Showing posts with label നാലുവാതിൽ പടികൾ. Show all posts
Showing posts with label നാലുവാതിൽ പടികൾ. Show all posts

നാലുവാതിൽ പടികൾ

അലക്കാൻ തോട്ടിൻ കരയിലേക്ക് ബക്കറ്റും തുണികളുമായി പോകുന്ന അമ്മയുടെ കൂടെ ഇറങ്ങാൻ വാശി പിടിച്ചത് കൊണ്ടാണ് അവനെ കാണാതെ പുറത്തേക്കിറങ്ങി അമ്മ വാതിലടക്കാൻ ശ്രമിച്ചത്, പക്ഷെ, നാല് കതകുള്ള അടുക്കള വാതിലിന്റെ കട്ടില പടിയിൽ വിരൽ ഇറുങ്ങി ചതഞ്ഞപ്പോൾ ഉയർന്ന ശബ്ദത്തിനു അവനെക്കളും ഭാരമുണ്ടായിരുന്നു, അല്ലെങ്കിലും വേദന കൊണ്ട് പുളയുന്ന ശബ്ദത്തിനു ഗാംബീര്യം കൂടും.
അവൻ കരയുന്ന ശബ്ദം കേട്ടാൽ അടുത്ത് വന്ന ആശ്വസിപ്പിക്കുവാൻ അന്ന് ഒരുപാടാളുകൾ ചുറ്റുമുണ്ടായിരുന്നു, അതുകൊണ്ടാണല്ലോ വിളക്കുകൾ തുടച്ചു കൊണ്ടിരിക്കുന്നതിനിടെ അമ്മൂമ്മയും, താടിയും മുടിയും കണ്ണാടിയിൽ നോക്കി വൃത്തിയാക്കുന്നതിനിടെ ഇളയച്ചനും ഓടി വന്നത്.
ഒടുക്കം കയിലുണ്ടായിരുന്ന വിളക്കുതിരിയെടുത് അമ്മൂമ്മ ചോരപാടുകൾ തുടച്ചു കളഞ്ഞ് വിരലിൽ ചോര പോടിയാതിരിക്കാൻ മുറ്റത്തെ തുളസി ചതച് മറ്റൊരു തുണികൊണ്ട് അമർത്തി കെട്ടി തന്നു.
അപ്പോഴും അവനു തോട്ടിൻ വക്കതെക്കൊടാനുള്ള തിരക്കായിരുന്നു, പീടികയിലേക്ക് ഇറങ്ങാൻ നിന്ന ഇളയച്ചൻ തോട്ടിൻ വക്കത് വരെ അവനെ കൊണ്ട് ചെന്നാകി, ആഗ്രഹങ്ങളെ ഒരിക്കലും നിയന്ത്രിച് നിർത്തരുത് എന്നുമാത്രമേ അന്ന് മുഖത്ത് നോക്കി ഇളയച്ചൻ പറഞ്ഞിരുന്നുള്ളൂ.

അമ്മ തോട്ടിലെ വെള്ളത്തിൽ തുണികൾ ഓരോന്നായ് എടുതലക്കാൻ തുടങ്ങിയപ്പോഴേക്കും; കമ്മ്യൂണിസ്റ്റ് പച്ചയെ നീളമുള്ള ഒരു വടികൊണ്ട്  തേജോ വധം ചെയ്തും, കാഞ്ഞിരത്തിന്റെ കായ പിറക്കി വെള്ളത്തിലേക്ക് എറിഞ്ഞും , അവൻ മറ്റ് എന്തിലോക്കെയോ മുഴുങ്ങി സമയം കളഞ്ഞു കൊണ്ടിരുന്നു.
തോട്ടിൻ കരയിലേക്കടിക്കുന്ന പാലപ്പൂക്കളുടെ സുഖന്ധവും, ചുറ്റുകാവിൽ നിന്ന് വരുന്ന ചന്ദന തിരികളുടെ സുഖന്ധവും എല്ലാം ആസ്വദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ -
മുടന്തിയായ ഒരു സ്ത്രീ ബക്കറ്റും തുണിയുമായ് വരുന്നത് അവൻ ശ്രദ്ധിച്ചു, കൂടെ ബസ്മകുറി തൊട്ട് കുളിച് സുന്ദരിയായ ഒരു പെണ്‍കുട്ടിയും,
ആ സ്ത്രീയുടെ കയ് പിടിച് എന്തൊക്കയോ സംസാരിച്ചു കൊണ്ടാണ് അവർ വരുന്നത്, ആ സ്ത്രീ തോട്ടിലേക്ക് തുണികളുമായി ഇറങ്ങിയ സമയം ഉടുപ്പ് ഒതുക്കി അവൾ അതിനടുത്തുള്ള ഒരു കല്ലിന്റെ മേൽ ഇരിന്നു.
അവളുടെ കവിൾ തടങ്ങളും, വെളിച്ചെണ്ണയുടെ മണം തെറിക്കുന്ന പിണഞ്ഞു കെട്ടിയ മുന്നിലേക്കിട്ട കാർകൂന്തലിന്റെ ചാരുതയും നോക്കി എത്ര സമയം ശ്വാസം വിടാതെ നിന്ന് എന്ന് അവനു പോലും ഇന്ന് ഓർമയില്ല. തോട്ടിൻ വക്കത് വിരിഞ്ഞ തൊട്ടാവാടി പൂക്കൾ പോലും ആരും തൊടാതെ തന്നെ അവളുടെ വശ്യതയുള്ള നോട്ടത്തിനു മുന്നിൽ താഴ്ന്നു കൊടുത്തു.

പക്വതയുള്ള ഒരു സുന്ദരിയെ അവൻ കാണുന്നത് ആദ്യമായാണ്, പിന്നീട് ദാംബത്യതിലെക്ക് കടന്നു വരാനുള്ള സ്ത്രീ രൂപത്തെ കുറിച് ചിന്തിക്കുമ്പോഴൊക്കെ മുന്നിലേക്ക് പിഴഞ്ഞിട്ട കറുത്ത കൂന്തലും എന്തിനെയും ക്ഷമയോടെ കാത്തിരിക്കാനുമുള്ള ആ സുന്ദരിയുടെ മുഖമായിരുന്നു അവന്റെ മനസ്സ് വരച്ചത്.

പിന്നീടെപ്പോഴോ,
ഏതോ നഗരത്തിന്റെ കുടക്കീഴിൽ ചെന്ന് പെട്ടത് മുതൽ ആ രൂപം പാടെ മായ്ച്ചു കളഞ്ഞു കാണണം. അതുകൊണ്ടല്ലേ അവന്റെ മനസ്സിൽ ഏതു പെരുവഴിയിൽ വച്ചും തന്റെ പുരുഷനെ കെട്ടിപിടിച്ച് ചുംബിക്കാൻ ധയിര്യം കാണിക്കുന്ന , ആൾക്കൂട്ടങ്ങളെ ഭയന്നു വിറയ്ക്കാത, കൂടെ ഇരുന്ന് മദ്യം സേവിക്കുന്ന അൽപ്പ വസ്ത്ര ധാരിയായ ഈ നൂറ്റാണ്ടിന്റെ  സ്ത്രീ രൂപത്തെ കുറിച്ച് അവൻ ചിന്തിച്ചത് അല്ലെങ്കിൽ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
കാരണം തോടുകളും, വിളക്കുതിരികളും, ചെളി പുരണ്ട് മഴ നനഞ്ഞ ഓർമകളും അവനിന്ന് അന്യമാണ്. വേദന വന്നാൽ കൂടി ഒന്നുറക്കെ അവനിന്ന് കരയാറില്ല. ചുറ്റും ഓടിവരാറുള്ള ആരുടേയും നിഴലു പോലും അവന്റെ ഓർമകളിൽ ഇന്നില്ല.
ആ വലിയ ലോകം അവനു നഷ്ടപെട്ടു, സിരകളിൽ രതികൾ നിറച്, മദ്യം അരങ്ങു തകർക്കുന്ന വേദികളിൽ നിന്നും അവന്റെ പര്യടനം തുടർന്ന് കൊണ്ടിരിക്കുന്നു.

ശരീരം നഷ്ടപെട്ടോരാത്മാവ് പോലെ!