Showing posts with label ആത്മഹത്യ ചെയ്തൊരു പ്രണയം.. Show all posts
Showing posts with label ആത്മഹത്യ ചെയ്തൊരു പ്രണയം.. Show all posts

ആത്മഹത്യ ചെയ്തൊരു പ്രണയം

അരണ്ട വെളിച്ചത്തിൽ ശരീരത്തെ മൂടി പുതച്ച പുതപ്പെടുത്ത് കളഞ്ഞ് നഗ്നമായി ബാൽക്കണിയിലെ ചാര് കസേരയിൽ കാൽ നീട്ടി ഇരുന്നു,
പാക്കറ്റിൽ നിന്ന് ഒരു സിഗരെറ്റെടുത്ത്‌ കത്തിച്ചു, പുക ചുരുളുകൾ കണ്മുന്നിൽ നൃത്തം ചവിട്ടുന്നു. അതിനിടയിലൂടെ ഹൈവേയിൽ കൂടി പോകുന്ന വാഹനങ്ങളുടെ മഞ്ഞ വെളിച്ചം തട്ടി തെറിക്കുന്നു. നിശബ്ദമായി നോക്കി കാണാൻ ഈ ലോകം എന്ത് സുന്ദരം.

പ്രിയപ്പെട്ടവളുടെ കണ്ണുകൾ പുതപ്പിനടിയിൽ നിന്നും എന്റെ ശരീരത്തെ ബലാൽക്കാരം ചെയുന്നു.
പകുതി മാത്രം വലിച്ചു തീർന്ന സിഗരറ്റ് ആസ്ട്രെയ്ക്ക് മുകളിലായി കിടത്തി വച്ച്, വീണ്ടും പുതപ്പിനിടയിലെക്ക്, അവളുടെ മാറുകളിലേക്ക്.

സിഗരറ്റിന്റെ മണം അവൾക്കിഷ്ടമല്ല, എന്നിൽ നിന്നും അൽപ്പം അകലെയായി അവൾ മാറി കിടന്നു.
ഒറ്റപെടലിന്റെ വേദനയാണത്, കൂടെ പ്രിയപ്പെട്ടവൾ ഉണ്ടായിട്ടുകൂടി, ഒറ്റപെടുകയാണ്. ചിലപ്പോൾ മുഖം വീർപ്പിച് തിരിഞ്ഞു കിടക്കുന്നത് കൊണ്ട് തോന്നുന്നതായിരിക്കാം.

എരിഞ്ഞു തീരാറായ സിഗിരറ്റ് കുറ്റി എടുത്തു വലിച്ചു, ചുണ്ടുകളിൽ അഗ്നി പടർന്നിറങ്ങി.
വേദനയോടെ ബാൽക്കണിയിൽ നിന്നു.

പിറകിലൂടെ വന്നവൾ എന്റെ അടിവയറ്റിൽ കൈകൾ കൊണ്ട് പിണയാൻ ശ്രമിച്ചു.
അവളുടെ കൈകൾ എടുത്തു മാറ്റി, കണ്ണുകളെ എന്റെ കണ്ണുകൾക്കടുതായി ചേർത്ത് വച്ച് ഞാൻ അവളോട്‌ പറഞ്ഞു.

"എന്റെ പ്രതീക്ഷകൾ ഓരോ നിമിഷവും എന്നെ കാർന്നു തിന്നുന്നു,
രണ്ടു ശരീരങ്ങൾ തമ്മിൽ പിണഞ്ഞിരിക്കുംപോൾ അവിടെ പ്രണയമുണ്ടാവണം, ആ പ്രണയത്തിൽ അവർ മതിമറന്നു രാത്രിയെയും പകലിനെയും മറക്കണം.
വിശപ്പ് സാങ്കൽപ്പികം മാത്രമാകണം.
അല്ലെങ്കിൽ അത് വെറും കാമം മാത്രമാണ്.
രണ്ടു ശരീരങ്ങളിൽ ഏതെങ്കിലും ഒരു ശരീരത്തിന്റെ ചേഷ്ടകൾക്കിടയിൽ മറ്റൊരു ശരീരം വീർപ്പുമുട്ടുന്നെന്നർത്ഥം."

നിശബ്ദമായി അവൾ കട്ടിലിൽ മലർന്നു കിടന്നു, അവൾ കരയുകയാണ്.
നനഞ്ഞ കണ്ണുകൾ ഒപ്പിയെടുത് കൊണ്ട് ഞാൻ പറഞ്ഞു.
"ഈ ലോകത്തിൽ എന്നെ സന്തോഷിപ്പിക്കാൻ കെൽപ്പുള്ളത് നിനക്ക് മാത്രമാണെന്ന്"

അവളുടെ ചുണ്ടുകൾ തണുത്തു,
കണ്ണുകൾ പുഞ്ചിരിക്കുന്ന ഭാവത്തോടെ എന്നെ നോക്കി.

എന്റെ സ്വത്വം മരിക്കുകയാണ്,
പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് സ്വപ്‌നങ്ങൾ കണ്ടിട്ടും, അവയ്ക്ക് ബലിചോറ് ഉണ്ടാക്കി കൊണ്ടിരിക്കയാണ് ഞാൻ.

അവൾ സന്തോഷവതിയാണ്,
എന്റെ പ്രിയപ്പെട്ടവൾ.
ഒരു പുരുഷന് ഇതിൽ കൂടുതൽ മറ്റെന്തു ചെയാൻ കഴിയും.

നിശബ്ധതയാർന്ന മണിക്കൂറുകൾ.
മനസ്സ് ചിലക്കാതെ, ചിന്തകൾ കൊണ്ട് അവളുടെ ആഗ്രഹങ്ങൾ കീറി മുറിക്കാതെ, വാക്കുകൾ കൊണ്ട് കുത്തി നോവിക്കാതെ!

അവൾക്ക് മുഷിഞ്ഞു കാണണം എന്റെ ഈ നിശബ്ധത.
എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ സ്നേഹിക്കാൻ തുടങ്ങി.
പതിയെ ചുണ്ടുകൾ കഴുത്തിലൂടെ മാറിടതിലെക്ക് ഇഴഞ്ഞു നീങ്ങി.
അവളുടെ കണ്ണുകൾ വികാരം കൊണ്ട് അടഞ്ഞിരിക്കയാണ്, ഭാഗ്യം എന്റെ കണ്ണുനീർ അവൾ കാണില്ലല്ലോ.
പൊട്ടികരയും എന്ന ഗട്ടമായപ്പോൾ അവളുടെ മുലകൾക്കിടയിൽ ചേർന്ന് കിടന്നു.

കൈകൾ മുടികളെ തലോടും എന്ന് പ്രതീക്ഷിച്ചു, ഇല്ല! അവൾ വികാരത്തിന്റെ കൊടുമുടികളിൽ നിന്നും ഇറങ്ങി വന്നിട്ടില്ല.
എനിക്ക് ഓർമ വരികയാണ്, ദേവയാനി എന്ന വേശിയുടെ മുലകൾ,
പൊട്ടി കരഞ്ഞപ്പോൾ എന്റെ കണ്ണുകൾ മാറിടതോട് ചേർത്ത് വച്ച് നീ സുരക്ഷിതനാണ് എന്ന് പറഞ്ഞ ദേവയാനിയുടെ മുലകൾ.

അവളുടെ തണുത്ത ശരീരത്തിൽ നിന്നും വേർതിരിഞ്ഞ്‌ തനിച്ചായി കിടന്നു.
അവൾ എന്റെ നെഞ്ഞിനെ തേടി വന്നു, ചെക്കി പൂവിന്റെ മണമുള്ള അവളുടെ മുടിയിഴകൾ മുഖതേക്കിട്ട്, കൈകൾ കൊണ്ട് രോമങ്ങളിൽ തഴുകി എന്റെ നെഞ്ചത്ത് ചാഞ്ഞു കിടന്നു.
പ്രിയപ്പെട്ടവൾ, എനിക്കേറ്റവും പ്രിയപ്പെട്ടവൾ.

അവളുടെ മുടിയിഴകളിൽ പതിയെ തലോടികൊണ്ട് എന്റെ വാക്കുകൾ അവളെ മുറിപ്പെടുത്തി കൊണ്ടേയിരുന്നു.

"പ്രിയപ്പെട്ടവളെ, നീ എന്നെ മറ്റെന്തിനെകാളും ഏറെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ, അതൊന്നും എന്നിലേക്ക് വന്നു ചേരുന്നില്ലെന്ന സത്യം നീ മനസിലാക്കേണ്ടിയിരിക്കുന്നു.
നിന്റെ ശരീരത്തിനും, മനസ്സിനും എന്റെ ശരീരത്തെയും, എന്റെ വാക്കുകളെയും മാത്രമേ കാണാൻ കഴിയുന്നുള്ളൂ. വീർപ്പ്‌ മുട്ടുന്ന മറ്റെന്തോ എന്നിൽ തിളച്ചു മറിയുകയാണ്, അതെന്തേ നിനക്ക് കാണാൻ കഴിയാതെ പ്രിയേ."

'ഞാൻ സ്നേഹിക്കുന്നതിലേറെ നിന്നെ മറ്റാരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?'

"ഇല്ല, അങ്ങനെ ഒരാൾ ഈ ഭൂമിയില ജനിചിട്ടുണ്ടാവില്ല. നീ എന്നെ മനസിലാക്കിയിരിക്കുന്നു, മറ്റൊരാൾക്കും കഴിയാത്തത്."
ഇങ്ങനെ ഒരു മറുപടി പറയുംപോഴും, ദിവസങ്ങൾക്ക് മുന്നേ പരിചയപ്പെട്ട കൂട്ടുകാരിയുടെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളും, ദേവയാനിയുടെ സമയത്തെ കൊല്ലുന്ന കണ്ണുകളും എന്റെ മുന്നിലേക്ക് വന്നു പോയിക്കൊണ്ടേയിരുന്നു..

ഇവൾ, എന്റെ പ്രിയപ്പെട്ടവളാണ്.  ഞാൻ പ്രണയം കൈമാറിയിട്ടുള്ള ഒരേഒരു പെൺകുട്ടി.

പ്രിയപ്പെട്ടവളെ,
എനിക്ക് നിന്നോട് പറയാതിരിക്കാൻ വയ്യ, നീ സ്വാർതയാണ്. ഞാനെന്ന പുരുഷന്റെ സ്വത്വത്തെ കൊലപെടുതിയവൾ. 
ഒരിക്കലെങ്കിലും നീ എന്നെ മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ന് പുകച്ചുരുളുകൾക്കിടയിൽ ജീവിതം എരിഞ്ഞു തീരുംബോൾ ഞാൻ ആഗ്രഹിക്കാറുണ്ട്.

മറ്റേതോ വിരഹത്തിൽ നിന്നും ഒളിച്ചോടാൻ വേണ്ടി എന്നെ പ്രണയിക്കുംപോൾ നീ അത് എപ്പോഴെങ്കിലും ആലോജിചിട്ടുണ്ടോ?

രണ്ടു ശരീരങ്ങൾ പിണയുംപോൾ ഒരു ശരീരത്തിൽ കാമത്തിന്റെയും മറ്റൊരു ശരീരത്തിൽ വീർപ്പുമുട്ടലിന്റെയും കണികകൾ പെരുകുംപോൾ
പ്രണയം തളിർക്കുന്നതെങ്ങനെ?
പതിനൊന്നു മിനുട്ടിൽ തീരാവുന്ന ഭ്രാന്തമായ കാമം ഈ ജീവിതത്തെ സന്തോഷബരിതമാക്കില്ല എന്ന സത്യം തിരിച്ചറിയാൻ വൈകുന്നിടത്തോളം കാലം നാം തിരിച്ചറിയപെടാത്ത അകലങ്ങളിൽ തന്നെയായിരിക്കും.
നെറ്റിയിലെ ഒരു തലോടൽ, കരയുംപോൾ ചേർത്ത് പിടിച്ചൊരു ആശ്വാസ വാക്ക്, കണ്ണീർ മനുഷ്യ കുലത്തിൽ ജനിച്ച ഏതൊരാൾക്കും സ്വാഭാവികം എന്ന തിരിച്ചറിവ്. ഇതൊക്കെ അത്യാഗ്രഹങ്ങളുടെ പട്ടികയിൽ ചേർത്ത് വച്ചതാണെങ്കിൽ കൂടിയും.

പ്രതീക്ഷിക്കാത്ത ഏതെങ്കിലും ഒരു നിമിഷം എന്റെ പ്രണയം ആത്മഹത്യ ചെയപെട്ടേക്കാം, നിന്നെ സന്തോഷിപ്പിക്കുന്ന, നിന്നെ മാത്രം സന്തോഷിപ്പിക്കുന്ന മറ്റൊരു പ്രണയം തേടി പറക്കുവാൻ ചിറകു നെയ്ത് തുടങ്ങുക നീ.

നീ വായിക്കില്ലെങ്കിൽ കൂടിയും ആത്മഹത്യാ കുറിപ്പിൽ ഞാൻ എഴുതി വയ്കും,


"എന്റെ ജീവിതം നിനക്കും,
ആത്മഹത്യയ്ക് തയാറെടുക്കുന്ന നമ്മുടെ പ്രണയത്തിനും
ഇടയിൽ നൃത്തം ചെയുംപോഴും
പ്രിയപ്പെട്ടവളെ,
എന്റെ നെഞ്ചിൽ തലവച്ചു കിടന്ന, 
കണ്ണീർ മറച്ചു വെച്ച കണ്ണുകൾ കണ്ണാടി ചില്ലിനു മുന്നിൽ ഇമവെട്ടാതെ നോക്കി നിന്നതുമായ,
നിമിഷങ്ങളാണ്
ഈ ജീവിതത്തിൽ എനിക്ക്
ഏറ്റവും പ്രിയപ്പെട്ടത്."