ആ പ്രണയം

പ്രണയം തോന്നുകയാണ്,
മനുഷ്യനോടല്ല എല്ലാം മറക്കാൻ കഴിയുന്ന ആത്മഹത്യയോട്.
ഈ നിമിഷം വരെ എനിക്ക് പ്രണയം മറ്റൊന്നിനോടായിരുന്നു, എൻറെ പാറുവിനോട്. അല്ല, എൻറെയല്ല, മാറ്റാരുടെയോ ആവാൻ കൊതിക്കുന്ന എൻറെതെന്നു ഞാൻ തെറ്റിദ്ധരിച്ച പാറുവിനോട്.

ഈ രാത്രിയിൽ എനിക്ക് തിരിച്ചറിവുണ്ടാവുകയാണ്, എത്രത്തോളം മൂടപ്പെട്ട മനസുമായാണ് ഞാൻ ജീവിച്ചിരുന്നതെന്ന്, യാധിസ്ഥിതികമല്ലാത്ത  ചിന്തകളെ പേറിയാണ് ഈ ജീവിതം ജീവിച്ചു തീർക്കുന്നതെന്ന്. ഒരു മാറ്റം അതെനി എളുപ്പമല്ല, പകരം ചെയാൻ കഴിയുന്നത്‌ ഒരു സ്ത്രീയോടും അടുക്കാതിരിക്കുക എന്ന് മാത്രം.

പാറു, എനിക്ക് നിന്നോട് വല്ലാത്തൊരു ഇഷ്ടമാണ്.

"മറ്റൊരു പുരുഷനെ എൻറെ സാഹചര്യം, അല്ലെങ്കിൽ ഏകാന്തതയിൽ നിന്നും ഒളിച്ചോടാൻ എനിക്ക് പ്രണയിക്കേണ്ടി വന്നു. ലഹരിയിൽ ഭോധമില്ലാതെ വീണു കിടക്കുമ്പോൾ എൻറെ കന്യകാത്വം നഷ്ടപെട്ടു, എൻറെ ഭൂതകാലത്തെ എനിക്ക് മായ്ച്ചു കളയാൻ സാധിക്കില്ല, നിനക്ക് തീരുമാനിക്കാം എന്നെ നിൻറെ ജീവിതത്തിൻറെ ഭാഗമാക്കണോ വേണ്ടയോ എന്ന്."

നിൻറെ ശരീരമല്ല ഞാൻ പ്രണയിച്ചത്, വാക്കുകൾ കൊണ്ട് അതിനെ വിശധീകരിക്കുക അസാധ്യം.
എങ്കിലും ഭൂതകാതിൻറെ പരിശുദ്ധി നോക്കി സ്ത്രീയുടെ മാനത്തിന് വിലപറയുന്ന പുരുഷനെ നീ എന്നിൽ കണ്ടുവെന്നത് എന്നിൽ അത്ഭുതം ഉളവാക്കുന്നു.

"എന്നിട്ടും, എൻറെ ഭൂതകാലത്തെ വീണ്ടും വീണ്ടും എൻറെ മുന്നിൽ വലിചിട്ട് നീ രസിക്കുന്നു.
ഞാൻ ആവർത്തിക്കുന്നു, ജീവിതത്തോടുള്ള നിരാശയിൽ എനിക്ക് പറ്റിയ തെറ്റായിരുന്നു ആ പ്രണയം. ഇന്ന് ഞാൻ സന്തോഷവതിയാണ് വരും വരായ്കകൾ ചിന്തിക്കാതെ നിൻറെ കൂടെ ജീവിച്ചു തീർക്കുമ്പോൾ, നിന്നെ പ്രണയിക്കുന്ന ഓരോ നിമിഷവും, തുറക്കാത്ത പുസ്തക താളിലെ സുഗന്ധം പോലെ ഞാൻ പരിശുദ്ധമായി മാറുകയാണ്. "

പ്രിയപ്പെട്ടവളുടെ, ഭൂതകാല ചരിത്രം തിരഞ്ഞു അതിലെ കാമ കേളികളെ തിരഞ്ഞുപിടിച്ച് സങ്ങൽപ്പതിൽ അതിനെ ചിത്രീകരിച്ചു സ്വയം ഭോഗിച് കാമം തീര്ക്കേണ്ടി വന്ന വൃത്തികെട്ട ഒരു പുരുഷനാണ് ഞാൻ,
ഏതൊക്കെയോ വൃത്തികെട്ട നിമിഷങ്ങളിൽ നിൻറെ ഭൂതകാലം നിന്നോടുള്ള പ്രണയത്തിൻറെ ഒഴുക്കിൻറെ മേൽ തടസ്സം സൃഷ്ടിക്കുന്നു,
നിന്നോളം ഞാൻ മറ്റൊന്നിനെയും കൊതിച്ചിട്ടില്ല, എങ്കിൽ കൂടിയും എൻറെ ഉള്ളിൽ എന്തൊക്കെയോ ഭയങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്.

"കഴിഞ്ഞ പ്രണയത്തെ പോലെ വലിച്ചെറിഞ്ഞു, നിന്നിൽ നിന്ന് ഞാൻ അകന്നു പോകുമോ എന്ന് നീ ഭയപ്പെടുന്നു."

ചിലപ്പോൾ, അങ്ങനെയാവാം.
നിരാശയുടെ മേൽനിന്നും നിൻറെ ഒളിച്ചോട്ടമാണ് കഴിഞ്ഞു പോയ പ്രണയമെങ്കിൽ, ആ തെറ്റ് നീ പൂർണമായും മറക്കെണ്ടാതുണ്ട്.
എങ്കിലും അതേ കാലത്തെ കലാലയ ജീവിതത്തെ കുറിച്ചൊക്കെ  നീ വർണിക്കുമ്പോൾ, അതിലോന്നും നിരാശയോടെ ജീവിച്ചിരുന്ന ഒരു സ്ത്രീയെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല, ശോഭനമായ ഭാവത്തോടെ തുള്ളി ചാടി നടക്കുന്ന ഒരു കൌമാരകാരി മാത്രമാണ് നിൻറെ വർണനകളിൽ എൻറെ മുന്നിലേക്ക് തെളിഞ്ഞു വന്നത്.
എന്നിട്ടും നീ പറയുന്നു, നിരാശയുടെ പടുകുഴികളിൽ നിന്നും രെക്ഷപ്പെടാൻ നീ കണ്ടെത്തിയ മർഗമായിരുന്നു ആ പ്രണയം എന്ന്.

"ആ പ്രണയം എനിക്കൊരിക്കലും തെറ്റായി തോന്നിയിരുന്നില്ല, എനിക്ക് എത്രത്തോളം ഉയരാനും താഴാനും പറ്റുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് ആ പ്രണയത്തിലായിരുന്നു. ഒന്നുമല്ലാതിരുന്ന എനിക്ക് പല അനുഭവങ്ങളും നൽകിയത് അതേ പ്രണയമായിരുന്നു. ആ പുരുഷ ൻറെ നിർഭന്തത്തിനു മുന്നിൽ എനിക്ക് നഗ്നമാവേണ്ടി വന്നു, ശരീരം പങ്കുവേക്കേണ്ടി വന്നു. അതൊന്നും എനിക്കൊരിക്കലും തെറ്റായി കാണാൻ കഴിയില്ല,
സന്തുഷ്ടമായ ഒരു പ്രണയം തന്നെയായിരുന്നു അത്. എൻറെ ജീവിതമാണിത്, അത് ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു തീർക്കും അൽപ്പം പോലും നിരാശയില്ലാതെ, എൻറെ ആദ്യ പ്രണയമേ, നിനക്ക് നന്ദി!
നിങ്ങൾക്കെന്നെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം,"

നിൻറെ ഓരോ വാക്കുകളും എൻറെ ഹൃദയം കീറിമുറിച്ചുകൊണ്ട് കടന്നു പോവുകയാണ്.
നിൻറെ ഓരോ വാക്കുകളും വിഭിന്നമായി മാറുകയാണ്.
നിൻറെ ഓരോ വാക്കുകളും എന്നോടുള്ള പ്രണയത്തിൻറെ ആഴം പരിശോധിക്കാൻ പ്രേരിപ്പിക്കുന്നു.
നിൻറെ ഓരോ വാക്കുകളും എന്നിൽ സംശയത്തിന്റെ കണികകൾ പാകുന്നു.
നിൻറെ ഓരോ വാക്കുകളും എന്നിൽ ഭയപ്പാടുകൾ സൃഷ്ടിക്കുന്നു.

പ്രിയപ്പെട്ടവളെ,
എനിക്കിപ്പോൾ നിന്നോട് പ്രണയമില്ല, ആ പ്രണയം നീ വാക്കുകൾ കൊണ്ട് കുത്തികീറിയ ഹൃദയം വഴി പുറത്തേക്ക് പോയിരിക്കുന്നു.
ഇന്നെനിക്ക് പ്രണയം ആത്മഹത്യയോടാണ്, ചിരിച്ചു കൊണ്ട് ആത്മഹത്യചെയാൻ ഒരവസരം ഞാൻ കാത്തിരിക്കുകയാണ്.

എങ്കിലും പുരുഷാ, നിൻറെ മനസ്സും വികാരവും മാത്രമാണ് നിൻറെ ബലഹീനത എന്ന് നീ തിരിച്ചറിഞ്ഞിരുന്നെങ്കിൽ - സ്ത്രീക്കും, മരണത്തിനും മുന്നിൽ തോറ്റു കൊടുക്കാതെ ഈ ജീവിതം ജീവിച്ചു തീർക്കാമായിരുന്നില്ലേ.


ദാരിദ്ര്യം

സമയം തെറ്റാതെ പത്തുമണിയോടടുക്കുംപോൾ തന്നെ അമ്മ ഫോണിൽ വിളിച്ചു,

"മോനെ, ചോറ് കഴിച്ചോ?"
ഉം
"കിടക്കാറായില്ലേ, അതോ പുസ്തകവും പിടിച്ചുകൊണ്ട് ഇരിപ്പ് തന്നാണോ?"
"കിടക്കാൻ നോക്കുന്നു"
കൂടുതലൊന്നും പറയാൻ തോന്നിയില്ല,
'അമ്മ കിടന്നോ, ഞാൻ കിടക്കാൻ നോക്കല'
എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്ത്, ആസ്ട്രെയിൽ വലിച്ചു തീർത്ത സിഗരറ്റ് കുറ്റികളിൽ നീളമുള്ള സിഗരറ്റ്കുറ്റിക്ക് വേണ്ടി തിരഞ്ഞു.
കൈയിലെ പണം മുഴുവൻ തീർന്നിട്ട് ആഴ്ചകളായി, സ്ഥിരം കടം തരാറുള്ള കടക്കാരൻ മുഴുവൻ പറ്റും തീർക്കാതെ ഇനി സാധനങ്ങൾ ഒന്നും തരില്ലെന്ന് പറഞ്ഞു, അത് കൊണ്ട് തന്നെ ഇന്ന് എല്ലാം കൊണ്ടും പട്ടിണി തന്നെ.
കടം വാങ്ങിയ പണം തിരിച്ചു തരാനുള്ളവരെ പലതവണ വിളിച്ചു, എല്ലാവർക്കും പറയാനുള്ളത് ഒന്ന് തന്നെ "ദാരിദ്ര്യം."
ഫോണിലെ പൈസയും കഴിഞ്ഞു, നെറ്റ്വർക്ക് കാരിൽനിന്നും പത്തുരൂപ കടമെടുത് പലരെയും വിളിച്ചു, മറുപടികളൊക്കെ ഒന്ന് തന്നെ.

ആസ്ട്രെയിൽ നിന്നും കിട്ടിയ രണ്ടു മൂന്നു കുറ്റികൾ വലിച് ചുണ്ട്ടുകളിൽ തീ പടർത്തി കൊണ്ട് ബാൽക്കണിയിൽ കാലും നീട്ടിയിരുന്നു.
പുറത്ത് നല്ല മഴയുണ്ട്. ചിന്തകൾ നാല് വർഷം പിറകിലേക്ക് നീങ്ങി, സ്വപ്നങ്ങൾക്ക് പരിധികൾ ഇല്ലാതിരുന്ന കൌമാരതിലെക്ക്. ഇതേ ദാരിദ്ര്യം അവിടെയും.
സ്വപ്നങ്ങളൊക്കെ അണഞ്ഞ അടുപ്പിലേക്ക് വലിച്ചെറിഞ്ഞ് ജീവിതത്തോട് പൊരുതാൻ പുറപ്പെട്ട പതിനേഴുകാരനിൽ നിന്നും ഞാൻ ഒരുപാട് മാറിപോയിരിക്കുന്നു.
അന്നനുഭവിച്ച ദാരിധ്ര്യത്തിന്റെ ഒരംശം പോലും ഇന്നില്ല, എന്ന ചിന്തയിലിരിക്കെ മഴത്തുള്ളികൾ മുഖത്തേക്ക് തെറിക്കാൻ തുടങ്ങി ആരുടെയോ സ്പർശനം പോലെ.
പരിധികളിൽ നിന്നുകൊണ്ട് മാത്രം സ്വപ്നം കാണണം എന്ന് കൊമാരത്തിലെ ദാരിദ്ര്യം പഠിപ്പിച്ചതാണ്, പരിധികളിൽ നിന്നുകൊണ്ട് സ്വപ്നം കണ്ടിട്ടും അവയും എന്നെ വഞ്ചിച്ചു കടന്നു കളയുന്നു. നോക്ക് കുത്തിയായി തനിച്  നിൽക്കേണ്ടി വരുന്നു.

മരണത്തിനു പോലും വിട്ടു കൊടുക്കാതെ എന്നും കൂടെയുണ്ടാവും എന്ന് വീംബുപറഞ്ഞ പ്രിയപ്പെട്ടവൾ പോലും രണ്ടു ദിവസം ഫോണിൽ ബാലൻസ് ഇല്ലാത്തതിനാൽ അകന്നു നിൽക്കുന്നു, പിന്നെയാണോ സ്വപ്‌നങ്ങൾ എന്ന് ആശ്വസിക്കുംപോഴും അറിയാത്തൊരു നീറ്റൽ ചങ്കിൽ ഇടയ്ക്കിടയ്ക്ക് കടന്നു വരുന്നു.
ഡാൻസ് ബാറിൽ ചെന്ന് ലഹരികളുമായി ആനന്ദമാസ്വധിക്കാൻ എന്നും കൂടെ വരാറുള്ള ആരും വിളികുന്നില്ല, ചിലപ്പോൾ തിരിച്ചു തരാനുള്ള പണം തിരികെ ചോദിച്ചതിന്റെ അമർഷതിലാകാം.

എന്തിരുന്നാലും,
ചില നിമിഷങ്ങളുണ്ട്, സ്വയം തിരിച്ചറിയുന്ന നിമിഷങ്ങൾ,
ഒറ്റപെട്ട് ജീവിതത്തോട് തന്നെ വെറുപ്പ് തോന്നുന്ന നിമിഷങ്ങൾ,
ഒന്നിനും, ഒരു ബന്ധങ്ങൾക്കും സ്ഥായിയായ നിലൽപ്പില്ലെന്ന സത്യം തിരിച്ചറിയുന്ന നിമിഷങ്ങൾ.
അപ്പോഴൊക്കെ കൂട്ടിനുണ്ടാവുന്നത് ദാരിധ്ര്യവും കണ്ണുനീരും മാത്രം.

ഈ ദാരിധ്ര്യത്തിനു അൽപ്പം ദിവസങ്ങൾ കൂടി മാത്രമേ ആയുസുള്ളൂ, ശംബളം കയിൽ വന്നാൽ തീരും ഈ അവസ്ഥ.
പക്ഷെ, ഈ സന്ദർഭം പഠിപ്പിക്കുന്ന ജീവിത പാഠങ്ങൾ എന്നും ഒരു നീറ്റലായി ചങ്കിൽ എവിടെയോ കുടുങ്ങി കിടക്കും, കൌമാരത്തിൽ ആത്മഹത്യ ചെയ്ത സ്വപ്‌നങ്ങൾ വന്നു കരയിപ്പികാറുള്ളത് പോലെ അവ തനിചിരിക്കുംപോഴൊക്കെ ചിന്തകളിലേക്ക് കടന്നു വരും.
പിന്നിട്ട വഴികളും, കരഞ്ഞു തീർത്ത കൌമാരത്തെയും ഓർമിപ്പിച്ചുകൊണ്ട് കടന്നു പോവും, കൂടെ ജീവിതത്തിൽ കുറേ പാഠങ്ങളും പഠിപ്പിച്ചു തരും.

എന്റെ ദാരിധ്ര്യമേ നിനെക്കെന്നോട് ഇത്രമാത്രം സ്നേഹമുണ്ടായിരുന്നുവോ?