ഗ്രിഹാതുരത്വവും മൂന്നാംകിട പുരോഗമനവും

കർക്കിടത്തിൽ മാനം മുഴുവൻ പെയ്തിറങ്ങുമ്പോൾ കുറ്റ്യാര പടിലിരുന്നു വിളിച് പറയും,
"ചെക്കാ പോയ്‌ ഒരു വെത്തില വാങ്ങി വാടാ, പൊടിക്ക് പോലും ഒന്നും എടുക്കാനില്ല."

ഇ മഴയത്തോ, ഇപ്പൊ പോയ പനി വരും അമ്മമ്മേ
ബബിൾക്കം വാങ്ങാൻ പൈശ തരുഒ? എന്നാ ഞാൻ പോവാ, അനിയൻ ഓടി വന്ന് ചോദിക്കും.

ആ, നീ രണ്ട് ബബിൾക്കം വാങ്ങിക്കോ, അച്ചച്ചന്റെ കട്ടിലിന്ടടിയിൽ പഴയ വളയൻകാല് കൊട ഉണ്ടാവും അതെടുതോ, എന്നിട്ട് പെട്ടന്ന് പോയിറ്റ് വാ.

'എന്നാ രണ്ട് കഷണം സോപ്പ് വാങ്ങിക്കോ, ഒരുജാലയും.' അമ്മ അടുക്കളയിൽ നിന്നും ഓടി വന്ന് കൊണ്ട്.

അപ്പൊ പൈസയോ?
അച്ഛന്റെ പേരില് എഴുതാൻ പറഞ്ഞാ മതി.

ഓട്ട വീണ ചുവന്ന പിടിയുള്ള വളയൻകാല് കൊടയും പിടിച്ച് കുടുക്കില്ലാത്ത കുപ്പായവും ഇട്ട് അനിയന്റെ തോളത് കയും വച്ച് വീട്ടിന്ന് ഇറങ്ങും.
കുത്തനെ ഒലിച്ചു പോകുന്ന വെള്ളത്തിൽ ചെരുപ്പ് ഒഴുക്കി വിട്ട് അതിന്റെ പിറകെ ഓടി, ആ കുടയിൽ നിന്നും രണ്ടാളും മാറും, പിന്നെ കുട വീശി ഇല്ലി മുകളിലോട്ടും താഴോട്ടും ഓടിച്ചു വച്ച തോട്ടിലെ ഒഴുകുന്ന വെള്ളം കുടകൊണ്ട്‌ തേവാൻ തുടങ്ങും. അങ്ങനെ പീടികയുടെ മിന്നിൽ വിറച്ചു നിന്ന് കൊണ്ട് അമ്മമ്മയ്ക്ക് വേണ്ടി വെതിലയും, അമ്മയ്ക്ക് വേണ്ടി രണ്ട് കഷണം അലക്കുന്ന സോപ്പും ഉജാലയും വാങ്ങി അരക്കിറക്കും.

പിന്നെ വീട്ടിൽ എത്തുംബോൾ ഏതെങ്കിലും ഒരാള് കരയുന്നുണ്ടാവും, എന്നാലും ഒരേ കൊടയിൽ കൂടിക്കൊണ്ട് തോളത് കയും കെട്ടി കൊണ്ടായിരിക്കും.

ഇന്ന് കാലം മാറി, രീതികളും, ചെറിയ പ്രായത്തിൽ തന്നെ പണത്തിനു വേണ്ടി നാടിനെ അന്യമാക്കി യാത്രയാവും. ചെന്നെത്തുന്നത് പ്രവാസമൊ അല്ലെങ്കിൽ മറ്റേതെങ്കിലും മെട്രോ നഗരങ്ങളും ആയിരിക്കും. പേരിനു ഇടയ്ക്കുള്ള നാട്ടിലേക്ക് വരും, ആരെയൊക്കെയോ ഭോധ്യപെടുതാൻ ഗ്രിഹാതുരത്വം അയവിറക്കും.

ഒടുക്കം പെണ്ണും കെട്ടി ഭാര്യയെ കൂട്ടി ആ നഗരത്തിലെ ശ്വാസം വലിക്കാൻ കൂടി സൌകര്യമില്ലാത്ത ചെറിയ ഒറ്റമുറി വീട്ടിലേക്ക് താമസം മാറും, ഭാര്യ ഗർഭിണിയാവുമ്പോൾ നാട്ടിൽ അമ്മയെ വിളിച് എന്നും ഇല്ലാത്തതിനെകാളും നന്നായി സ്നേഹം വാരിക്കോരി കൊടുക്കും, ഭാര്യ പ്രസവിക്കാനുള്ള ഗട്ടം  ആയി എന്ന് തോന്നിയാൽ അമ്മയെയും നാടുകടത്തി കൊണ്ട് വരും.
അങ്ങനെ ആ കുഞ്ഞ് അവിടെ വളരും, മണ്ണിനെ അറിയാതെ, മഴയെ അറിയാതെ.

കുഞ്ഞുങ്ങളെ വെറുതെ വിടുക, അവർ മണ്ണിൽ ചവിട്ടി നടക്കട്ടെ, മഴയെ അറിയട്ടെ. വീട്ടിന്റെ പിറകിൽ നിന്നും കൂവുന്ന പൂവൻ കോഴികളുടെ കൂടെ ഓടട്ടെ, അവർ ജീവിക്കട്ടെ ഞങ്ങളെ പോലെ തന്നെ.
അതിനിടയിൽ മൂന്നാം കിട കൊച്ചമ്മമാരുടെ ഇടയിൽ മാത്രം കണ്ടിരുന്ന  പുരോഗോമന വാദം എന്തിനാണ്.

No comments:

Post a Comment

വായിച്ചതിനു നന്ട്രി