ഹനിയ - കഥ

നൃത്ത ചുവടുകൾ വയ്ക്കുന്ന ഹീൽ ചെരുപ്പുകൾ.
മിന്നി മറിയുന്ന വർണ്ണങ്ങളിൽ ചാലിച്ച പ്രകാശങ്ങൾ.
മദ്യത്തിന്റെയും സ്ത്രീകളുടെയും സുഖന്ധങ്ങൾ പരക്കുന്ന അരണ്ട വെളിച്ചത്തിൽ ഡാൻസ് ബാറിലെ കോണിൽ ഒതുക്കിവച്ച സോഫയിൽ അയാൾ തല ചായ്ച്ചുവച്ചിരുന്നുകൊണ്ട് ചിന്തകളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു.

ഹിന്ദി ഫോക് സംഗീതങ്ങളുടെ ഇടയിൽ നിന്നും നൃത്ത ചുവടുകളുമായി 'ആത്മ' കടന്നുവന്നു.
കൈയിലുള്ള മദ്യം നിറച്ചു വച്ച വലിയൊരു വയിൻ ഗ്ളാസ് അയാൾക്ക് മുന്നിലുള്ള മേശയിലേക്ക് വച്ചുകൊണ്ട് അവളുടെ കൈകൾ അയാളുടെ തുടയിൽ തലോടി.
പതിയെ അയാളുടെ ചെവിയിലായി അവൾ ചോദിച്ചു.

"വാട്ട് യു തിങ്കിങ് എബൌട്ട് ഡിയർ?"

മേശമുകളിൽ വച്ച ഗ്ലാസിൽ നിന്ന് വീണ്ടും അൽപ്പം മദ്യമെടുത്തു കുടിച്ചുകൊണ്ട് അവൾ ചോദ്യം ആവർത്തിച്ചു.
കണ്ണുകൾ തുറന്നുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് അയാൾ സൂക്ഷിച്ചു നോക്കി.
കണ്ണുകൾ മദ്യകുപ്പിയിലേക്കും അവളുടെ കണ്ണുകളിലേക്ക് മാറി മാറി നോക്കികൊണ്ടിരുന്നു.

'നീ എത്ര ഭാഗ്യവതിയാണ്, നിനക്കതറിയുമോ?'
നിന്റെ ചുണ്ടുകൾക്ക് മദ്യത്തിന്റെ രസമറിയുന്നു, കാലുകൾ സംഗീതത്തിനൊത്തു ചുവടുകൾ വയ്ക്കുന്നു.'

അയാളുടെ ബന്ധമില്ലാത്ത ചോദ്യങ്ങൾ അവൾക്കു ശീലമുള്ളതായിരുന്നു.
"അടുത്ത സിനിമയ്ക്കുള്ള ത്രെഡ് കിട്ടിയെന്ന് തോന്നുന്നു?
നിങ്ങൾക്ക് മുറിയിലേക്ക് പോകണോ? എഴുതണോ?"

അവളുടെ ചോദ്യം കേട്ടുകൊണ്ട് അയാൾ അവളിലേക്ക് തന്നെ വീണ്ടും അൽപ്പ സമയം സൂക്ഷിച്ചു നോക്കി.
അയാൾ സോഫയിൽ കണ്ണുകളടച്ചുകൊണ്ട് വീണ്ടും തല ചാരി വയ്ക്കുന്നു.
ചുറ്റും  മിന്നിമറയുന്ന പ്രകാശങ്ങൾ കറങ്ങിക്കൊണ്ടിരുന്നു.
ലഹരികൾ അകത്തേക്ക് ചെന്നിട്ടും സ്വയം; ബോധത്തോടെ അവൾ അയാളോടായി പറഞ്ഞു കൊണ്ടിരുന്നു.

"നിങ്ങൾ കംഫേർട് അല്ലെങ്കിൽ നമുക്ക് മുറിയിലേക്ക് ചെല്ലാം, നിങ്ങൾക്ക് എഴുതാം."

'വേണ്ട, എനിക്കെഴുതാൻ തോന്നുന്നില്ല,'

മേശമുകളിൽ നിന്നും അയാൾക്ക് വേണ്ടി നിറച്ചുവച്ച  മദ്യം നിറച്ച ഗ്ളാസ് അയാൾക്ക് നൽകി.
അയാളത് മണത്തു നോക്കി.
'വോഡ്ക?' തന്റെ കൈയിലേക്ക് വാങ്ങിയെങ്കിലും ഗ്ളാസ് മേശമുകളിലേക്ക് തന്നെ തിരിച്ചുവച്ചു.

അയാൾ അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.
കഴുത്തിന്റെ പുറകിലൂടെ കൈകൾ പിണഞ്ഞു, തന്റെ നെഞ്ചിനോട് അവളെ ചേർത്ത് വച്ചു.
നെറ്റിയിൽ പതിയെ ചുംബിച്ചുകൊണ്ട് കണ്ണുകളടച് അവളുടെ മുടികൾക്കിടയിൽ തല ചാരിവച്ചു.

'ആത്മ, നിന്നെ ഞാൻ എപ്പോഴെങ്കിലും എന്തിനെങ്കിലും നിർബന്ധിച്ചിട്ടുണ്ടോ?
നീ എന്ന വ്യക്തിയുടെ ആഗ്രഹങ്ങൾക്ക് തടസ്സം നിന്നിട്ടുണ്ടോ?'

അയാളുടെ ചോദ്യങ്ങൾ അവൾക്കൊന്നും മനസ്സിലാവാത്തത് കൊണ്ടാവണം.
അവൾ അയാളുടെ നെഞ്ചിൽ നിന്നും തലയുയർത്തു, മുഖത്തേക്കായി നോക്കി.
അയാൾ മത്തുപിടിപ്പിക്കുന്ന ചോദ്യങ്ങൾ ആവർത്തിച്ചു.

'നിന്റെ വസ്ത്രങ്ങളുടെ കാര്യത്തിൽ,
ജോലി, യാത്രകൾ, അങ്ങനെ ഏതെങ്കിലും കാര്യത്തിൽ ചട്ടക്കൂടുകൾക്കുളിൽ തളച്ചിടാൻ ഞാൻ ശ്രമിച്ചിട്ടുണ്ടോ ആത്മ?'

"ഇല്ല, ഞാൻ ഞാനാണ്. നിങ്ങൾ നിങ്ങളാണ്.
ആ ബോധം എന്നെക്കാളും കൂടുതൽ നിങ്ങൾക്കുണ്ടല്ലോ. പിന്നെ എന്തിനാണ് ഇങ്ങനെയൊരു ചോദ്യം."

'എങ്കിൽ നമ്മൾ തെറ്റാണ് ആത്മ.
നിന്നെ ഏതെങ്കിലും മതത്തിന്റെയോ, അല്ലെങ്കിൽ എന്റെ രീതിയുടെയോ ഉള്ളിൽ തളച്ചിടണമായിരുന്നു.
അടുക്കളയിൽ പൂട്ടിയിടണമായിരുന്നു.
നീയൊരു സ്ത്രീയല്ലേ, നീയൊരു ലൈംഗീക ഉപകരണം മാത്രമല്ലെ.
പുരുഷൻ ജന്മിയും സ്ത്രീ അടിയാനുമാണെന്നല്ലേ സമൂഹം നമ്മളെ പഠിപ്പിക്കുന്നത്.
പക്ഷെ, നമ്മുടെ പ്രണയം വിപരീതമായി സഞ്ചരിക്കുന്നത് നീ അറിയുന്നില്ലേ?'

വാക്കുകൾ, അയാളുടെ മിഥ്യാ ലോകത്തിൽ നിന്നും ഉതിരുന്നതായിരുന്നെന്നു ആത്മയ്ക്ക് അറിയാം. അതുകൊണ്ടു തന്നെയാവണം, അവൾ നിശബ്ദയായി കേട്ടിരുന്നു.

'നീയെന്തുകൊണ്ട് ഹനിയ - യാവുന്നില്ല.
ആത്മ, നീയും ഹനിയയും തമ്മിൽ എന്താണ് വ്യത്യാസം?
നിങ്ങൾ രണ്ടുപേരും സ്ത്രീകളല്ലേ?'

"ഹനിയ?
നിങ്ങൾ ഇതിനുമുന്നെ എന്നോട് ഹനിയയെപ്പറ്റി പറഞ്ഞിട്ടില്ലല്ലോ?"

ഹനിയ.
കണ്ണുകളടയ്ക്കുമ്പോൾ അവളുടെ ജീവിതം എന്റെ മുന്നിൽ തെളിഞ്ഞു വരികയാണ്.
റോള ഖൊമേനിയുടെ നഗ്നമായ ശരീരത്തിന്റെ താഴെ,
പ്രിയപ്പെട്ട തന്റെ നീല പുതപ്പിനു മുകളിലായി വീർപ്പു മുട്ടുകയാണവൾ.
പുലർച്ചെ ജോലിക്കു പോകും മുന്നേ അയാൾക്ക് തന്റെ കാമ ചേഷ്ടകൾ കാണിക്കാനുള്ള ഒരു സ്ത്രീ മാത്രമാണവൾ.
അവൾക്ക് സ്വപ്നങ്ങളില്ല. ആഗ്രഹങ്ങളോ താത്‌പര്യങ്ങളോ ഇല്ല.

ഹനിയ.
അവൾ കറുത്ത പർദ്ദയണിഞ്ഞുകൊണ്ട് അടിമയാവാൻ ഇഷ്ടപെടുന്നു.
അടിമത്വത്തിൽ ലഹരി കണ്ടെത്തിയിരിക്കുന്നു.
നിനക്ക് ഈ മദ്യത്തിൽ കിട്ടുന്ന അതേ ലഹരി.
എന്റെ പ്രണയത്തിലും എന്റെ ശരീരത്തിന്റെയും കൂടെ നീ കണ്ടെത്തുന്ന അതേ ലഹരി.
നമ്മുടെ യാത്രകളിൽ നീ കണ്ടെത്തുന്ന അതേ ലഹരി.

അവൾ അയാളുടെ നെഞ്ചിൽ ചേർന്നു കിടന്നു.
ഹിന്ദി ഫോകിൽ നിന്നും ഇംഗ്ലീഷ് ഡിജെ-യിലേക്ക് സംഗീതം മാറി.
നിറങ്ങളും ചുറ്റുപാടുകളും മാറി. പക്ഷെ അവൾ അയാളുടെ നെഞ്ചിൽ ചാഞ്ഞുകിടന്നു.
മദ്യം ഒഴിച്ചുവച്ച ഗ്ളാസ് മേശമുകളിൽ അനാഥമായി കിടന്നു.
സംഗീതത്തിന്റെ ശബ്ദത്താൽ ഇളകിമറിയുന്ന ഗ്ലാസ്സിലെ മദ്യത്തിലേക്ക് അവളുടെ കണ്ണുകൾ കേന്ത്രീകരിച്ചു.
സ്വാതന്ത്ര്യത്തിനുവേണ്ടി ചില്ലു ഗ്ലാസിൽ അലമുറയിടുന്ന വോഡ്ക.
ശബ്ദം ഒന്നുകൂടി കനത്താൽ ഗ്ലാസ്സിൽ നിന്നും പുറത്തേക്കവ ഒഴുകിയേക്കാം.
അവളുടെ ചിന്തകൾ അയാളുടെ ചിന്തകളിലേക്കെന്ന പോലെ ഹനിയയിലേക്ക് മാറി കൊണ്ടിരുന്നു. 

കണ്ണുകളടച്ചുകൊണ്ടു തന്നെ അയാൾ ചോദിച്ചു.
'ആത്മ, നിനക്ക് ഹനിയയെ കാണാമോ?'

"കാണാം.
ചങ്ങലയിൽ തളച്ചിട്ട ഒരു ഭ്രാന്തിയെ പോലെ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കുകയാണ്.
നിയന്ത്രിക്കപ്പെട്ട കാറ്റും വെളിച്ചവും അവൾ ആവോളം ആസ്വദിക്കുന്നു.
ചുവരുകളിലെ മത ഭാഷകളും, തന്റെ കറുത്ത വസ്ത്രവും അവളെ വീർപ്പുമുട്ടിക്കുന്നു.
അടച്ചിരുന്നു മടുത്തു അവൾക്ക്. ഇനി ഇറങ്ങി നടക്കുമ്പോഴൊക്കെ ആ ചുവരുകൾ അവൾക്കു ചുറ്റും ഇറങ്ങി വരും.
അവൾക്കതിൽ നിന്നും ഒരു മോചനം ഉണ്ടാവുമോ?

പക്ഷെ,
അവളുടെ സ്വാതന്ത്ര്യം അയാൾ തടഞ്ഞു വച്ചിട്ടുണ്ടോ?"

ആത്മയുടെ ചോദ്യത്തിനുള്ള ഉത്തരം അയാൾക്കറിയില്ലെന്നു കണ്ണുകളുടെ ഞെട്ടൽ വ്യക്തമാക്കുന്നു.
അയാൾ കണ്ണുകളിൽ തിരുമ്മി ചുറ്റുപാടും കണ്ണുകൾ പായിച്ചു.
തന്റെ നെഞ്ചിൽ ചേർന്നു കിടക്കുന്നവളെ എഴുനേൽപ്പിച്ചുകൊണ്ട് അയാൾ മറുപടി പറഞ്ഞു.

'അതിനെനിക്കൊരു ഉത്തരമില്ല ആത്മ.
അവൾ സ്വയം തിരഞ്ഞെടുക്കുകയാണ് തന്റെ അടിമത്വം.
നിന്നെപോലൊരു സ്ത്രീയായി കാണാൻ അവളുടെ പുരുഷൻ 'റോള ഖൊമേനി' ആഗ്രഹിക്കുന്നുമില്ല.
തന്റെ ഭാര്യയുടെ സൊന്ദര്യം, അല്ലെങ്കിൽ ശരീരം അത് വസ്ത്രത്തിനുള്ളിൽ ആയാൾ മൂടിവച്ചിരിക്കുകയാണ്.
അത് മറ്റൊരാൾ കാണുവാൻ അയാൾ ആഗ്രഹിക്കുന്നില്ല.
അയാളുടെ പ്രണയം, അല്ലെങ്കിൽ ശീലിച്ചു ശീലമായ തന്റെ ജീവിതത്തിനപ്പുറം അവൾക്കൊന്നും അറിയില്ല. ചിലപ്പോൾ അറിയുമായിരിക്കാം. എങ്കിലും അവൾ ഒന്നും തന്നെയാഗ്രഹിക്കുന്നില്ല.

"അവൾക്ക് സ്വപ്നങ്ങളുണ്ടായിരുന്നിരിക്കില്ലേ?
കോളേജുകളിലെ പടികൾ കയറി പോയവൾക്ക് സ്വപ്‌നങ്ങൾ ഇല്ലാതിരിക്കുമോ?
അവൾ പറയുന്നുണ്ട്,
ഈ മതിലുകൾക്ക് പുറത്തേക്ക് ഒന്ന് പാറി പറക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്?
റോള ഖൊമേനിയുടെ കൂടെ യാത്രകൾ ചെയാൻ കഴിഞ്ഞിരുന്നെങ്കിലെന്ന്.
അവൾ രതിയെന്താണെന്ന് അറിഞ്ഞിട്ടുണ്ടാവില്ല.
അയാളുടെ താല്പര്യങ്ങൾക്കും അയാളുടെ സംതൃപ്തിക്കും വേണ്ടി നഗ്നമാവുക,
തന്റെ ശരീരം നൽകുക, മാത്രമാണവൾ.
അവൾ ആയാളെയോ, അയാൾ അവളെയോ ഒന്ന് ചുംബിച്ചിട്ടുപോലുമില്ല.
അപ്പോഴും അവൾക്ക് അയാളോട് പ്രണയമാണ് സ്നേഹമാണ്. മറ്റൊരു പുരുഷനെ അവൾ ആശ്രയിക്കുന്നില്ല."

ആത്മയുടെ സ്ത്രീ സങ്കല്പങ്ങൾ ഹനിയയെ കുറിച്ചുള്ള ധാരണയ്ക്ക് ജീവൻ വെപ്പിക്കുകയാണ്.
ഹനിയ തന്റെ മനസ്സിൽ നിന്നും ആത്മയുടെ മനസ്സിലേക്ക് ആവാഹിക്കപ്പെട്ടിരിക്കുന്നുവെന്ന് അയാൾക്ക് തോന്നി.
അയാൾ ആത്മയോട് തന്റെ സംശയങ്ങൾ പങ്കു വയ്ക്കാൻ ആഗ്രഹിച്ചു.

'എങ്കിലും, സ്നേഹവും പ്രണയവുമായി മറ്റൊരു പുരുഷൻ അവളുടെ മുന്നിൽ വന്നാൽ,
മറ്റൊരു പുരുഷനെ അടുത്തറിയേണ്ടി വന്നാൽ,
അവൾ അയാളെ ആഗ്രഹിക്കാതിരിക്കുമോ?'

"ഇല്ല, അവളുടെ വിശ്വാസം ഖൊമേനിയിലാണ്.'
അയാളെ അവൾ പ്രണയിക്കുന്നു. ആ പ്രണയത്തിന്റെ അടിമത്വം അവൾക്ക് ലഹരിയാണ്.
എങ്കിലും, ലഹരിയുടെ കെട്ടിറങ്ങിയാൽ അവൾ പാറി പറന്നേക്കാം.
അവൾ യാത്രകളെ സ്വപ്നം കാണുന്നു. അവൾക്ക് നിഷേധിക്കപെട്ടതൊക്കെ നേടിയെടുക്കാൻ അവൾ പരിശ്രമിക്കുന്നു.
തന്നിൽ അടിച്ചേൽപ്പിക്കുന്ന ഭ്രാന്തൻ വിശ്വാസങ്ങളും രീതികളും പൊട്ടിച്ചെറിയാൻ അവളിൽ തന്നെ അവൾ പ്രതിഷേധങ്ങൾ തീർക്കുന്നു.'
അവളൊരു വിപ്ലവകാരിയാവുന്നു.
തവക്കുൾ കർമാനെ പോലെ, മലാലയെ പോലെ, ഉം ദാർഥയെ പോലെ, അവളൊരു വിപ്ലവകാരിയാവുകയാണ്."

ആത്മ, ഹനിയയ്ക്ക് ജീവൻ നൽകിയിരിക്കുന്നു.
അവൾ മറ്റുപലരെയും പോലെയെന്ന് വാദിക്കുന്നു.
ഹനിയയുടെ ജീവിതവും ചുറ്റുപാടുകളും ആത്മയിലൂടെ മെനഞ്ഞെടുക്കാൻ അയാളും ശ്രമിച്ചുകൊണ്ടിരിക്കുന്നു.

'ആത്മ?
മറ്റൊരു റോള ഖൊമേനി യെ കുറിച്ച് നീ കേട്ടിട്ടുണ്ടോ?
ലോകത്തിൽ ഇസ്‌ലാമിനെ ഏറ്റവും മോശമായ രീതിയിൽ ജനങ്ങളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ച ഇറാൻ രാജാവായ ഖൊമേനിയെ കുറിച്ച്.
അയാളുടെ പേരും സ്വഭാവവും തന്നെയാണ് ഹനിയയുടെ പുരുഷനും.
അയാൾ അവൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതാവില്ലേ?
തന്റെ അടിമയായി മാത്രമാണോ അയാൾ അവളെ കാണുന്നത്?
ഹനിയയിൽ ഒരു സ്ത്രീയെ, ഭാര്യയെ, കാമുകിയെ, ഒന്നും അയാൾ കാണാൻ ശ്രമിക്കുന്നില്ല?

ചോദ്യങ്ങൾ ചോദിച്ചു കൊണ്ട് അയാൾ ഹീൽ ചെരുപ്പുകളുടെ നൃത്ത ചുവടുകളിലേക്ക് കണ്ണുകൾ ചലിപ്പിച്ചു.
സ്വാതന്ത്ര്യം നേടിയെടുത്ത സ്ത്രീകൾ!
ആത്മ ചിന്തകളിൽ മുഴുകിയിരുന്നു. അയാൾ ഹനിയയിലേക്ക് ആഴത്തിലേക്ക് ഇറങ്ങിക്കൊണ്ടിരുന്നു.

'തന്റെ പ്രണയത്തിനപ്പുറം,
നിഷേധിക്കപ്പെടുന്ന ജീവിതത്തെ അവൾ പൊട്ടിച്ചെറിയേണ്ടിയിരിക്കുന്നു.
ഖൊമേനിയുടെ മുന്നിൽ അവൾ ഇതുവരെ സംസാരിച്ചിട്ടില്ല. അവൾ സംസാരിക്കാൻ ശീലിക്കേണ്ടിയിരിക്കുന്നു.
ഒരുപക്ഷെ താൻ ശീലിച്ച, കണ്ടുവളർന്ന ജീവിതങ്ങൾ അങ്ങനെയൊക്കെ ആയതുകൊണ്ടാവാം.
എങ്കിലും ആ വീട്ടിലെ മറ്റു സ്ത്രീകൾ എന്തുകൊണ്ട് അവളുടെ വിലങ്ങുകൾ അഴിച്ചെടുക്കാൻ ശ്രമിക്കുന്നില്ല?'
ഒരുപക്ഷെ സ്ത്രീകൾ മുഴുവനും വിലങ്ങുകളിലാവാം.
സംസ്കാരത്തിന്റെയും ശീലങ്ങളുടെയും മുന്നിൽ തുരുമ്പിച്ച വിലങ്ങുകൾ.'
അല്ലെ?

അയാൾ ആത്മയോടായി ചോദിച്ചുവെങ്കിലും ആത്മ മറുപടി പറഞ്ഞില്ല.
ആത്മ? നീ കേൾക്കുന്നുണ്ടോ?

"ഹനിയ, ഖൊമേനിയുടെ മുന്നിൽ ഒന്ന് സംസാരിച്ചാൽ, അയാളെ ഒന്ന് ചുംബിച്ചാൽ.
പ്രണയത്തിന്റെ മൊട്ടുകൾ അയാളിലും വിരിയാതിരിക്കില്ല.
സ്ത്രീയുടെ സ്പർശത്തിൽ കാമവും പ്രണയവും വേർതിരിച്ചെടുക്കാൻ നിനക്ക് കഴിയാറുണ്ടല്ലോ.
കാമത്തിന്റെ ചേഷ്ടകളിൽ അയാളും പ്രണയം ആഗ്രഹിച്ചിട്ടുണ്ടാവാം.'

'ആത്മ,
അപ്പോഴും ഹനിയയുടെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ, നിഷേധിക്കപെടുകയല്ലേ?
അവൾ മതിലുകൾക്കുള്ളിൽ, കറുത്ത വസ്ത്രങ്ങൾക്കുള്ളിൽ അടിമയായി കഴിയേണ്ടി വരില്ലേ.'

"ഖൊമേനിയെ കുറിച്ച് കൂടുതലറിയാൻ അത് സഹായിക്കുമല്ലോ. അവൾക്ക് തീരുമാനിക്കാം,
അവൾക്കു മാത്രമല്ലേ അത് തീരുമാനിക്കാൻ കഴിയൂ.
അവൾ പുറത്തേക്കിറങ്ങട്ടെ, കറുത്ത വസ്ത്രങ്ങളിൽ നിന്നും. അടച്ചിട്ട മുറിയിൽ നിന്നും, ചുറ്റും തീർത്ത മതിലുകൾക്കുള്ളിൽ നിന്നുമൊക്കെ.
അവൾ പുറത്തേക്കിറങ്ങട്ടെ."

അയാൾ ഒന്നും മിണ്ടിയില്ല,
സോഫയിലേക്ക് തല ചാരിവച്ചു. മേശമുകളിൽ അനാദമായികിടക്കുന്ന ഗ്ളാസ് കയിലേക്കെടുത്തു.
കണ്ണുകളടച്ചുകൊണ്ടു പറഞ്ഞു.

'അവൾ ഇറങ്ങേണ്ടതുണ്ട്.
കറുത്ത വസ്ത്രത്തിൽ നിന്നും, മുറിയിൽ നിന്നും,
വെളിച്ചം വീഴുന്ന മണ്ണിലേക്ക് അവൾ ഇറങ്ങി വരേണ്ടതുണ്ട്.
ചങ്ങലകൾ പൊട്ടിച്ചെറിയേണ്ടതുണ്ട്.
ഓരോ സ്ത്രീക്കും കലാപം സൃഷ്ടിക്കാൻ പോന്നത്ര; നൃത്ത ചുവടുകൾ തീർക്കാനുള്ള ശക്തി ആ കാൽപാദങ്ങൾക്കുണ്ട്.
ഹനിയ ഇറങ്ങി വരേണ്ടതുണ്ട്. അവളുടെ ജീവിതത്തിലേക്ക്. 
അവൾ വാതിലുകൾ തുറക്കേണ്ടതുണ്ട്, അവളുടെ സ്വപ്നങ്ങളിലേക്ക്.'

പ്രിയപ്പെട്ടവനേ,
ചിലപ്പോഴൊക്കെ ഞാനൊരു ഹനിയയും നീയൊരു ഖൊമേനിയും ആണോ?
ആത്മ ആയാൾക്കു മുന്നിലേക്കായി ചിരിച്ചുകൊണ്ടൊരു ചോദ്യം എറിഞ്ഞു, നൃത്ത ചുവടുകൾ തീർക്കാൻ സോഫയിൽ നിന്നും എഴുനേറ്റുപോകുന്നു.
അയാൾ മദ്യം വലിച്ചു കുടിക്കുന്നു.
അല്ല ഞാനൊരു ഖൊമേനിയല്ല.
അവൾക്ക് ചിരിക്കാൻ കഴിയുന്നു. നൃത്തം ചെയാനും യാത്രകൾ ചെയാനും കഴിയുന്നു.
ഞാനൊരു ഖൊമേനിയല്ല.

സർഗാത്മകത - സ്വയംഭോഗം

സർഗാത്മകമായി സ്വയംഭോഗിച്ചു തീർത്ത രാത്രികളിൽ. ആർക്കും മനസിലാവത്തൊരു ഇതിവൃത്തം. മടുപ്പിക്കുന്ന ജീവിതം നാടകമായി മാറുമ്പോൾ അക്ഷരങ്ങൾകൊണ്ട് എന്ത് തുന്നി ചേർക്കാനാണ്. കേൾക്കാൻ ആരെങ്കിലുമുണ്ടോ? ഇല്ല, ഉണ്ടാവില്ല. എങ്കിലും ഉറക്കെ ചോദിച്ചു പോവും. ഈസ് ദാറ്റ് എനിബടി ലിസണിങ് മൈ വോയ്‌സ്? എന്തൊക്കെയോ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്താണെന്ന് കണ്ടെത്താൻ മാത്രം കഴിയുന്നില്ല. തുന്നിച്ചേർത്ത അക്ഷരങ്ങളും, പകുതി ചൊല്ലി തീർത്ത കവിതകളും, കാമവും, പ്രണയവും, വികാര സ്നേഹ പ്രകടനങ്ങളും എല്ലാം നഷ്ടപെടലുകളോടുള്ള ഭയത്തിനുപുറത്തുള്ള കാട്ടിക്കൂട്ടലുകൾ മാത്രം. ഒരുകാലമുണ്ടായിരുന്നു, അടച്ചിട്ട ജനാലകൾ ശബ്ദമുണ്ടാക്കാതെ തുറന്നിട്ടുകൊണ്ട്, ഇരുട്ടിനെ കീറിമുറിച്ചു താഴേക്കു വീഴുന്ന നിലാവിനാൽ, കാമത്തിന്റെ ആസക്തിയിൽ നാണം വഴിതടയുമ്പോൾ നഗ്നമായ ശരീരത്തെ പുതപ്പു കൊണ്ടുമൂടി ആകാശത്തെ പൂർണ നഗ്നമായ ചന്ദ്രനിലേക്ക് മാത്രം കണ്ണുകളെറിഞ്ഞുകൊണ്ട് സ്വയംഭോഗം ചെയ്‌തുതീർത്ത രാത്രികൾ. മൂർച്ഛയിലേക്കെത്തിയ ഓരോ സിരകളിലും ചുവന്ന രക്തത്തിന്റെ കൂടെ അപ്‌ഡേറ്റു ചെയ്ത കാമകണികകൾ ശരീരത്തിലേക്കാകമാനം ചപ്പാത്തു തീർക്കുന്ന നിമിഷങ്ങൾ. തുറന്നിട്ട ജനാലകൾക്കുള്ളിൽകൂടി തണുത്ത കാറ്റ് വീശുമ്പോഴും വിയർത്തൊഴുകാൻ തിടുക്കം കൂട്ടുന്ന ദീർഗ്ഗമല്ലാത്ത ചില നിമിഷങ്ങൾ. കൂടു വിട്ട് കൂടുമാറി ഇണയെത്തേടി പോവുന്ന രാത്രി സഞ്ചാരികളായ കിളികളുടെ ശല്യപ്പെടുത്തുന്ന ചിറകടി ശബ്ദവും, വാർദ്ധക്യം മൂലം ത്രാണിയില്ലാതെ കൊഴിഞ്ഞു വീഴുന്ന ഇലകളുടെ വേർപാടിൽ, തളിർത്ത കുഞ്ഞിലകൾ പൊഴിക്കുന്ന കണ്ണീരില്ലാത്ത കൂട്ട കരച്ചിലുകളുടെ ശല്യപെടുത്തലുകളിലും ശ്രദ്ധ നഷ്ടപ്പെടാതെ സ്വയംഭോഗിച്ചുകൊണ്ട് മനസ്സിനെയും ചിന്തകളുടെ സ്മരണകളെയും ഉദ്ധീപിപ്പിച്ച രാത്രികൾ. ഏകതാനമായ ശബ്ദത്തിനപ്പുറത്തേക്ക് മറ്റൊരു ശബ്ദം കാതുകളിൽ സെൻസർ ചെയ്യപ്പെടുമ്പോൾ ഹൃദയമിടിപ്പ് കൂടുന്ന നിമിഷങ്ങൾ. കൈയുടെ വേഗത കുറയുകയും ക്രമാതീതമായി പുതപ്പിന്റെ നില ഉറക്കത്തിന്റെ അഭിനയ ആംഗ്യത്തിലേക്ക് ഒതുക്കികൊണ്ട്, അടക്കാത്ത കതകിന്റെ അരികിലേക്ക് ഏതെങ്കിലും ആൾരൂപം പ്രത്യക്ഷപെടുന്നുണ്ടോ എന്ന് ഹൃദയമിടിപ്പുകൊണ്ട് കേട്ടിരുന്ന നിമിഷങ്ങൾ. ഉത്തരവാദിത്വത്തിന്റെ കണ്ണുകൾ ഈ ഇരുട്ടിലും എന്റെ ശരീരത്തിനുമുകളിലേക്ക് വീഴുന്നുണ്ടോ എന്ന് ഹൃദയമടക്കിപ്പിടിച്ചുകൊണ്ട് ശ്രദ്ധിച്ചിരുന്ന നിമിഷങ്ങൾ. വീണ്ടും സർഗ്ഗശക്തിയുടെയും, സങ്കൽപ്പത്തിന്റെയും, സദാചാരത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ചു ചന്ദ്രനിലേക്ക് കണ്ണുകളെത്തുന്ന നിമിഷങ്ങൾ. ഏതോ ഒരു നിമിഷത്തിൽ എല്ലാ ശല്യപ്പെടുത്തുന്ന ഒച്ചപ്പാടുകളും നിശബ്ദമാവുന്നു. കണ്ണുകൾ തനിയെയടയുന്നു. കൈയുടെ വേഗത കൂടുന്നതോടുകൂടി സിരകൾ അന്യോന്യം മത്സരിക്കുന്നു. തലയണയിൽ ഉറപ്പിച്ചുവച്ച തല തനിയെ കുടഞ്ഞുകൊണ്ട് അൽപ്പം ഉയരുന്നു. രക്തപ്രവാഹം സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നു. അൽപ്പ സമയം ചേർന്നുപിടിച്ച രണ്ടു പുരികങ്ങളും അകലങ്ങളിലേക്ക് തെന്നിമാറുന്നു, കാലുകളും കൈകളും ശാന്തമാക്കികൊണ്ട് പുറകിലേക്ക് തെന്നിവീണ ശരീരം നിലാവിലൂടെ അൽപ്പ നിമിഷത്തേക്ക് തെന്നിമാറിയ ചന്ദ്രനെ തിരയുന്നു. ശല്യപ്പെടുത്തിയ ഒച്ചപ്പാടുകൾ ആശ്വാസവാക്കുകൾ പോലെ കാതുകളിലേക്ക് വന്നു കയറുന്നു. വിയർത്ത ശരീരത്തിലെ ഓരോ തുള്ളികളും ജനാലയിലൂടെ വീശുന്ന കാറ്റ് ഒപ്പിയെടുക്കുന്നു. മുറ്റത്തു വിരിയാൻ കൊതിക്കുന്ന മുല്ലപ്പൂ മൊട്ടിന്റെ മണം മൂക്കിലേക്കടിച്ചു കയറുമ്പോൾ, തന്റെ മുഖമില്ലാത്ത കാമുകിയുടെ ഉണക്കുമുന്തിരിയുടെ മണമുള്ള മുടിയിഴകൾ മനസ്സ് മുഴുവൻ നിറഞ്ഞുകവിഞ്ഞൊഴുകുന്നു. ഈ കാറ്റിന് അവളുടെ വിയർപ്പിന്റെ മണമായിരുന്നെങ്കിൽ, ഈ തലയണകൾ അവളുടെ മുലക്കണ്ണില്ലാത്ത മുലകളായിരുന്നെങ്കിൽ. ഈ പുതപ്പ് മുഖമില്ലാത്ത അവളുടെ ശരീരമായിരുന്നെങ്കിൽ, ദൂരെ, അങ്ങ് ദൂരെ കാണുന്ന ചന്ദ്രനെ നോക്കികൊണ്ട് പറയുമായിരുന്നു, മിന്നിമറയുന്ന ഈ നക്ഷത്രങ്ങളൊക്കെ എന്റെ ഓരോ രാത്രികളായിരുന്നെന്ന്. ഊറി ചിരിക്കുന്ന അവളുടെ നെറ്റിയിൽ ഉമ്മവയ്ക്കാൻ അപ്പോഴെങ്കിലും അവൾക്ക് മുഖമുണ്ടായിരുന്നെങ്കിൽ എന്നൊന്ന് ഞാൻ ആഗ്രഹിക്കുമായിരിക്കും! -