രക്തം കൊണ്ട് വിളഞ്ഞവൻ

കാലു കൊണ്ട് ചവിട്ടി തെറിപ്പിച്ചൊരു വിത്തിനെ,
നാളെ ആർക്കു തണലാകും എന്നറിയാതൊരു വിത്തിനെ,

മനസ്സ് പിടച്ചു,
കരിയുന്ന നെഞ്ചുമായി , മറ്റൊരു-
വിത്തെടുത്തു നട്ടീ മണ്ണിൽ.

തണലേകും  മുന്നേ  വെട്ടി മാറ്റാൻ വന്നു ചിലർ,
മഴു ഒന്നുന്നവരുടെ മുന്നിലേക്ക്‌ വച്ച് കാട്ടി  എൻ ശിരസ്സ്.

മഴു - എനിക്ക് മുന്നിൽ വിറചെങ്കിലും
കൈ വിറച്ചില്ല,
വീണു ശിരസ്സ്‌,
വാർന്നൊലിച്ച രക്തം വളമായി.

ചവിട്ടി തെറിക്കപെട്ട വിത്തുപോലെ,
രക്തം വാർന്നു മരിച്ച എന്നെ പോലെ,
ആവില്ല ആ വൃക്ഷം.

സൂക്ഷിക്കുക വേടന്മാരെ,
അതിന്റെ ഒരു ചില്ല വീണാൽ
ഭൂമിക്കടിയിലേക്ക് - എന്നെന്നും ഇല്ലാതായി തീരും.

-പ്രജീഷ് 

No comments:

Post a Comment

വായിച്ചതിനു നന്ട്രി