ഇന്നലെ ഞാൻ അറിഞ്ഞത് വേദനയെ കുറിച്ചാണ്- ഇന്ന് ഞാൻ പോകുന്നത് ആനന്ദത്തിന്റെ നഗരങ്ങളിൽ രാപാർക്കാനും.

യാത്രയുടെ അവസാന ഗട്ടത്തിൽ, ഉത്തരേന്ദ്യ ഏകദേശം മനസിലാക്കി ധക്ഷിനെന്ധ്യയിലേക്ക് വന്നു കൊണ്ടിരിക്കുന്ന സമയം.

മുംബയിൽ നിന്നും ബംഗ്ലൂരിലെക്കുള്ള ബസ്‌ യാത്ര, ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് പുറപ്പെടേണ്ട ബസും കാത്തു നിന്ന് കൊണ്ട് ഒരു മണിക്കൂർ  മുന്നേ തന്നെ ഞാൻ നഗരത്തിന്റെ ഒരു മൂലയിൽ ഇരിപ്പുണ്ടായിരുന്നു.
എന്നെ ക്കാളും മുന്നേ തന്നെ അച്ഛനും മകളും എന്ന് തോന്നിപ്പിക്കുന്ന രണ്ടുപേര് അവിടെ ഉണ്ടായിരുന്നു, പെണ്‍കുട്ടി കാണാൻ അത്യാവശ്യം സുന്ദരിയായത്‌ കൊണ്ട് ഞാൻ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു. പക്ഷെ അവിടെ നിയന്ധ്രിക്കപെട്ട നിശബ്ധത എന്നിലെ ചില ചോദ്യങ്ങൾ  ചോദിക്കാൻ പ്രേരിപ്പിച്ചു.



ഞാൻ പതുക്കെ ചെന്ന് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, ചില ചില സാധാരണ ചോദ്യങ്ങൾ ചോദിച്ചു ഞാൻ അദ്ധേഹത്തെ ഭുധിമുട്ടിച്ചത് കൊണ്ടായിരിക്കണം അദ്ദേഹം പുകവലിക്കാൻ അടുത്തുള്ള കടയിലേക്ക് മാറിനിന്നു.

ഞാൻ ആ പെണ്‍കുട്ടിയോട് സംസാരിക്കാൻ തുടങ്ങി, അവളുടെ സംസാരത്തിനിടയിൽ നാവുകൾ ഇടർന്നു, വളരെ ചെറുപ്പത്തിലെ വിജയിച്ചു തോറ്റ ഒരു പെന്കുട്ടിയാവം എന്ന് ഞാൻ ഊഹിച്ചു.

പിന്നീടുള്ള എന്റെ ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറിയെങ്കിലും എൻറെ വിടാതെയുള്ള ചോദ്യം അദ്ധേഹത്തെ സംസാരിക്കാനും തുറന്നു പറച്ചിലിനും പ്രേരിപ്പിച്ചു.

പറഞ്ഞു തുടങ്ങിയപ്പോൾ ഒരു മലയാളി കുടുംബം, സംഭാഷണത്തിന്റെ  നീളം അൽപ്പം മടുപ്പ് പിടിപ്പിക്കുന്ന രീതിയിലേക്ക് നീണ്ടു അദ്ധേഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനായി.

മുന്നേ കോഴിക്കോട് ജില്ലയിൽ നിന്നും ബിസിനസ്സ് ആവശ്യത്തിനായി കർണാടക സംസ്ഥാനത്തെ  ഉടുപ്പി എന്ന സ്ഥലത്തേക്ക് താമസം മാറ്റിയ കുടുംബ മായിരുന്നു, രണ്ടു പെണ്മക്കളും ഭാര്യയും അടങ്ങുന്ന ഒരു ചെറിയ കുടുംബമായി ജീവിക്കാൻ പാടുപെടുന്ന ഒരു പാവം മിഡിൽ ക്ലാസ് കുടുംബം എന്നാണ്‌ എനിക്ക് തോന്നിയത്.

പക്ഷെ അദ്ദേഹം മുംബയിലേക്ക് വന്നത്, മുംബൈ ആർട്സ് കോളേജിൽ ചിത്രരചന പഠിക്കുന്ന അദ്ധേഹത്തിന്റെ ഇളയ മകളുടെ പഠിത്തം അവസാനിപ്പിച്ചു കൂട്ടി കൊണ്ട് പോകുന്നതിനായിരുന്നു.
കാരണം തിരകുന്നതിനു വേണ്ടി ആ പെണ്‍കുട്ടിയുടെ കണ്ണുകൾ എന്നെ പ്രേരിപ്പിച്ചു.
പക്ഷെ അദ്ദേഹം തുടർന്ന് സംസാരിക്കാൻ താല്പര്യം കാണിച്ചില്ല.
ബസു കർണാടക ചെക്ക് പോസ്റ്റിൽ നിർത്തിയിട്ടു. യാത്രകാരെല്ലാം പുറത്തിറങ്ങി, ഞാനും അദ്ദേഹവും അടക്കം, ആ പെണ്‍കുട്ടി തനിച്ചു ബസിലും.
അദ്ദേഹം പതിയെ സംസാരിക്കാൻ ആരംഭിച്ചു,
'ഞാൻ അടുത്തിടെ അനുഭവിച്ചത്-ശരിക്കും പറഞ്ഞാൽ കഴിഞ്ഞ ഒരു മാസക്കാൾ മായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്' -അയാളുടെ പല്ലുകൾ കൂട്ടിയിടിക്കുന്നതായി തോന്നി.

കഴിഞ്ഞ ജനുവരിയിൽ, അതായത് എട്ടു മാസം മുന്നേ,  ചീഞ്ഞ നരബോജികളുടെ കയ്യിൽപെട്ടു മാനം നഷ്ടപെട്ടവലായിരുന്നു, അദ്ധേഹത്തിന്റെ മൂത്തമകൾ.
പരപീടനതിലെക്കും, ആത്മ പീടനതിലെക്കും- വെധനയിലെക്കും വഴുതി വീണ
കുടുംബ ജീവിതമായിരുന്നെങ്കിൽ കൂടിയും അദ്ദേഹം അത് രണ്ടാമതും തിരിച്ചു കൊണ്ട് വന്നിരുന്നത്രേ, ഒന്നും നടന്നിട്ടില്ല എന്ന് അദ്ധേഹത്തിന്റെ മകളും വിശ്വസിച്ചു,

പക്ഷെ കൂടുതൽ വാർത്തകളിൽ കുടുങ്ങാത്ത ഇ രണ്ടാമത്തെ ജീവിതം നശിക്കാൻ കുറെ കാലങ്ങൾ വേണ്ടി വന്നില്ലത്രേ,
കോടതിയിൽ പരാതിക്കാരി നേരിട്ട് ഹാജരാവണം എന്നുള്ള കോടതിയുടെ ഉത്തരവ് പ്രകാരം പെണ്‍കുട്ടിക്കും അദ്ദേഹത്തിനും കോടതിയിൽ കയറിയിറങ്ങേണ്ടി വന്നു,
മാധ്യമങ്ങൾ പേടമാനിനെ കിട്ടിയ വേട്ട നായ്ക്കളുടെ സ്വഭാവം കാണിച്ചു, മറ്റുള്ളവരിൽ നിന്നുള്ള നോട്ടവും പെരുമാറ്റവും എങ്ങനെയാനുണ്ടാവുക എന്ന് ഊഹിക്കാം.
മനസ്സ് തകർന്ന മകളെ എന്ത് ചെയ്യേണം എന്നറിയാത്ത അദ്ധേഹത്തെ വീണ്ടും സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാൻ പ്രേരിപ്പിക്കപ്പെട്ടു.

തന്റെ ഇളയ മകളുടെ  പഠിത്തം അവസാനിപ്പിച്ചു അവളെയും കൂട്ടി ഉടുപ്പിയിലേക്ക് പോയി കുടുംബ സമേതം നാളെ നാട്ടിലേക്ക് തിരിക്കാൻ ഇരിക്കുകയാണ്.

അദേഹം ഇതൊരു കഥപോലെ പറഞ്ഞവസാനിപ്പിച്ചു. പിന്നെ കൂടുതലൊന്നും അധെഹത്തോട് ചോദിക്കാൻ  എനിക്ക് കഴിഞ്ഞില്ല, ഞാൻ അധേഹത്തിൽ നിന്നും കുറച്ചു മാറി പുകവലിച്ചു കൊണ്ടിരുന്നു.

ബസ്‌ എടുക്കാം നേരം അകത്തു കയറി കുറച്ചു സമയം ആ പെണ്‍കുട്ടിയുടെ മുഗതെക്ക് തന്നെ സൂക്ഷിച്ചു നോക്കി,
ആ കണ്ണുകളിലെ നനവുകളിലെക്കടിക്കുന്ന വെളിച്ചം എന്റെ മുന്നിലൂടെ പോകുന്നതെനിക്ക് കാണാം ഒരു പകൽ വെളിച്ചം പോലെ,

അതിൽ ഒരു പാട് ചോധ്യങ്ങളുണ്ടായിരുന്നു.
ഇ യാത്ര അവളുടെ ഭാവിയെ തകർത്തു കൊണ്ടാണോ? തന്റെ കൂടപ്പിറപ്പിനു ഇനിയൊരു ജീവിതമുണ്ടോ?
ഒരു ലൈംഗീക തൊഴിലാളിയോടു കാണിക്കുന്ന മാന്യതയെങ്കിലും അവള്ക്കും തന്റെ ചേച്ചിക്കും ഇനി പോകുന്ന നാട്ടിലെങ്കിലും കിട്ടുമോ?

വെറുപ്പിക്കുന്ന കുറെ ചോധ്യങ്ങളുമായി രാവിലെ ബാങ്ങ്ലൂരിൽ എത്തുന്നതുവരെ കണ്ണും തുറന്നിരുന്നു.

ബസിൽ നിന്നും പുറത്തിറങ്ങിയവാടെ, ചായ കുടിക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. അതിനരികതായുള്ള ഒരു തട്ടുകടയിൽ ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരുന്നു.

അദ്ദേഹം ബസിന്റെ സമയം ചോദിക്കാൻ അവിടുള്ള ഡിപ്പോയിൽ കയറി, ആ സമയം പെന്കുടിയോടു സംസാരിക്കാൻ ഞാൻ ശ്രമിച്ചു.

പക്ഷെ, "എൻറെ ജീവിതം അത്ര രസമുള്ളതല്ല" എന്ന  ഒരു വെധനിപ്പിച്ചുള്ള മറുപടിയോടെ അവൾ ആ സംഭാഷണം അവടെ അവസാനിപ്പിച്ചു.

അദ്ദേഹം അവിടുത്തേക്ക്‌ വരുന്നതിനു മുന്നേ കുടിച്ച മൂന്നു ചായയുടെയും കാശ് കൊടുത്തു "ഇനി നാടിന്നു കാണാം" എന്നും പറഞ്ഞും ഞാൻ അരങ്ങു വിട്ടു.

ഇത് എൻറെ കൂടെ ഇരുന്ന ഒരാളുടെ മാത്രം ജീവിതം, ആ ബസിൽ അതുപോലെ മറ്റു അമ്പതി മൂന്നു ജീവിതങ്ങൾ.
ഓരോ യാത്രയിലും കാണുന്നതും കേൾക്കുന്നതും ആരുടെയെങ്കിലും വെട്ടെയ്ക്കിരയായ ജീവിത കഥകൾ.

- ഇന്നലെ ഞാൻ അറിഞ്ഞത് വേദനയെ കുറിച്ചാണ് ഇന്ന് ഞാൻ പോകുന്നത് ആനന്ദത്തിന്റെ നഗരങ്ങളിൽ  രാപാർക്കാനും.

-പ്രജീഷ്

No comments:

Post a Comment

വായിച്ചതിനു നന്ട്രി