വർത്തമാനം

അരണ്ട വെളിച്ചം, മാർട്ടിൻ ഗാരിക്സിന്റെ ഡിജെ മ്യുസിക്, അപ്ഡേറ്റ് ചെയ്യാത്ത ഫേസ് ബുക്ക് വാൾ, എല്ലാം എഴുതാനുള്ള എന്റെ ആന്ധരിക തൃഷ്ണയെ വലിച്ചു പുറത്തേക്കിടുന്നു.

അവളുടെ മടിയിൽ നിന്നും എഴുനേറ്റ് ലാപ്പുമായി ഫ്ലാറ്റിന്റെ വരാന്തയിൽ ഒരു ചാര് കസേരയിട്ട് നഗരത്തിലെ വ്യത്യസ്ത നിറങ്ങളിൽ പരന്നുകിടക്കുന്ന വെളിച്ചം നോക്കി കുറെ സമയം ഇരിന്നു,
തലച്ചോറിൽ തങ്ങി കിടക്കുന്ന ക്ഷോഭിക്കുന്ന നുണകളെ എനിക്ക് ന്യായീകരിക്കണമായിരുന്നു,ചെയ്യുന്നതൊക്കെ ശെരി ആണെന്ന് എനിക്ക് എന്നെ ഭോധിപ്പിക്കണമായിരുന്നു, അത് കൊണ്ട്  എഴുതണം, പക്ഷെ എന്തെഴുതും?
എല്ലാവർക്കും, എന്റെ സത്യങ്ങളെകാളും ഇഷ്ടം എന്റെ നുണകളോടാണ്, അവൾക്കു പോലും.

ഹാങ്ങോവറിൽ തികട്ടി വരുന്ന രണ്ടു ദിവസത്തെ ഓർമ്മകൾ,
എല്ലാം കൊണ്ടും ദരിദ്രനായ ഞാൻ ജീവിക്കുന്ന രീതി, എന്റെ ചുറ്റുപാടുകൾ, നാട്ടിലെ ആർക്കും വേണ്ടാത്ത ഗ്രിഹാതുരത്വ ഓർമ്മകൾ...  ഒന്നും മനസ്സിലേക്ക് വരുന്നില്ല, ചാര് കസേരയിൽ കാല് മുകളിലേക്ക് കയറ്റി വച് ഒരു സിഗ്രട്ട് ആഞ്ഞു പുകച്ചു.

അവളുടെ മുന്നിൽ ഞാനൊരു എഴുതുകാരൻ ആയി മാറാൻ ശ്രമിക്കുകയാണ്.
ഭൂതം ഇനി വേണ്ട, വർത്തമാനം തന്നെ ആവാം, പക്ഷെ എവിടെ തുടങ്ങും?
എന്തായാലും ഞാനൊരു പകൽ മാന്യൻ അല്ലെ, എല്ലാം അങ്ങനെ പുറത്തു പറയാൻ പറ്റുമോ,

ലാപ്‌ടോപ്‌ താഴെ വച്ചു,
മതി, ആന്ധരികത്രിഷ്ണയോടു പോയ്‌ നാളെ വരാൻ പറഞ്ഞു.
അവളുടെ ശരീരത്തെ ഞാൻ സ്വന്തമാക്കി,
ഞാൻ അവളെ നെഞ്ചോടു ചേർത്ത് പരിരംബനം ചെയ്തുകൊണ്ട് എന്റെ സ്നേഹം പ്രകടിപ്പിച്ചു,
അവളുടെ കണ്ണുകൾ നിറഞ്ഞുനിൽക്കുന്നു, സിന്ദൂരം വീണ ചുണ്ടുകൾ കമ്പനം ചെയ്യുന്നു, ആ നനഞ്ഞ മുടികൾ ഞാൻ എന്റെ മുഖത്തോട് ചേർത്ത് വച്ചു, വിയർപ്പിന്റെ മധുരം നുണഞ്ഞു, മയിലാഞ്ചി പുരട്ടിയ അവളുടെ വിരലുകൾ എന്റെ ശരീരം മുഴുവൻ  നൃത്തം ചെയ്യാൻ തുടങ്ങി,

എന്നെ പോലെ മുഷിഞ്ഞ ചാര നിറമായിരുന്നില്ല അവളുടെ ശരീരത്തിന്, മനുഷ്യകുലാരംഭത്തിന്റെ പരിച്ഛേദമായി മാത്രം കാണാൻ കഴിഞ്ഞേക്കാവുന്ന മഞ്ഞു കട്ട പോലെ തണുത്തുറഞ്ഞ ആ ശരീരം കുറെ സമയം നെഞ്ചോടു ചേർത്ത് വച്ചു, എന്റെ വാക്കുകൾ അവളെ മുറിവേൽപ്പിക്കും ഞാൻ വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിച്ചു,
അവളുടെ കണ്ണുകൾ ചുവന്നു, ആ കണ്ണീർ എന്റെ ചുണ്ടുകളിലേക്ക് വീണു നെറ്റിയിലെ സിന്ദൂരത്തിനു താഴെ ഞാൻ ചുംബിച്ചു, എന്റെ ചുണ്ടുകളിൽ ഒട്ടിയ സിന്ദൂരത്തിന്റെ മധുരം ഞാൻ അവൾക്ക് അറിയിച്ചു!

കാലഹരണപെട്ട് പോയ പ്രണയം പോലെ ഈ നിമിഷങ്ങളും മാറും എന്ന് എനിക്കറിയാമായിരുന്നു.

ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു, സ്ത്രീ അപലയും  ചപലയുമാണ്,  പക്ഷെ അതവൾക്ക് സമ്മതിച്ചു തരാൻ കഴിഞ്ഞില്ല, അവൾ വാദിച്ചു,
പക്ഷെ ആ ചുണ്ടുകൾ പതുക്കെ എന്റെ ചുണ്ടുകളുമായ് മുട്ടിച്ചപ്പോൾ അവളുടെ വാദം നിന്നു. എന്റെ ബുദ്ധിജീവി പ്രതിച്ചായ കളയാൻ എനിക്ക് തോന്നിയില്ല. സ്ത്രീ അപലയും  ചപലയും തന്നെയാണ്, ഞാൻ അവളെ വിശ്വസിപ്പിച്ചു.
പക്ഷെ എന്റെ ഡയറിയിൽ ഉള്ള ഓരോ നിമിഷവും ഇവളുടെ വാക്കുകളും സ്വപ്ന ദർശനങ്ങളും മാത്രമാണ്, എന്റെ ഡയറിയിൽ ഇടം നേടിയ ആദ്യ സ്ത്രീ!

ഇരുണ്ട മുറിയുടെ വാതിൽപടികൾ പിന്നിടാൻ അവൾ ശ്രമിച്ചു പക്ഷെ ഈ ഒരു രാത്രി അവളെ തനിച്ചു വിടാൻ എനിക്ക് തോന്നിയില്ല,
അവളുടെ സാന്നിധ്യം എപ്പോഴും എന്നെ എഴുതാൻ പ്രേരിപ്പിച്ചു, ഞാനും അവളും കിടക്കയിൽ ചേർന്നിരുന്നു, എന്റെ വിരലുകൾ വീണ്ടും അവളുടെ കഴുത്തിലേക്ക്‌ പതിയെ നടന്നു, അവളുടെ ഹൃദയത്തിൽ സത്യത്തിന്റെയും വിശ്വാസത്തിന്റെയും കണികകൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ശബ്ദം ഞാൻ കേട്ടു

നാലുവാതിൽ പടികൾ

അലക്കാൻ തോട്ടിൻ കരയിലേക്ക് ബക്കറ്റും തുണികളുമായി പോകുന്ന അമ്മയുടെ കൂടെ ഇറങ്ങാൻ വാശി പിടിച്ചത് കൊണ്ടാണ് അവനെ കാണാതെ പുറത്തേക്കിറങ്ങി അമ്മ വാതിലടക്കാൻ ശ്രമിച്ചത്, പക്ഷെ, നാല് കതകുള്ള അടുക്കള വാതിലിന്റെ കട്ടില പടിയിൽ വിരൽ ഇറുങ്ങി ചതഞ്ഞപ്പോൾ ഉയർന്ന ശബ്ദത്തിനു അവനെക്കളും ഭാരമുണ്ടായിരുന്നു, അല്ലെങ്കിലും വേദന കൊണ്ട് പുളയുന്ന ശബ്ദത്തിനു ഗാംബീര്യം കൂടും.
അവൻ കരയുന്ന ശബ്ദം കേട്ടാൽ അടുത്ത് വന്ന ആശ്വസിപ്പിക്കുവാൻ അന്ന് ഒരുപാടാളുകൾ ചുറ്റുമുണ്ടായിരുന്നു, അതുകൊണ്ടാണല്ലോ വിളക്കുകൾ തുടച്ചു കൊണ്ടിരിക്കുന്നതിനിടെ അമ്മൂമ്മയും, താടിയും മുടിയും കണ്ണാടിയിൽ നോക്കി വൃത്തിയാക്കുന്നതിനിടെ ഇളയച്ചനും ഓടി വന്നത്.
ഒടുക്കം കയിലുണ്ടായിരുന്ന വിളക്കുതിരിയെടുത് അമ്മൂമ്മ ചോരപാടുകൾ തുടച്ചു കളഞ്ഞ് വിരലിൽ ചോര പോടിയാതിരിക്കാൻ മുറ്റത്തെ തുളസി ചതച് മറ്റൊരു തുണികൊണ്ട് അമർത്തി കെട്ടി തന്നു.
അപ്പോഴും അവനു തോട്ടിൻ വക്കതെക്കൊടാനുള്ള തിരക്കായിരുന്നു, പീടികയിലേക്ക് ഇറങ്ങാൻ നിന്ന ഇളയച്ചൻ തോട്ടിൻ വക്കത് വരെ അവനെ കൊണ്ട് ചെന്നാകി, ആഗ്രഹങ്ങളെ ഒരിക്കലും നിയന്ത്രിച് നിർത്തരുത് എന്നുമാത്രമേ അന്ന് മുഖത്ത് നോക്കി ഇളയച്ചൻ പറഞ്ഞിരുന്നുള്ളൂ.

അമ്മ തോട്ടിലെ വെള്ളത്തിൽ തുണികൾ ഓരോന്നായ് എടുതലക്കാൻ തുടങ്ങിയപ്പോഴേക്കും; കമ്മ്യൂണിസ്റ്റ് പച്ചയെ നീളമുള്ള ഒരു വടികൊണ്ട്  തേജോ വധം ചെയ്തും, കാഞ്ഞിരത്തിന്റെ കായ പിറക്കി വെള്ളത്തിലേക്ക് എറിഞ്ഞും , അവൻ മറ്റ് എന്തിലോക്കെയോ മുഴുങ്ങി സമയം കളഞ്ഞു കൊണ്ടിരുന്നു.
തോട്ടിൻ കരയിലേക്കടിക്കുന്ന പാലപ്പൂക്കളുടെ സുഖന്ധവും, ചുറ്റുകാവിൽ നിന്ന് വരുന്ന ചന്ദന തിരികളുടെ സുഖന്ധവും എല്ലാം ആസ്വദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ -
മുടന്തിയായ ഒരു സ്ത്രീ ബക്കറ്റും തുണിയുമായ് വരുന്നത് അവൻ ശ്രദ്ധിച്ചു, കൂടെ ബസ്മകുറി തൊട്ട് കുളിച് സുന്ദരിയായ ഒരു പെണ്‍കുട്ടിയും,
ആ സ്ത്രീയുടെ കയ് പിടിച് എന്തൊക്കയോ സംസാരിച്ചു കൊണ്ടാണ് അവർ വരുന്നത്, ആ സ്ത്രീ തോട്ടിലേക്ക് തുണികളുമായി ഇറങ്ങിയ സമയം ഉടുപ്പ് ഒതുക്കി അവൾ അതിനടുത്തുള്ള ഒരു കല്ലിന്റെ മേൽ ഇരിന്നു.
അവളുടെ കവിൾ തടങ്ങളും, വെളിച്ചെണ്ണയുടെ മണം തെറിക്കുന്ന പിണഞ്ഞു കെട്ടിയ മുന്നിലേക്കിട്ട കാർകൂന്തലിന്റെ ചാരുതയും നോക്കി എത്ര സമയം ശ്വാസം വിടാതെ നിന്ന് എന്ന് അവനു പോലും ഇന്ന് ഓർമയില്ല. തോട്ടിൻ വക്കത് വിരിഞ്ഞ തൊട്ടാവാടി പൂക്കൾ പോലും ആരും തൊടാതെ തന്നെ അവളുടെ വശ്യതയുള്ള നോട്ടത്തിനു മുന്നിൽ താഴ്ന്നു കൊടുത്തു.

പക്വതയുള്ള ഒരു സുന്ദരിയെ അവൻ കാണുന്നത് ആദ്യമായാണ്, പിന്നീട് ദാംബത്യതിലെക്ക് കടന്നു വരാനുള്ള സ്ത്രീ രൂപത്തെ കുറിച് ചിന്തിക്കുമ്പോഴൊക്കെ മുന്നിലേക്ക് പിഴഞ്ഞിട്ട കറുത്ത കൂന്തലും എന്തിനെയും ക്ഷമയോടെ കാത്തിരിക്കാനുമുള്ള ആ സുന്ദരിയുടെ മുഖമായിരുന്നു അവന്റെ മനസ്സ് വരച്ചത്.

പിന്നീടെപ്പോഴോ,
ഏതോ നഗരത്തിന്റെ കുടക്കീഴിൽ ചെന്ന് പെട്ടത് മുതൽ ആ രൂപം പാടെ മായ്ച്ചു കളഞ്ഞു കാണണം. അതുകൊണ്ടല്ലേ അവന്റെ മനസ്സിൽ ഏതു പെരുവഴിയിൽ വച്ചും തന്റെ പുരുഷനെ കെട്ടിപിടിച്ച് ചുംബിക്കാൻ ധയിര്യം കാണിക്കുന്ന , ആൾക്കൂട്ടങ്ങളെ ഭയന്നു വിറയ്ക്കാത, കൂടെ ഇരുന്ന് മദ്യം സേവിക്കുന്ന അൽപ്പ വസ്ത്ര ധാരിയായ ഈ നൂറ്റാണ്ടിന്റെ  സ്ത്രീ രൂപത്തെ കുറിച്ച് അവൻ ചിന്തിച്ചത് അല്ലെങ്കിൽ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
കാരണം തോടുകളും, വിളക്കുതിരികളും, ചെളി പുരണ്ട് മഴ നനഞ്ഞ ഓർമകളും അവനിന്ന് അന്യമാണ്. വേദന വന്നാൽ കൂടി ഒന്നുറക്കെ അവനിന്ന് കരയാറില്ല. ചുറ്റും ഓടിവരാറുള്ള ആരുടേയും നിഴലു പോലും അവന്റെ ഓർമകളിൽ ഇന്നില്ല.
ആ വലിയ ലോകം അവനു നഷ്ടപെട്ടു, സിരകളിൽ രതികൾ നിറച്, മദ്യം അരങ്ങു തകർക്കുന്ന വേദികളിൽ നിന്നും അവന്റെ പര്യടനം തുടർന്ന് കൊണ്ടിരിക്കുന്നു.

ശരീരം നഷ്ടപെട്ടോരാത്മാവ് പോലെ!

ചുംബനം

ജോലി ഭാരത്താൽ വീർപ്പ് മുട്ടി നില്ക്കുന്ന ആ രാത്രിയിലാണ് അവൾ പബിലെക്കുള്ള ടികറ്റുമായി അവന്റെ റൂമിലേക്ക് ചെന്നത്, അവളുടെ കൂടെ ചെല്ലുംബോൾ മാത്രം കിട്ടുന്ന ചില സന്തോഷങ്ങൾ ഉള്ളത് കൊണ്ടാവണം അവൻ അവളുടെ കൂടെ ഇറങ്ങിയതും.
ഒടുക്കം പബിലെ തിരക്കും വൃത്തികെട്ട പല കാഴ്ചകളും വീണ്ടും അവനെ വീർപ്പ് മുട്ടിച്ചു, 'കാശ് മുടക്കിയത് എല്ലാം മറന്നു ആഗോഷിക്കനല്ലേ' എന്നും പറഞ്ഞ് കയിലുള്ള ആ പുക അവൾ അവന്റെ നേർക്ക്‌ നീട്ടി, ഒരിക്കൽ ഒഴിവാക്കിയ ആ ലഹരി; ഈ സമയത്ത് എല്ലാം മറന്ന് കിട്ടാൻ എളുപ്പ വഴി ഇതാണ് എന്ന് അവനും തോന്നി കാണണം.

പിറകിൽ കേൾക്കുന്ന ആവേശത്തിന്റെ സംഗീതത്തിനു പോലും തരാൻ പറ്റാത്ത ഊർജം അവന്റെ സിരകളിലേക്ക് കടന്നു ചെന്നത് കൊണ്ടാവാം പിന്നീട് അങ്ങൊട്ട് കുറച്ചു സമയത്തേക്ക് നടന്ന ചില സംഭവങ്ങൾ ഒഴിച് മറ്റൊന്നും ഓർത്തെടുക്കാൻ പറ്റാത്തത്.
പക്ഷെ, തളർന്നു ഏതോ ഒരു മൂലയിൽ ഇരിക്കുമ്പോൾ അമർത്തി അവന്റെ ചുണ്ടിൽ അവൾ ചുംബിച്ചതും, ആ ചുംബനത്തിന്റെ ഉപ്പു രസവും അവൻ ഇന്ന് ഓർക്കുന്നുണ്ട്,
അവളുടെ കണ്ണിൽ നിന്നും ഇടതടവില്ലാതെ വീണു കൊണ്ടിരിക്കുന്ന കണ്ണീരിന്റെ ഉപ്പ് രസം.
ആ കണ്ണീരിന്റെ കാരണങ്ങൾ തിരക്കാതെ അവൻ അവളെ അമർത്തി ചുംബിച്ചു, ചുംബിച്ചു കൊണ്ടേയിരുന്നു