Showing posts with label മരണം. Show all posts
Showing posts with label മരണം. Show all posts

മരണം

നീ പുക വലിക്കുന്ന ഫോട്ടോ ഞാൻ കണ്ടല്ലോ?
"അതിന് ഇപ്പൊ എന്താ?"
എന്തിനാ ഇങ്ങനെ നശിക്കുന്നെ കുട്ട്യേ...?
ഞാൻ മദ്യപിക്കും..പുകയും വലിക്കും... എനിക്ക് വേണ്ടത് അനുഭവങ്ങളാണ്,
അതിന് വേണ്ടി ഒരുപാട് യാത്രകൾ ചെയ്യും, മദ്യം തലച്ചോറിലേക്ക് വാരിയോഴിക്കും, പുകയെ മനസ്സിലേക്ക് കടത്തി വിട്ട് മറകൾ തീർക്കും.
പല ജീവിതങ്ങളിലേക്കും എതിനോക്കണമെങ്കിൽ മദ്യവും പുകയും ഇല്ലാതെ എങ്ങനെയാ മാഷെ.

എന്തിനാ ഇങ്ങനെയൊക്കെ കാട്ടണേ,  പെറ്റ തള്ളയെയും കഷ്ടപെട്ട് കുടുംബം നയിക്കുന്ന അച്ഛനെയും ഇങ്ങനെ കണ്ണീരു കുടിപ്പിക്കണോ.

'എന്റെ വേദനകൾ മനസിലാക്കാൻ ഇവിടെ ആരുമില്ല, അതുകൊണ്ട ഞാൻ ഇങ്ങനൊക്കെ ആയത്.'

ആദ്യം നീ പോയി പെറ്റ തള്ളയുടെ വേദന മനസിലാക്ക്, ആ കണ്ണീർ ഒന്ന് ഒപ്പി കൊടുക്കുകയെങ്കിലും ചെയ്യ്. അപ്പൊ നിന്റെ വേദനകളൊക്കെ ആരെങ്കിലും കാണും.
സ്വയം നശിക്കാൻ എളുപ്പാണ്, കൂടെ നിന്ന് വെടക്ക് കാട്ടി തരാനും ഇ പ്രായത്തിൽ ഒരുപാട് പേരുണ്ടാകും, എന്ന കയിൽ കാശില്ലെങ്കിലോ ഒരു പട്ടിക്കും വേണ്ടി വരുല, ഇത്രയേ എനിക്ക് പറയാനുള്ളൂ.

'എന്ന ശെരി മാഷെ, അങ്ങനെ ഒരു കാലം വന്നാൽ ഞാൻ മാഷെ ഓർക്കാം.'

മരണത്തെ എല്ലാവരും വെറുക്കുന്നു, എന്നാൽ മരണം കണ്ടവരാരും ജീവിതം എന്ന ഇ വൃത്തികെട്ട അവസ്ഥയിലേക്ക് കടന്നു വന്നിട്ടില്ല, അതിന് ഒരു കാരണമേ ഉള്ളു. "മരണം" അതിലും സുന്ദരമായ മറ്റൊന്നും അവരാരും ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.
അത് പോലെ സുന്ദരമായ എന്തോ ഒന്ന് ഇപ്പോൾ ദിവസവും ചെറുതായി എത്തി നോക്കുന്ന പോലൊരു തോന്നൽ, അതുകൊണ്ടാവണം ഓർത്തെടുക്കാൻ മറന്ന പലതും അനുഭവങ്ങളിലൂടെ ഓർമിപ്പിക്കുന്നത്.

ലഹരികൾ ഇനിമുതൽ വെറും ഓർമ്മകൾ മാത്രമാകുന്നു.

മരണം

മകൻറെ ആട്ടും തുപ്പും കേട്ട് ജീവിതത്തോട് മടുപ്പ് തോന്നി ഈ കുളത്തിന്റെ പടികളിൽ നിന്ന് കൊണ്ട് അവസാന നിമിഷം നോക്കി കാണുമ്പോൾ, ശരീരം കൊണ്ട് അക്ഷരങ്ങൾ എഴുതി സ്നേഹം പങ്കിടുന്ന പരൽമീനുകൾക്ക് ആരുടെയൊക്കെയോ മുഖച്ഛായ ഉണ്ടായിരുന്നു.

കല്ല്യാണം കഴിഞ്ഞ ശേഷം, ഭാര്യയുടെ പിടി വാശിയുടെ മേൽ,
സ്വത്തിനു തർക്കിച്ചതും.. കുടുംബക്കാരെ അകറ്റിയതും, ഞാൻ ചെയ്ത വലിയൊരു തെറ്റായ്‌ ഇന്ന് അവശേഷിക്കുന്നു.

"എവിടേക്ക കിളവ, വയസ്സുകാലത്ത് ഇവിടെങ്ങാനം അടങ്ങി ഇരുന്നാൽ പോരെ. മാരണം."
ഞാനും വര മോനെ കൂടെ, ദാഹിച്ചാൽ ഒരു ഗ്ലാസ് വെള്ളം എടുത്തു തരാൻ പോലും ആരുമില്ലാതെ ഇവിടെ ഞാൻ..

"നിങ്ങളെയും നോക്കി ഇരിക്കലല്ലേ.. എനിക്ക് പണി.
ഇവിടെങ്ങാനും ചുരുണ്ട് കൂടി കിടന്നാപോരെ, ഇനി വെള്ളം കുടിക്കണം ന്നു വച്ച ആ കുളത്തിലേക്ക് ഇറങ്ങി ചെന്നോ.. അതാവുമ്പോ വേണ്ടോളം വെള്ളം കുടിച് തന്നെ ചാവാം."
ഭാഗം വയ്ക്കലിന് ശേഷം എന്റെ കൂടെ ഇറങ്ങാനിരുന്ന അച്ഛനോട് പറഞ്ഞ വാക്കുകളൊക്കെ ഇന്ന് നെഞ്ചിൽ പൊള്ളുകയാണ്.

ശരീരം മുഴുവൻ വീർത്ത്, ഈ പടികൽക്കുമേൽ ശവം വന്നടിഞ്ഞപ്പോൾ, മരിച്ചാലും സമാധാനം തരാത്ത ഒരു വൃത്തികെട്ട രൂപമായാണ് അച്ചനെ മനസ്സിൽ കണ്ടത്.
അവസാനം ജന്മം നൽകിയതിൻറെ പേരിൽ മാത്രം ആ ആത്മാവിനു വേണ്ടി അന്ധ്യ കർമ്മം ചെയ്തു തിരിച്ചു വരുമ്പോൾ ആരോക്കൊയോ പറയുന്നുണ്ടായിരുന്നു, അവസാന കുറെ നാളുകളിൽ അച്ഛൻ ദിവസവും ഇവിടെ വന്നിരിക്കാരുണ്ടായിരുന്നു എന്ന്.
ഒടുവിൽ അച്ഛൻ മകൻ പറഞ്ഞു കൊടുത്ത വഴിയിലൂടെ ജീവിതം ഒടുക്കി.

അച്ഛന്റെ അവസാന ശ്വാസം ഇ വെള്ളത്തിനടിയിൽ നിന്നും ഉയരുമ്പോൾ, ആ കുമിളകൾക്ക് ചുറ്റും പരമീനുകൾ വട്ടമിട്ടു കറങ്ങിയതും, ആരും കാണാത്ത ആ മനസ്സിന്റെ കെട്ടഴിച് പരമീനുകൾ കൊതിയെടുതതിൽ , മകനോടുള്ള മൂടിവെച്ച സ്നേഹവും , എന്നോ പാതി ചിതലരിച്ചു തീർത്ത സ്വപ്നങ്ങളും ആയിരുന്നുവെന്ന്, ഇന്ന് ഇ പടികളിൽ ഇരുന്നു കൊണ്ട് മരണം നോക്കി കാണുമ്പോൾ എനിക്ക് കാണാം.