നമ്മക്ക് ഇവ്ടുത്തെ പട്ടിണി ഒക്കെ മാറ്റി, ഒരു വികസനം ഒക്കെ കൊണ്ട് വരണ്ടേ.

മൂന്നാം ലോക അവികസിത രാജ്യങ്ങൾ വരുത്തി വക്കുന്ന ഓരോരോ വിനകൾ!
ചൈനക്കാരാ.. നിന്റെ കമ്മ്യൂണിസം ഭയങ്കര സംഭവം ആണെന്ന് ഞങ്ങളൊക്കെ പറഞ്ഞതല്ലേ..
ഇന്ത്യക്കാരാ നിങ്ങടെ ആർഷ ഭാരത സംസ്കാരം.. ധർമ്മപുരാണങ്ങൾ..ഗാന്ധിജി ഒക്കെ നല്ലതാണെന്ന് നിങ്ങളോടും പറഞ്ഞതല്ലേ.. നിങ്ങക്കൊക്കെ ആ കേട്ടതിന്റെ സുഖം കൊണ്ട് വയറ് നിറച്ച് കിടന്നു.

എന്ത് നടന്നാലും, ഗാന്ധിജി ഒക്കെ അങ്ങനെ പറഞ്ഞു എന്ന് നടന്നത് കൊണ്ടല്ലേ, കിടപ്പാടം മുഴുവൻ റിലയന്സിനു എഴുതി കൊടുക്കേണ്ടി വന്നത്, ഇനിയെങ്കിലും വയറു നിറച്ചു കിടക്കാതെ, ഒന്നെഴുന്നെല്ക്ക്,ഇല്ലേൽ നിൽക്കുന്ന സ്ഥാലം അവരുടെതാണെന്ന് പറഞ്ഞു ചവിട്ടി പുറത്താക്കും.

ചൈനക്കാര നിങ്ങളു ചെയ്തത് ശെരിയാണോ എന്നെനിക്കറിയില്ല,
പക്ഷെ സ്വന്തം പാർട്ടിയെ തീറെഴുതി കൊടുക്കാൻ നിങ്ങൾ തയ്യാറാകാത്തത് ഒരു സംഭവം തന്നെ എന്ന് ലോകം അംഗീകരിക്കുന്നു,
അഴിമതി കാണിച്ച കേന്ദ്രമന്ദ്രിയെ ജയിലിൽ പിടിചിടാനുള്ള സംസ്കാരം നിങ്ങൾ പാരമ്പര്യമായി നേടിയതാണോ?

ഇവിടെ എന്നാൽ അങ്ങനോന്ന്നുമല്ല എന്ന് നിങ്ങൾക്കറിയോ?
ഇവിടെ മന്ത്രി ആകണമെങ്കിൽ കുറഞ്ഞത്‌ ഒരു ലക്ഷം കൊടിയുടെയെങ്കിൽ അഴിമതി കാണിച്ചു പരിജയമുണ്ടാകണം.

അപ്പോഴേ ഞാൻ പറഞ്ഞതാണ്, ഇന്ത്യക്കാരുടെ സംസ്കാരം നല്ലതാണ് നല്ലതാണെന്ന്, പക്ഷെ ഇവർക്കതു വേണ്ട, ഇവർക്ക് ഇറ്റലിയുടെ സംസ്കാരം മതീത്രേ.

ആയിക്കോട്ടെ, അവര് ഇറ്റലിയുടെ സംസ്കാരം എടുക്കുമ്പോ ഞാൻ പറഞ്ഞു, നമ്മക്ക് ചൈനക്കാരന്റെ സംസ്കാരം എടുക്കാന്നു, അപോ ഇവരു എന്റെ കഴുത്തിന്‌ കതിവചു പറഞ്ഞു നീ ചൈന ചാരനല്ലേ, ബുധമതകാരനല്ലെ, ഹിന്ദുവിന്റെ മണ്ണിൽ കളിക്കണ്ടാന്നു.
അപോ നിങ്ങളൊന്നും മിണ്ടീല.

പക്ഷെ കുറച്ചു പേര് വന്നൂട്ട, അവരൊന്നും നോക്കീല ഡിഷ്യും ഡിഷ്യും..
രണ്ടു വെടി അപോ തീർന്നു, അവന്ടൊക്കെ ഹിന്ദു രാജ്യം.

ചൈനക്കാര നമ്മളേം ഒന്ന് സഹായിക്കു,
നമ്മക്ക് ഇ ലോകം ഒന്ന് ചുവപ്പിക്കണ്ടേ, സോഷ്യലിസവും കമ്മ്യുണിസവും കൊണ്ട് നല്ല്ലൊരു സമൂഹത്തെ ഉണ്ടാക്കണ്ടേ.

ഇന്ത്യക്കാര നിങ്ങളും നമ്മളെ ഒന്ന് സഹായിക്ക്,
ഗാന്ധിയുടെ ആധർഷങ്ങൽ വയറു നിരക്കില്ല്യ, പോര് നമ്മള് കമ്മ്യുണിസ്റ്റ് കാരോടൊപ്പം,
നമ്മക്ക് ഇവ്ടുത്തെ പട്ടിണി ഒക്കെ മാറ്റി, ഒരു വികസനം ഒക്കെ കൊണ്ട് വരണ്ടേ.
അല്ലാതെ ഇങ്ങനെ തിണ്ണമിടുക്ക് കാണിക്കണോ?.

-പ്രജീഷ് 

രക്തം കൊണ്ട് വിളഞ്ഞവൻ

കാലു കൊണ്ട് ചവിട്ടി തെറിപ്പിച്ചൊരു വിത്തിനെ,
നാളെ ആർക്കു തണലാകും എന്നറിയാതൊരു വിത്തിനെ,

മനസ്സ് പിടച്ചു,
കരിയുന്ന നെഞ്ചുമായി , മറ്റൊരു-
വിത്തെടുത്തു നട്ടീ മണ്ണിൽ.

തണലേകും  മുന്നേ  വെട്ടി മാറ്റാൻ വന്നു ചിലർ,
മഴു ഒന്നുന്നവരുടെ മുന്നിലേക്ക്‌ വച്ച് കാട്ടി  എൻ ശിരസ്സ്.

മഴു - എനിക്ക് മുന്നിൽ വിറചെങ്കിലും
കൈ വിറച്ചില്ല,
വീണു ശിരസ്സ്‌,
വാർന്നൊലിച്ച രക്തം വളമായി.

ചവിട്ടി തെറിക്കപെട്ട വിത്തുപോലെ,
രക്തം വാർന്നു മരിച്ച എന്നെ പോലെ,
ആവില്ല ആ വൃക്ഷം.

സൂക്ഷിക്കുക വേടന്മാരെ,
അതിന്റെ ഒരു ചില്ല വീണാൽ
ഭൂമിക്കടിയിലേക്ക് - എന്നെന്നും ഇല്ലാതായി തീരും.

-പ്രജീഷ് 

ജന്മം

ജന്മം നല്കുന്നതിന് മുന്നേ
അവർക്കറിയില്ലായിരുന്നു,
ഞാൻ ഞാനാണെന്ന്,
വെറുമൊരു ഗർഭപാത്രത്തിൽ നിന്നല്ല
രണ്ടു സ്വപ്ന ഹൃദയങ്ങളിൽ നിന്നാണു ജന്മം.
എന്തിനെന്നറിയാത്ത ഒരു പാഴ്ജന്മം.

ആദ്യം കുടിച്ചത്,മതം കലർത്തിയ പാലും
കണ്ടത് ചുവന്ന തെരുവുകളും.

ആരാജകത്വതിൻ മണ്ണിൽ ഇ ജന്മം
ഇനി എന്ത് ചെയ്യാൻ.

-പ്രജീഷ് 

അങ്ങനെയാണ് പുരുഷു, ഞാൻ ഇ ഗോവയിലെത്തിയത് .

ഒരു ഗോവൻ ചിത്രം 
ജോലിയും മതിയാക്കി ഡൽഹി മെട്രോയിൽ വായി നോക്കി കൊണ്ടിരുന്ന കാലം,
അവിടുത്തെ കമ്പനിയിൽ മലയാളികൾ ആരും ഇല്ലാത്തതു കൊണ്ടും, ഹിന്ദിയോടും,ഇന്ഗ്ലീഷിനോടും പരമ പുച്ചമായിരുന്നതിനാലും (അറിയാഞ്ഞിട്ടല്ല )
വായി തുറക്കാൻ പറ്റാതെ ഒരാഴ്ച ഞാൻ പിടിച്ചു നിന്നു. ഇനി തുടരാൻ ആകാത്തത് കൊണ്ട് ജോലി ഞാൻ മെട്രോ സ്റ്റെഷനകതെക്കു  മാറ്റി.

അങ്ങനിരിക്കെയാണ്‌, അപ്രതീക്ഷിതമായി ഒരു കോൾ വന്നത്, നൊർതിന്ദ്യൻ സുന്ദരികളുടെ സൌന്ദര്യം ആസ്വദിക്കുന്നതിനിടയിൽ , മനസ്സില്ല മനസ്സോടെ ഞാൻ അത് അറ്റന്റു ചെയ്തു.

പടച്ചോനെ, ഞാൻ ഞെട്ടി ഇന്ഗ്ലീഷ്,
" hay  prajeesh  Iam  Udaya calling  from  dotahead  goa "

ഞാനൊന്നും പറഞ്ഞില്ല, ഫോണ്‍  കട്ട് ചെയ്തു പോക്കറ്റിലിട്ടു, ജോലി തുടർന്നു.
പിന്നെ കളി മലയാളീസോട് അതും ഇന്ഗ്ലീഷിൽ.

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ അന്ധരാത്മാവിൽ നിന്നും നിർഗളം നിമർഗമനം ഒരു തോന്നൽ,
ഒന്ന് തിരിച്ചു വിളിച്ചാലോ,ചിലപ്പോ വല്ല ഭാഗ്യോം ഇന്ഗ്ലീഷിന്റെ രൂപത്തിൽ വന്നതാന്നെങ്കിലൊ,

ആദ്യം ഞാൻ ഈസും വാസും തപ്പി പിടിച്ചൊരു സങ്ങതിയുണ്ടാക്കി.
തയ്യാറെടുപ്പോടെ വിളിച്ചു.
"ഹലോ, അയ്‌ ഗോട്ട് എ കാൾ ഫ്രം ദിസ്‌ നമ്പര് " ശരിയോ എന്തോ, ഞാനങ്ങു കാച്ചി.

അപോ അവ്ടുന്നു അതിലും വേഗത്തിൽ..
"yes  prajeesh Iam  Udaya  from  dotahead  goa "
ഉദയന്നുള്ള പേരും ഗോവ എന്ന സ്ഥലവും ആണെന്ന  സംഗതി പിടികിട്ടി.

പടച്ചോനെ പിന്നേം കെണിഞ്ഞു..

"I saw your portfolio, are u interest in working with our ടീം"
സംഭവം മനസിലായില്ലേലും എന്തോ ജോലീ കാര്യാണെന്ന് പിടികിട്ടി.

അപ്പൊ തന്നെ, എല്ലാ മലയാളി ഭാഗവാന്മാരെയും മനസ്സില് ധ്യാനിച്ച്‌, ഈസും വാസും ഇട്ടു അഷ്ടമി രാഗതിലൊരു  സാധനങ്ങട്  കാച്ചി.

പറഞ്ഞു മുഴുവിപ്പിക്കാൻ നിന്നില്ല, അവർ ഫോണ്‍ മറ്റാർക്കോ കൊടുത്തു ..
ഹോ ആശ്വാസായി,
ആ മലയാളി സംഭവം വിശദീകരിച്ചു, അവരെന്നെ ഇന്റർവ്യൂനു ക്ഷണിച്ചത,

ഇങ്ങ്ലീഷുകാരി കൽപ്പിച്ചതും  ജോലി, ഞാൻ ഇച്ചിച്ചതും ജോലി ആയതുകൊണ്ട്, ഒന്നും നോക്കീല വരാന്നു പറഞ്ഞു.
അങ്ങനെ നിസാമുധീനിൽ നിന്നും എറണാകുളത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു ഞാൻ ഗോവയി ഇറങ്ങാൻ തീരുമാനിച്ചു.

പുലർച്ചെ രണ്ടുമണി...

പടച്ചോനെ വീണ്ടും കെണിഞ്ഞു,
കാറെടുത്ത് സ്റ്റെഷനിൽ കൂട്ടാൻ വരുന്നത് ഹിന്ദിക്കാരൻ,
എന്നിൽ ഉറങ്ങി കിടന്നിരുന്ന ഭാഷാ സ്നേഹി ശടകുടഞ്ഞെഴുന്നേറ്റു ഹിന്ദി രാഷ്ട്ര ഭാഷയാണെന്ന് പോലും നോക്കാതെ, പ്ര്യാകി, ആ ഭാക്ഷ  കണ്ടു പിടിച്ച കോപ്പനെയും.

ആരോ ചെയ്ത പുണ്യം അയാളെന്നെ കണ്ടു പിടിച്ചു.

മൂന്നു പേര് ഇന്റർവ്യു  നടത്തി.ഒരാള് മലയാളി എന്നതൊഴിച്ചാൽ മറ്റേതൊക്കെ ഇന്ഗ്ലീഷും.
നോ രക്ഷ ( ഒടുക്കത്തെ ഇങ്ങ്ലീഷ്‌ ) സോണിയാ ഗാന്ധിയുടെ മുന്നില് മൻ മോഹനേട്ടൻ ഇരിക്കുന്നത് പോലെ ഞാൻ ഇരുന്നു കൊടുത്തു, ഒന്നും മിണ്ടാതെ.

അത് കൊണ്ടുതന്നെ ആയിരിക്കണം ആ രണ്ടു ഇന്റർവ്യൂവും അഞ്ചു മിനുട്ടിൽ കൂടുതൽ പോയില്ല.

അവസാനം "ഞങ്ങൾ വിളിക്കാം നീ പൊയ്ക്കോ എന്ന്  മലയാളി വന്നു പറഞ്ഞു"
എനിക്ക് ആ മറുപടിയില്‍ ഒരതിശയവും തോന്നിയില്ല. കാരണം അത്ര മികച്ച പ്രകടനമാണ് ഞാൻ കാഴ്ചവെച്ചത്.

ലോകകപ്പിൽ ചാൻസ് പോലും കിട്ടാത്ത ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ അത്രോളം വരുന്ന വിഷമത്തിൽ ഞാൻ.
പന്ത്രണ്ടു മണിയുടെ ട്രെയിനിനു വൈകിട്ട് നാല് മണിക്ക് തന്നെ നേരെ സ്റ്റെഷനിലെക്കു വിട്ടു,

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ,

വീണ്ടും അന്തരാത്മാവില്‍ ഒരു നിമിര്‍ഗമനം  തലേന്ന് കഴിച്ച ബിയർന്ടെത് എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പക്ഷെ അല്ല, ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ, മെയില്‍ ഒന്ന് ചെക്ക് ചെയ്യെടാ...മെയില്‍ ഒന്ന് ചെക്ക് ചെയ്യെടാ എന്ന്.
അന്തരാത്മാവിന്റെ പ്രശ്നമല്ലേ. അതങ്ങനെ തള്ളികളയാന്‍ പാടില്ലല്ലോ. ഞാന്‍ എഴുനേറ്റു.

ഞെട്ടികൊണ്ടാണ്, ആ മെയിൽ ഞാൻ കണ്ടത്..
വരുന്ന മാസം ഇരുപത്തിനാലിന് ജോയിണ്‍ ചെയ്യണംന്നും പറഞ്ഞു.
ടീവിയിലെ ടെലിഷോപ്പിങ്ങ് പരിപാടിയിലെ ഇളക്കക്കാരി മദാമ്മയെ പോലെ ഞാനും അറിയാതെ നിലവിളിച്ചുപോയി. "Woooooow "

ഞാൻ മെയിൽ ഒന്നിരുത്തി വായിച്ചു. സാലറി കൂടെ കണ്ടപ്പോൾ ഞാന്‍ മദാമ്മയുടേ “Woooo...w" ഒന്നുകൂടി വിളിച്ചുപോയി.

എനിക്ക് നില്‍ക്കണമോ അതോ ഇരിക്കണമോ അതോ ഇതു രണ്ടുമല്ല കിടക്കണമോ എന്ന് പോലും അറിയാത്ത അവസ്ഥ. ഞാന്‍ പല പല പ്രാവശ്യം എന്റെ ആ‘ഭാഗ്യ മെയില്‍‘ വായിച്ചു. മനസ്സിലാകാത്ത പല വാക്കുകളുടെയും അര്‍ത്ഥം ഡിക്ഷ്നറി എടുത്ത് കൊണ്ട് വന്ന് അതില്‍ നോക്കി മനസ്സിലാക്കി.
ഒരിക്കലുമില്ലാത്തത് പോലെ ഡിക്ഷ്നറി എടുത്ത് കൊണ്ട് പോകുന്ന എന്നെ കണ്ടപ്പോള്‍ എന്റെ മാതാശ്രീയുടെ മുഖത്തുണ്ടായ അവിശ്വസനീയത ഞാന്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു.
ഇതിന് മുന്‍പ്, ഇത്ര വലിയ ഡിക്ഷ്നറിക്ക് എത്ര വില വരും എന്ന ഉദ്വേഗമാണ് എന്നെകൊണ്ട് ആ ഡിക്ഷ്നറി തുറപ്പിച്ചത്. അന്ന് വില നോക്കി അടച്ച് വച്ച ആ പുസ്തകത്തിന് ഇങ്ങനെയും ചില ഉപയോഗവുമുണ്ടെന്ന് ബോധ്യമായത് ഈ ഒരവസരത്തിലാണെന്ന് മാത്രം.

അങ്ങനെ ഞാൻ ആ കമ്പനിയിൽ ജോയിൻ ചെയ്തു, ഇയർ ഓഫ് ദി ശശി അവാർഡും വാങ്ങി  മതിയാക്കുകയും ചെയ്തു.

-പ്രജീഷ്

എന്റെ ഒരൊന്നൊന്നര പ്രണയകാവ്യം

വീട്ടിനടുത്തുള്ള ഒരു പെണ്ണിനെ പ്രേമിക്കാൻ തുടങ്ങീട്ടു കുറച്ചു കാലമായി, ഇന്ന് എന്തായാലും തുറന്നു പറയണം എന്ന് ഉറപ്പിച്ചാണ് കഷ്ടപ്പെട്ട് രാവിലെ ഏഴുമണിക്ക് എണീറ്റത്. പുലർച്ചെ  ഏഴു മണിയൊക്കെ കണ്ട അപൂർവ്വം ദിവസങ്ങളിൽ ഒന്നായിരുന്നു ഇത്.
എനിക്കറിയാം, നീ എന്നെക്കുറിച്ചാണ്
ഓർക്കുന്നതെന്ന്... അല്ലെടീ പാറുപ്പെണ്ണേ.
എഴുനേറ്റ പാടെ പോയി കുളിയും കഴിഞ്ഞു മുടിയിൽ അല്പ്പം ജെല്ലും പുരട്ടി ബസ് സ്ടോപ്പിലെക്കോടാൻ തയ്യാറെടുക്കുകയാണ്.
അപ്പോഴത പുറകിൽ നിന്നും മാതാശ്രീയുടെ ആശരീതി, പല്ലുതെച്ചിട്ടു ചമയട ശവമേ എന്ന്.അതിലൊരു പുച്ഛം ഉണ്ടായിരുന്നോ എന്നൊരു സംശയമുണ്ടായിരുന്നു.
വേണ്ടാത്ത എല്ലാ കുന്ധ്രാണ്ടാവും കണ്ടു പിടിക്കുന്ന ശാസ്ത്രഞ്ഞന്മാരെ വെറുക്കുന്നത് ഇതുപോലുള്ള സമയത്താണ്.

വായിനോട്ടം കഴിഞ്ഞാ വേറെ പണിയൊന്നും ഇല്ലാത്തതു കൊണ്ടും, പല്ല് തെക്കലിനെ  താത്വീകമായി വെറുക്കുന്നത് കൊണ്ടും,  ഏഴേ പതിനന്ജിനു ബസ് വരും എന്നത് കൊണ്ടും ആ സാഹസത്തിനു ഞാൻ മുതിർന്നില്ല. വായിൽ ഒരു സ്പ്രേ എടുതടിച്ചിട്ടു ഞാൻ ഓടി.

ഹും എന്തോ ഭാഗ്യം, ബസ് സ്ടോപ്പിലെക് ഓടുന്ന വഴി അവൾ എന്റെ മുന്നി പെട്ടു.
ഞാൻ ഓട്ടം നിർത്തി പതുക്കെ അവളുടെ പിന്നിലായി നടന്നു.
അവൾ തിരുഞ്ഞു നോക്കി ...
അറിയാത്ത ഭാവത്തിൽ, ഞാൻ ചുമ്മാ ചോദിച്ചു, നീ എന്തിനാ ഇത്ര നേരത്തെ ക്ലാസിനു പോകുന്നെ എന്ന്,
"ട്യൂഷന് പോകാറുണ്ട് "എന്ന് അവൾ തിരിച്ചും.
എന്റെ മുഖത്ത് ചിരിയും പുച്ചവും ഒരു പോലെ കയറി വിജിലംബിച്ചു.
ഇവളുടെ പത്താം ക്ലാസിലെ മാർക്ക്‌ ലിസ്റ്റ് ഞാൻ കണ്ടതാ, പാസ്സായത്‌ തന്നെ ആരോ ചെയ്ത പുണ്യം.

വിശാലമായ ഗ്രൌണ്ടിന്റെ നടുവിലാണ് ഞങ്ങൾ ഇപ്പോൾ.
പറയാൻ പറ്റിയ അവസരം, ഇനി വേറെ കിട്ടീ എന്ന് വരില്ല, ഞാൻ എല്ലാ കടപുളെയും ഒരുമിച്ചു മനസ്സിൽ ധ്യാനിച്ച്‌

പറയാൻ തുടങ്ങിയപ്പോഴേക്കും,
പെട്ടന്ന്, ആരുടെയോ അമ്മായിക്ക് വായു ഗുളിക വാങ്ങാൻ പോകുന്ന തിരക്കിൽ  ആ പാട്ട ബസും വന്നു,
അറിയാവുന്ന ഭാഷയിലൊക്കെ ഞാനാ ഡ്രൈവറെ പിരാകി.

ആകെ ട്യൂഷന് പോകുന്ന ഇത് പോലുള്ള കുറച്ചു ജന്മങ്ങളും,
രാവിലെ കള്ളുഷാപ്പ് തുറക്കാൻ പോകുന്ന ആ കിളവനും അല്ലാതെ മറ്റൊരാളും  ഇ ബസിൽ കയറാത്തത് കൊണ്ടും,
അവൾ ഓടി ഗ്രൌണ്ടിന്റെ അറ്റം പിടിക്കുന്നതുവരെ ആ പാട്ട അവിടെ ഒരുമാതിരി ശ്രീനിവാസന്റെ പാട്ട് പൊൽതൻ ഹോണും അടിച്ചോണ്ട് നിന്നു.

ഞാനും വിട്ടില്ല, ഞാനും ഓടി ബസിൽ കയറി,
അയ്ശ്വര്യമായി കണ്ടക്ടർ കന്നി  ടിക്കറ്റ് മുറിക്കാൻ എന്റടുത്തു വന്നു, ഞാൻ പെഴ്സേടുതിരുന്നില്ല അല്ല എടുക്കാൻ തന്നെ അതിൽ ഒന്നും ഉണ്ടായിരുന്നുമില്ല , അതുകൊണ്ട് അയ്ശ്വര്യമായി രാവിലെ തന്നെ കടവും പറഞ്ഞു.

ആകെ നാറി, അപോ ഇനി എന്തായാലും അവളോട്‌ പറഞ്ഞെ പറ്റു എന്നുറപ്പിച്ചു, ബസിൽ അവളെയും നോക്കി ഞാൻ സൈഡ് കമ്പിയിൽ ചാര്ന്നു നിന്നു.
അവൾ തിരിഞ്ഞു നോക്കി
ജയനെ നോക്കി സീമ ചേച്ചി ചിരിച്ച അതെ രീതിയിൽ ഒരു ചിരി.
ഞാനാകെ പുളകിതനായി,
ബാഗ്രൌണ്ടിൽ ഇളയരാജ മ്യൂസിക്.
രണ്ട് മഴത്തൂള്ളികള്‍ എന്റെ മുഖത്ത് പതിച്ചോ എന്നൊരു ശങ്ക. ഇ ബസിന്റെ അകതു അതിനു സാധ്യതയില്ലാതില്ല.

പിന്നെ ഒന്നും നോക്കീല ബസ് ഇറങ്ങിയതും
അവളോട്‌ അത് പറയാൻ ഞാൻ തലേന്ന് തയ്യാറെടുത്തത് പോലെ, അലയ്പായുതത്തിലെ മാധവനെ പോലെ നടന്നു,
പിന്നിൽ ഇളയരാജ മ്യൂസിക്  മാത്രം,
അവളുടെ അടുത്തെത്തിയപ്പോഴേക്കും എന്റെ കാലിന്റെ ചെറുവിരൽ തൊട്ടു മുടിവരെ വിറക്കുന്നുണ്ടായിരുന്നു.

എന്താ സംഭവിച്ചത് എന്നൊന്നും ഓർമയില്ല ,
പ്ലാനിങ്ങു മുഴുവൻ തെറ്റി,

എങ്ങനെ തുടങ്ങണം..
എവിടെ തുടങ്ങണം എന്നൊന്നുമറിയില്ല,,
എന്തോ ഒരിത്..

പറയാനോങ്ങുമ്പോള്‍ വിക്കെടുക്കുന്നു...
എന്നാലും കണ്ണും മൂക്കും അടച്ചുപിടിച്ച്  ധൈര്യം സംഭരിച്ച്
പറഞ്ഞു, ഞാൻ അതെ വിറയലോടെ തിരിഞ്ഞു നടന്നു,
അവള്ക്കൊന്നും തിരിച്ചു പറയാൻ പറ്റാത്ത വിധത്തിലായിരുന്നു സംഗതിയുടെ കിടപ്പ്.

തിരിച്ചു നടക്കുമ്പോൾ പിന്നിൽ പിന്നെയും ഇളയരാജ മ്യൂസിക്‌ വന്നു,
കോള്‍മയിര്‍ കൊണ്ടുപോയ ഞാന്‍, ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പാക്കാന്‍ എന്റെ കൈയ്യില്‍ നുള്ളി നോക്കി. എന്നിട്ടും വിശ്വാസമാകാതെ ഒരു പിന്‍ കൊണ്ടും കുത്തി വിശ്വാസയോഗ്യമാക്കി.

തിരിച്ചു പോകാൻ ബസിനു കാശില്ലാതെ നില്ക്കുമ്പോഴാണ് ഒരു സിഗരറ്റും വലിച്ചു ഒരു പഴയ ചങ്ങായി നില്ക്കുന്നത് കണ്ടത്, അവനെ ചുറ്റി പറ്റിയത് കൊണ്ട് ഒരു പുക കിട്ടി, അതും വലിച്ചിരിക്കുംബോഴാണ്,
അവൾ തിരിച്ചു വന്നു എന്നോട് പറയുന്നത് ഏട്ടനോട് എനിക്ക് സംസാരിക്കണം ഒന്ന് അങ്ങോട്ട്‌ വരുഒ എന്ന്.

ഇരന്നു വാങ്ങിയ വലി പോയാൽ  എന്താ ,
പിന്നിൽ പിന്നെയും ഇളയരാജ മ്യൂസിക്‌,
ദൈവമേ ഇതു സത്യമോ? ദൈവം അതെ എന്നു പറഞ്ഞത് പോലെ രണ്ട് മഴത്തൂള്ളികള്‍ എന്റെ മുഖത്ത് പിന്നെയും പതിച്ചോ, മഴതുള്ളിയല്ല പെരുമഴതന്നെ.

ഞാൻ പോയി, അവൾ നാണിചെന്റെ  മുഖത്ത്  നോക്കാൻ  മടിച്ചിട്ട് താഴെ കാലുകൊണ്ട് മട്ട ത്രികോണം വരച്ചു കളിക്കുന്നു.

അവൾ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ  അവളെ വാരി എടുത്തു കറക്കാൻ തയ്യാറായി നില്ക്കുകയാണ് ഞാൻ.

അങ്ങനെ അവൾ പറയാൻ തുടങ്ങി,
"ഞാൻ, ...ഞാൻ..."

ഞാൻ പറഞ്ഞു നീ പറഞ്ഞോ, എന്നോടല്ലേ,

"എനിക്ക് വേറൊരാളെ ഇഷ്ടാണ്..."

നെഞ്ച് തകർന്നു, മഴപോയി, ഇളയരാജ മ്യൂസികും.

എന്റെ കണ്ട്രോൾ പോയി,ആരാത് ന്നു അല്പ്പം ഉച്ചത്തിൽ ഞാൻ ചോദിച്ചു.
"ഞാൻ ഷിജൊയുമായി പ്രേമത്തിലാണ്, ഏട്ടൻ ഒനും വിജാരിക്കരുത്"

ഏതു, ആ ബസിലെ കിളിയോ,
"ഉം," അവൾ മൂളി, പിന്നെ അവൾ നിന്നില്ല...

ആകാശവാണി വാർത്ത കേട്ട  ഇങ്ങ്ലീഷു കാരനെ പോലെ ഞാൻ നിന്നു, ഒന്നും മനസിലാകാതെ.

ഇളയരാജ മ്യൂസിക്‌ പോയി,
എനിക്കു എത്ര നാഡികളാണു ഉള്ളതെന്നു അപ്പോ മനസ്സിലായി..സപ്ത..പറയാന്‍ വയ്യ..ഒരു വിളി മനസ്സിലു ..ഇതു എന്നോടു വേണ്ടായിരുന്നെടീ..(#$%&)

അവനിട്ട് രണ്ടു പൊട്ടിച്ചാലോ എന്ന് കൂടി ഞാൻ ആലോചിച്ചു.
ആ കിളിയുടെ ശരീരവും, ആരോഗ്യവും എന്റെ മനസ്സില് നിറഞ്ഞു,
പുള്ളിയുടെ കൈക്ക് പണിയുണ്ടാക്കേണ്ട എന്ന് കരുതി ഞാന്‍,
അങ്ങ് വിട്ടു.
അങ്ങനെ ആ അനശ്വര (അനവസര) പ്രേമം അവിടെ അവസാനിച്ചു..

കൂട്ടിചേര്‍ക്കല്‍: :

ഇതായിരുന്നു, എന്റെ അവസാനത്തെ പ്രേമം, ഇതും കൂടെ ചീറ്റിയപ്പോൾ ഞാൻ മറ്റൊരു പെണ്ണിനും കയറാൻ തല വച്ച് കൊടുത്തിട്ടില്ല.

ഇത് പോലുള്ള കൂതറ ബസിൽ ഇതുപോലുള്ള കിളികളുള്ള കാലത്തോളം ആ ബസിൽ ട്യൂഷന് പോകുന്ന പെണ്‍കുട്ടികളെ നോക്കാൻ പാടില്ല എന്നാ കാര്യം ഞാൻ ഓര്മിപ്പിക്കുന്നു.

വിട

അർദ്ധ നഗ്നതയിൽ മുങ്ങിയിരിക്കെഞ്ഞാൻ-
കണ്ടു പിടയുന്ന ബാലികതൻ നഗ്ന ജഡം.

വലിച്ചു കീറിയ ജീവനിലും
മറച്ചു  പിടിച്ചവൾ മാറും മാനവും.

അടഞ്ഞു മനുഷ്യത്വം അവൾക്കു മുന്നിൽ
വന്നു മൃത്യു കഴുകനെപോൽ.

രക്തം ഉണങ്ങുന്നതിന് മുന്നേ,
അവളെ പുതപ്പിച്ചു തിരിഞ്ഞു നടന്നു ഞാൻ.