അഖണ്ഡധുനി (തിരക്കഥ)

അടുക്കും ചിട്ടയുമില്ലാത്ത മുറി,
ചുവരുകൾ നിറയെ കവിതകളും, ഭ്രാന്തൻ ചിന്തകളും, ചിത്രങ്ങളും.
വാരിവലിച്ചിട്ട പുസ്തങ്ങൾ കൊണ്ട് മുറി മുഴുവൻ നിറഞ്ഞിരിക്കുന്നു.
ചുവന്ന പൊട്ടുകൾ കൊണ്ട് നിറഞ്ഞ മേശമുകളിലെ ഒരു വലിയ കണ്ണാടി.
ഒരു വൃത്തികെട്ട ചുവന്ന മുറി.

ശരീരത്തിൽ നിന്നും അഴിഞ്ഞു വീണ കറുത്ത സാരിയാൽ നഗ്നത മറച്ചുകൊണ്ട് അവളുടെ പാതി ശരീരം. 
കറുത്ത സാരി മുട്ടോളം കയറ്റി വച് അയാൾ കൈയിൽ പുരണ്ട നിറങ്ങളാൽ അവളുടെ കാൽ പാദങ്ങളിൽ അയാൾക്ക്‌ മാത്രം മനസിലാകുന്ന ചിത്രങ്ങൾ വരയ്ക്കുന്നു, കടും നീല നിറത്തിലുള്ള മുണ്ട് മാത്രം ധരിച്ച, ശരീരം മുഴുവൻ രോമങ്ങൾ നിറഞ്ഞ പുരുഷരൂപം.

ത്രിനേത്രൻ - എപ്പോഴും പ്രകാശിക്കുന്ന കണ്ണുകളോട് കൂടി, ഇരുണ്ട നിറത്തിലുള്ള മുഖത്തിൽ ചിതറിക്കിടക്കുന്ന താടി രോമങ്ങൾ. ചിന്തകളിലെ ഭ്രാന്ത് നാവിൻ തുംബിലൂടെ എന്നും ഉറക്കെ പുറത്തേക്ക് പുറംതള്ളുന്നവൻ. പ്രണയത്തിനായി ദാഹിക്കുന്നവൻ. നിറങ്ങൾ കൊണ്ട് വിപ്ലവം സൃഷ്ടിക്കാൻ, ഈ നഗരത്തിലെ അടച്ചുറപ്പില്ലാത്ത മുറിയിൽ കാമ ചേഷ്ടകളുമായി ജീവിച്ചു തീർക്കുന്നവൻ. ത്രിനേത്രൻ.

പാർവതി - പുരുഷനിൽ നിന്നും സ്ത്രീയുടെ ശരീര പ്രകൃതിയിലേക്ക് ശരീരം പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ, പ്രണയവും വീടും നാടും വിട്ട് ഓടിപോരേണ്ടി വന്നവൾ.
വർഷങ്ങളായുള്ള ഈ നഗരത്തിലെ ജീവിതം മുഖത്തെ ചിരിയും, സ്വപ്നങ്ങളും പാടെ മായ്ച്ചു കളഞ്ഞിരിക്കുന്നു.
സ്ത്രീയായി മനസ്സിനെ പാകപ്പെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നവൾ, പാദസരവും, ചുവന്ന പൊട്ടും ധരിച്‌ സ്വയം സ്ത്രീയാണെന്ന് വിശ്വസിക്കാൻ കൊതിക്കുന്നവൾ.
കാലവും സമൂഹവും അടിച്ചമർത്തപ്പെടുത്താൻ ശ്രമിച്ചപ്പോൾ നഗരത്തിലെ ഏതോ കോണിൽ പകൽ മുഴുവൻ തള്ളി നീക്കി പുകയുന്ന വയറിനുള്ളുത്തരമായി ഇരുട്ടിൽ ശരീരം വിൽക്കാൻ ശ്രമിച്ചു കൊണ്ടിരുന്നവൾ.
വീണു കിട്ടിയ പ്രണയത്തിനോട് പ്രതിബദ്ധത പുലർത്തി, തന്റെ ജീവിതത്തിലേക്ക് സ്വയം കടന്നു ചെല്ലാൻ കൊതിക്കുന്നു. (ഭിന്ന ലിങ്കക്കാരി പാർവതി)

ത്രിനേത്രൻ : നീ  'വീലർ വിൽകോക്സിന്റെ - പ്രൊട്ടസ്റ്' വായിച്ചിട്ടുണ്ടോ?

പാർവതി : എനിക്കതിന് നിങ്ങളെ പോലെ ഭ്രാന്തില്ലല്ലോ

ത്രിനേത്രൻ :  "The precious one beneath her heart, until
                       God’s soil is rescued from the clutch of greed
                       And given back to labor, let no man
                       Call this the land of freedom."

കാലിലെ വര ഒഴിവാക്കിക്കൊണ്ട് അയാൾ ഉറക്കെ കവിതയുടെ വരികൾ മലർന്നു കിടന്നുകൊണ്ട് ചൊല്ലുന്നു.
അവൾ കാലുകൾ പിൻവലിച് കട്ടിലിൽ നിന്നും താഴേക്കിറങ്ങി.
അഴിഞ്ഞ സാരിയും വലിച്ചുകൊണ്ട് കണ്ണാടിക്കു മുന്നിലേക്കായി നടക്കുന്നു. 
പാദസരത്തിന്റെ ശബ്ദവും കവിതകളുടെ വരികളും കൂടി നിശബ്ദതയെ കീഴ്പ്പെടുത്തിയ തരത്തിലുള്ള ഒച്ചപ്പാടുകൾ.

മത്തു പിടിപ്പിക്കുന്ന കവിതയ്ക്കു ശേഷം മുണ്ട് മുറുക്കെ കെട്ടിക്കൊണ്ട് അയാളും കട്ടിലിൽ നിന്ന് കണ്ണാടിക്കടുത്തേക്കായി വരുന്നു.
കണ്ണാടിക്കു മുന്നിൽ നിന്നുകൊണ്ട് നേരെയിടാൻ ശ്രമിക്കുന്ന സാരിയാൽ മുഖം മറച് അവളുടെ അരക്കെട്ടിൽ മുറുകെ പിടിച്ചുകൊണ്ട് അയാൾ പകുതി പറഞ്ഞു നിർത്തി.

ത്രിനേത്രൻ : തുറന്നിട്ടതാണെങ്കിലും ഈ മുറിയിൽ നീയല്ലാതെ മൊറ്റൊരാൾ കടന്നു വരില്ലെന്ന് നിനക്കറിയാം, എന്നിട്ടും നീയെന്തിനു പെണ്ണേ..

അരക്കെട്ട് തന്റെ രോമം നിറഞ്ഞ ശരീരത്തിൽ ചേർത്ത് വയ്ക്കുമ്പോൾ അവളുടെ ശരീരത്തിൽ വേദനെയെന്ന വികാരത്തിന്റെ നേരിയ ഒച്ചപ്പാടുകൾ പുറം തള്ളി.
ചുവന്ന വലിയ പൊട്ടുവയ്ക്കാൻ ശ്രമിക്കുന്ന പുരുഷനാണോ സ്ത്രീയാണോ എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാവാത്ത അൽപ്പം താടി മീശ രോമങ്ങളോട് കൂടിയ ഒരു സ്ത്രീ രൂപം കണ്ണാടിയിൽ തെളിയുന്നു.
അയാൾ അവളുടെ പിൻകഴുത്തിൽ ചുംബിച്ചു കൊണ്ട് തോളിലേക്ക് ചാഞ്ഞു.
അയാളുടെ ചേഷ്ടകൾ അവളുടെ ചുണ്ടുകളിൽ മത്തുപിടിപ്പിക്കുന്ന പുഞ്ചിരിയായി വിരിഞ്ഞു.

പാർവതി : എന്തർത്ഥത്തിലാണ് വീണ്ടും വീണ്ടും നിങ്ങളെന്നെ പെണ്ണേ എന്ന് വിളിക്കുന്നത്

തന്റെ തോളിൽ ചുംബിച്ചു തല താഴ്ത്തിവച്ച അയാളുടെ മുടികൾ വലിച്ചുകൊണ്ട്, പതിയെ തലയാട്ടി അവൾ ചോദിക്കുന്നു.

അവളുടെ അരക്കെട്ട് മുറുകെ പിടിച്ചമർത്തി അയാൾ അൽപ്പസമയത്തിന് ശേഷം മറുപടി പറഞ്ഞു.

ത്രിനേത്രൻ : എനിക്കു മുന്നിൽ നീ പെണ്ണായി മാറുന്ന പോലെ,
നിന്റെ സ്വത്വത്തിലല്ലണെ; നിന്റെ പേരിലാണ് എനിക്കാശ്ചര്യം.

പാർവതി : ഓഹോ!

ത്രിനേത്രൻ :  ആരാ നിനക്കീ പേരിട്ടെ, 'പാർവതി'
കൊള്ളാം; ശിവനെ ചൊൽപ്പടിക്ക് നിർത്തിയവൾ. നിനക്ക് ചേരും."

പാർവതി : ഹ..ഹ.
അത് ഞാൻ ഒരിക്കൽ പറഞ്ഞിട്ടില്ലേ,
ശിവൻ പാർവതിയായ കഥ.
ശരീരത്തിൽ മാറ്റങ്ങൾ വരാൻ തുടങ്ങിയപ്പോൾ നാട്ടിൽ നിൽക്ക വയാൺടായി,
എങ്ങനെയൊക്കെയോ ഇവിടെ വന്നു പെട്ടു.
ഒരു പെണ്ണായി ജീവിക്കണം എന്ന് തോന്നിയപ്പോൾ, ശിവനെ തിരുത്തി പാർവതിയാക്കി.

കണ്ണാടിക്കു മുന്നിൽ നിന്നും നടന്നകലാൻ ശ്രമിക്കുന്ന അവളുടെ കൈകൾ പിടിച്ചു വലിച്, തന്റെ പിറകിലായി അയാൾ നിർത്തി.
അവൾ അയാളുടെ ചുമലിൽ മുഖം താഴ്‌ത്തി വച്ചു.
കണ്ണാടിയിൽ തന്റെ മുഖം അൽപ്പനേരം സൂക്ഷിച്ചു നോക്കി, കൈയിൽ പുരണ്ട മഷിയാൽ നെറ്റിയിൽ ഒരു മൂന്നാം കണ്ണ് വരച് അയാൾ അവളോടായി പറഞ്ഞു.

ത്രിനേത്രൻ : ത്രിനേത്രൻ, മൂന്നു കണ്ണുള്ളവൻ - ശിവൻ.
നമ്മുടെ പേരുകൾ പോലും, ഒരു വലിയ പ്രണയ കഥയിലെ കഥാപാത്രങ്ങൾ..അല്ലെ!
ത്രിനേത്രൻ - പാർവതി"

പാർവതി : ഹ..ഹ

മത്തു പിടിപ്പിക്കുന്ന അവളുടെ ചിരികേട്ട് അയാൾ അവളിലേക്ക് സൂക്ഷിച്ചു നോക്കി.

ത്രിനേത്രൻ : അവരടുത്തതും, പ്രണയിച്ചതും എന്തിനാണെന്നറിയോ നിനക്ക്?"

പാർവതി : ഉം

ത്രിനേത്രൻ : ദേവന്മാരെ നശിപ്പിക്കാൻ ശ്രമിച്ച രാക്ഷസനായ തരകാസുരനെ വധിക്കാൻ വേണ്ടിയൊരു കുഞ്ഞിന് ജന്മം നൽകാൻ.

പാർവതി : എങ്കിൽ അതുപോലൊരു വിപ്ലവകാരി കുഞ്ഞിനെ നമുക്ക് കണ്ടെത്തണം, ഒന്നല്ല കുറേ കുഞ്ഞുങ്ങളെ.
എനിക്കുമുന്നിൽ വന്നു നിൽക്കുന്നവരൊക്കെ തരകാസുരന്മാരാണ്.
ഓരോ നോട്ടങ്ങൾ കാണണം...!

പുഞ്ചിരി വിരിഞ്ഞ ചുണ്ടുകൾ വിറയ്ക്കുന്നു, ചിലപ്പോൾ സങ്കടം കൊണ്ടാവാം അല്ലെങ്കിൽ അറപ്പാവാം. ആർക്കറിയാം.

കണ്ണാടിയിൽ നിന്ന് തന്റെ മുഖത്തെ പിൻവലിച്, വിറയ്ക്കുന്ന അവളുടെ ചുണ്ടുകളിലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് വയ്ക്കാൻ ശ്രമിക്കുന്നു. വിറയ്ക്കുന്ന ചുണ്ടുകളെ കീഴ്‌പ്പെടുത്താനുള്ള എല്ലാ പുരുഷന്റെയും അവസാന ശ്രമം പോലെ.
അവളുടെ കണ്ണുകൾ തനിയെ അടഞ്ഞു, വികാരത്തിന്റെ കൊടുമുടിയിലേക്ക് സങ്കടത്തിന്റെ ആഴങ്ങളിൽ നിന്ന് കടന്നു വന്നുവെന്ന് തോന്നും പോലെ

ത്രിനേത്രൻ : അതെ, നമ്മുടെ പ്രണയം കണ്ടുകൊണ്ട്, ജീവിതം കണ്ടുകൊണ്ട് ഒരു വിപ്ലവകാരിയെങ്കിലും ജനിച്ചു വീഴാതിരിക്കില്ല ഈ മണ്ണിൽ.
ശിവന് പാർവതിയിലുണ്ടായത് പോലെ...!
മാറ്റാം..! ഈ മുറിയെ നമുക്കൊരു അഖണ്ഡദുനിയാക്കി മാറ്റം.

അയാളുടെ കഴുത്തിനു പിന്നിലായി കൈകൾ കോർത്ത് വച്ചുകൊണ്ട് അവൾ പൊട്ടി ചിരിച്ചു.
കരഞ്ഞുകൊണ്ട് ചിരിക്കുന്നവൾ.

പാർവതി : ഹ... ഹ, അതിന് നമ്മളിങ്ങനെ എത്രകാലം പ്രണയിക്കും?"

ത്രിനേത്രൻ : എല്ലാരേയും പോലെ, മരണം വരെ പ്രണയിക്കാം എന്ന് പറയണോ ഞാൻ!
I will always enjoy whatever you give me, and I will never have desires from any other woman.
You will always be with me as my partner, as I with you.

അവളെ തന്റെ ശരീരത്തോട് ചേർത്ത് വച്ച് കൊണ്ട് അയാൾ ഉച്ചത്തിൽ ഒരു ഭ്രാന്തനെ പോലെ അലറി.

വികാരങ്ങൾ തിളച്ചു മറിയുന്ന അയാളുടെ ശരീരത്തിന്റെ ചൂടിൽ നിന്ന് കൊണ്ട് ചിന്തയുടെ ആഴങ്ങളിലേക്കിറങ്ങുന്നു
ഓർമകളുടെ ഗൃഹാതുരത്വം ചിന്തകളിലെവിടെയോ മിന്നിമറയുന്നതാവാം..

പാർവതി : എനിക്കൊരു പ്രണയമുണ്ടായിരുന്നു, പണ്ട്..!
എന്നിൽ മാറ്റങ്ങളൊക്കെ ഉണ്ടാവുന്നതിനു മുന്നേ, നാട്ടിൽ വച്..
ഫാഷൻ ഫ്രൂട്ട് വള്ളിയുടെ ഇടയിൽ കുരുങ്ങികിടന്നൊരു പ്രണയം.
ഞാൻ പറിച്ചു കൊടുക്കുന്ന ഫാഷൻ ഫ്രൂട്ടിനായി കാത്തു നിന്നൊരു പാവം പൊട്ടി പെണ്ണ്.

ത്രിനേത്രൻ : ബാല്യകാല സ്മരണകൾ തട്ടി തുറക്കുവാണല്ലോ പെണ്ണ്.

തെറ്റായ തന്റെ ശരീരത്തെ പഴിച്ചു കൊണ്ടാണോ എന്നറിയില്ല, അവൾ കണ്ണാടിക്കു മുന്നിലായി നിന്നു.

പാർവതി : അന്നോളു പറയും, കല്യാണംവരെ പ്രണയിക്കൂന്നൊക്കെ.
അവളുടെ പ്രണയത്തെക്കുറിച് ഞാൻ ഇടയ്ക്ക് ചിന്തിക്കും,
പ്രണയവും വികാരങ്ങളും എന്തെന്ന് പോലും അറിയാത്ത പ്രായത്തിലെ ഒരു പ്രണയമല്ലാതെ എനിക്ക് ഓർക്കാൻ മറ്റൊന്നും ഉണ്ടായിട്ടില്ല.
പ്രണയമെന്നു വിളിക്കാൻ പറ്റുമോ എന്ന് പോലും അറിയില്ല.

അയാളുടെ മുഖത്ത് സൂക്ഷിച്ചു നോക്കികൊണ്ട്‌, താൻ സ്വന്തമാക്കിയ പ്രണയത്തിന്റെ അഹങ്കാരത്തോടെ അവൾ ചോദിച്ചു

പാർവതി : പ്രണയം ഒരുതരം ഭ്രാന്ത് തന്നെയാണല്ലേ?

ത്രിനേത്രൻ : ഭ്രാന്തില്ലാത്ത വികാരങ്ങളുണ്ടോ?

കണ്ണാടിയിലൂടെ രണ്ടുപേരും ചുണ്ടുകളിലൂടെ പ്രണയം കൈമാറാൻ ശ്രമിക്കുന്നുണ്ടെന്ന് കണ്ണുകൾ പറയുന്നു. മനസ്സുകൾ അകലങ്ങളിലേക്ക് പോയിട്ടുണ്ടാവാം, ചിലപ്പോൾ ഓർമകളിലേക്കാവാം.
അവളുടെ ചുവന്ന പൊട്ടിന്റെ മുകളിൽ അയാൾ ചുംബിച്ചു.
കണ്ണുകൾ അടച്ചുകൊണ്ടു തന്നെ അൽപ്പ നേരം അവർ ചുംബനങ്ങൾ കൈമാറി.

അയാളുടെ ചുണ്ടുകളിൽ നിന്നും അവൾ അൽപ്പം മുന്നിലേക്കായി മാറി.
വികാരങ്ങൾക്കിടയിലുള്ള മതിലുകൾ.
വെളുത്ത കണ്ണുകളും, ഷേവ് ചെയ്തു പറ്റിപിടിച്ചു കിടക്കുന്ന ചെറിയ മീശയും, നെറ്റിയിലെ ചുവന്ന വലിയ പൊട്ടും.
അവളുടെ മുഖത്തു അയാളുടെ കൈകളിൽ നിന്നും പറ്റിപ്പിടിച്ച നിറങ്ങൾ കാണാം. കാലിൽ ചിത്രം വരയ്‌ക്കാൻ ഉപയോഗിച്ച അതേ നിറങ്ങൾ.
അൽപ്പം വൃത്തികെട്ട രീതിയിൽ പുഞ്ചിരി കൈമാറി അവൾ കട്ടിലിലേക്ക് പിൻതിരിഞ്ഞു നടന്നു, പാദസരത്തിന്റെ ശബ്ദം ഏതോ ഗസൽ നാദം പോലെ അയാൾ ശ്രവിച്ചു.

കണ്ണടച്ചുകൊണ്ടു അവൾ കട്ടിലിൽ കിടന്നു. പിന്നിലായി വന്നുകൊണ്ട് കൂടെ അയാളും.

ത്രിനേത്രൻ : നിനക്ക് വേണമെങ്കിൽ ഇപ്പോളൊരു വിപ്ലവം സൃഷ്ടിക്കാം, എന്നെ വിവാഹം കഴിച്ചുകൊണ്ട്.. എന്താ വേണോ?

പാർവതി : കാട്ടിൽ നിന്നും നഗരത്തിലേക്ക് വിപ്ലവം കൊണ്ട് വരാൻ ശ്രമിക്കുന്ന വിപ്ലവകാരിയിലൂടെയുള്ള വിപ്ലവം, അല്ലെ?

പാർവതി : വേണ്ട, നമുക്ക് പ്രണയിക്കാം.. മരണംവരെ!
പ്രണയം മരിക്കുമ്പോൾ ഒന്നിന്റെയും അടയാളങ്ങളില്ലാതെ മറക്കാം.
ഇതും ഒരുതരം വിപ്ലവമാണല്ലോ.
എന്റെ കൈ പിടിച്ചുകൊണ്ട് ഈ നഗരത്തിലൂടെ നിങ്ങൾ നടക്കുമ്പോൾ തന്നെ മറ്റുള്ളവരുടെ കണ്ണുകളിൽ ഞാൻ കാണാറുണ്ട് - നിങ്ങളോട് ഈ സമൂഹത്തിനുള്ള അറപ്പ്.

ചിന്തകളുടെ ആഴങ്ങളിലേക്ക് വീഴാൻ ശ്രമിച്ചു അവളുടെ മുഖം, തന്റെ ഇരു കൈകളിലും ചേർത്ത് പിടിച് അയാൾ പറഞ്ഞു. 

ത്രിനേത്രൻ : പെണ്ണേ, നിന്നോളം വിപ്ലവം സൃഷ്ടിക്കാൻ ഈ ലോകത്തിൽ വേറെ ആർക്കാ കഴിയുക, അത്രത്തോളം അടിച്ചമർത്തപ്പെട്ടവളല്ലേ നീ.

ചുവരുകളിൽ ഭ്രാന്തൻ ചിന്തകളിലേക്ക് ശ്രദ്ധിച്ചുകൊണ്ട് ഇരുവരും മുറിയിൽ നിശബ്ദതയറിയിച്ചു.

ത്രിനേത്രൻ : പെണ്ണേ, നമുക്ക് പ്രണയിക്കാം;
മരിക്കാത്ത പ്രണയമായി മരണം വരെ പ്രണയിക്കാം.
ആരോ എഴുതിയ കഥയിലെ ത്രിനേത്രനും പാർവതിക്കും, അല്ലെങ്കിൽ വ്രിഭദ്രയിലെ കൽപ്രതിമകൾക്ക്.. നമുക്ക് നമ്മുടെ ശരീരങ്ങൾ കൊണ്ട് ജീവൻ കൊടുക്കാം.

പാർവതി : ഉം

പാട്ടുപാടിക്കൊണ്ടയാൾ വീണ്ടും അവളുടെ കാലുകൾക്കിടയിൽ വരച്ചു പകുതിയാക്കിയ ചിത്രം മുഴുവിപ്പിക്കാൻ ശ്രമിക്കുന്നു.
പ്രണയത്തിന്റെ വിപ്ലവത്തിന്റെ - ഭ്രാന്തൻ ചിത്രം.

ത്രിനേത്രൻ : "യജ്ഞ സ്വരൂപയാ ജട ധാരയാ 
പിനാക ഹസ്തയാ സനാതനായ
ദിവ്യായാ ദേവായ ദിഗംബരായാ
തസ്മൈ യകരായ നമ!"
ഹ... ഹ... ഹ

പരമശിവന്റെ രൂപത്തെ വർണ്ണിക്കുന്ന നാലുവരി ശ്ലോകം ചൊല്ലിയിട്ട് അയാൾ ഉറക്കെ ചിരിക്കുന്നു.
ചിലപ്പോൾ ഒരു പരിഹാസം എന്നോളമായിരിക്കാം

-

സിനിമ കാണാൻ  - https://www.youtube.com/watch?v=7Ix-hTvzYtY&t=13s

No comments:

Post a Comment

വായിച്ചതിനു നന്ട്രി