കറുത്ത പരിമളം

(പുകയിലയും മദ്യപാനവും ആരോഗ്യത്തിനു ഹാനീകരം)

ഹലോ മിസ്റ്റർ കാണ്ടി, അടുതാഴ്ച്ചതെ വീക്ക്‌ലി  റിപ്പോർട്ടിൽ വേശ്യകളെ കുറിച്ചാണ് താങ്കൾ എഴുതേണ്ടത്, വേശ്യകളുമായി ഇടപെഴുകാനുള്ള എല്ലാ സൌകര്യവും ഇന്ത്യൻ ഓഫിസിൽ നിന്നും ഏർപ്പാട് ചെയ്തു തരും.

"സാർ എന്നോട് ക്ഷമിക്കണം, എനിക്കതിനുള്ള പകുവത  ഉണ്ടെന്നു തോന്നുന്നില്ല. എന്നെ ദയവായി ഒഴിവാക്കു."

ഇന്ന് രാത്രി ഞാൻ പറയുന്നിടത്ത് താങ്കൾ ഒന്ന് പോകു.. മറ്റുള്ള കാര്യങ്ങൾ ഒക്കെ നമുക്ക് പിന്നീട് സംസാരിക്കാം.

രാത്രി ഏകദേശം എഴുമണിയായി കാണും. ഞാൻ അവിടെയെത്തി,
ഒരു വിദേശി എന്റെ അടുത്ത് വന്നു ചോദിച്ചു..
"ആർ   യു മിസ്റ്റർ കാണ്ടി?"
അതെ..
മെൽവിൻ പറഞ്ഞ പോലെ എല്ലാം ചെയ്തിട്ടുണ്ട്, എന്തെങ്കിലും ആവശ്യം വരികയാണേൽ ചോദിച്ചു കൊള്ളൂ.
എന്റെ ഭയവും വിറയലും മാറ്റാൻ എനിക്കൽപ്പം മദ്യം വേണം, ഞാൻ ആവശ്യപെട്ടു.
പക്ഷെ ചിരിച്ചു കൊണ്ടയാൾ പറഞ്ഞു," മദ്യത്തിന്റെ മണം വേശികൾ ചൂഷണം ചെയും  എന്നറിയില്ലേ?"
ഇല്ല, ഞാൻ ആധ്യമായിട്ടാണ് ഒരു വേശിയുടെ മുന്നിൽ പോകുന്നത്.
ഒന്നും പറയാതെ അയാൾ റൂമിലേക്കുള്ള വഴി പറഞ്ഞ് തന്നിട്ട് എങ്ങൊട്ടെക്കൊ പോയി.

ഒരു മേശയുടെ ഇരുപുറമായി വച്ച രണ്ടു കസേരയിൽ ഒരു പെണ്‍കുട്ടി ഇരിക്കുന്നു, മറ്റേ കസേരയിൽ ഞാനും ഇരുന്നു.

"താൻ എവിടുന്നു വരുന്നു?" ഞാൻ പതുക്കെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"താങ്കൾ എന്തിനാണ് വിറയ്ക്കുന്നത്?" അവളുടെ ചോദ്യം.

കുറച്ചു സമയത്തേക്ക് ഞാൻ ഒന്നും മിണ്ടാതെ സിഗരറ്റ് പുകയിൽ എന്റെ ഭയം ഒളിപ്പിക്കാൻ ശ്രമിച്ചു,
ചോദ്യങ്ങൾ ഇടറും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ അതിനു മുതിർന്നില്ല.
എന്റെ ഭയം കണ്ടിട്ടാവണം, അവൾ ബാഗിൽ നിന്നും ഒരു കറുത്ത ചുരുട്ട് എന്റെ നേർക്ക് നീട്ടി.
"വേണെമെങ്കിൽ ഇത് വലിയ്ക്കൂ"
"എന്താണിത്?"
അവൾ തന്നെ അത് കൊളുത്തി, പുക വലിച്ചെടുത്ത് കണ്ണടച്ച് അവൾ കുറച്ചു സമയം മുകളിലേക്ക് നോക്കി ഇരിക്കുന്നു.
പുകയുടെ മണം, എന്നെയും വലിക്കാൻ നിർഭന്തിച്ചു.

ആദ്യ പുക എന്റെ ശിരസ്സിലെക്ക് ഞാൻ ആഞ്ഞെടുത്തു..
ഞാനും അൽപ്പ സമയം കണ്ണടച്ചിരുന്നു. വീണ്ടും അത് തന്നെ ആവർത്തിച്ചു.
വിറയലും ഭയവും ഒക്കെ ഒരു നിമിഷം കൊണ്ടില്ലാതായ്, മാറ്റാരിലേക്കോ പരകായ പ്രവേശം ചെയ്തതുപോലെ.

എന്താണിത്.. അത് പറയു?
"അമുഗ്ബൊ"
അമുഗ്ബൊ?
അതെ, പക്ഷെ ഇ നഗരത്തിൽ ഇതിനെ ചിലർ "കറുത്ത പരിമളം" എന്ന് വിളിക്കുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്.

വില കൂടിയ പല പുകകളും ഞാൻ വലിച്ചിട്ടുണ്ട്.. ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ്.
ഞാൻ പതുക്കെ എഴുനേറ്റു, ബാൽക്കണിയിൽ പോയ്‌ അൽപ്പ സമയം ആകാശത്തേക്ക് നോക്കി നിന്നു..
എന്നും ഒരേ നിറത്തിൽ കാണുന്ന നക്ഷത്രങ്ങൽക്കിന്നു പല നിറങ്ങൾ, അവ എന്തൊക്കെയോ ചോദിക്കുന്നു..
എന്നും അമിത വേഗത്തിൽ മാത്രം ഓടി കൊണ്ടിരിക്കുന്ന റോഡിൽ, ഇപ്പോൾ വാഹനങ്ങൾ ഒച്ചിനെ പോലെ ഇഴയുന്നു.. ആൾക്കാർ ഒരേ വേഗത്തിൽ ഓടുകയും നിൽക്കുകയും ചെയുന്നു.

ഇ ലോകത്തിനു ഭ്രാന്താണ്,അവളോട് ഞാൻ പതുക്കെ പറഞ്ഞു,
താങ്കൾക്കും,അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

തനിക്കിത് എവിടുന്നു കിട്ടി..
ഹരിദ്വാർ.. എന്നെ പോലെ പ്രായം കുറഞ്ഞവർക്ക്, യുവാക്കളെ മയക്കാൻ ഉപദേശം തരുന്ന നേപ്പാളിയായ ഒരു വൃദ്ധ തന്നതാണ്.
"പക്ഷെ ഞാൻ പോയപ്പോൾ ഇതുവരെ ഇതിനെ പറ്റി കേട്ടിരുന്നില്ല.."

ഇത് വലിക്കുമ്പോൾ താങ്കൾക്കെന്താണ് തോന്നുന്നത്?
"വേദന അറിയാതിരിക്കാൻ ഇതിലും വലിയ മരുന്ന് ഞാൻ കണ്ടിട്ടില്ല" അവൾ ഒരു പുക ആഞ്ഞു വലിച്ചതിന് ശേഷം മറുപടി പറഞ്ഞു.

ഇ ചെറിയ പ്രായത്തിൽ താങ്കൾക്കെന്തു വേദനയാണ്, ഇ ഒരു രാത്രി സംസാരിക്കുന്നതിനു വേണ്ടി മാത്രം പത്തായിരം ഇന്ത്യൻ രൂപ താങ്കൾക്കു നല്കി എന്നാണ് മെൽവിൻ പറഞ്ഞത്.
ഇത്രയും വലിയ വരുമാനം ഉണ്ടായിട്ടും...

അവൾ ചിരിച്ചു കൊണ്ട് അകത്തുള്ള കസേരയിൽ ഇരുന്നു.

പതുക്കെ കയിലുണ്ടായിരുന്ന ഫോണ്‍ താഴെ വച്ചു, പക്ഷെ അത് മേശയുടെ മുകളിൽ നിൽക്കുന്നില്ല വായുവിൽ പറന്നു കളിക്കുന്നു..
അപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത്, ഞാൻ നിലത്ത് ഉരച്ചു കെടുത്തിയ സിഗിരറ്റു കുറ്റികളും, തീപെടി  കോലുകളും എനിക്ക് ചുറ്റുമായി ഭ്രമണം ചെയുന്നു, ചുറ്റുമുള്ള വസ്തുക്കളൊക്കെ അതിന്റെ കൂടെ കറങ്ങി കൊണ്ടിരിക്കുന്നു. ഞാൻ അതിന്റെ നടുവിൽ മരം പോലെ ജീവനോടെ എല്ലാം നോക്കി കാണുന്നു.
ഇന്നലെ വരെ ദിവസവും കേട്ട് കൊണ്ടിരുന്ന ഫോക് ഗാനങ്ങൾ എന്റെ കാതിൽ ഉറക്കെ മുഴങ്ങുന്നു.
ആർപ്പു വിളിയോടെ ചായം പൂശിയ തെയകോലങ്ങൾ മുന്നിൽ ചുവടു വെയ്ക്കുന്നു.

ആരുടെയൊക്കെയോ സങ്കടങ്ങൾ ഞാൻ അറിയാതെ എനോട് തന്നെ ചോദിക്കുന്നു..
ഓരോ വർണ്ണങ്ങൾ തെളിയുന്ന തീ ചുരുളുകൾ എന്റെ മുന്നിലേക്ക്‌ ഇടയ്ക്ക് വന്നും പോയും കൊണ്ടിരിക്കുന്നു..

ഈ അധ്ഭുധങ്ങൾ ഒക്കെ കണ്ട് ഞെട്ടൽ മാറാതെ ഞാൻ എല്ലാം ആസ്വധിക്കുംബൊഴും, എന്റെ മുഗതേക്ക് മാത്രം നോക്കിക്കൊണ്ട് അവൾ എന്റെ മുന്നിലെ കസേരയിൽ ഇരിക്കുന്നുണ്ട്..

ആ വലിയ ലോകത്ത് നിന്നും പതുക്കെ ഞാൻ തിരിച്ചു വരുന്ന പോലൊരു തോന്നൽ,
ക്ലോക്കിലെ സൂചികൾ അനങ്ങുന്ന ശബ്ദം ഒഴിച്ച് മറ്റെല്ലാം നിശബ്ദമായി കഴിഞ്ഞു, എനിക്ക് ചുറ്റും ഭ്രമണം ചെയ്തിരുന്ന വസ്തുക്കളെല്ലാം വീണ്ടും പഴേ സ്ഥാനത്തേക്ക് വന്നു.

മുന്നിൽ അതെ കസേരയിൽ അവൾ എന്നെയും നോക്കി കൊണ്ടിരിപ്പാണ്.
അവളെ കൂടുതലായി പഠിക്കാനാണ് ഞാൻ വന്നത്.
ഞങ്ങൾക്കൊന്നു പുറത്തേക്ക് ഇറങ്ങി നടന്നാലോ, അവളോട്‌ ചോദിച്ചു.
വരൂ.. എന്നും പറഞ്ഞു ബ്രാന്ധമായ ആൾക്കാരുടെ ഇടയിലേക്ക് ഞങ്ങൾ ഇറങ്ങി ചെന്നു.

റോഡു സൈഡിൽ അടികൂടുന്ന ഒരു സ്ത്രീയെ ചൂണ്ടികാട്ടി, "അതെന്താണ്?" ഞാൻ ചോദിച്ചു.

ഇത് വ്യവസായത്തിന്റെ മാത്രം നഗരമല്ല, ലഹരികളുടെയും കാമത്തിന്റെയും നഗരമാണ് , അവൾ മറുപടി നൽകി.

No comments:

Post a Comment

വായിച്ചതിനു നന്ട്രി