Showing posts with label ഓർമയും. Show all posts
Showing posts with label ഓർമയും. Show all posts

ഓർമയും, ലഹരിയും പ്രയാണവും

പാറു, ഇന്നെനിക്ക് കരയേണ്ടി വന്നു, മുഴുവൻ ദിവസവും കരഞ്ഞു തീർത്തു.

എന്തിനെന്നല്ലേ? അറിയില്ല, രാവിലെ ഉറക്കം ഞെട്ടിയത് തന്നെ ചില ഓർമകൾക്ക് മുന്നിലാണ്. പോരാത്തതിന് ഇ വിഷുദിനത്തിൽ ഇത്രയും വലിയ നഗരത്തിൽ ഒറ്റപെട്ടു പോയവന്റെ വേദനയും.

കുറച്ചു ദിവസങ്ങളായ് എന്നെ ചില വേദനകൾ അലട്ടി കൊണ്ടിരിക്കുകയാണ്, പക്ഷെ അതെന്തെന്ന് എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല.
സ്വപ്നങ്ങളിൽ എല്ലാത്തിനും അധിപനായി ജീവിച്ചിരിക്കുമ്പോൾ തന്നെ, ജീവിതത്തിൽ എങ്ങോ ഒറ്റപെട്ടു പോയവന്റെ വേദനയും എല്ലാവരും ക്രൂശിക്കപെടുന്നവനായും ഞാൻ മാറുന്നു, എന്നാൽ ആ സ്വപ്നത്തിൽ നിന്നും യാഥാർത്യത്തിലേക്കുള്ള ദൂരം ഒരു നിമിഷം പോലും ഇല്ല,
എങ്ങും മനസ്സിലാക്കാൻ പറ്റാതെ പോകുന്നു എന്റെ ജീവിതം.

എന്തെ പാറു എന്റെ ജീവിതം മാത്രം, ക്രൂശിക്കപെടുന്നത്?

'നിന്റെ ജീവിതത്തെ ക്രൂശിക്കുന്നത് നീ തന്നെയല്ലേ; എല്ലാവരും ഉണ്ടായിട്ടും ഒട്ടപ്പെട്ടവനായ് നിനക്ക് തോന്നുന്നു, ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് ഒറ്റപെട്ടു എന്ന് വിളിച്ചു പറഞ്ഞു കരയുന്നവനെ ആൾക്കാർ ഭ്രാന്തൻ എന്നല്ലാതെ എന്ത് വിളിക്കാനാണ്'

ആൾക്കൂട്ടത്തിന് നടുവിൽ നിന്നിട്ട് കൂടി എനിക്കെന്തേ ഇങ്ങനെ തോന്നാൻ, ഞാനെന്തിനു എന്റെ ബാല്യത്തെ പോലെ കരയണം, എനിക്ക് പോലും എന്നെ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ പാറു.

'നാട്ടിലെ വലിയ കുടുംബവും, എപ്പോഴും സ്നേഹം മാത്രം തരാൻ അറിയുന്ന അമ്മയുടെയും,അച്ഛന്റെയും ഇടയിൽ നിന്ന് നീ ഓടി വന്നതെന്തിന് എന്ന് ചിന്തിക്കു.
നിനക്കെന്ത് ചെറിയ ആവശ്യം വന്നാലും ഓടി നിന്റെ അടുക്കലെതുന്ന ആ നല്ല സൌഹൃദത്തെ മറന്ന് ഇവിടെ ഇ ഇരുണ്ട മുറിയിൽ ലഹരിയോടും വേശികളോടും മാത്രം അടുപ്പം നടിച് ഒളിച്ചിരിക്കുന്നതെന്തിന്.

തിരിച്ചുപോയ്, എല്ലാവരെയും ഒന്ന് കാണു, അവരും നിന്റെ തിരിച്ചു വരവിനായ് കാത്തിരിക്കുകയാണ്.
അമ്മയെ കെട്ടിപിടിച് ഒരു നിമിഷം ഒന്ന് കരയു, സുഹ്രത്ക്കളുമായ് ദിവസം മുഴുവൻ മഴയിൽ ആ പഴയ മോട്ടോർ ബയ്ക്കും എടുത്ത് മലകൾക്ക് മുകളിലേക്ക് പോവു, സമൂഹത്തിന്റെ ഒച്ചപാടുകളിൽ നിന്നും മാറി നിന്റെ ജീവിതത്തിലേക്ക് തിരിച്ചു പോവു.
അപ്പോൾ മനസ്സിലാകും, എന്താണ് നിന്റെ ജീവിതത്തെ ക്രൂശിക്കുന്നതെന്ന്.
സ്വാർഥത മാത്രം ഉള്ള ഇ നഗരത്തിൽ നിന്നെ പോലുള്ള ഒരാൾക്ക് കൂടുതൽകാലം പിടിച്ചു നിൽക്കാൻ പറ്റി എന്ന് വരില്ല.

ആയിരിക്കാം, എന്റെ നഷ്ടപെടലുകളുടെ വേദനയാവാം ഇന്നെന്നെ കരയിപ്പിച്ചത്, എനിക്കൊരിക്കലും അതൊരു ഭാധ്യതയായി തോന്നിയിരുന്നില്ല, ഞാൻ അവരെയൊക്കെ സ്നേഹിക്കുണ്ടായിരുന്നു, ഇപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്.
പക്ഷെ എന്നെ കരയിപ്പിക്കുന്നത് അതല്ല, ചിലത് എനിക്കിപ്പോൾ ഭാധ്യതയായി തോന്നാൻ തുടങ്ങിയിരിക്കുന്നു, ഞാൻ സ്നേഹിച്ചിരുന്ന ജോലി, യാത്രകൾ, എന്തിന്; ഈ എഴുത്ത് പോലും മറ്റാർക്കോ വേണ്ടി ചെയുന്നത് പോലെ.

ഇ നുണ പോലും നീ എനിക്ക് വേണ്ടിയല്ലേ പറഞ്ഞത്?

നിന്നെ കരയിപ്പിക്കുന്നത് നിന്റെ ഓർമകളാണ്, അത് മനസിലാക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ എങ്ങനെ നിന്റെ സുഹ്ര്താകും, ഞാനടങ്ങുന്ന ഇവിടുങ്ങളിലെ സൌഹൃദമാണ് നിനക്കിപ്പോൾ ഭാധ്യതയായ് തോന്നുന്നത്.
ഈ നഗരങ്ങളിൽ നോട്ടു കെട്ടുകൾക്കല്ലാതെ  മറ്റൊന്നിനും ഒരു മൂല്യവുമില്ല, എല്ലാം നിലനില്പിന് വേണ്ടി നാട്യം നടിക്കുന്നവർ മാത്രമാണ്.
നീ നിന്റെ ഓർമകളിലെ ജീവിതത്തെ തിരിച്ചു കൊണ്ടുവരു, തിരിച്ചു പോവു, സ്നേഹിക്കാൻ വേണ്ടി മാത്രം അറിയാവുന്നവരുടെ ഇടയിലേക്ക്.

ഇതൊരുപക്ഷേ നമ്മൾ തമ്മിലുള്ള അവസാന സംഭാഷണമാവം, ഞാൻ ഇനി ഇവിടെ വന്നില്ലെന്ന് വരാം, കാരണം നിന്റെ തിരിച്ചു പോക്കാണ് ഞാൻ ആഗ്രഹിക്കുന്നത്. നീ സന്തോഷമായിരിക്കണം എവിടെ ആയാലും. എനിക്കതുമതി.

പാറു,

'എന്തെ?'

നിന്റെ ശിരസ്സിൽ ഞാനൊന്നു ചുംബിചോട്ടെ?

'ഉം'

നിന്റെ കണ്ണുകൾ നനഞ്ഞിരിക്കുന്നു പാറു, നീയും എന്നെ പോലെ ഭീരുവാണോ?

'നമുക്ക് കുറച്ചു സമയം, ഇ കെട്ടിടത്തിന്റെ ഏറ്റവും മുകളിലേക്ക് കയറി ചെന്നാലോ? നീ എന്നും പറയുന്നത് പോലെ എല്ലാവരെകാളും മുകളിലേക്ക് ചെന്നാലോ? കഴിഞ്ഞ യാത്രയിൽ നീ എനിക്ക് തന്ന ആ നേപ്പാളിയൻ പുകയും വലിച് കുറച്ചു സമയം ഈ ലോകത്തില ഏറ്റവും ഉയരത്തിൽ നിന്ന്, വൃത്തികെട്ട ഈ നഗരത്തെ നമുക്ക് നോക്കി കാണാം.'

പാറു,

'ഉം'

ഈ നഗരത്തിനു എന്റേത് പോലെ ഒരുപാട് കഥകൾ പറയാനുണ്ടാവും അല്ലെ?

'ഉം, പക്ഷെ ഈ ലഹരിക്ക്‌ നിന്റെ കഥ മാത്രമേ പറയാൻ സാധിക്കുന്നുള്ളൂ.'

എല്ലാ ലഹരിയും അങ്ങനെയാണ് പാറു, ഞങ്ങളാണ് ഏറ്റവും ഉയരത്തിൽ എന്ന് തെറ്റിദ്ധരിപ്പിക്കാൻ അവയ്ക്ക് കഴിയും, സ്വപ്‌നങ്ങൾ പോലെ. പക്ഷെ അവ കെട്ടിറങ്ങി സ്വബോധതാൽ ജീവിതത്തെ നോക്കി കാണുംബോൾ മാത്രമേ മനസ്സിലാവും ആരുടെ കാലിനടിയിലാണ് ഈ ജീവിതം ചവിട്ടിയരക്ക പെടുന്നതെന്ന്. പക്ഷെ ഒർമകളുടെ വെട്ടയാടലുകളിൽ നിന്നും രക്ഷപെടാൻ ഇതല്ലാതെ മറ്റെന്താ വഴി.

അനു, കാവ്, വിളക്ക്, കുളം.
എന്റെ മനസ്സ് വീണ്ടും ഒർമകളുടെ ഭാണ്ഡം അഴിക്കാൻ തുടങ്ങിയിരിക്കുന്നു. മതി പാറു, ഇനി എനിക്ക് ഇവിടെ ഇരിക്കാൻ കഴിയില്ല, ഇറങ്ങാം എല്ലാവരെ കാളും താഴതെക്ക്.

'ഇനി നമ്മൾ കാണില്ല അല്ലെ?'

ചിലപ്പോൾ

'വേണ്ട, കാണേണ്ട...നിന്റെ പ്രയാണത്തിൽ ഞാൻ ഇല്ലാതിരിക്കുന്നതാണ് നല്ലത്...'