൈമാറിയിട്ടുള്ള ഒരേഒരു പെൺകുട്ടി.

പ്രിയപ്പെട്ടവളെ,
എനിക്ക് നിന്നോട് പറയാതിരിക്കാൻ വയ്യ, നീ സ്വാർതയാണ്. ഞാനെന്ന പുരുഷന്റെ സ്വത്വത്തെ കൊലപെടുതിയവൾ. 
ഒരിക്കലെങ്കിലും നീ എന്നെ മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ന് പുകച്ചുരുളുകൾക്കിടയിൽ ജീവിതം എരിഞ്ഞു തീരുംബോൾ ഞാൻ ആഗ്രഹിക്കാറുണ്ട്.

മറ്റേതോ വിരഹത്തിൽ നിന്നും ഒളിച്ചോടാൻ വേണ്ടി എന്നെ പ്രണയിക്കുംപോൾ നീ അത് എപ്പോഴെങ്കിലും ആലോജിചിട്ടുണ്ടോ?

രണ്ടു ശരീരങ്ങൾ പിണയുംപോൾ ഒരു ശരീരത്തിൽ കാമത്തിന്റെയും മറ്റൊരു ശരീരത്തിൽ വീർപ്പുമുട്ടലിന്റെയും കണികകൾ പെരുകുംപോൾ
പ്രണയം തളിർക്കുന്നതെങ്ങനെ?
പതിനൊന്നു മിനുട്ടിൽ തീരാവുന്ന ഭ്രാന്തമായ കാമം ഈ ജീവിതത്തെ സന്തോഷബരിതമാക്കില്ല എന്ന സത്യം തിരിച്ചറിയാൻ വൈകുന്നിടത്തോളം കാലം നാം തിരിച്ചറിയപെടാത്ത അകലങ്ങളിൽ തന്നെയായിരിക്കും.
നെറ്റിയിലെ ഒരു തലോടൽ, കരയുംപോൾ ചേർത്ത് പിടിച്ചൊരു ആശ്വാസ വാക്ക്, കണ്ണീർ മനുഷ്യ കുലത്തിൽ ജനിച്ച ഏതൊരാൾക്കും സ്വാഭാവികം എന്ന തിരിച്ചറിവ്. ഇതൊക്കെ അത്യാഗ്രഹങ്ങളുടെ പട്ടികയിൽ ചേർത്ത് വച്ചതാണെങ്കിൽ കൂടിയും.

പ്രതീക്ഷിക്കാത്ത ഏതെങ്കിലും ഒരു നിമിഷം എന്റെ പ്രണയം ആത്മഹത്യ ചെയപെട്ടേക്കാം, നിന്നെ സന്തോഷിപ്പിക്കുന്ന, നിന്നെ മാത്രം സന്തോഷിപ്പിക്കുന്ന മറ്റൊരു പ്രണയം തേടി പറക്കുവാൻ ചിറകു നെയ്ത് തുടങ്ങുക നീ.

നീ വായിക്കില്ലെങ്കിൽ കൂടിയും ആത്മഹത്യാ കുറിപ്പിൽ ഞാൻ എഴുതി വയ്കും,


"എന്റെ ജീവിതം നിനക്കും,
ആത്മഹത്യയ്ക് തയാറെടുക്കുന്ന നമ്മുടെ പ്രണയത്തിനും
ഇടയിൽ നൃത്തം ചെയുംപോഴും
പ്രിയപ്പെട്ടവളെ,
എന്റെ നെഞ്ചിൽ തലവച്ചു കിടന്ന, 
കണ്ണീർ മറച്ചു വെച്ച കണ്ണുകൾ കണ്ണാടി ചില്ലിനു മുന്നിൽ ഇമവെട്ടാതെ നോക്കി നിന്നതുമായ,
നിമിഷങ്ങളാണ്
ഈ ജീവിതത്തിൽ എനിക്ക്
ഏറ്റവും പ്രിയപ്പെട്ടത്."

രതി

ഇനി നമുക്ക് പ്രണയിക്കാം, മിഥ്യാ പ്രണയങ്ങൾക്കപ്പുറം കടന്നുചെല്ലാതതൊക്കെ ഭ്രാന്തമാണ്.

എങ്കിൽ മിഥ്യാ പ്രണയത്തിനു വിടനൽകാം, നിന്നെ പ്രണയിക്കാം ഞാൻ.
പക്ഷെ അപരിചിതമായ വാക്കുകളും രീതികളും നിന്നെ മുറിവേൽപ്പിചേക്കാം.

"നിൻറെ വിരലുകൾ എൻറെ വിരലുകളുമായി കൊരുതുവച്ച്‌ നമുക്ക് ഈ വഴിയോരങ്ങൾ പതുക്കെ നടന്നു തീർക്കാം, സന്ധ്യ മയങ്ങി തുടങ്ങുമ്പോൾ ചുവക്കുന്ന കണ്ണാടികൂടുകൾക്ക് താഴെ  തിരകളുടെ ശാന്തമായ താളം ആസ്വദിച് നിന്നെ ഞാൻ നെഞ്ചോടു ചേർത്തുകൊണ്ട് വാരിപുണരാം.
ഇരുട്ടി തുടങ്ങുമ്പോൾ ഇരുണ്ട മുറിയിൽ നമുക്ക് ശരീരം പങ്കു വെയ്ക്കാം, എൻറെയും നിൻറെയും മാംസങ്ങൾ ഉരസി ദുർഗന്ധം വമിക്കുന്നതുവരെ നമുക്ക് കാമിച്ചുതീർക്കാം."

അതുകഴിഞ്ഞാൽ?

ഇവിടെ നീയും ചിന്തിക്കെണ്ടിയിരിക്കുന്നു, ഇതിൻറെ ആവർത്തനങ്ങൾ മാത്രമാണ് ഇനി അങ്ങോട്ടുള്ള ജീവിതം.
എന്നെ പോലെതന്നെ അപ്പോഴത് നിനക്കും മടുതിരിക്കും. സത്യത്തിൽ ഇതാണോ പ്രണയം, ഇതായിരുന്നില്ല ഞാൻ കണ്ട സ്വപ്നങ്ങളിലെ പ്രണയം.

നഖങ്ങള്‍ കൊണ്ട് മാന്തിയും, പല്ലുകള്‍ കൊണ്ട് കടിച്ചു കീറിയും നടത്തുന്ന സ്നേഹത്തിന്‍റെ ഭ്രാന്തന്‍ യുദ്ധങ്ങളാണ് നീ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെങ്കിൽ നിനക്ക് തെറ്റി.
പാറു, ഇതാണ് നീ മനസ്സിൽ കാണുന്ന പ്രണയമെങ്കിൽ എൻറെ ശരീരത്തിലെ അവസാന ഭാഗത്ത്‌ ചുംബിക്കുന്നതോടൊപ്പം നിന്നിലെ പ്രണയം അലിഞ്ഞ് ഇല്ലാതാവും. എൻറെ ചാര നിറമുള്ള ശരീരവും, കരിപിടിച്ച ചുണ്ടുകളും നിനക്ക് മടുക്കും.

പുരുഷൻറെ ശരീരത്തെ ചോദ്യങ്ങളുടെ വിരസതയില്ലാതെ അവളുടെ മുലകൾക്കിടയിൽ ചേർത്ത് വയ്ക്കാൻ, പുക ചുരുളുകൾക്കിടയിലും കണ്ണുകളടയ്ക്കാതെ അവൻറെ കരിപിടിച്ച ചുണ്ടുകളെ  ചുംബിക്കുന്ന, രോമങ്ങൾ നിറഞ്ഞ അവൻറെ ശരീരത്തിൽ മുഴുവൻ തലോടിക്കൊണ്ട് കണ്ണുകൾ തമ്മിൽ നിശബ്ധതയിലൂടെ വാക്കുകള കൈമാറി, ശാന്തമായ ദിനരാത്രങ്ങൾ അവനു സമ്മാനമായി നൽകുന്ന; ഞാൻ കണ്ട സ്വപ്നത്തിലെ യാത്രക്കാരനു കുന്നിൻചെരിവിൽനിന്നും വീണു കിട്ടിയ കാമുകിയെ പോലെ, നിനക്ക് പെരുമാറാൻ സാധിക്കുമെങ്കിൽ മാത്രം നമുക്ക് പ്രണയിച്ചു തുടങ്ങാം.

"പ്രണയം, അത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണോ?"

ഒരിക്കലുമല്ല,

"പിന്നെ? നീ പറയുന്നതിന്റെ പൊരുൾ എന്താണ്?"

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു, ചാര നിറമുള്ള ഒരു സ്ത്രീ എൻറെ തോളിൽ ചേർന്ന് കിടന്നു പുഴയിലേക്ക് കാൽ നീട്ടിയിരിക്കുന്നു, അവളുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് പുഴയിലേക്ക് പകുതി താഴ്ന്നു കിടക്കുന്ന സൂര്യനെ സാക്ഷിയാക്കി നെറ്റിയിലെ കറുത്ത വലിയ പൊട്ടിൽ എൻറെ കണ്ണുകള കൊണ്ട് ചുംബിച്ചുകൊണ്ട് മരണം വരെ അവളുടെകൂടെ ഉണ്ടാകുമെന്ന ഉറപ്പ് നൽകുന്നു, അപ്പോഴവൾ പതിയെ ചിരിച്ചു.
അവളുടെ ചുവന്ന ചുണ്ടുകളും ചാര നിറമുള്ള മുഖവും  ചുവന്ന സൂര്യൻ കണ്ണാടിയിൽ പതിഞ്ഞ പോലെ; എൻറെ കണ്ണുകളുടെ നിയന്ത്രണം പാടെ എടുത്തു കളഞ്ഞു. ചുവന്ന ചുണ്ടുകൾ ഞാൻ എന്റെ ചുണ്ടുകളോട് ചേർത്ത് വച്ചു, അരക്കെട്ടുകൾ മുറുക്കെപിടിച് എൻറെ ശരീരത്തിൽ ചേർത്ത് വച്ചു. സൂര്യൻ പുഴയിലേക്ക് താഴുന്നതുവരെ ചുംബിച്ചു കൊണ്ടേയിരുന്നു.
ഒടുക്കം, ഇരുട്ടിൽ അവൾ കരയാൻ തുടങ്ങുമ്പോൾ അവളുടെ കണ്ണുകൾ എൻറെ വിരലുകൾ കൊണ്ട് മൂടി, പുരികത്തിനു മേലെ ചുംബിച്ചു, ആ നിമിഷം, അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടരുന്ന നിമിഷം; അവളെ കൈകൾ ചേർത്ത് പിടിച്ച് പുഴക്കരിയിലെക്ക് ചെന്ന് തോണിയുടെ  കെട്ടഴിച്ച്   അവൾക്കിഷ്ടമുള്ള നക്ഷത്രങ്ങളെ ഒരു രാത്രി മുഴുവൻ ഇമ വെട്ടാതെ നോക്കിയിരിക്കാൻ പുഴയ്ക്ക് നടുവിലേക്ക് തുഴഞ്ഞുചെന്നു.

"ഇതാണോ പ്രണയം?"

എനിക്കറിയില്ല, പക്ഷെ സ്നേഹത്തിൻറെ മല്ലൻ യുദ്ധങ്ങൾ എന്നിലെ പ്രണയത്തിൽ നിനക്ക് കാണാൻ കഴിയില്ല, ചുണ്ടുകൾ കടിച്ചു കീറി ചോര തെറിക്കുന്ന പൊള്ളുന്ന ചുംബനങ്ങളും, അർത്ഥങ്ങളില്ലാത്ത വർണ്ണനകളും എനിക്ക് നൽകാൻ കഴിയില്ല.

"ഇത് ഭ്രാന്താണ്, ഇപ്പോൾ നമുക്കതുമറക്കാം, നിൻറെ ശരീരത്തെ എനിക്ക് നൽകുക, കാമത്തിൻറെ വിസ്‌ഫോടനങ്ങൾ  സിരകളിൽ സൃഷ്ടിച്ച് എൻറെ കണ്ണുകളിൽ നോക്കീയിരിക്കുക അൽപ്പ നേരമെങ്കിലും."

ഭ്രാന്തമായിരിക്കാം, പക്ഷെ എന്നോട് ക്ഷമിക്കുക, ഒരു സ്ത്രീയുടെ ശരീരത്തെ അറിയുന്ന നിമിഷം ഞാൻ അവളുടെതായി മാറും, അങ്ങനെ മാറുന്ന നിമിഷത്തിനു മുന്നേതന്നെ പ്രണയം കൈമാറിയിരിക്കും.
വരൂ, നമുക്ക് സ്വപ്നങ്ങളെ കുറിച്ചുള്ള കവിതകൾ പാടാം, ആസ്ടിൻറെയും,ഇമിലിയുടെയും, ദിവ്യ പ്രണയത്തെ കുറിച് വായിക്കാം, അപ്പോഴേക്കും നീ എന്നിൽ നിന്ന് മടുപ്പ് അനുഭവിച് തിരിച് പോകുവാൻ സ്വമേധ്യയാൽ തയാറായികൊള്ളും.