Showing posts with label വരികൾ. Show all posts
Showing posts with label വരികൾ. Show all posts

ഉയിർത്തെഴുന്നേൽപ്പ്

നാം തനിച്ചാണ് കുഞ്ഞേ
നമ്മുടേതല്ലാത്തൊരു മണ്ണും മണ്ണിൻറുടയൊര-
വരുമെന്നാരോ ചൊല്ലീടുമ്പോൾ
നാമിതെങ്ങോട്ടു പൊകുമെൻ കുഞ്ഞേ
കാവി പുതപ്പിച്ചൊരുകൂട്ടം മുന്നിലിരുന്നെങ്ങനെ
തിന്നണമെന്നുമെന്തറിയണമെന്നു മുറക്കെയലറുമ്പോളി-
തെങ്ങോട്ടു പോകുമെൻ കുഞ്ഞേ
കാഹളം മുഴക്കിയിരുന്നൊഴുകുന്ന പുഴകളിലെ
ചുവപ്പിന്നോരംശമതെവിടെലും കാണുന്നുവോ നീ.

കൊന്നുതള്ളുമ്പോൾ മിണ്ടാതിരുന്നച്ഛനെന്തിനിവിടെ
കരയുന്നേനച്ച
കല്ലിലും മൂർദ്ധന്യമാംവിധം കയറ്റിയ ശൂലത്തിൻ
മുന്നിലും കേഴുമ്പോഴാ
ചുവന്ന കോടിയുടെ കാലൊന്നെടുത്തിരുന്നേലാ
മണ്ണും മണ്ണിനുടയോരുമെല്ലാം നാമാവില്ലേനച്ച.

അവസാന കലാപമതെരിയുമ്പോളെന്നെ
യകക്കളത്തിലടച്ചിരുന്നില്ലേങ്കിലതു
ഞാനെങ്കിലുമൊന്നു ചോദിച്ചേനച്ച,
നാടേറി വീടേറി കൊന്നുതളുമ്പോളതു
ഞാനേലും ചോദിച്ചേനച്ച!

നിനക്കിനിയൊന്നുമെന്നില്ലയെൻ
യീ പിതാവിന് നൽകീടുവാൻ
എന്നതോർതിരിക്കാനാവില്ലെൻ കുഞ്ഞേ,
അടുക്കള പുറത്തിരിക്കുമാ വലിയ മീൻവെട്ടിയും
കത്തികരിഞൊരാ വിപ്ലവകാരിതൻ ചുവന്ന
ധ്വജവുമെടുത്തുകൊണ്ടേയിറങ്ങുക നീ
നെഞ്ചിലണയാത്തോരാ നേരുകൾക്കൊപ്പമീ
കാലയളവില്ലാത്തൊരു നാളെയുടെ ശബ്ധമായി.

നീയുണ്ടായിരുന്നെങ്കിൽ

തോന്നുകയാണല്ലോ പെണ്ണേ നീയുണ്ടായിന്നെങ്കിലെന്ന്.
മുല്ലക്കൊടിനാട്ടിലെ വയലുകൾക്കും,
പുഴക്കരയിലെ കതിരുകൾക്കും
തിരികൾ തെളിയാത്ത കാവിലെ വള്ളികൾക്കും,
തൊണ്ടച്ചനും, കോമരങ്ങൾക്കും,
അമ്പലപ്പറമ്പിലെ അരയാലുകൾക്കും,
ഏഴിമലയിലെ തെയ്യങ്ങൾക്കും,
തോന്നാറുണ്ട് തീയത്തിയെ, നീയുണ്ടായിന്നെങ്കിലെന്ന്.

അർത്ഥമില്ലാത്ത പ്രണയത്തിന്റെ തടവറയിൽ ശ്വാസം മുട്ടുമ്പോൾ
പെണ്ണേ, തീയത്തിയെ,
എനിക്കും തോന്നുവാണല്ലോ നീയുണ്ടായിരുന്നെങ്കിലെന്ന്.

കത്തിയമർന്ന കാടുകൾക്കും,
ചുടുകാട്ടിലെ കരിഞ്ഞുണങ്ങാത്ത കാഞ്ഞരത്തിനും
പാലമരത്തിനും മാത്രമാണല്ലോ ഇന്നു നീ.

എങ്കിലും,
തോന്നുകയാണല്ലോ പെണ്ണേ എൻ തീയത്തിയെ