കരീംക്ക

ഞ് എന്ത് കനവാണ്ട  കാണണ്?
'ഒന്നുല്ല കരീംക്ക'

ശേ, ഇന്റെ പ്രായം കയ്ഞ്ഞല്ലേ നമ്മ വന്നത് ഞി പറാന്ന്.

'കനവൊന്നുഅല്ല കരീംക്ക ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചിരുന്നത.'

കനവോന്നും ഇല്ലാഞ്ഞിട്ടാണ ഞി അമ്മാവൻ മരിചൂന്നും പറഞ്ഞ് ക്ലാസ്സിന്ന് ഇറങ്ങി, സിമന്റിലും മണ്ണിലും പെരങ്ങി ഇ പൊരി വെയിലത് ഇങ്ങനെ മലർന്ന് കിടക്കണത്.

'അത്... കൊറേ പ്രശ്നങ്ങളുണ്ട് കരീംക്ക അതൊന്നും ഇങ്ങക്ക് മനസിലാവുല.'

ഞി പറ ഞമ്മക്ക് മനസിലാവുഒ ന്ന് നോക്കാലോ.

'എനിക്ക് ഇ കോളേജ് പഠിത്തം പൂർത്തിയാക്കാൻ പറ്റുംന്ന് തോന്നണില്ല കരീംക്ക. അച്ഛൻ ഇപ്പൊ പണിക്കൊന്നും പോന്നില്ല അമ്മയുടെ പണ്ടങ്ങൾ തേച്ചും സഹകരണ ബാങ്കില, ഉള്ള വീടും സ്ഥലവും ആണേൽ ജില്ലാ ബാങ്ക് കാരുടെ കയിലും. താഴെ രണ്ടെണ്ണം ഉണ്ട്, അവറ്റകൾ നന്നായി പഠിക്കണമെങ്കിൽ  എന്റെ പഠിത്തം വേണ്ടാന്നു വെച് നല്ല കൂലി കിട്ടണ പണിക്കും ഇറങ്ങേണ്ടി വരും. ഞ്ഞിങ്ങളെ പോലെയല്ല കരീംക്ക മ്മളെ വീട്ടിലെ സ്ഥിതി. '

ഇന്ക്ക് മ്മളെ പോരെലെ സ്ഥിതി എന്തേലും അറിയോ?
പതിനാലാം ബയസ്സിൽ ബാപ്പ മയതായപ്പോ  ഇ സിമന്റും മണലും പെരങ്ങാൻ തുടങ്ങ്യോന മ്മള് , ഇപ്പൊ അമ്പതന്ജ് ആയി. അന്നേരം കണ്ട കിനാക്കളെല്ലാം ബാപ്പെടെ മയ്യത്തിന്റെ കൂടെ മൂടി. പടച്ചോൻ എന്നേം നേരത്തെ അങ്ങ് ബിളിച്ചാ മതിയായിന്. ഇൻഷ അള്ളാ.'

കരീംക്ക അപ്പൊ പഠിക്കാനൊന്നും പോയില്ലേ?

നാല്  ഇത്താത്ത മാരായിരുന്നു, ഇളയ അയിറ്റിങ്ങൾ  മൂന്നും. നാലിനെം കെട്ടിച്ചയച്, അവരൊക്കെ അങ്ങ് ദുബായില പുയ്യാപ്പിളമാരുടെ കൂടെ.
ഇളയ രണ്ടെണ്ണം നല്ല പഠിപ്പൊക്കെ കയ്ഞ് സ്വത്തുള്ള പോരെന്നു തന്നെ നിക്കാഹ് കയ്ച്ചപ്പോ അവരുടെ ബീവിമാർക്ക് ഓടിട്ട പോരെ കൂടാൻ ആവുലന്നും പറഞ്ഞ രണ്ടു പേരും ബീവിമാരുടെ പോരെലെക്ക് താമസം മാറി. പിന്നെ ഇ സിമന്റ് പണിക്കാരന്റെ അനിയന്മാരാണെന്ന് പറയാനും ഇപ്പൊ അവർക്ക് മടി കാണും.

'അപ്പൊ ഇളയ ഒരാളുണ്ടല്ലേ കൂടെ?'
അവനു നടക്കാനും ഓടാനും ഒന്നും പറ്റുല, അഞ്ചാം ബയസ്സിലെ തളർവാദം പിടിച്ചത. മയത്ത്  പോലെ കട്ടിലിൽ കെടപ്പ, മൂത്രം ഒഴിക്കണേൽ പോലും ഞാൻ അടുത്ത് ബേണം.

'അപ്പൊ ഇക്ക കല്ല്യാണം കയ്ചില്ലേ?'

നന്നായി,
ഇതാതമാരുടെ നിക്കാഹിന്റെ കടം വരെ വീടീല , ഇളയ രണ്ടെണ്ണവും പഠിച്ച കടവും ഇപ്പൊ എന്റെ തലേല. കിട്ടുന്നത് ഇതൊക്കെ അടക്കാൻ ഈട തികയുന്നില്ല അപ്പഴ.

'ഇക്കാക്ക് ബെശ്മോന്നുല്ലേ?'

എന്തിന്?, പടച്ചോൻ മ്മളെ അയച്ചത്  കൂടെ പിറപ്പുകളെ നന്നാക്കാന, സ്വയം ജീവിക്കാൻ അല്ലാലോ. ഞാൻ അത്രേ കരുതീട്ടുള്ളൂ, പടച്ചോന് പോലും ഇഷ്ടല്ലാതൊരു ജന്മം.
എന്നാലും രാഗവേട്ടൻ തൂങ്ങിയ മാവ് കാണുമ്പോ ഇടയ്ക്ക് മ്മളൊന്നു  പതറും, അപ്പൊ കിടപ്പിലായ സുബയറിനെ ഓർമ വരും, മ്മ്ളല്ലാതെ ബേറെ ആരാ ഓന്.

'കരീംക്ക?'
ഉം..
പണി തൊടങ്ങണ്ടേ.

ചില ജീവിതങ്ങൾ അങ്ങനാണ്, ആർക്കും തിരിച്ചറിയാൻ പോലും പറ്റില്ല. സ്നേഹം അത് അനുഭവിച് തന്നെ അറിയണം. അനുഭവിച്ചതിനു ശേഷം വലിച്ചെറിയപെടുന്ന ജീവിതങ്ങളെ കാണുമ്പോൾ ഇപ്പൊ നെഞ്ജിന്നൊരു പിടച്ചില. 

ഗ്രിഹാതുരത്വവും മൂന്നാംകിട പുരോഗമനവും

കർക്കിടത്തിൽ മാനം മുഴുവൻ പെയ്തിറങ്ങുമ്പോൾ കുറ്റ്യാര പടിലിരുന്നു വിളിച് പറയും,
"ചെക്കാ പോയ്‌ ഒരു വെത്തില വാങ്ങി വാടാ, പൊടിക്ക് പോലും ഒന്നും എടുക്കാനില്ല."

ഇ മഴയത്തോ, ഇപ്പൊ പോയ പനി വരും അമ്മമ്മേ
ബബിൾക്കം വാങ്ങാൻ പൈശ തരുഒ? എന്നാ ഞാൻ പോവാ, അനിയൻ ഓടി വന്ന് ചോദിക്കും.

ആ, നീ രണ്ട് ബബിൾക്കം വാങ്ങിക്കോ, അച്ചച്ചന്റെ കട്ടിലിന്ടടിയിൽ പഴയ വളയൻകാല് കൊട ഉണ്ടാവും അതെടുതോ, എന്നിട്ട് പെട്ടന്ന് പോയിറ്റ് വാ.

'എന്നാ രണ്ട് കഷണം സോപ്പ് വാങ്ങിക്കോ, ഒരുജാലയും.' അമ്മ അടുക്കളയിൽ നിന്നും ഓടി വന്ന് കൊണ്ട്.

അപ്പൊ പൈസയോ?
അച്ഛന്റെ പേരില് എഴുതാൻ പറഞ്ഞാ മതി.

ഓട്ട വീണ ചുവന്ന പിടിയുള്ള വളയൻകാല് കൊടയും പിടിച്ച് കുടുക്കില്ലാത്ത കുപ്പായവും ഇട്ട് അനിയന്റെ തോളത് കയും വച്ച് വീട്ടിന്ന് ഇറങ്ങും.
കുത്തനെ ഒലിച്ചു പോകുന്ന വെള്ളത്തിൽ ചെരുപ്പ് ഒഴുക്കി വിട്ട് അതിന്റെ പിറകെ ഓടി, ആ കുടയിൽ നിന്നും രണ്ടാളും മാറും, പിന്നെ കുട വീശി ഇല്ലി മുകളിലോട്ടും താഴോട്ടും ഓടിച്ചു വച്ച തോട്ടിലെ ഒഴുകുന്ന വെള്ളം കുടകൊണ്ട്‌ തേവാൻ തുടങ്ങും. അങ്ങനെ പീടികയുടെ മിന്നിൽ വിറച്ചു നിന്ന് കൊണ്ട് അമ്മമ്മയ്ക്ക് വേണ്ടി വെതിലയും, അമ്മയ്ക്ക് വേണ്ടി രണ്ട് കഷണം അലക്കുന്ന സോപ്പും ഉജാലയും വാങ്ങി അരക്കിറക്കും.

പിന്നെ വീട്ടിൽ എത്തുംബോൾ ഏതെങ്കിലും ഒരാള് കരയുന്നുണ്ടാവും, എന്നാലും ഒരേ കൊടയിൽ കൂടിക്കൊണ്ട് തോളത് കയും കെട്ടി കൊണ്ടായിരിക്കും.

ഇന്ന് കാലം മാറി, രീതികളും, ചെറിയ പ്രായത്തിൽ തന്നെ പണത്തിനു വേണ്ടി നാടിനെ അന്യമാക്കി യാത്രയാവും. ചെന്നെത്തുന്നത് പ്രവാസമൊ അല്ലെങ്കിൽ മറ്റേതെങ്കിലും മെട്രോ നഗരങ്ങളും ആയിരിക്കും. പേരിനു ഇടയ്ക്കുള്ള നാട്ടിലേക്ക് വരും, ആരെയൊക്കെയോ ഭോധ്യപെടുതാൻ ഗ്രിഹാതുരത്വം അയവിറക്കും.

ഒടുക്കം പെണ്ണും കെട്ടി ഭാര്യയെ കൂട്ടി ആ നഗരത്തിലെ ശ്വാസം വലിക്കാൻ കൂടി സൌകര്യമില്ലാത്ത ചെറിയ ഒറ്റമുറി വീട്ടിലേക്ക് താമസം മാറും, ഭാര്യ ഗർഭിണിയാവുമ്പോൾ നാട്ടിൽ അമ്മയെ വിളിച് എന്നും ഇല്ലാത്തതിനെകാളും നന്നായി സ്നേഹം വാരിക്കോരി കൊടുക്കും, ഭാര്യ പ്രസവിക്കാനുള്ള ഗട്ടം  ആയി എന്ന് തോന്നിയാൽ അമ്മയെയും നാടുകടത്തി കൊണ്ട് വരും.
അങ്ങനെ ആ കുഞ്ഞ് അവിടെ വളരും, മണ്ണിനെ അറിയാതെ, മഴയെ അറിയാതെ.

കുഞ്ഞുങ്ങളെ വെറുതെ വിടുക, അവർ മണ്ണിൽ ചവിട്ടി നടക്കട്ടെ, മഴയെ അറിയട്ടെ. വീട്ടിന്റെ പിറകിൽ നിന്നും കൂവുന്ന പൂവൻ കോഴികളുടെ കൂടെ ഓടട്ടെ, അവർ ജീവിക്കട്ടെ ഞങ്ങളെ പോലെ തന്നെ.
അതിനിടയിൽ മൂന്നാം കിട കൊച്ചമ്മമാരുടെ ഇടയിൽ മാത്രം കണ്ടിരുന്ന  പുരോഗോമന വാദം എന്തിനാണ്.

ഓണം

ഫ്ലാറ്റിന്റെ താഴെയുള്ള മലയാളികളൊക്കെ ഇന്നലെ പൂക്കൾ വാങ്ങി കൊണ്ട് വച്ചിട്ടുണ്ട്, തിരക്ക് കാരണം വാങ്ങാൻ പറ്റിയില്ല ഏതായാലും അവളെയും കൂട്ടി ഇന്ന് മാർക്കറ്റിലെക്ക് ഇറങ്ങാം, ഓണമായിട്ട് ഒരു പൂക്കളം പോലും ഇട്ടില്ലേൽ...എന്നൊക്കെ ചിന്തിച്ചു കൊണ്ട് നേരെ ഫ്ലാറ്റിലേക്ക് ചെന്നു.
ഐ പാഡിൽ എന്തൊക്കെയോ കാര്യാമായ്  നോക്കുകയായിരുന്നു പ്രിയതമ.

വേഗം തയാറാവു നമുക്ക് പൂക്കളും പച്ചക്കറിയും വാങ്ങാൻ പോവാം.

'എന്തിനു? ഇവിടെയുള്ള മലയാളി അസോസിയേഷൻ നടത്തുന്ന പൂക്കള മത്സരത്തിനു ഞാനും പേര് കൊടുത്തിട്ടുണ്ട്, അതുകൊണ്ട് പൂക്കളം ഞങ്ങൾ ഒരുക്കിയാൽ ശെരിയാവില്ല.' പ്രിയതമയുടെ മറുപടി.

പൂക്കൾ വാങ്ങാതെ നീ എന്തിനാ പേര് കൊടുത്തെ?

ഐ പാടുമായി മുന്നിൽ വന്നു കൊണ്ട് കുറേ ഓപ്ഷനിൽ ഉള്ള പൂക്കളം കാണിച്ചു തന്നിട്ട് പറഞ്ഞു, ഇതിൽ ഏതു വേണം എന്ന് സെലക്ട്‌ ചെയ്‌താൽ മാത്രം മതി, നാളെ അവർ ഇവിടെ കൊണ്ട് വന്നു ഇട്ടു തരും.

എന്നാലും ഓണത്തിന് നമ്മൾ തയാറാക്കുന്ന പൂക്കളവും, വില കൊടുത്തു വാങ്ങുന്ന പൂക്കളവും ഒരു പോലെ ആണോ? എന്ത് രസം ഉണ്ടാവും രാവിലെ എഴുനേറ്റ്  പൂക്കളം ഒക്കെ ഇട്ട്, സ്വന്തമായി പാചകം ചെയ്ത് ഓണം ആഘോഷിച്ചാൽ.

ഏയ്‌ മനുഷ്യ, ഫ്ലാറ്റിലെ മത്സരത്തിൽ  വിജയിക്കണമെങ്കിൽ ഇങ്ങനെ ചെയുന്നത ഭുദ്ധി, പിന്നെ ഇങ്ങക്ക് പൂക്കളം ഇടണം എന്നുണ്ടെൽ, നമുക്ക് അടുത്ത ഞായറാഴ്ച ഇടാലോ.. ഏതായാലും ഓണത്തിന് നമുക്ക് ഓർഡർ ചെയ്യം.
താഴത്തെ ഫ്ലാറ്റിലെ സുമിത നാളെ പൂക്കളത്തിന്റെ ഫോടോ ഫേസ്ബുകിൽ  ഇടും എന്നാ പറഞ്ഞെ, എനിക്കും ഇടണം അതിനു നല്ല പൂക്കളം തന്നെ വേണ്ടേ.
ഇങ്ങള് ഇതിന്ന്‌ വലിയ ഒന്ന് സെലക്ട്‌ ചെയ്തെ...

ശരിയാണ്, എന്നാൽ നീ ഏതായാലും ഓർഡർ  ചെയ്തോ.

പുത്തനുടുപ്പും, ചെങ്ങായിമാരുമായി എല്ലാ വീട്ടിലും കയറി ഇറങ്ങി ലോഹ്യം പറച്ചിലുമായി നേരം കൂട്ടി, കുടംബകാരോടും നാട്ടുകാരോടും ഒത്ത് ആഘോഷിചിരുന്ന ആ പഴയ ഓണക്കാലത്തെ ഓർമിച്ചു കൊണ്ട് അയാൾ അതിൽ നിന്നും വലിയൊരു പൂക്കളം പ്രിയതമയ്ക്ക് വേണ്ടി ഓർഡർ  ചെയ്തു.
*
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

മരണം

നീ പുക വലിക്കുന്ന ഫോട്ടോ ഞാൻ കണ്ടല്ലോ?
"അതിന് ഇപ്പൊ എന്താ?"
എന്തിനാ ഇങ്ങനെ നശിക്കുന്നെ കുട്ട്യേ...?
ഞാൻ മദ്യപിക്കും..പുകയും വലിക്കും... എനിക്ക് വേണ്ടത് അനുഭവങ്ങളാണ്,
അതിന് വേണ്ടി ഒരുപാട് യാത്രകൾ ചെയ്യും, മദ്യം തലച്ചോറിലേക്ക് വാരിയോഴിക്കും, പുകയെ മനസ്സിലേക്ക് കടത്തി വിട്ട് മറകൾ തീർക്കും.
പല ജീവിതങ്ങളിലേക്കും എതിനോക്കണമെങ്കിൽ മദ്യവും പുകയും ഇല്ലാതെ എങ്ങനെയാ മാഷെ.

എന്തിനാ ഇങ്ങനെയൊക്കെ കാട്ടണേ,  പെറ്റ തള്ളയെയും കഷ്ടപെട്ട് കുടുംബം നയിക്കുന്ന അച്ഛനെയും ഇങ്ങനെ കണ്ണീരു കുടിപ്പിക്കണോ.

'എന്റെ വേദനകൾ മനസിലാക്കാൻ ഇവിടെ ആരുമില്ല, അതുകൊണ്ട ഞാൻ ഇങ്ങനൊക്കെ ആയത്.'

ആദ്യം നീ പോയി പെറ്റ തള്ളയുടെ വേദന മനസിലാക്ക്, ആ കണ്ണീർ ഒന്ന് ഒപ്പി കൊടുക്കുകയെങ്കിലും ചെയ്യ്. അപ്പൊ നിന്റെ വേദനകളൊക്കെ ആരെങ്കിലും കാണും.
സ്വയം നശിക്കാൻ എളുപ്പാണ്, കൂടെ നിന്ന് വെടക്ക് കാട്ടി തരാനും ഇ പ്രായത്തിൽ ഒരുപാട് പേരുണ്ടാകും, എന്ന കയിൽ കാശില്ലെങ്കിലോ ഒരു പട്ടിക്കും വേണ്ടി വരുല, ഇത്രയേ എനിക്ക് പറയാനുള്ളൂ.

'എന്ന ശെരി മാഷെ, അങ്ങനെ ഒരു കാലം വന്നാൽ ഞാൻ മാഷെ ഓർക്കാം.'

മരണത്തെ എല്ലാവരും വെറുക്കുന്നു, എന്നാൽ മരണം കണ്ടവരാരും ജീവിതം എന്ന ഇ വൃത്തികെട്ട അവസ്ഥയിലേക്ക് കടന്നു വന്നിട്ടില്ല, അതിന് ഒരു കാരണമേ ഉള്ളു. "മരണം" അതിലും സുന്ദരമായ മറ്റൊന്നും അവരാരും ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.
അത് പോലെ സുന്ദരമായ എന്തോ ഒന്ന് ഇപ്പോൾ ദിവസവും ചെറുതായി എത്തി നോക്കുന്ന പോലൊരു തോന്നൽ, അതുകൊണ്ടാവണം ഓർത്തെടുക്കാൻ മറന്ന പലതും അനുഭവങ്ങളിലൂടെ ഓർമിപ്പിക്കുന്നത്.

ലഹരികൾ ഇനിമുതൽ വെറും ഓർമ്മകൾ മാത്രമാകുന്നു.