ഇരുണ്ട പ്രണയം

ഇഷ,
ദിവസങ്ങളുടെ വേഗതയോടൊപ്പം വളരുന്ന ഇ സൗഹൃദതെ ഞാൻ ഭയക്കുന്നു. ഞാൻ വെറും ഒരു പുരുഷനാണ്,ഭാധ്യതകളുടെയും ആകുലതകളുടെയും നെടുവീർപ്പിൽ ഇരുട്ടിനെ സ്നേഹിച്ചു കൊണ്ട് കണ്ണടച്ചിരിക്കാൻ ഇഷ്ടപെടുന്നവൻ. കാമത്തെ വേർതിരിച് കാണാൻ കഴിയാത്തവൻ.
എന്റെ തോളിൽ ചാരി നിന്ന് ജോലി കാര്യങ്ങൾ നീ പറയുംബോഴും സംശയങ്ങളും നൊംബരങ്ങളും പങ്കു വെയ്ക്കുമ്പോഴും നീയും ഞാനുമറിയാതെ വളർന്നൊരു സൌഹൃദം ഞങ്ങൾക്കിടയിലുണ്ട്. ആ സൗഹൃദതെ നീയും ഭയപെടെണ്ടിയിരിക്കുന്നു.
നിൻറെ വറ്റിയ ചുണ്ടുകളിൽ നിന്നും വീഴുന്ന ഈ ചെറു പുഞ്ചിരി തുടക്കം മുതലേ എന്നിൽ പ്രണയം മുളപ്പിച്ചിരുന്നു, പക്ഷെ അതർഹിക്കാൻ, നിന്റെ സ്നേഹത്തെ അനുഭവിക്കാൻ മാത്രം യോഗ്യത എനിക്കില്ല എന്ന സത്യം നീ തിരിച്ചറിയണം.
പ്രണയവും സൌഹൃദവും എല്ലാം എനിക്കിന്ന് അന്യമാണ്, നിന്റെ കരങ്ങൾ എന്റെ ദേഹത് തൂവൽ സ്പർശമായ് പതിക്കുംബോൾ എന്നിൽ കത്തി പടരുന്നത് പ്രണയമല്ല, സിരകളിൽ പടരുന്ന കാമാഗ്നിയുടെ കണികകൾ നിന്റെ ശരീരത്തെ തേടി വരുന്നതാവം.

 "ആ കാമത്തിന്റെ കണികകൾ എന്നെ സ്പർശിക്കുന്നത് ഞാനറിയുന്നു, അതെനിക്ക് ഇഷ്ടമാണ്. ഒരു പക്ഷെ സ്നേഹത്തിലും ഉപരി, പ്രണയത്തിന്റെ കൊടുമുടികൾക്കും അപ്പുറം എനിക്കും നിന്നോട് തോന്നുന്നത് ഇതേ കാമം തന്നെയാണോ?"

അൽപ്പം മാത്രമുണ്ടായിരുന്ന സ്വപ്‌നങ്ങൾ, എരിയും ചിതയിലേക്ക് ഇടറി വീണ ആ നിമിഷങ്ങൾ എന്നിലേക്ക് തിരിച്ചു കൊണ്ട് വരുന്നു നിൻറെ ഓരോ സ്പർശവും.
ഇംബം ദാബത്യതിൽ  മാത്രം മതിയെന്ന് എന്നോ തീരുമാനിച് ഉറപ്പിച്ചതാണ് എങ്കിൽ കൂടിയും എന്നിലെ സിരകളിൽ ഒഴുകുന്ന പുരുഷ രക്തം നിന്നെ കാമിക്കാൻ പ്രേരിപ്പിക്കുകയാണ്. പക്ഷെ ചിതയിൽ വെന്തെരിഞ്ഞ ആദ്യ പ്രണയത്തിനു ഞാൻ കൊടുത്ത വാക്ക്, എന്നോടൊത്ത് ദാമ്പത്യം എന്നൊന്ന് സ്വപ്നം കണ്ടവൾ.

 "ആ വെന്തെരിഞ്ഞവളുടെ മനസ്സ് പരകായ പ്രവേശം ചെയ്ത ശരീരമാണിത് എന്ന്  നീ തിരിച്ചറിയണം, നിന്നോടോതുള്ള ദാമ്പത്യം എന്റെ മനസ്സ് എന്നെ തുടങ്ങി കഴിഞ്ഞു. പക്ഷെ എന്തിനാണ് നിന്റെ സിരകളിൽ ഒഴുകുന്ന വികാരത്തെ നീ പിടിച്ചു നിർത്തുന്നത്, അല്ലെങ്കിൽ മൂടി വെയ്കുന്നത്."

അതൊരു പ്രതീക്ഷയാണ്, എന്നെങ്കിലും ആദ്യ പ്രണയത്തിന്റെ മൊട്ടുകൾ ആവർത്തിക്കും എന്ന പ്രതീക്ഷ

 "എനിക്കറിയാം, സ്നേഹവും, പ്രണയവും കാമവും കഴിഞ്ഞ് മറ്റെന്തോ ഒരു ഭ്രാന്ത് ആയിരുന്നു നിനക്കവളോട്  അല്ലെ?"

ആ ഭ്രാന്ത് തന്നെയാണ് എനിക്കവളോട് തോന്നിയ പ്രണയം. അതേ ഭ്രാന്തിലെക്ക് തന്നെയാണ് വീണ്ടും നീ എന്നെ പിടിച്ചു വലിക്കുന്നത്.

 "ഏയ്‌ പുരുഷാ - എനിക്ക് നിന്നെ വേണം, നീ തരുന്ന സുരക്ഷിതത്വം വേണം, നിന്നിലെ ചൂടറിയണം"

അതുകൊണ്ട് തന്നെയായിരുന്നു ഇഷ ഞാൻ നിന്നെ ഭയപ്പെട്ടത്.
ഒരേ കൂരയ്ക് കീഴിൽ ഇത്രയും കാലം രണ്ടു ശരീരങ്ങളായ്  ജീവിച്ചിട്ടും നിൻറെ ശരീരത്തെ അറിയാനുള്ള ഭ്രമം എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞു, എന്നോ നഷ്ടപെട്ട ആ പഴയ കാല പ്രണയത്തിന്റെ സ്മരണകൾ മാത്രമായിരുന്നു നിൻറെ സാനിദ്ധ്യം.

പക്ഷെ ഇന്ന്
പാട വരംബുകളിലും തെങ്ങിൻ തോപ്പുകളിലു കാമമെന്തെന്നറിയാതെ എന്നോ ചെറുപുഞ്ചിരിയും പിണക്കവുമായ്  അലിഞ്ഞു തീർന്ന ആ മനോഹര പ്രണയത്തിന്റെ ഓർമകൾക്ക് പോലും നിൻറെ ശരീരത്തെ സ്വന്തമാക്കാനുള്ള ഭ്രമതിനു ഭംഗം വരുത്താൻ കഴിയുന്നില്ല.

ഇഷ, നിൻറെ ശരീരത്തെ ഞാനും പ്രണയിക്കുന്നു, നിന്റെ തലോടലുകൾക്കായ്‌ ഞാനും കൊതിക്കുന്നു.

 "നിന്റെ മനസ്സിന്റെ കെട്ടഴിച്ചു വിടൂ.. ആ കയ്കളിൽ പിടയാൻ മാത്രമാണ് ഞാൻ ഇന്ന് കൊതിക്കുന്നത്."

അതെ ഇഷ നീയും പ്രണയിക്കുകയാണ് എന്നെ പോലെ, നമ്മൾ തമ്മിലാണ് ചേരേണ്ടത് നമ്മൾ തമ്മിൽ മാത്രം. നമുക്ക് പ്രണയിക്കാം മതി മറന്ന്.
നമുക്ക് മാത്രം പരസ്പരം കാണാൻ പറ്റുന്ന ഈ ഇരുട്ടിൽ നമുക്ക് പ്രണയിച്ചു കൊണ്ടിരിക്കാം, പക്ഷെ രതി കെട്ടഴിഞ്ഞിറങ്ങുമ്പോൾ 'നീ ആര്?' എന്ന് അവളെ പോലെ നീയും ചോദിക്കരുത് എന്ന് മാത്രം.

No comments:

Post a Comment

വായിച്ചതിനു നന്ട്രി