നംപൂതിരിയും നംപീശനും പിന്നെ ദുർയക്ഷിയും

നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു, നിറമാല്യം കഴിഞ്ഞ് ഭക്തർക്ക് കൊടുത്ത പ്രസാദവും മറ്റും നിറച്ച പാത്രങ്ങൾ വൃതിയാക്കാതെ  കിണറ്റിന്റെ അരികെതന്നെ കിടയ്ക്കുന്നു, ആൾമറയില്ലാത്ത ആ ചെറിയ കിണറ്റിലേക്ക് എല്ലാം വലിച്ചെറിയാൻ നംപൂതിരിക്ക് തോന്നി. എന്തൊക്കെയോ പിറുപിറുതുകൊണ്ട് കീഴ് ശാന്തിയെ വിളിച്ചു.

'നംപീശ.. എടാ നംപീശ'

നിറമാലയ്ക്ക് വേണ്ടി തെളിയിച്ച നൂറ്റൊന്നു തൂക്കു വിളക്കുകൾ അഴിച് അകതെടുത്തു വയ്കുന്ന തിരക്കിൽ നിന്നും നമ്പൂതിരിയുടെ ദേഷ്യം കലർന്ന വിളി കേട്ട് നംപീശൻ കിണറ്റിൻ കരയിലെക്കോടി വന്നു.

'എന്തെ?' നംപീശൻ അൽപ്പം ദൂരെ നിന്ന് ചുറ്റും വീക്ഷിച്ചു കൊണ്ടൊരു ചോദ്യം.

'ഇ പാത്രങ്ങളൊക്കെ വൃത്തിയാക്കി അകതോട്ടു കൊണ്ടുവയ്ക്കാൻ ഉദ്ദേശം ഇല്ലേ ആവോ എന്നറിയാൻ വിളിച്ചതാണ്.'

'ഉണ്ട്, അടിയനൽപ്പം സമയം തന്നാലും തംബ്ര'

നംപീശൻ ഒരു കളി സ്വരത്തിൽ മറുപടി പറഞ്ഞ് പാത്രങ്ങൾ തൽക്കാലത്തേക്ക് കഴുകി വെക്കുന്നതിലെക്ക് ശ്രദ്ധ തിരിച്ചു, നംപീശനും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.

നംപൂതിരിയെ കളിയാക്കുന്നതിൽ ഒരു പ്രത്യേക സുഖം കണ്ടെത്തിയ ആളായിരുന്നു നംപീശൻ. ഒരു കുഴി മടിയൻ, എങ്ങനേലും വയ്കിട്ട് ഗോപാലന്റെ ചാപ്പയിൽ ചെന്ന് ചെത്ത്‌കള്ള് കുടിച് പാട്ടും പാടി നടക്കണം, അല്ലെങ്കിൽ ആരെയെങ്കിലുമൊക്കെ ചീത്തവിളിച് നിരതിലോ കാട്ടിലോ കിടക്കണം. പക്ഷെ എവിടെ കിടന്നാലും എത്ര കുടിച്ചാലും പുലർച്ചെ ആറുമണിക്ക് നംപീശൻ ക്ഷേത്രത്തിൽ ഹാജറാവും.

'മതി ..ഇന്നിത്രയോക്കെ മതി..ഇനിയുള്ളത് നാളെ ലീല വന്ന് കഴുകി വച്ചുകൊള്ളും, അവൾക്കെന്ത ഈട വേറെ പണി'
പിറുപിറുതുകൊണ്ട് കൊണ്ട് പാത്രങ്ങളൊക്കെ നംപീശൻ അകത്തു കൊണ്ട് ചെന്ന് വച്ചു. തൂക്കു വിളക്കുകൾ എണ്ണി തിട്ടപെടുത്തി അകത്തുള്ള പട്ടികയിൽ കൊളുത്തി ഗോപാലന്റെ ചാപ്പയിൽ എത്താനുള്ള തിരക്കിൽ താക്കോലും  എടുത്ത് പുറത്തേക്കിറങ്ങി.

'നംപൂര്യേ..ഞാൻ ഇറങ്ങി'

"നിൽക്ക്യ, എന്നെ അത്രേടം വരെ ഒന്ന് കൊണ്ട് ചെന്നാക്ക്യ"

എത്രേടം വരെ? ദേഷ്യത്തിൽ നംപീശന്റെ ചോദ്യം.
എങ്ങനെയേലും ചെത്ത്‌കാരൻ ഗോപാലന്റെ ചാപ്പയിൽ എത്താനുള്ള തിരക്കിനിടയിൽ നംപൂതിരിയുടെ ആജ്ഞ നംപീശനെ ചൊടിപ്പിച്ചു.

നേരം ഇരുട്ടിയത് കാണുന്നില്ല എന്നുണ്ടോ?  ഇല്ലം വരെ കൊണ്ട് ചെന്നാക്ക്യ ഇല്ലാന്നു വച്ച ആ കാവിന്റെ പിറകിൽ വരെ.
ടോർചെടുക്കാൻ മറന്നിരിക്കന്നു.
നംപൂതിരി പറഞ്ഞത് കേട്ടില്ല എന്ന ഭാവത്തിൽ, കുപ്പായം തോളിലിട്ട് നംപീശൻ ഇറങ്ങി.

നേരം ഇരുട്ടി തുടങ്ങിയാൽ ഒറ്റയ്ക് ഇറങ്ങി നടക്കാൻ നംപൂതിരിക്ക് പേടിയാണ്, വയസ്സ് പത്തു മുപ്പത് ആയെങ്കിലും.
ഇരുട്ടിനെ മാത്രല്ല നായയും, പൂച്ചയെയും, എന്തിനേറെ പറയുന്നു അന്പല കുളത്തെ വരെ നംപൂതിരിക്ക് പേടിയാണ്. അത് കൊണ്ടുതന്നെ അരിംബ്ര പറംപിലെ ഒട്ടുമിക്കവരും നംപൂതിരിയെ കുരങ്ങു കളിപ്പിക്കുന്നതിൽ ഹരം കണ്ടെത്തിയവരായിരുന്നു. ഉടുത്ത കോണകം വെളിയിൽ കാണുന്ന നേരിയ മഞ്ഞ നിറത്തിലുള്ള മുണ്ട് മാത്രം ധരിച് രോമം നിറഞ്ഞ കുടവയറോട് കൂടി അരിംബ്ര പറംപിലെ മുരുകന്റെ അന്പലത്തിൽ  നേരം വെളുതുതുടങ്ങിയാൽ നമ്പൂതിരി നടന്നെതും, എത്തിയാലുടനെ കിണറ്റിലെ വെള്ളത്തിൽ കുളി കഴിച് അന്പല കുളത്തിൽ നിന്നും പേരിനു കുറച്ചു വെള്ളം കയ്കൊണ്ട് കോരി തല നനയ്ക്കും, കുളത്തിൽ നിന്നും കുളി കഴിഞ്ഞേ ശാന്തിക്കാരൻ പൂജ തുടങ്ങാവു എന്നൊരു നിബന്ധന ഉള്ളത് കൊണ്ട് മാത്രം.

നേരം രാത്രിയായി, എന്ത് ചെയണം  എന്നറിയാതെ നംപൂതിരി ആകെ പരിബ്രമിചിരിക്കുന്നു,
അന്പലത്തിന്റെ ഭാഗത്തേക്ക് ആരെങ്കിലുമൊക്കെ നടന്നു വരുന്നുണ്ടോ എന്നും നോക്കി ഇറങ്ങി ഇരു വശത്തേക്കും നോക്കി കൊണ്ടിരുന്നു.
സമയം കടന്നു പോയി കൊണ്ടിരുന്നു ആരും വന്നില്ല, ഇനിയും ഇവിടെ നിന്നാൽ കൂരിരുട്ടിൽ അന്പലത്തിൽ തന്നെ കഴിച്ചു കൂട്ടേണ്ടി വരും നംപൂതിരിയുടെ ആദി കൂടി.

അന്പലത്തിൽ നിന്നും ഇല്ലത്തേക്ക് ചുറ്റുപറമ്പും, അയ്യപ്പൻ കാവും, മതിയാഴ്തെ കാടും കഴിഞ്ഞ് വേണം എത്താൻ.
നംപൂതിരിയുടെ നെഞ്ജിടിചൽ കൂടി, രോമ കൂപങ്ങളിൽ നിന്നും വിയർതൊഴുകാൻ തുടങ്ങി, തോളത്തിട്ട തോർത്ത്‌ കൊണ്ട് മുഖവും ദേഹവും തുടച്ചു.
പുറമംന്പലത്തിൽ കടന്ന് ഒരു ചിരട്ടയിൽ മെഴുകുതിരി കത്തിച്ചു പതിയെ പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി.
ദേഹം മുഴുവൻ വിയർത്ത് കുളിച്ചിരിക്കുന്നു, ഹൃധയമിടിപ്പ് പുറത്തു കേൾക്കാം, ഇടയ്ക്കിടയ്ക്ക് തോർത്ത്മുണ്ട് കൊണ്ട് മുഖം ഒപ്പി വേഗത്തിൽ തന്നെ നടന്നു.
ചുറ്റുപറമ്പ് കടന്നിരിക്കുന്നു, നംപൂതിരി തിരിഞ്ഞു നോക്കി ആശ്വാസ ശ്വാസം ഉള്ളിലേക്ക് വലിച് നെടുവീർപ്പിട്ടു. പക്ഷെ മുന്നിലെ അയ്യപ്പൻകാവ് ഹൃദയമിടിപ്പിന്റെ ശബ്ദവും വേഗം കൂട്ടി,
മുഴുവൻ വള്ളികളും, കാടും മൂടി കിടക്കുന്ന സർപ്പങ്ങളുടെയും കുറുക്കൻമാരുടെയും ആവാസ കേന്ദ്രം. കുറുക്കന്മാരുടെ ഓരി നംപൂതിരിയുടെ നടത്തത്തിന്റെ വേഗതയെ നിയന്ത്രിച്ചു.
കാവിലേക്ക് കടന്നതും കണ്ണുമടച് ശരവേഗത്തിൽ നമ്പൂതിരി നടന്നു, ഒരു ഇല നിലത്തു വീണാൽ കൂടി ഞെട്ടി തിരിഞ്ഞ് നോക്കി കൊണ്ട്.
കീരാൻകിരുങ്ങുകളുടെയും, കാറ്റിൽ ഉലയുന്ന വള്ളികൾ തട്ടിയുണ്ടാവുന്ന ശബ്ദവും നമ്പൂതിര്യുടെ ചെവിയിൽ ഭീകരമായ ശബ്ദം പോലെ പതിഞ്ഞു.

പേടിപ്പിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ
'ഹരേ മുരുകാ.. ഹരേ മുരുകാ'  ഉച്ഛത്തിൽ ജപിച്ചുകൊണ്ട് നമ്പൂതിരി മെഴുകുതിരി വെളിച്ചത്തിൽ കാണുന്ന വഴിയിലൂടെ നടന്നു, കണ്ണുകൾ തുറന്നു വഴിയിലൂടെ തന്നെ നടത്തം എന്നുറപ്പ് വരുത്തി വീണ്ടും കണ്ണുകൾ അടയ്കും, ജാതി ഇലകൾ ചില്ലകളിൽ തട്ടി നിലത്തു വീഴുന്ന ശബ്ദം തുലാവർഷത്തെ ഇടിയും മഴയും പോലെ തോന്നി.
കാറ്റിൽ ആടികൊണ്ടിരിക്കുന്ന വള്ളി - ഇല്ലതെത്താനുള്ള വെപ്രാളത്തോട നടക്കുന്ന നംപൂതിരിയുടെ  ദേഹത്ത് ചെറുതായ് ഒന്നുരസി, പക്ഷെ വേരിളകി തലയിൽ വീഴുന്ന ആൽമരം പോലെ  ഞെട്ടി വിറച്ചു കൊണ്ട് നംപൂതിരി തിരുഞ്ഞു നോക്കി, ആ ഞെട്ടലിൽ കയിലുള്ള ചിരട്ട താഴെ വീണു മെഴുകുതിരി അണഞ്ഞു.

എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഒന്ന് പകച്ചു, അയ്യപ്പൻ കാവ് കടന്നു കിട്ടാൻ ഇനി ഏകദേശം രണ്ടു നാഴിക ദൂരം. അത് കഴിഞ്ഞാൽ കോരന്റെ പുരയിൽ നിന്നും തീ വാങ്ങാം, പക്ഷെ ആ പുലയന്റെ പുരയിൽ കയറി തീ ചോധിക്കുന്നതെങ്ങനെ.

'ഇതിലും ഭേദം ഒരെട്ടടി മൂർഖന്റെ വിഷം തീണ്ടുന്നതാണെന്റെ മുരുകാ'
നംപൂതിരി സ്വയം ആകാശത്ത് നോക്കി പറഞ്ഞു.

തോർത്തുമുണ്ട് കൊണ്ട് മുഖവും ദേഹവും മുഴുവൻ ഒപ്പിയെടുതോന്നു പിഴിഞ്ഞു.
മരങ്ങൾക്കിടയിലൂടെ പാതി മറഞ്ഞുള്ള നിലാവിന്റെ വെളിച്ചത്തിൽ നംപൂതിരി മുന്നോട്ട് നീങ്ങി, കുറുക്കന്മാർ അലമുറ ഇടുംബോഴൊക്കെ അതിലും ശബ്ധത്തിൽ നിലവിളിച്ചു,
'രാമ ഹരേ കൃഷ്ണ ഹരേ' ഉറക്കെ തന്നെ ചൊല്ലി.

കുറച്ചു കൂടി മുന്നോട്ട് നീങ്ങി, കാതിൽ കൊലുസിന്റെ ശബ്ദം പതിയുന്നത് പോലെ നംപൂതിരിക്ക് തോന്നി, കാലു മുതൽ മുടിവരെ വിറച്ചുകൊണ്ടിരുന്നു.
അയ്യപ്പനെ മോഹിപ്പിക്കാൻ വന്ന മാളികപുറതമ്മയാണോ? അതോ കാവിലെ പാലകളിൽ നിന്നും രാത്രിയിറങ്ങി വരുന്ന ദുർയക്ഷിയോ, നമ്പൂതിരിയുടെ ചങ്കിടിപ്പ് കൂടി.
'ഹരേ മുരുകാ.. ഹരേ മുരുകാ' ഉറക്കെ ചൊല്ലി കൊണ്ടിരുന്ന നമ്പൂതിരി മാറ്റി ചൊല്ലി,
'സ്വാമി അയ്യപ്പോ ശരണമയ്യപ്പോ'

വിറയുന്ന കാലുകൾകൊണ്ട് വേഗത്തിൽ നടക്കാൻ നംപൂതിരിക്ക് കഴിയാതെയായി,
വീണ്ടും വീണ്ടും കൊലുസിന്റെ ശബ്ദം കാതുകളിൽ പതിഞ്ഞു കൊണ്ടിരിക്കുന്നു, അപസ്രുതികളിൽ ഒഴുകുന്ന സംഗീതവും കേൾക്കാൻ തുടങ്ങി.
ഇത് ദുർയക്ഷി തന്നെ നംപൂതിരി ഉറപ്പിച്ചു.
കീർത്തനങ്ങളുടെ ജപവും നംപൂതിരിയുടെ ശബ്ദവും ഉയർന്നുവന്നു, വിറയുന്ന കാലുകളാൽ കണ്ണടച്ചുകൊണ്ട് മുന്നോട്ടേക്ക് നടക്കാൻ ശ്രമിച്ചു.

പെട്ടന്ന്,
നംപൂതിരിയുടെ അലർച്ച കേട്ട് നിലത്തു വിരിച്ച തുണികളും കയ്കളിൽ വാരിയെടുത് നംപൂതിരിയുടെ മുന്നിലൂടെ നഗ്നമായൊരു ശരീരം ഒരു മിന്നായം പോലെ ഓടി മറഞ്ഞു.

'ദുർയക്ഷി.. ദുർയക്ഷി..' അലറിവിളിച് നംപൂതിരി വിറങ്ങലിച് അവിടെ ഭോധം കെട്ട് വീണു.

രാവിലെ, ഭോധം തെളിയുമ്പോൾ ഇല്ലതെ കട്ടിലിൽ ചുറ്റും ഒരു വിചിത്ര ജീവിയെ നോക്കുന്നത് പോലെ കുറെ മുഖങ്ങൾ കണ്ടുകൊണ്ടാണ് നംപൂതിരി ഉണരുന്നത്.
'ദുർയക്ഷി.. ദുർയക്ഷി.. നമ്പൂതിരി അലറി വിളിച്ചു'
ഒന്നും മനസ്സിലാവാതെ ഇല്ലത്തുള്ള ആൾക്കാർ മുഴുവൻ ചുറ്റും മുഖത്തോട് മുഖം നോക്കി. അതിനിടയിൽ, ആരോ മൊഴിഞ്ഞു നംപൂതിരിയുടെ ധേഹത് ഗുളികൻ കൂടി

പക്ഷെ പിറ്റേ ദിവസം രാത്രി ഗോപാലന്റെ ചെത്ത്‌ പുരയിൽ നിന്നും ഒരു ചിരട്ട കള്ള്  മോന്തികൊണ്ട് കൊണ്ട് നംപീശൻ പാടി

'കാവിൽ പെട്ടൊരു നംപൂരി
ഗുളികനേറ്റു വീണല്ലോ,
കിഴക്കേലെ അമ്മിണിയെ?
എന്ന് കിട്ടി നിനക്ക് ഈ ഗുളികൻ വേഷം,
ആരു തന്നെടി ഇ ഗുളികൻ വേഷം...'
....

No comments:

Post a Comment

വായിച്ചതിനു നന്ട്രി