ചളിയും കണ്ണീരും - ഒരു മാധ്യമ പ്രവർത്തകന്റെ അന്വേഷണം -1

എന്ധൊരു നാശം, ഒരു മഴ പെയ്താൽ റോഡാണോ പുഴയാണോ എന്ന് സംശയത്തോടെ നോക്കേണ്ട അവസ്ഥയാണ് ഇ ഹരിയനൻ റോഡുകൾക്ക്.

എന്ധായാലും നാളെ അവധി, ഇ സ്വാധന്ധ്ര്യം കിട്ടി എന്ന് പറയുന്നത് കൊണ്ടെകെ ഉള്ള ഓരോ ഗുണങ്ങൾ. സ്വന്ധമായി അലക്കാനുള്ള മടികാരണം വസ്ത്രനഗളിൽ ചളി പുരളാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുള്ള ഒരു ഒറ്റയാൻ ഹരിയാനൻ ജീവിതമായിരുന്നു എന്റേത്.
Over half of the slum population lives in 53 million-plus cities. File photo: Ch. Vijaya Bhaskar
കുറച്ചു വൈകി എത്തിയാലും സാരില്ല എന്ന് കരുതി ഞാൻ ഒരു തെരുവിലൂടെ എന്റെ വഴി തിരിച്ചു വിട്ടു. പ്രത്യേകം കാവടങ്ങളും കാവല്ക്കാരും ഒന്നുമില്ലാതെ ഒരു കെട്ടിട സമുച്ചയത്തിന്റെ അഹന്ഗാരം ഒന്നുമില്ലാത്ത കുറെ പാവങ്ങൾ താമസിക്കുന്ന ഒരു വൃത്തികെട്ട തെരുവ്.
എന്ധോക്കെയോ രഹസ്യങ്ങളുടെ ഒരു കൂടാരമാണ് എന്ന് തോന്നിപ്പോകും, ചിലപ്പോൾ ഒന്നും ഉണ്ടാവില്ലെങ്കിൽ കൂടിയും.

വൃത്തികെട്ട പൊടിയിലും ചളിയിലും കൂട്ടി ഒരു സമൂസ കടയാണ് ആദ്യം തന്നെ തെരുവിന്റെ കവാടമായി വച്ചിരുന്നത്, അത് കഴിക്കാൻ ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന കോടീശ്വരൻ മാരും.
ചുറ്റും കണ്ണോടിച്ചു കൊണ്ട് ഞാൻ പതിയെ നടന്നു, ചിന്ധിക്കാൻ ഒരു പാട് ഉണ്ടാവുമെങ്കിലും, മുഴുവൻ ശൂന്യമാകുന്ന ഒരു അവസ്ഥ.

പക്ഷെ എന്റെ ശ്രദ്ധ തിരിഞ്ഞു, അവിടെ ഒരു സ്ത്രീ ഒരു യുവാവിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു, കരഞ്ഞു കൊണ്ട് എന്ധോക്കെയോ പറയുന്നു,
അത് ശ്രദ്ധിക്കാൻ ആ സ്ത്രീയുടെ കണ്ണീർ എന്നെ പ്രേരിപ്പിച്ചു.
പക്ഷെ ആ യുവാവ് അത് തട്ടി മാറ്റി കൊണ്ട്  നടന്നു പോവുന്നു, ചുറ്റും കണ്ണുകൾ , പക്ഷെ ആ കണ്ണുകൾക്ക്‌ അത് കാണാൻ കഴിയുന്നില്ല.

ആ സ്ത്രീ അവിടെ ഇരുന്നു, ചളിയോ ആള്കൂട്ടമോ ഒന്നും അവർക്ക് പ്രശ്നമായില്ല.
പക്ഷെ അവർ കരയുന്നുണ്ടായിരുന്നു , കയിൽ ഒരു പുസ്തകവും ഉണ്ട്, എന്ധായിരിക്കാം.

ഞാൻ അവിടുത്തേക്ക്‌ ചെന്നു, തിരക്കി പക്ഷെ അവർ ആ ചളി കയ്യും കൊണ്ടെന്നെ നീട്ടി അടിച്ചു.
ചുറ്റും ആളുകള് നിറഞ്ഞു നില്ക്കുന്നുണ്ട്, പക്ഷെ ആവരാരും അത് കാണുന്നില്ല.

പുരുഷന്മാരെയൊക്കെ, അവർ ഒരുപാട് ചീത്ത വിളിക്കുന്നുണ്ടായിരുന്നു.
അതിനാൽ ആ സ്ത്രീയുടെ അടുത്ത് നില്ക്കാൻ എനിക്ക് തോന്നിയില്ല; അവിടുന്ന് ഒഴിയാനും.
ആ സമൂസ കടയിൽ കുറച്ചു സമയം ഇരുന്നുകൊണ്ട്, ഞാൻ ആസ്ത്രീയെ നിരീക്ഷിച്ചു. അവർ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു.
ഞാൻ അവിടെയുള്ള കടക്കാരനോട് തിരക്കി, പക്ഷെ അദ്ദേഹം ഒരു നോട്ടം കൊണ്ട് അത് അവസാനിപ്പിച്ചു.

എന്ധിനും പെട്ടന്ന് ഉത്തരം തരാൻ കഴിവുള്ളത് കുട്ടികള്ക്ക് ആണ് എന്നത് മുന്നേ ഞാൻ തിരിച്ചറിഞ്ഞതായിരുന്നു.

ബാഗിലുണ്ടായിരുന്ന കുറച്ചു മിട്ടായ് എടുത്തു അവിടെ മാറി നില്ക്കുന്ന ഒരു പത്തു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഞാൻ കൊടുത്തു.
അപ്പോൾ ചുറ്റും ഉണ്ടായിരുന്ന ആൾക്കാരൊക്കെ എന്നെ ശ്രധിക്കുന്നതായ് എനിക്ക് തോന്നി.
എന്ധായിരിക്കും ചുറ്റും ഉള്ളവർ ചിന്ധിക്കുന്നത്? പക്ഷെ അത് തിരക്കാൻ എനിക്ക് സമയം ഇല്ല.

ആ കുട്ടിയോട് അല്പ്പം മുന്നോട്ടു നടക്കാൻ പറഞ്ഞുകൊണ്ട് ഞങ്ങൾ കുറച്ചു മാറിനിന്നു.

ഞാൻ തിരക്കി, ആ സ്ത്രീ എന്ധുകൊണ്ട് അവിടെ ഇരുന്നു ഭഹളം വയ്ക്കുന്നു, എന്ധുകൊണ്ട് ചുറ്റുമുള്ള ആൾക്കാർ ആ യുവാവിനോട് ഒന്നും ചോദിക്കുന്നില്ല?

പക്ഷെ അവൾ താഴോട്ട് നോക്കി, കുറച്ചു സമയം നിശബ്ധധയോടെ നിന്നു.
ഞാൻ വീണ്ടു ആവർത്തിച്ചു.

അവൾ മറ്റേതോ ഒരു പേര് പിറ് പിറുക്കുന്നു.
"കനിക.. ക.."

അതാരാണ്? ഞാൻ ചോദിച്ചു കൊണ്ടേ ഇരുന്നു,
കുറച്ചു സമയം അവിടെ നിശബ്ദമായി ഇരുന്നപ്പോൾ അവൾ സംസാരിക്കാൻ തുടങ്ങി, മുന്നേ ഒരുപാട് പരിജയമുള്ള ഒരാളെന്നപോലെ,

പക്ഷെ അവൾ സംസാരികുന്നത് മുഴുവൻ കനികയെ പറ്റിയാണ്, എനിക്കറിയേണ്ടത് ആ സ്ത്രീയെ കുറിച്ചും, പക്ഷെ അവളെ ഞാൻ തടഞ്ഞില്ല.

" കനിക ആ തെരുവിൽ ഉള്ള സ്കൂളിൽ പോകുന്ന വിരലിൽ എണ്ണാവുന്ന കുട്ടികളിൽ ഒരുത്തി, അവള് മാത്രമായിരുന്നു, എന്റെ കൂടുകാരി ഇവിടെ.

വൈകുന്നേരങ്ങളിൽ അക്ഷരങ്ങൾ അവൾ എനിക്ക് പറഞ്ഞു തരുമായിരുന്നു. കഴിഞ്ഞയാഴ്ച അവൾ എന്നെ അമ്മ എനെഴുതാൻ പഠിപ്പിച്ചു. (അതവൾ കുറച്ചു ശബ്ധത്തിൽ സന്ധോഷതോടെ പറഞ്ഞു, പക്ഷെ വീണ്ടും ഭാവം മാറി)"

ഞാൻ കേള്ക്കുക മാത്രം ആയി,
വീണ്ടും നിശബ്ദതയുടെ മുഗം. ഞാൻ കയ്യിലുണ്ടായിരുന്ന ഒരു പേന അവൾക്കു നല്കി. അവളുടെ കണ്ണുകൾ കലങ്ങി ഇരുന്നു.

"രണ്ടു ദിവസം മുന്നേ സ്കൂളിൽ പോയ കനിക തിരിച്ചു വന്നിട്ടില്ല, അവൾ എവിടാണെന്ന് ആർക്കും അറിയില്ല"

കുറച്ചു കഴിഞ്ഞു വീണ്ടും ആ പെണ്‍കുട്ടി പതിയെ പറയുന്നു...

"ഇവിടുന്നു കാണാതാവുന്ന ആദ്യത്തെ കുട്ടിയല്ല കനിക, പക്ഷെ അവളുടെ അമ്മ വളർത്തിയത്‌ ഞങ്ങളുടെ വീടുകളെ പോലെയല്ല, അവൾ നല്ലവളായിരുന്നു, എല്ലാം കൊണ്ടും."

ആൾക്കാരുടെ ശ്രദ്ധ ഞങ്ങളുടെ നേർക്ക്‌ മാത്രം ആയപ്പോൾ ഞാൻ ആ കുടിയോടു പോവാൻ പറഞ്ഞു.

ഞാൻ പതിയെ മുന്നെട്ടെക്ക് നടക്കാൻ തുടങ്ങി.
മകളെ കാണാതായാൽ അവർക്ക് പോലീസിൽ പരാതി പെടാലോ?
എന്ധു പോലീസ് ഞങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകരുടെ പരാതികൾ പോലും ചവറ്റുകോട്ടയിൽ തള്ളുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.
അതിന്റെ ഉത്തരം എനിക്ക് പെട്ടന്ന് തന്നെ കിട്ടി.

പക്ഷെ ഇ കുട്ടികൾ എങ്ങനെ അപ്രത്യക്ഷ മാവുന്നു, എല്ലാം അറിയുന്ന ഈ ജീവനുകൾ ആരെ ഭയക്കുന്നു.

പക്ഷെ വീട്ടിലേക്കുള്ള വഴി ഞാൻ മറന്നു. എന്റെ യാത്ര ആ യുവാവിനെ തിരഞ്ഞുള്ളതായ്.
ഞാൻ കണ്ടെത്തി, അയാള് ദൂരെ തനിയെ ഇരിക്കുന്നു. ഞാൻ അയാളോട് ആ സ്ത്രീയുമായി വഴക്കിട്ടതെന്ധിനെന്നു തിരക്കി; പക്ഷെ അയാൾ എന്നെ ചീതവിളിച്ചുകൊണ്ട് മാറി പോവാൻ പറഞ്ഞു,

ഒരു ചെറിയ അക്രമത്തിലൂടെ അയാളെ നേരിടേണ്ടി വന്നു. അയാളോട് തുറന്നു പറയാൻ ഭീഷണിയുടെ സ്വരം ഉപയോഗിച്ച് ഞാൻ ആവശ്യപെട്ടു.

പക്ഷെ, പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല, അയാള് കരയുവാൻ തുടങ്ങി. അയാളുടെ റിക്ഷയിൽ ആയിരുന്നു കനിക അന്ന് തരിച്ചു വന്നിരുന്നത്.
പക്ഷെ അയാള് കൂടുതലൊന്നും തെളിച്ചു പറയുന്നില്ല,

അയാൾ കുതറി മാറി ഓടി,

"ഇതേ അമ്മമാർക്കിടയിൽ, ഇ കുട്ടികൾക്കിടയിൽ മറ്റൊരു കൂട്ടം ചിലർ,
സ്വന്ധം മക്കളെ പോലും വളർത്താൻ എന്ന പേരില് എവിടെക്കോ കടത്തുന്നു,
വളർത്തി മറ്റുള്ളവരുടെ മുന്നിലേക്ക്‌ പുഴുക്കളെ പോലെ ഇഴയുവാൻ, ചീഞ്ഞു നാറിയാൽ അവയവങ്ങൾ കരന്നെടുത്തു  ഏതേലും റോഡരികിൽ വലിച്ചെറിയും.

അവർക്ക് വേണ്ടത് പണം മാത്രമാണ്, പിന്നെ വെറും പതിനൊന്നു മിനുട്ടിന്റെ സുഗവും.

ഇവർ അവരെ കൊൽക്കത്തയിലെ ചുവന്ന തെരുവുകളിൽ വളരതാൻ എല്പ്പിക്കും, അല്പ്പം ശരീര വ്യത്യാസം വന്നെന്നു കണ്ടാൽ വിൽക്കും.

മുന്നേ രക്തം വിൽക്കൽ തൊഴിലാക്കിയവരുടെ നാടായിരുന്നു, കൊൽക്കത്ത.
ഇന്ന് വില്ക്കാനായി മാത്രം മനുഷ്യരെ വളർത്തുന്ന രീതിയിലേക്ക് വളർന്നു എന്ന് മാത്രം."
ഇതിനെ പറ്റി ഞാൻ മുന്നേ കേട്ടിട്ടുണ്ട്, ഞാൻ ഇത് അന്വേഷിക്കും, പക്ഷെ നേരം ഇരുട്ടി, ഇ സമയം ഇവിടെ അത്ര സുരക്ഷിതമല്ല.

No comments:

Post a Comment

വായിച്ചതിനു നന്ട്രി