Showing posts with label കരീംക്ക. Show all posts
Showing posts with label കരീംക്ക. Show all posts

കരീംക്ക

ഞ് എന്ത് കനവാണ്ട  കാണണ്?
'ഒന്നുല്ല കരീംക്ക'

ശേ, ഇന്റെ പ്രായം കയ്ഞ്ഞല്ലേ നമ്മ വന്നത് ഞി പറാന്ന്.

'കനവൊന്നുഅല്ല കരീംക്ക ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചിരുന്നത.'

കനവോന്നും ഇല്ലാഞ്ഞിട്ടാണ ഞി അമ്മാവൻ മരിചൂന്നും പറഞ്ഞ് ക്ലാസ്സിന്ന് ഇറങ്ങി, സിമന്റിലും മണ്ണിലും പെരങ്ങി ഇ പൊരി വെയിലത് ഇങ്ങനെ മലർന്ന് കിടക്കണത്.

'അത്... കൊറേ പ്രശ്നങ്ങളുണ്ട് കരീംക്ക അതൊന്നും ഇങ്ങക്ക് മനസിലാവുല.'

ഞി പറ ഞമ്മക്ക് മനസിലാവുഒ ന്ന് നോക്കാലോ.

'എനിക്ക് ഇ കോളേജ് പഠിത്തം പൂർത്തിയാക്കാൻ പറ്റുംന്ന് തോന്നണില്ല കരീംക്ക. അച്ഛൻ ഇപ്പൊ പണിക്കൊന്നും പോന്നില്ല അമ്മയുടെ പണ്ടങ്ങൾ തേച്ചും സഹകരണ ബാങ്കില, ഉള്ള വീടും സ്ഥലവും ആണേൽ ജില്ലാ ബാങ്ക് കാരുടെ കയിലും. താഴെ രണ്ടെണ്ണം ഉണ്ട്, അവറ്റകൾ നന്നായി പഠിക്കണമെങ്കിൽ  എന്റെ പഠിത്തം വേണ്ടാന്നു വെച് നല്ല കൂലി കിട്ടണ പണിക്കും ഇറങ്ങേണ്ടി വരും. ഞ്ഞിങ്ങളെ പോലെയല്ല കരീംക്ക മ്മളെ വീട്ടിലെ സ്ഥിതി. '

ഇന്ക്ക് മ്മളെ പോരെലെ സ്ഥിതി എന്തേലും അറിയോ?
പതിനാലാം ബയസ്സിൽ ബാപ്പ മയതായപ്പോ  ഇ സിമന്റും മണലും പെരങ്ങാൻ തുടങ്ങ്യോന മ്മള് , ഇപ്പൊ അമ്പതന്ജ് ആയി. അന്നേരം കണ്ട കിനാക്കളെല്ലാം ബാപ്പെടെ മയ്യത്തിന്റെ കൂടെ മൂടി. പടച്ചോൻ എന്നേം നേരത്തെ അങ്ങ് ബിളിച്ചാ മതിയായിന്. ഇൻഷ അള്ളാ.'

കരീംക്ക അപ്പൊ പഠിക്കാനൊന്നും പോയില്ലേ?

നാല്  ഇത്താത്ത മാരായിരുന്നു, ഇളയ അയിറ്റിങ്ങൾ  മൂന്നും. നാലിനെം കെട്ടിച്ചയച്, അവരൊക്കെ അങ്ങ് ദുബായില പുയ്യാപ്പിളമാരുടെ കൂടെ.
ഇളയ രണ്ടെണ്ണം നല്ല പഠിപ്പൊക്കെ കയ്ഞ് സ്വത്തുള്ള പോരെന്നു തന്നെ നിക്കാഹ് കയ്ച്ചപ്പോ അവരുടെ ബീവിമാർക്ക് ഓടിട്ട പോരെ കൂടാൻ ആവുലന്നും പറഞ്ഞ രണ്ടു പേരും ബീവിമാരുടെ പോരെലെക്ക് താമസം മാറി. പിന്നെ ഇ സിമന്റ് പണിക്കാരന്റെ അനിയന്മാരാണെന്ന് പറയാനും ഇപ്പൊ അവർക്ക് മടി കാണും.

'അപ്പൊ ഇളയ ഒരാളുണ്ടല്ലേ കൂടെ?'
അവനു നടക്കാനും ഓടാനും ഒന്നും പറ്റുല, അഞ്ചാം ബയസ്സിലെ തളർവാദം പിടിച്ചത. മയത്ത്  പോലെ കട്ടിലിൽ കെടപ്പ, മൂത്രം ഒഴിക്കണേൽ പോലും ഞാൻ അടുത്ത് ബേണം.

'അപ്പൊ ഇക്ക കല്ല്യാണം കയ്ചില്ലേ?'

നന്നായി,
ഇതാതമാരുടെ നിക്കാഹിന്റെ കടം വരെ വീടീല , ഇളയ രണ്ടെണ്ണവും പഠിച്ച കടവും ഇപ്പൊ എന്റെ തലേല. കിട്ടുന്നത് ഇതൊക്കെ അടക്കാൻ ഈട തികയുന്നില്ല അപ്പഴ.

'ഇക്കാക്ക് ബെശ്മോന്നുല്ലേ?'

എന്തിന്?, പടച്ചോൻ മ്മളെ അയച്ചത്  കൂടെ പിറപ്പുകളെ നന്നാക്കാന, സ്വയം ജീവിക്കാൻ അല്ലാലോ. ഞാൻ അത്രേ കരുതീട്ടുള്ളൂ, പടച്ചോന് പോലും ഇഷ്ടല്ലാതൊരു ജന്മം.
എന്നാലും രാഗവേട്ടൻ തൂങ്ങിയ മാവ് കാണുമ്പോ ഇടയ്ക്ക് മ്മളൊന്നു  പതറും, അപ്പൊ കിടപ്പിലായ സുബയറിനെ ഓർമ വരും, മ്മ്ളല്ലാതെ ബേറെ ആരാ ഓന്.

'കരീംക്ക?'
ഉം..
പണി തൊടങ്ങണ്ടേ.

ചില ജീവിതങ്ങൾ അങ്ങനാണ്, ആർക്കും തിരിച്ചറിയാൻ പോലും പറ്റില്ല. സ്നേഹം അത് അനുഭവിച് തന്നെ അറിയണം. അനുഭവിച്ചതിനു ശേഷം വലിച്ചെറിയപെടുന്ന ജീവിതങ്ങളെ കാണുമ്പോൾ ഇപ്പൊ നെഞ്ജിന്നൊരു പിടച്ചില.