അവൾ - പ്രതീക്ഷ

ഇന്ന് ഞാനൽപ്പം മദ്യപിച്ചു, അൽപ്പമല്ല ധാരാളം തന്നെ മദ്യപിച്ചു.
ലഹരിയിൽ അടിമപ്പെട്ട മനസ്സിനെ തിരിച്ചു കൊണ്ട് വരാൻ ശരീരത്തിൽ അൽപ്പം ലഹരി ആവശ്യമാണെന്ന് തോന്നി.

ശരീരത്തെ മറച്ചു വച്ച വസ്ത്രങ്ങൾ ഊരി എറിഞ്ഞ്, നിരാശ നിറഞ്ഞ ജീവിതത്തിൽനിന്നും ഒളിച്ചോടി വന്നവളെ എന്റെ രോമം നിറഞ്ഞ നെഞ്ചോടു ചേർത്ത് വച്ചു, നിശബ്ധത നിറഞ്ഞ ഹോട്ടൽ മുറിയിലെ ചുവന്ന സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ
അവളുടെ നെറ്റിതടത്തിലൂടെ മുടിയിഴകളിൽ പതിയെ തലോടി, വറ്റിയ തൊണ്ടയിൽ നിന്നും ഉമിനീർ താഴ്ന്നു പോകുന്ന ശബ്ദം കാതുകളിൽ പതിഞ്ഞപ്പോൾ ചന്ദന നിറമുള്ള, കാവിലെ ചെക്കി നിറത്തിന്റെ ഗന്ധമുള്ള, അവളുടെ വിറക്കുന്ന ശരീരത്തെ ചാരനിറമുള്ള എന്റെ ശരീരത്തോട് ചേർത്തുവച്ചു. വിറക്കുന്ന കഴുത്തിൽ എന്റെ ചുണ്ടുകളാൽ സ്പർശിച്ചു.
ശരീരം മുഴുവൻ ചുംബനങ്ങളാൽ എന്റെ ഇരു ചുണ്ടുകളും പെയ്തിറങ്ങി. ഒടുക്കം കന്നിമാസത്തിലെ മഴപോലെ ചുവന്ന എന്റെ കണ്ണുകൾ ഇരുണ്ടു, ആരവത്തോടെ പെയ്തിറങ്ങി.
അറിയില്ലായിരുന്നു, ഞാൻ ഇത്രമേൽ അവളെ പ്രണയിക്കുന്നുണ്ടായിരുന്നെന്ന്. പ്രണയത്തിന്റെ ആഴം എന്തായിരുന്നെന്ന്.

എന്റെ കണ്ണുകളിലെ നനവ്‌ അവളുടെ കാഴ്ച്ചകൾക്ക് മുന്നിൽ പെടാതിരിക്കാൻ ഞാൻ മാറി നിന്നു,
അവളുടെ മുഖം ചുവന്നു, കണ്ണുകൾ നിറയാനും തുടങ്ങി. നിരാശയുടെ ആഴങ്ങളിലേക്ക് വീണ്ടും.

എനിക്കാവില്ല,
മൈലുകൾ താണ്ടി ഒരുവൾ എന്റെ പ്രണയത്തെ വിശ്വസിച്ച് വന്നിരക്കയാണ്, അവളെ നിരാശയുടെ പടുകുഴിയിലേക്ക് വീണ്ടും തള്ളി വിടാൻ.
അതെ, എനിക്ക് ഓർമ്മകളുടെ അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യം നേടി തന്നവൾ, ഞാൻ അവളെ പ്രണയിക്കുകയാണ്‌.

ചിത്ര ശലഭങ്ങളുടെ ചുംബനം എന്റെ കൺ പീലികൾ കൊണ്ട് അവളുടെ ഇരുണ്ട മുലകണ്ണുകൾക്ക് പകർന്നു നൽകി.
അവളുടെ ചെവികളെ എന്റെ പല്ലുകൾ സ്നേഹിക്കാൻ തുടങ്ങി. വീണ്ടും, ശരീരം മുഴവൻ ചുണ്ടുകൾ പെയ്ത്തിറങ്ങി.
അവൾക്ക് എന്നെ ഞാൻ നൽകുകയായിരുന്നു.
അവൾ നിരാശയുടെ ലോകത്തിൽ നിന്നും തിരിച്ചു വന്നു, അവളുടെ സൌന്ദര്യത്തെ കുറിച് വർണിച്ചു കൊണ്ടേയിരുന്നു, അവളുടെ പ്രതീക്ഷകളെയും ഭാവിയെയും കുറിച് സ്വപ്‌നങ്ങൾ നെയ്തു.

മനസ്സിന്റെ നിയന്ത്രണം നഷ്ടപെട്ടിരിക്കുന്നു, മദ്യ കുപ്പികൾ കാലിയായി, ലഹരിക്കടിമപ്പെട്ട മനസ്സിനെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
ഇപ്പോഴും കഴിഞ്ഞ ദിവസങ്ങളിലെ ചില ഓർമ്മകൾ ആവർത്തന വിരസതയോടെ തികട്ടി വരുന്നു, വരും കാലത്തിൽ ഓമനിക്കാൻ വേണ്ടി മാത്രമുള്ള ചില ഓർമ്മകൾ.

മനസ്സിനെ ലഹരികൾ കൊന്നുകൊണ്ടിരിക്കുന്നു, ഇപ്പോൾ ശരീരത്തെയും.
ലഹരികൾക്കിടയിൽ ഞാൻ കാണുന്നു, അവൾ യാത്രയാവുന്നത്.
കണ്ണുകൾ നിറഞ്ഞുരിയാടാൻ കഴിയാതെ ഞാൻ മാറി നിന്നു, കൈകൾ കൊണ്ടെന്തോ ആങ്ങ്യം കാണിച്ച് അവൾ യാത്രയായി.

അടുത്ത കുപ്പി കൊറോണ ബിയർ തുറന്നിരിക്കുന്നു,
ഇത് തലച്ചോറിന്റെ നിയന്ത്രണം പൂർണമായും നശിപ്പിക്കും, അതിനു മുന്നേ എനിക്കെന്റെ മനസ്സിനോട് പറയണം.

കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കരഞ്ഞപ്പോഴൊക്കെ,
കാഴ്ചകൾ കണ്ടു നടക്കുന്ന അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിലേക്കൊന്നു നോക്കിയിരുന്നെങ്കിൽ,
നെറ്റിയിൽ ഒന്ന് തലോടിയെങ്കിൽ,
എന്നെ ഒന്ന് ചുംബിചിരുന്നെങ്കിൽ
ബാധ്യതകൾക്കിടയിലെ മറ്റൊരു ബാധ്യതയായി മാറാതെ എനിക്കൊരു തണലായി മാറിയേനെ,

ഇപ്പോൾ ഞാൻ ഒന്നുമില്ലാതായിരിക്കുന്നു, സ്വന്തം മനസ്സ് പോലും കൂടെ ഇല്ല.
ഒന്നുറക്കെ കരയുവാൻ കൂടി കഴിയാതെ മറ്റാർക്കോ നൽകിയ എന്റെ മനസ്സിനെ തേടി കൊണ്ടിരിക്കുന്നു.
പൊട്ടി കരയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു.

ചിലപ്പോൾ ലഹരിയുടെ തോന്നലാവാം.
എന്തുമായി കൊള്ളട്ടെ,  ഞാനൊരു ഭാഗ്യം കെട്ടവനാണ്, പ്രണയിക്കപെടാൻ കൂടി അർഹത ഇല്ലാത്തവൻ.
മിഥ്യകളിൽ നിന്നും യാധാർത്യതിലേക്ക് ഇറങ്ങി വന്നതെന്റെ തെറ്റ്, മരണം തേടി അലയുന്നവനാണെന്ന് ഓർമ പെടിതിയവൾക്കൊരുപാട് നന്ദി.

പക്ഷെ അവൾ ഒരുനാൾ അറിയും,
അവളുടെ ചുണ്ടുകളിലെ ആ ചിരി അത് എന്റെ സമ്മാനമാണെന്ന്.

ഞാൻ മരിച്ചു.
ഇനി ഒന്നിലും പ്രസക്തിയില്ല.
കരയുന്ന കണ്ണുകൾ പോലും ചോദിക്കുന്നു, ഏന്തിനു വേണ്ടി എന്ന്.
എല്ലാം എന്റെ തെറ്റ്
പ്രതീക്ഷകളായിരുന്നു കണ്ണ്നീരിനെ എന്റെ കൂട്ടുകാരനാക്കിയത്, അതേ പ്രതീക്ഷകളായിരുന്നു എന്റെ മനസ്സിനെ കീറി മുറിച്ചതും.
ഇന്നും, അതേ പ്രതീക്ഷകൾ തന്നെയാണല്ലോ എന്റെ മരണത്തെ എനിക്ക് കാട്ടി തന്നത് എന്നോർക്കുംപോൾ സന്തോഷം!

No comments:

Post a Comment

വായിച്ചതിനു നന്ട്രി