കാലു കൊണ്ട് ചവിട്ടി തെറിപ്പിച്ചൊരു വിത്തിനെ,
നാളെ ആർക്കു തണലാകും എന്നറിയാതൊരു വിത്തിനെ,
മനസ്സ് പിടച്ചു,
കരിയുന്ന നെഞ്ചുമായി , മറ്റൊരു-
വിത്തെടുത്തു നട്ടീ മണ്ണിൽ.
തണലേകും മുന്നേ വെട്ടി മാറ്റാൻ വന്നു ചിലർ,
മഴു ഒന്നുന്നവരുടെ മുന്നിലേക്ക് വച്ച് കാട്ടി എൻ ശിരസ്സ്.
മഴു - എനിക്ക് മുന്നിൽ വിറചെങ്കിലും
കൈ വിറച്ചില്ല,
വീണു ശിരസ്സ്,
വാർന്നൊലിച്ച രക്തം വളമായി.
ചവിട്ടി തെറിക്കപെട്ട വിത്തുപോലെ,
രക്തം വാർന്നു മരിച്ച എന്നെ പോലെ,
ആവില്ല ആ വൃക്ഷം.
സൂക്ഷിക്കുക വേടന്മാരെ,
അതിന്റെ ഒരു ചില്ല വീണാൽ
ഭൂമിക്കടിയിലേക്ക് - എന്നെന്നും ഇല്ലാതായി തീരും.
-പ്രജീഷ്
നാളെ ആർക്കു തണലാകും എന്നറിയാതൊരു വിത്തിനെ,
മനസ്സ് പിടച്ചു,
കരിയുന്ന നെഞ്ചുമായി , മറ്റൊരു-
വിത്തെടുത്തു നട്ടീ മണ്ണിൽ.
തണലേകും മുന്നേ വെട്ടി മാറ്റാൻ വന്നു ചിലർ,
മഴു ഒന്നുന്നവരുടെ മുന്നിലേക്ക് വച്ച് കാട്ടി എൻ ശിരസ്സ്.
മഴു - എനിക്ക് മുന്നിൽ വിറചെങ്കിലും
കൈ വിറച്ചില്ല,
വീണു ശിരസ്സ്,
വാർന്നൊലിച്ച രക്തം വളമായി.
ചവിട്ടി തെറിക്കപെട്ട വിത്തുപോലെ,
രക്തം വാർന്നു മരിച്ച എന്നെ പോലെ,
ആവില്ല ആ വൃക്ഷം.
സൂക്ഷിക്കുക വേടന്മാരെ,
അതിന്റെ ഒരു ചില്ല വീണാൽ
ഭൂമിക്കടിയിലേക്ക് - എന്നെന്നും ഇല്ലാതായി തീരും.
-പ്രജീഷ്
No comments:
Post a Comment
വായിച്ചതിനു നന്ട്രി