ഞാനെന്ന പുരുഷനെ മറക്കുക

പാറു, നിൻറെ ചുംബനത്തിൻറെ ഉപ്പുരസം എൻറെ ചുണ്ടുകളിൽ ഇനിയും വറ്റാതെ കിടക്കുന്നു,
മറ്റൊരു പ്രണയത്തിന്റെ പ്രതീക്ഷ പാകിയ നശിച്ച കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ നിന്നെയെനിക്കുപെക്ഷിക്കേണ്ടി വന്നു. നീ പൊറുക്കുക.

നിന്നോളം എന്നെ കാമിക്കാൻ കഴിയില്ലൊരാൾക്കും, പ്രണയിക്കാനും. നീ എന്നിലേക്ക്‌ മടങ്ങി വരിക സഖീ.

- "നീ എന്റെ ആത്മാവ് ഭേധിചിരിക്കുന്നു, പകുതി യാതനയും, പകുതി പ്രത്യാശയും മാണിന്നുഞാൻ, ഞാൻ വൈകിപോയി എന്ന് പറയരുത്, അമൂല്യമായ ആ വികാരങ്ങൾ എനിക്ക് എന്നന്നേക്കുമായി നഷ്ടപെട്ടു. ഞാൻ വീണ്ടും എന്നെ നിനക്കായ്‌ നൽകാം, എന്റെ ഹൃദയം നീ ഒരിക്കൽ തകർത്തതാണെങ്കിൽ കൂടിയും. പേടിയില്ലാതെ പറയാം, പുരുഷൻ സ്ത്രീകളെകാളും  പെട്ടന്ന് മറക്കുന്നു. അവൻറെ പ്രണയം പെട്ടെന്ന് തന്നെ മരിക്കുന്നു., എനിക്കറിയാം. പക്ഷെ നിന്നെയല്ലാതെ ഞാൻ ആരെയും പ്രണയിച്ചില്ല"

'ഫെഡറികിനോട് ആൻ പറഞ്ഞ മറുപടി എനിക്ക് പറഞ്ഞു തന്നത് നീയാണ്.
നിൻറെ അസാനിധ്യം എന്റെ ഹൃദയത്തെ കത്തിയെരിക്കുകയാണ്, നീയെന്നിൽ വന്നലിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോവുകയായിരുന്നു ഓരോ നിമിഷവും.'

എനിക്ക് തെറ്റ് പറ്റിപോയി പാറു, ഞാൻ അകലം പാലിക്കരുതായിരുന്നു

'ഒരു പക്ഷെ നീ ചെയ്തത് ശെരിയായിരുന്നിരിക്കാം, ഇല്ലെങ്കിൽ ഈ ആഴം ഞാനും മനസ്സിലാക്കിലായിരുന്നു.'

വീണ്ടും നീ എന്നെ ന്യായീകരിക്കുന്നുവോ ?

'നിന്നെ ചുംബിച്ചത് പോലെ എനിക്ക് മറ്റൊരാളെയും ചുംബിക്കാൻ കഴിയില്ല. എൻറെ  മുലകളിൽ നീ തല വച്ച് കിടക്കുമ്പോഴും ഞാൻ അനുഭവിച്ച സുരക്ഷിതത്വം മറ്റൊരാളിൽ നിന്നും എനിക്ക് ലഭിക്കില്ല, നിൻറെ വാക്കുകളാൽ ഞാൻ അറിഞ്ഞ അനുരാഗം ഇല്ലാതായ കുറച്ചു ദിവസങ്ങൾ ഞാൻ മനസ്സിലാക്കിയത് സത്യങ്ങളായിരുന്നു. ഒരു പക്ഷെ മരണത്തിനു മുന്നിൽ ഞാൻ സ്വയം കീഴടങ്ങിയേനെ. എന്തോ, എനിക്കതിനു കഴിഞ്ഞില്ല.'

പക്ഷെ, ഈ സത്യങ്ങൾ മൂടിക്കെട്ടി പുതിയൊരു പ്രണയതിനായുള്ള പരക്കം പാച്ചലിലായിരുന്നു ഞാൻ.

'എനിക്കറിയാം, നിനക്കൊരിക്കലും പ്രണയിച് സംത്രപ്തനാവാൻ കഴിയില്ലയെന്ന്. അനുവിന് പകരം ആവില്ലല്ലോ ഞാൻ.
പുതിയ മനസ്സുകളെ തേടി നീ പ്രണയിച്ചു കൊണ്ടേയിരിക്കും. പക്ഷെ നീ ഒന്നറിയുക, ആ ഹൃദയത്തിൽ ഒരിടം എന്നും എനിക്കുള്ളതാണ്, നിൻറെ ചുണ്ടുകൾ അത് ഇപ്പോഴും എന്റെ ചുണ്ടുകൾക്ക് കൂടി നുണയുവാനുള്ളതാണ്. ഇനി ഒരുപക്ഷെ മറ്റൊരുവൾ വന്നെങ്കിൽ കൂടിയും.'

പാറു,

'ഉം'

നിനെക്കെന്നെ ശിക്ഷിക്കാം, എന്നിലെ വികാരത്തെ കടിഞ്ഞാണിടാൻ എനിക്ക് കഴിയാതെ പോയി

'മറ്റൊരുവളെ ചുംബിക്കാൻ നീ ആഗ്രഹിച്ചതും, അവളുടെ വാക്കുകൾ നിന്നെ മുറിവേൽപ്പിച്ചതും എനിക്കറിയാം. പക്ഷെ നീ ഒന്നോർക്കുക ഇതിനൊക്കെ മുകളിലായി മറ്റൊന്നുണ്ട് - പ്രണയം.'

ഞാനത് മനസ്സിലാക്കിയിരിക്കുന്നു പാറു. പ്രണയത്താൽ പൊതിഞ്ഞൊരു ചുംബനം, അത് നിനക്ക് മാത്രം നൽകാൻ കഴിയുന്ന ഒന്നാണ്.
ഈ രാത്രി മുഴുവൻ ഞാനത് നിനക്ക് തിരിച്ചു നൽകും, കണ്ണീരുവീണ് ഉപ്പുരസമായാൽ കൂടിയും.

'എൻറെ ശരീരവും മനസ്സും എന്നും നിനക്കുള്ളതാണ്.
നിൻറെ വികാരത്തെ മുറി  വേൽപ്പിക്കാതെ  തന്നെ നീ അവളെ പ്രണയിക്കുക, എന്നെയും പ്രണയിക്കുക ,അനുവിനെ പ്രണയിച്ച പോലെ '

ഹരിദ്വാർ

1191, തുലാം 27
ഹരിദ്വാർ


പ്രിയപ്പെട്ട പാറു,

കുടജാധ്രി ചിതമൂലയിൽ നിന്നും നീ എന്റെ ഒപ്പം തന്നെയുണ്ട്, പക്ഷെ ഇവിടെ ഈ ദുർഗന്ധങ്ങൾക്കിടയിൽ നിന്നെ ഞാൻ ഉപേക്ഷിക്കുകയാണ്. 
നീയും ഞാനും തമ്മിലുള്ള അകലം ഈ ഹരിദ്വാർ യാത്രകൊണ്ട് ഞാൻ തിരിച്ചറിയുകകയാണ്. നിന്റെ കൂടെയുള്ള യാത്രകളുടെ മുഴുവൻ ഓർമകളും ഇവിടം മുതൽ എനിക്ക് അന്യമാണ്. അതെ, ഇവിടെ ദുർഗന്ധങ്ങൾക്കിടയിൽ എനിക്ക് നിന്നെ ഉപേക്ഷിക്കേണ്ടി വരികയാണ്, നീ എന്നെ ശപിക്കുക.
കാവി വസ്ത്രം ധരിച്, എല്ലാ ഉത്തരവാധിതങ്ങളിൽ നിന്നും ഒഴിഞ്ഞു മാറി ഈ മാനസ ദേവി ക്ഷേത്ര നടകളിൽ ഇവരുടെ കൂടെ വന്നിരിക്കാൻ എനിക്ക് കഴിയില്ല.
എന്റെ ഉത്തരവാധിതങ്ങളിൽ നിന്നും എനിക്ക് ഒഴിഞ്ഞു മാറാൻ പറ്റില്ല, എനിക്ക് ഈ കാവി വസ്ത്രം ചേരില്ല; കാരണങ്ങൾ എന്തുമാവട്ടെ.

സ്വയം ജീവൻ ത്യജിച്ച സതി ദേവിയുടെ ക്ഷേത്രത്തിനു മുന്നിൽ, മുടന്തനായ അച്ഛനെ നോട്ടു മാലകൾ ചാർത്തിയ ശൂലതിന്റെ അരികിൽ നിർത്തി യാചിക്കുന്ന പന്ത്രണ്ടുകാരി അംബയെ നീയും കണ്ടതല്ലേ.
ആത്മഹത്യ ചെയ്ത് ദേവിയായി മാറിയ സതിയുടെ മുന്നിൽ നീ അടങ്ങുന്ന ആത്മീയതയിൽ മുങ്ങി കുളിച്ചവർ പണ കെട്ടുകളും, സ്വർണ നാണയങ്ങളും നിക്ഷേപിക്കുംബോൾ എനിക്ക് ദേവിയായി തോന്നിയത് അംബയെയാണ്, അംബയ്ക്  ഞാൻ എന്റെ മനസ്സിൽ വിഗ്രഹവും സൃഷ്ടിച്ചു കഴിഞ്ഞു.
അവൾ ദേവി പുത്രിയായി ജനിച്ചില്ല. അവൾക്കും അമ്മയുണ്ടായിരുന്നു, ചേച്ചിയും ചേട്ടനും അടങ്ങുന്ന കുടുംബമുണ്ടായിരുന്നു. ഇന്നവൾക്ക് മുടന്തനായ അച്ഛൻ മാത്രമേ ഉള്ളുവെങ്കിലും.
ഈ സ്വർണ മാളികയിൽ കുടിയിരിക്കുന്ന ദേവിയെക്കാളും  വികലാംഗനായ ഒരുവന് വേണ്ടി നിറ കണ്ണുകളോടെ യാചിക്കുന്ന അംബയെ പോലുള്ളവരെ സ്നേഹിക്കാൻ നിങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.
റോഡിൽ നിന്നും മലമുകളിൽ നിൽക്കുന്ന ദേവി ക്ഷേത്രത്തിൽ കാടുകളിലൂടെയുള്ള നടപ്പാതയിൽ കീർത്തനം മുഴക്കി പോകുന്ന കാവി വസ്ത്ര ധാരികൾക്ക് കൊടുക്കുന്ന കുടി വെള്ളം പോലും അംബയ്ക് കിട്ടാത്തത് ആത്മീയതയിലേക്ക് അവൾക്ക് കടന്നു ചെല്ലാനുള്ള പക്വത ഇല്ലാത്തതു കൊണ്ടല്ലേ. വിശപ്പിന്റെ  മുറ വിളികൾക്കിടയിൽ അവൾക്കെങ്ങനെ നിങ്ങളെ പോലെ മിഥ്യയായ ദേവിയിൽ വിശ്വാസം അർപ്പിക്കാൻ കഴിയും. അവൾ വിശ്വസിക്കുന്നത് സ്നേഹത്തിലും പണത്തിലുമാണ്, അത് അവൾ ജീവിതം കൊണ്ട് പഠിച്ചതാണ്. ആ പണം കണ്ടെത്താൻ അവൾക്ക് കയ് നീട്ടുക എന്നല്ലാതെ മറ്റു വഴികളില്ല, അത് അവളുടെ സാഹചര്യം, അവളെടുത്ത തീരുമാനം.

നിനക്കൊക്കെ ജോലി എടുത്ത് ജീവിച്ചോടെ എന്ന് പറഞ്ഞു അവളെ ആട്ടിയോടിച് , ക്ഷേത്രത്തിലേക്ക് കാട്ടിലൂടെയുള്ള വഴിയിലെ മരങ്ങളിൽ കെട്ടി തൂക്കിയ മണികൾ മുഴക്കി ആത്മീയ ഭ്രാന്ത് പ്രകടിപ്പിച്ച നീ ഭാരത് മാതായുടെ ആറു നിലയുള്ള ക്ഷേത്രത്തിലേക്ക് ആർപ്പു വിളിച്ചു കൊണ്ട് നീങ്ങുന്ന ഭക്തരുടെ കൂടെ നാല് കിലോമീറ്റർ കാട്ടിലൂടെ നടന്നു നേടിയതെന്താണ്.

അറിയാം, ജീവിതത്തിൽ നിന്ന് ഒളിച്ചോടി ഇവിടെ ഈ ദേവി സന്നിധിയിൽ വന്നിരിക്കുന്ന ആയിര കണക്കിന് കാവി ധാരികൾക്കും നിന്നെ പോലുള്ള ആത്മീയ വാധികൾക്കും ഇത് തിരിച്ചറിയാൻ കഴിയില്ല.
പക്ഷെ നീ മറ്റൊന്ന് കൂടിയറിയണം, ശാന്തികുഞ്ഞ് ആശ്രമാതിനടുത് ദേവി ഭക്തന്മാർ നടത്തുന്ന യോഗ കേമ്പിൽ നിന്നും ഭയം കൊണ്ട് നീ ഇറങ്ങി വരുംബോഴും,
കോയമ്പത്തൂരിൽ നിന്നും ഒളിച്ചോടി ഇവിടെ ശരീരം വിറ്റു ജീവിക്കുന്ന മൂന്നാം ലിംഗകാരിയായ മരുതയുടെ കൂടെ ഒരു ഭക്തരും പേടികൊണ്ട് ഇറങ്ങാത്ത ഗംഗയുടെ തനി സ്വരൂപം കാണിക്കുന്ന ഹരി കി പുരിയിലെ ഗംഗ തീരത്തോട് ചേർന്നുള്ള കാവി വസ്ത്ര ധാരികൾക്ക് ജീവിതത്തിലേക്ക് തിരിഞ്ഞു ചിന്തിക്കുമ്പോൾ അതൊഴിവാക്കാനായി ലഹരിയുടെ മറ പിടിക്കാൻ പുക ചുരുളുകൾ വിൽക്കുന്ന രാജസ്ഥാനിയുടെ കട തിണ്ണയിലാണ്  അംബ ജീവിക്കുന്നത്. അവൾ അവിടെ സുരക്ഷിതയാണ്, ആ വേശികൾക്കിടയിൽ അവളുടെ ശരീരവും സുരക്ഷിതമാണ്.

എന്നെങ്കിലുമൊരിക്കൽ നിനക്കേറ്റവും പ്രിയപ്പെട്ട വാരാണസിയിലോ ധനുഷ് കൊടിയിലോ നീ എന്നെ കണ്ടു മുട്ടിയേക്കാം, ആ ഒരു നിമിഷം ചിലപ്പോൾ ഞാൻ അന്ധനായി മാറിയേക്കും.
നീ ചുംബിച്ച, നിന്ടെ ചുണ്ടുകളുടെ നീര് വറ്റിയിട്ടില്ലാത്ത ചുവന്ന മണികൾക്ക് ചുറ്റും ഞാനും ചുംബിചിട്ടുണ്ട്, ആത്മീയത ഒട്ടും കലരാതൊരു ചുംബനം., അത് മാത്രമാണ് എനിക്ക് നിനക്കായ്‌ തരാനുള്ളത്‌.

എന്ന് സ്വന്തം
-

ഋഷികേശ്

1191, തുലാം 27
ഋഷികേശ്



പ്രിയപ്പെട്ട പാറു,

നിനക്കേറ്റവും പ്രിയപ്പെട്ടത് എന്ന് നീ പറയുന്ന കാവിവസ്ത്രധാരികൾ സ്വന്തമാക്കിയ ഋഷികേശിലേക്ക് നിന്നെയും കൂട്ടി അടുത്ത തണുപ്പ് കാലത്ത് ഞാൻ പോവാം.

പക്ഷെ, അവിടെ മലകൾക്ക് മുകളിലുള്ള നൂറു കണക്കിന് ക്ഷേത്രങ്ങളിൽ ഏതെങ്കിലും ക്ഷേത്രത്തിൽ നീ പോവണം. അല്ലെങ്കിൽ വേണ്ട, ഗംഗാ സ്‌നാനം കഴിഞ്ഞ് നിന്നെ പോലുള്ളവർക്ക് വൃബധ്ര ക്ഷേത്രമായിരിക്കും നല്ലത്.
ഞാനും നീയും ഒരു പാട് തവണ ശിവനും പാർവതിയുമായതല്ലെ. അത് കൊണ്ടുതന്നെ ശിവനും പാർവതിയും ഒരുമിച്ചുള്ള വൃബധ്രയിൽ തന്നെ നീ ചെന്നാൽ മതി.

നിൻറെ പ്രാർത്ഥന കഴിയുമ്പോഴേക്കും;
എല്ലാം നഷ്ടപെട്ട് ജീവിത ചിലവിനു വേണ്ടി അവിടെ രുദ്രാക്ഷം വിൽക്കുന്ന, ഏതെങ്കിലും ഉത്തരാഖണ്ഡ് മൂന്നാം ക്ലാസ് വേശിക്ക് ഞാൻ വില പറയാം.

അവളെ ഞാൻ ദേവയാനി എന്ന് വിളിക്കും. നിനക്ക് വെറുപ്പുള്ള ഒരേയൊരു പേര്.
എന്റെ കൈയിലുള്ള പണംകൊണ്ട് അവളുടെ കൈയിലുള്ള രുദ്രാക്ഷം മുഴുവൻ വാങ്ങി കാട്ടിലേക്ക് വലിച്ചു ചാടി മലയുടെ മുകളിലേക്ക്, കുടിയാലയിലെക്ക് കൊണ്ട് പോവും.

സംസാരിക്കും, ഋഷികേശിലെ നാറുന്ന തണുത്ത കാറ്റിനെ അനുഭവിക്കും, പരസ്യമായ് ഗംഗയെ ബലാൽക്കാരം ചെയുന്നത് നോക്കി നിൽക്കും. കാവിയുടെ മറവിൽ പൂർണ സ്വാതന്ത്ര്യം നേടിയിട്ടുള്ളവരുമായ് കലഹിക്കും.
അവളെ ഈ വൃത്തികെട്ട ജീവിതത്തിൽ നിന്നും തിരിച്ചു കൊണ്ടുവരാൻ ശ്രമിക്കും, വിദ്യാഭ്യാസം ദാനം ചെയും.
അപ്പോഴേക്കും അവൾക്കെന്നെ മടുക്കും. കാരണം, ഞാൻ അവൾക്ക് കൊടുത്ത പണം കാമിക്കാൻ വേണ്ടി മാത്രമാണ്  വിപ്ലവം സൃഷ്ടിക്കാൻ വേണ്ടിയല്ല എന്നവൾ തിരിച്ചറിയും.
ഒടുക്കം, എന്നിലെ നിശബ്ദതയിൽ നിന്നും അവൾ അകലം പാലിക്കും, കുടിയാലയിൽ നിന്നും അവൾ മലയിറങ്ങി രാമൻചൗളയിലെ നീല ഓട്ടോറിക്ഷയിൽ നിശബ്ദമല്ലാത്ത അവളുടെ ജീവിതത്തിലേക്ക് വീണ്ടും കുടിയേറും.

പക്ഷെ നീ തിരിച്ചറിയുന്നത്, ഗംഗാ സ്‌നാനം ചെയുമ്പോൾ മറഞ്ഞിരുന്ന് നിന്റെ ശരീരത്തെ കാമ വെറിയുമായ് നോക്കുന്ന കാവി വസ്ത്രധാരികളെയായിരിക്കും.
ഒരു നേരത്തെ വിശപ്പകറ്റാൻ കാവി വസ്ത്രധാരികൾ മലവിസർജനം നടത്തുന്ന ഗംഗയിലെ വെള്ളക്കല്ലുകൾ വിൽക്കുന്നവരെ നീ കാണും.
കണക്കില്ലാത്ത ഭിക്ഷാടകർ രാവിലെ ഇരിപ്പിടത്തിനു വേണ്ടി അടികൂടുന്നത് നീ കാണും.
ഭക്ഷണം തട്ടിയെടുത്തോടിയ ബാല്യങ്ങളെ മർധിക്കുന്ന ഹോട്ടലുടമകളെ നീ കാണും.

ഒടുക്കം മടുത്ത് ഋഷികേശിൽ നിന്നും തരിച്ചു പോകുവാൻ നീ എന്നെയും തിരഞ്ഞ് മലമുകളിലേക്ക് വരും, അവിടെ കമിതാക്കളും, കാമ വെറിയന്മാരും സൃഷ്ടിക്കാൻ ശ്രമിക്കുന്ന കലാ രൂപങ്ങൽക്കിടയിലൂടെ നീ കണ്ണടച്ചുകൊണ്ട് കുടിയാലയിലെക്ക് വരും, തിരിച്ചു പോകുവാൻ വേണ്ടി മാത്രം.
തിരിച്ചു മലയിറങ്ങുമ്പോൾ, നിന്നിലെ മതവും, ഭക്തിയും ഒക്കെ ഗംഗയിലേക്ക് വലിച്ചെറിഞ് നീ പരിശുദ്ധമായി തീരും.

എന്ന് സ്വന്തം,
-

ബാരാസ്-മെഹൽ

പാറു, എനിക്ക് നിന്നെ ചുംബിക്കണം.

ഇപ്പഴോ?

അല്ല, പുലർച്ചെ സൂര്യനെ സാക്ഷിയായ്‌!
ചുണ്ടിലേക്ക് പെയ്തിറങ്ങുന്ന മഞ്ഞു തുള്ളികൾ ആ ചുംബനത്തിൽ പതിഞ്ഞ് വറ്റി തീരണം, ചുംബനത്തിന്റെ അവസാനം എനിക്ക് നിന്നെ കാമിക്കണം,
പ്രക്ര്തിയിൽ  അലിഞ്ഞ് അലിഞ്ഞ് മഞ്ഞിന്റെ കൂടെ നമ്മൾ ഒന്നായി മാറണം.
ആരുടേയും നോട്ടം പതിയാതെ, ഹാട്ടു പീക്കിലെ പേരറിയാത്ത ആ നീല പൂക്കളുടെ ഇടയിലൂടെ എനിക്ക് നിന്റെ കൈ പിടിച് നടക്കണം.
ദെവധൊർ മരത്തിന്റെ ചുവട്ടിൽ വയ്കുന്നേരങ്ങളിൽ പെയ്തിറങ്ങുന്ന ഹിമപാതത്തിൽ നിന്നെ കെട്ടിപിടിച് ഒരുപാട് നേരം കണ്ണടച്ചിരിക്കണം.

"അതെ, എനിക്കും ആൾക്കൂട്ടത്തിൽ നിന്നും മാറി, നിന്നെ പ്രണയിക്കണം.
പ്രണയിച്, പ്രണയിച് നീ എന്നിൽ, എന്റെ ഇരു മുലകൾക്കും ഇടയിൽ വന്നു ചേരണം."

പ്രഭാതത്തെ സാക്ഷിയാക്കി നാളെ ഞാൻ നിന്റെ കഴുത്തിൽ ബരാസ് പുഷ്പങ്ങൾ കൊണ്ടുണ്ടാക്കിയ മാല ചാർത്തി, നീ എന്റേത് മാത്രം എന്ന് ഈ ലോകത്തോട്‌ വിളിച്ചു പറയും.

"എങ്കിൽ, അവിടുത്തെ പാണ്ഡവരുടെ ക്ഷേത്രത്തിൽ എനിക്ക് തൊഴണം."

നിനക്ക് എന്തുമാവാം, ആ മാല നിന്റെ സ്വാതന്ത്ര്യത്തിനു മേലെയുള്ള വിലങ്ങുകളല്ല, പക്ഷെ നിന്നിലെ സ്നേഹം എനിക്ക് മാത്രം  എന്ന് നീ സത്യം ചെയ്യണം. അത് കേട്ട് ഹിമ പാതം പൊട്ടി വിരിയണം.

" നീ എന്നോട് മറച്ചു വയ്ക്കുന്നതെല്ലാം, ആ നിമിഷം തുറന്നു പറയുമോ?"

നിനക്കറിയാം, പാറു! ഞാൻ മറച്ചു വച്ചതായ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് ഞാൻ മറന്നിരിക്കുന്നു.
എന്നിലെ കാമം മാത്രമാണ് ഞാൻ നീ അറിയാതെ സ്വയം ഭോഗിച് തീർത്തത്, നീ എന്റേത് മാത്രമാകുന്ന  നിമിഷം, ഞാൻ നിന്നെ കാമിക്കും.
മെഹൽ മരത്തിന്റെ മെത്തയിൽ നിന്നെ ഞാൻ നിന്നെ കാമിക്കും,  നിന്നിലെ ധ്രുവ ശരീരങ്ങൾ കൊടും തണുപ്പിലും വിയർതൊഴുകും, വിയർപ്പിനെ ബാരാസ് പുഷ്പ്പങ്ങൾ കൊണ്ട് ഒപ്പിയെടുത്ത് നിന്റെ ശരീരത്തിൽ മുഴുവനായും ഞാൻ ചുംബിക്കും, ചുണ്ടിലെ കരി പൂർണമായും ഇല്ലാതാവുന്നത് വരെ ചുംബിക്കും.

എന്നിട്ട്?

എന്നിട്ട്..
ഏതോ ഇരു പുഷ്പങ്ങൾ മുൻപൊരിക്കൽ പ്രണയിക്കാൻ വേണ്ടി തീർത്ത മെഹൽ ചെടികൾക്കിടയിലുള്ള കുടിലിൽ ഞാൻ നിന്നെ കൊണ്ടുപോവും,  അവിടെ ഒരു രാത്രി മുഴുവൻ തീ കൂനയുടെ അരണ്ട വെളിച്ചത്തിൽ നിന്റെ കണ്ണിലേക്ക് നോക്കി ഞാൻ പ്രണയിക്കും.

പുലർച്ചെ മെഹൽ പൂക്കളുടെ സുഗന്ധം പരക്കാൻ തുടങ്ങുന്ന നിമിഷം നിന്റെ ഇണയായി ഞാൻ മാറും, നീ എനിക്ക് സ്വന്തമായി മാറിയതിന്റെ ഓർമകളിൽ പിന്നീടുള്ള ഓരോ നിമിഷവും ഞാൻ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും, നിന്റെ മുലകളെ, കണ്ണുകളെ, നിന്റെ ശരീരത്തെ എല്ലാം ഞാൻ കാമിച്ചു കൊണ്ടേയിരിക്കും! ഞാൻ ബരാസ് പുഷ്പവും നീ മെഹൽ പുഷ്പവുമായി ഈ പ്രക്ര്തിയിൽ അലിഞ്ഞു തീരും.

ഓർമയും, ലഹരിയും പ്രയാണവും

പാറു, ഇന്നെനിക്ക് കരയേണ്ടി വന്നു, മുഴുവൻ ദിവസവും കരഞ്ഞു തീർത്തു.

എന്തിനെന്നല്ലേ? അറിയില്ല, രാവിലെ ഉറക്കം ഞെട്ടിയത് തന്നെ ചില ഓർമകൾക്ക് മുന്നിലാണ്. പോരാത്തതിന് ഇ വിഷുദിനത്തിൽ ഇത്രയും വലിയ നഗരത്തിൽ ഒറ്റപെട്ടു പോയവന്റെ വേദനയും.

കുറച്ചു ദിവസങ്ങളായ് എന്നെ ചില വേദനകൾ അലട്ടി കൊണ്ടിരിക്കുകയാണ്, പക്ഷെ അതെന്തെന്ന് എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല.
സ്വപ്നങ്ങളിൽ എല്ലാത്തിനും അധിപനായി ജീവിച്ചിരിക്കുമ്പോൾ തന്നെ, ജീവിതത്തിൽ എങ്ങോ ഒറ്റപെട്ടു പോയവന്റെ വേദനയും എല്ലാവരും ക്രൂശിക്കപെടുന്നവനായും ഞാൻ മാറുന്നു, എന്നാൽ ആ സ്വപ്നത്തിൽ നിന്നും യാഥാർത്യത്തിലേക്കുള്ള ദൂരം ഒരു നിമിഷം പോലും ഇല്ല,
എങ്ങും മനസ്സിലാക്കാൻ പറ്റാതെ പോകുന്നു എന്റെ ജീവിതം.

എന്തെ പാറു എന്റെ ജീവിതം മാത്രം, ക്രൂശിക്കപെടുന്നത്?

'നിന്റെ ജീവിതത്തെ ക്രൂശിക്കുന്നത് നീ തന്നെയല്ലേ; എല്ലാവരും ഉണ്ടായിട്ടും ഒട്ടപ്പെട്ടവനായ് നിനക്ക് തോന്നുന്നു, ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് ഒറ്റപെട്ടു എന്ന് വിളിച്ചു പറഞ്ഞു കരയുന്നവനെ ആൾക്കാർ ഭ്രാന്തൻ എന്നല്ലാതെ എന്ത് വിളിക്കാനാണ്'

ആൾക്കൂട്ടത്തിന് നടുവിൽ നിന്നിട്ട് കൂടി എനിക്കെന്തേ ഇങ്ങനെ തോന്നാൻ, ഞാനെന്തിനു എന്റെ ബാല്യത്തെ പോലെ കരയണം, എനിക്ക് പോലും എന്നെ മനസ്സിലാക്കാൻ കഴിയുന്നില്ലല്ലോ പാറു.

'നാട്ടിലെ വലിയ കുടുംബവും, എപ്പോഴും സ്നേഹം മാത്രം തരാൻ അറിയുന്ന അമ്മയുടെയും,അച്ഛന്റെയും ഇടയിൽ നിന്ന് നീ ഓടി വന്നതെന്തിന് എന്ന് ചിന്തിക്കു.
നിനക്കെന്ത് ചെറിയ ആവശ്യം വന്നാലും ഓടി നിന്റെ അടുക്കലെതുന്ന ആ നല്ല സൌഹൃദത്തെ മറന്ന് ഇവിടെ ഇ ഇരുണ്ട മുറിയിൽ ലഹരിയോടും വേശികളോടും മാത്രം അടുപ്പം നടിച് ഒളിച്ചിരിക്കുന്നതെന്തിന്.

തിരിച്ചുപോയ്, എല്ലാവരെയും ഒന്ന് കാണു, അവരും നിന്റെ തിരിച്ചു വരവിനായ് കാത്തിരിക്കുകയാണ്.
അമ്മയെ കെട്ടിപിടിച് ഒരു നിമിഷം ഒന്ന് കരയു, സുഹ്രത്ക്കളുമായ് ദിവസം മുഴുവൻ മഴയിൽ ആ പഴയ മോട്ടോർ ബയ്ക്കും എടുത്ത് മലകൾക്ക് മുകളിലേക്ക് പോവു, സമൂഹത്തിന്റെ ഒച്ചപാടുകളിൽ നിന്നും മാറി നിന്റെ ജീവിതത്തിലേക്ക് തിരിച്ചു പോവു.
അപ്പോൾ മനസ്സിലാകും, എന്താണ് നിന്റെ ജീവിതത്തെ ക്രൂശിക്കുന്നതെന്ന്.
സ്വാർഥത മാത്രം ഉള്ള ഇ നഗരത്തിൽ നിന്നെ പോലുള്ള ഒരാൾക്ക് കൂടുതൽകാലം പിടിച്ചു നിൽക്കാൻ പറ്റി എന്ന് വരില്ല.

ആയിരിക്കാം, എന്റെ നഷ്ടപെടലുകളുടെ വേദനയാവാം ഇന്നെന്നെ കരയിപ്പിച്ചത്, എനിക്കൊരിക്കലും അതൊരു ഭാധ്യതയായി തോന്നിയിരുന്നില്ല, ഞാൻ അവരെയൊക്കെ സ്നേഹിക്കുണ്ടായിരുന്നു, ഇപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കുകയാണ്.
പക്ഷെ എന്നെ കരയിപ്പിക്കുന്നത് അതല്ല, ചിലത് എനിക്കിപ്പോൾ ഭാധ്യതയായി തോന്നാൻ തുടങ്ങിയിരിക്കുന്നു, ഞാൻ സ്നേഹിച്ചിരുന്ന ജോലി, യാത്രകൾ, എന്തിന്; ഈ എഴുത്ത് പോലും മറ്റാർക്കോ വേണ്ടി ചെയുന്നത് പോലെ.

ഇ നുണ പോലും നീ എനിക്ക് വേണ്ടിയല്ലേ പറഞ്ഞത്?

നിന്നെ കരയിപ്പിക്കുന്നത് നിന്റെ ഓർമകളാണ്, അത് മനസിലാക്കാൻ പറ്റിയില്ലെങ്കിൽ ഞാൻ എങ്ങനെ നിന്റെ സുഹ്ര്താകും, ഞാനടങ്ങുന്ന ഇവിടുങ്ങളിലെ സൌഹൃദമാണ് നിനക്കിപ്പോൾ ഭാധ്യതയായ് തോന്നുന്നത്.
ഈ നഗരങ്ങളിൽ നോട്ടു കെട്ടുകൾക്കല്ലാതെ  മറ്റൊന്നിനും ഒരു മൂല്യവുമില്ല, എല്ലാം നിലനില്പിന് വേണ്ടി നാട്യം നടിക്കുന്നവർ മാത്രമാണ്.
നീ നിന്റെ ഓർമകളിലെ ജീവിതത്തെ തിരിച്ചു കൊണ്ടുവരു, തിരിച്ചു പോവു, സ്നേഹിക്കാൻ വേണ്ടി മാത്രം അറിയാവുന്നവരുടെ ഇടയിലേക്ക്.

ഇതൊരുപക്ഷേ നമ്മൾ തമ്മിലുള്ള അവസാന സംഭാഷണമാവം, ഞാൻ ഇനി ഇവിടെ വന്നില്ലെന്ന് വരാം, കാരണം നിന്റെ തിരിച്ചു പോക്കാണ് ഞാൻ ആഗ്രഹിക്കുന്നത്. നീ സന്തോഷമായിരിക്കണം എവിടെ ആയാലും. എനിക്കതുമതി.

പാറു,

'എന്തെ?'

നിന്റെ ശിരസ്സിൽ ഞാനൊന്നു ചുംബിചോട്ടെ?

'ഉം'

നിന്റെ കണ്ണുകൾ നനഞ്ഞിരിക്കുന്നു പാറു, നീയും എന്നെ പോലെ ഭീരുവാണോ?

'നമുക്ക് കുറച്ചു സമയം, ഇ കെട്ടിടത്തിന്റെ ഏറ്റവും മുകളിലേക്ക് കയറി ചെന്നാലോ? നീ എന്നും പറയുന്നത് പോലെ എല്ലാവരെകാളും മുകളിലേക്ക് ചെന്നാലോ? കഴിഞ്ഞ യാത്രയിൽ നീ എനിക്ക് തന്ന ആ നേപ്പാളിയൻ പുകയും വലിച് കുറച്ചു സമയം ഈ ലോകത്തില ഏറ്റവും ഉയരത്തിൽ നിന്ന്, വൃത്തികെട്ട ഈ നഗരത്തെ നമുക്ക് നോക്കി കാണാം.'

പാറു,

'ഉം'

ഈ നഗരത്തിനു എന്റേത് പോലെ ഒരുപാട് കഥകൾ പറയാനുണ്ടാവും അല്ലെ?

'ഉം, പക്ഷെ ഈ ലഹരിക്ക്‌ നിന്റെ കഥ മാത്രമേ പറയാൻ സാധിക്കുന്നുള്ളൂ.'

എല്ലാ ലഹരിയും അങ്ങനെയാണ് പാറു, ഞങ്ങളാണ് ഏറ്റവും ഉയരത്തിൽ എന്ന് തെറ്റിദ്ധരിപ്പിക്കാൻ അവയ്ക്ക് കഴിയും, സ്വപ്‌നങ്ങൾ പോലെ. പക്ഷെ അവ കെട്ടിറങ്ങി സ്വബോധതാൽ ജീവിതത്തെ നോക്കി കാണുംബോൾ മാത്രമേ മനസ്സിലാവും ആരുടെ കാലിനടിയിലാണ് ഈ ജീവിതം ചവിട്ടിയരക്ക പെടുന്നതെന്ന്. പക്ഷെ ഒർമകളുടെ വെട്ടയാടലുകളിൽ നിന്നും രക്ഷപെടാൻ ഇതല്ലാതെ മറ്റെന്താ വഴി.

അനു, കാവ്, വിളക്ക്, കുളം.
എന്റെ മനസ്സ് വീണ്ടും ഒർമകളുടെ ഭാണ്ഡം അഴിക്കാൻ തുടങ്ങിയിരിക്കുന്നു. മതി പാറു, ഇനി എനിക്ക് ഇവിടെ ഇരിക്കാൻ കഴിയില്ല, ഇറങ്ങാം എല്ലാവരെ കാളും താഴതെക്ക്.

'ഇനി നമ്മൾ കാണില്ല അല്ലെ?'

ചിലപ്പോൾ

'വേണ്ട, കാണേണ്ട...നിന്റെ പ്രയാണത്തിൽ ഞാൻ ഇല്ലാതിരിക്കുന്നതാണ് നല്ലത്...'

ഇരുണ്ട പ്രണയം

ഇഷ,
ദിവസങ്ങളുടെ വേഗതയോടൊപ്പം വളരുന്ന ഇ സൗഹൃദതെ ഞാൻ ഭയക്കുന്നു. ഞാൻ വെറും ഒരു പുരുഷനാണ്,ഭാധ്യതകളുടെയും ആകുലതകളുടെയും നെടുവീർപ്പിൽ ഇരുട്ടിനെ സ്നേഹിച്ചു കൊണ്ട് കണ്ണടച്ചിരിക്കാൻ ഇഷ്ടപെടുന്നവൻ. കാമത്തെ വേർതിരിച് കാണാൻ കഴിയാത്തവൻ.
എന്റെ തോളിൽ ചാരി നിന്ന് ജോലി കാര്യങ്ങൾ നീ പറയുംബോഴും സംശയങ്ങളും നൊംബരങ്ങളും പങ്കു വെയ്ക്കുമ്പോഴും നീയും ഞാനുമറിയാതെ വളർന്നൊരു സൌഹൃദം ഞങ്ങൾക്കിടയിലുണ്ട്. ആ സൗഹൃദതെ നീയും ഭയപെടെണ്ടിയിരിക്കുന്നു.
നിൻറെ വറ്റിയ ചുണ്ടുകളിൽ നിന്നും വീഴുന്ന ഈ ചെറു പുഞ്ചിരി തുടക്കം മുതലേ എന്നിൽ പ്രണയം മുളപ്പിച്ചിരുന്നു, പക്ഷെ അതർഹിക്കാൻ, നിന്റെ സ്നേഹത്തെ അനുഭവിക്കാൻ മാത്രം യോഗ്യത എനിക്കില്ല എന്ന സത്യം നീ തിരിച്ചറിയണം.
പ്രണയവും സൌഹൃദവും എല്ലാം എനിക്കിന്ന് അന്യമാണ്, നിന്റെ കരങ്ങൾ എന്റെ ദേഹത് തൂവൽ സ്പർശമായ് പതിക്കുംബോൾ എന്നിൽ കത്തി പടരുന്നത് പ്രണയമല്ല, സിരകളിൽ പടരുന്ന കാമാഗ്നിയുടെ കണികകൾ നിന്റെ ശരീരത്തെ തേടി വരുന്നതാവം.

 "ആ കാമത്തിന്റെ കണികകൾ എന്നെ സ്പർശിക്കുന്നത് ഞാനറിയുന്നു, അതെനിക്ക് ഇഷ്ടമാണ്. ഒരു പക്ഷെ സ്നേഹത്തിലും ഉപരി, പ്രണയത്തിന്റെ കൊടുമുടികൾക്കും അപ്പുറം എനിക്കും നിന്നോട് തോന്നുന്നത് ഇതേ കാമം തന്നെയാണോ?"

അൽപ്പം മാത്രമുണ്ടായിരുന്ന സ്വപ്‌നങ്ങൾ, എരിയും ചിതയിലേക്ക് ഇടറി വീണ ആ നിമിഷങ്ങൾ എന്നിലേക്ക് തിരിച്ചു കൊണ്ട് വരുന്നു നിൻറെ ഓരോ സ്പർശവും.
ഇംബം ദാബത്യതിൽ  മാത്രം മതിയെന്ന് എന്നോ തീരുമാനിച് ഉറപ്പിച്ചതാണ് എങ്കിൽ കൂടിയും എന്നിലെ സിരകളിൽ ഒഴുകുന്ന പുരുഷ രക്തം നിന്നെ കാമിക്കാൻ പ്രേരിപ്പിക്കുകയാണ്. പക്ഷെ ചിതയിൽ വെന്തെരിഞ്ഞ ആദ്യ പ്രണയത്തിനു ഞാൻ കൊടുത്ത വാക്ക്, എന്നോടൊത്ത് ദാമ്പത്യം എന്നൊന്ന് സ്വപ്നം കണ്ടവൾ.

 "ആ വെന്തെരിഞ്ഞവളുടെ മനസ്സ് പരകായ പ്രവേശം ചെയ്ത ശരീരമാണിത് എന്ന്  നീ തിരിച്ചറിയണം, നിന്നോടോതുള്ള ദാമ്പത്യം എന്റെ മനസ്സ് എന്നെ തുടങ്ങി കഴിഞ്ഞു. പക്ഷെ എന്തിനാണ് നിന്റെ സിരകളിൽ ഒഴുകുന്ന വികാരത്തെ നീ പിടിച്ചു നിർത്തുന്നത്, അല്ലെങ്കിൽ മൂടി വെയ്കുന്നത്."

അതൊരു പ്രതീക്ഷയാണ്, എന്നെങ്കിലും ആദ്യ പ്രണയത്തിന്റെ മൊട്ടുകൾ ആവർത്തിക്കും എന്ന പ്രതീക്ഷ

 "എനിക്കറിയാം, സ്നേഹവും, പ്രണയവും കാമവും കഴിഞ്ഞ് മറ്റെന്തോ ഒരു ഭ്രാന്ത് ആയിരുന്നു നിനക്കവളോട്  അല്ലെ?"

ആ ഭ്രാന്ത് തന്നെയാണ് എനിക്കവളോട് തോന്നിയ പ്രണയം. അതേ ഭ്രാന്തിലെക്ക് തന്നെയാണ് വീണ്ടും നീ എന്നെ പിടിച്ചു വലിക്കുന്നത്.

 "ഏയ്‌ പുരുഷാ - എനിക്ക് നിന്നെ വേണം, നീ തരുന്ന സുരക്ഷിതത്വം വേണം, നിന്നിലെ ചൂടറിയണം"

അതുകൊണ്ട് തന്നെയായിരുന്നു ഇഷ ഞാൻ നിന്നെ ഭയപ്പെട്ടത്.
ഒരേ കൂരയ്ക് കീഴിൽ ഇത്രയും കാലം രണ്ടു ശരീരങ്ങളായ്  ജീവിച്ചിട്ടും നിൻറെ ശരീരത്തെ അറിയാനുള്ള ഭ്രമം എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞു, എന്നോ നഷ്ടപെട്ട ആ പഴയ കാല പ്രണയത്തിന്റെ സ്മരണകൾ മാത്രമായിരുന്നു നിൻറെ സാനിദ്ധ്യം.

പക്ഷെ ഇന്ന്
പാട വരംബുകളിലും തെങ്ങിൻ തോപ്പുകളിലു കാമമെന്തെന്നറിയാതെ എന്നോ ചെറുപുഞ്ചിരിയും പിണക്കവുമായ്  അലിഞ്ഞു തീർന്ന ആ മനോഹര പ്രണയത്തിന്റെ ഓർമകൾക്ക് പോലും നിൻറെ ശരീരത്തെ സ്വന്തമാക്കാനുള്ള ഭ്രമതിനു ഭംഗം വരുത്താൻ കഴിയുന്നില്ല.

ഇഷ, നിൻറെ ശരീരത്തെ ഞാനും പ്രണയിക്കുന്നു, നിന്റെ തലോടലുകൾക്കായ്‌ ഞാനും കൊതിക്കുന്നു.

 "നിന്റെ മനസ്സിന്റെ കെട്ടഴിച്ചു വിടൂ.. ആ കയ്കളിൽ പിടയാൻ മാത്രമാണ് ഞാൻ ഇന്ന് കൊതിക്കുന്നത്."

അതെ ഇഷ നീയും പ്രണയിക്കുകയാണ് എന്നെ പോലെ, നമ്മൾ തമ്മിലാണ് ചേരേണ്ടത് നമ്മൾ തമ്മിൽ മാത്രം. നമുക്ക് പ്രണയിക്കാം മതി മറന്ന്.
നമുക്ക് മാത്രം പരസ്പരം കാണാൻ പറ്റുന്ന ഈ ഇരുട്ടിൽ നമുക്ക് പ്രണയിച്ചു കൊണ്ടിരിക്കാം, പക്ഷെ രതി കെട്ടഴിഞ്ഞിറങ്ങുമ്പോൾ 'നീ ആര്?' എന്ന് അവളെ പോലെ നീയും ചോദിക്കരുത് എന്ന് മാത്രം.

നംപൂതിരിയും നംപീശനും പിന്നെ ദുർയക്ഷിയും

നേരം ഇരുട്ടി തുടങ്ങിയിരിക്കുന്നു, നിറമാല്യം കഴിഞ്ഞ് ഭക്തർക്ക് കൊടുത്ത പ്രസാദവും മറ്റും നിറച്ച പാത്രങ്ങൾ വൃതിയാക്കാതെ  കിണറ്റിന്റെ അരികെതന്നെ കിടയ്ക്കുന്നു, ആൾമറയില്ലാത്ത ആ ചെറിയ കിണറ്റിലേക്ക് എല്ലാം വലിച്ചെറിയാൻ നംപൂതിരിക്ക് തോന്നി. എന്തൊക്കെയോ പിറുപിറുതുകൊണ്ട് കീഴ് ശാന്തിയെ വിളിച്ചു.

'നംപീശ.. എടാ നംപീശ'

നിറമാലയ്ക്ക് വേണ്ടി തെളിയിച്ച നൂറ്റൊന്നു തൂക്കു വിളക്കുകൾ അഴിച് അകതെടുത്തു വയ്കുന്ന തിരക്കിൽ നിന്നും നമ്പൂതിരിയുടെ ദേഷ്യം കലർന്ന വിളി കേട്ട് നംപീശൻ കിണറ്റിൻ കരയിലെക്കോടി വന്നു.

'എന്തെ?' നംപീശൻ അൽപ്പം ദൂരെ നിന്ന് ചുറ്റും വീക്ഷിച്ചു കൊണ്ടൊരു ചോദ്യം.

'ഇ പാത്രങ്ങളൊക്കെ വൃത്തിയാക്കി അകതോട്ടു കൊണ്ടുവയ്ക്കാൻ ഉദ്ദേശം ഇല്ലേ ആവോ എന്നറിയാൻ വിളിച്ചതാണ്.'

'ഉണ്ട്, അടിയനൽപ്പം സമയം തന്നാലും തംബ്ര'

നംപീശൻ ഒരു കളി സ്വരത്തിൽ മറുപടി പറഞ്ഞ് പാത്രങ്ങൾ തൽക്കാലത്തേക്ക് കഴുകി വെക്കുന്നതിലെക്ക് ശ്രദ്ധ തിരിച്ചു, നംപീശനും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.

നംപൂതിരിയെ കളിയാക്കുന്നതിൽ ഒരു പ്രത്യേക സുഖം കണ്ടെത്തിയ ആളായിരുന്നു നംപീശൻ. ഒരു കുഴി മടിയൻ, എങ്ങനേലും വയ്കിട്ട് ഗോപാലന്റെ ചാപ്പയിൽ ചെന്ന് ചെത്ത്‌കള്ള് കുടിച് പാട്ടും പാടി നടക്കണം, അല്ലെങ്കിൽ ആരെയെങ്കിലുമൊക്കെ ചീത്തവിളിച് നിരതിലോ കാട്ടിലോ കിടക്കണം. പക്ഷെ എവിടെ കിടന്നാലും എത്ര കുടിച്ചാലും പുലർച്ചെ ആറുമണിക്ക് നംപീശൻ ക്ഷേത്രത്തിൽ ഹാജറാവും.

'മതി ..ഇന്നിത്രയോക്കെ മതി..ഇനിയുള്ളത് നാളെ ലീല വന്ന് കഴുകി വച്ചുകൊള്ളും, അവൾക്കെന്ത ഈട വേറെ പണി'
പിറുപിറുതുകൊണ്ട് കൊണ്ട് പാത്രങ്ങളൊക്കെ നംപീശൻ അകത്തു കൊണ്ട് ചെന്ന് വച്ചു. തൂക്കു വിളക്കുകൾ എണ്ണി തിട്ടപെടുത്തി അകത്തുള്ള പട്ടികയിൽ കൊളുത്തി ഗോപാലന്റെ ചാപ്പയിൽ എത്താനുള്ള തിരക്കിൽ താക്കോലും  എടുത്ത് പുറത്തേക്കിറങ്ങി.

'നംപൂര്യേ..ഞാൻ ഇറങ്ങി'

"നിൽക്ക്യ, എന്നെ അത്രേടം വരെ ഒന്ന് കൊണ്ട് ചെന്നാക്ക്യ"

എത്രേടം വരെ? ദേഷ്യത്തിൽ നംപീശന്റെ ചോദ്യം.
എങ്ങനെയേലും ചെത്ത്‌കാരൻ ഗോപാലന്റെ ചാപ്പയിൽ എത്താനുള്ള തിരക്കിനിടയിൽ നംപൂതിരിയുടെ ആജ്ഞ നംപീശനെ ചൊടിപ്പിച്ചു.

നേരം ഇരുട്ടിയത് കാണുന്നില്ല എന്നുണ്ടോ?  ഇല്ലം വരെ കൊണ്ട് ചെന്നാക്ക്യ ഇല്ലാന്നു വച്ച ആ കാവിന്റെ പിറകിൽ വരെ.
ടോർചെടുക്കാൻ മറന്നിരിക്കന്നു.
നംപൂതിരി പറഞ്ഞത് കേട്ടില്ല എന്ന ഭാവത്തിൽ, കുപ്പായം തോളിലിട്ട് നംപീശൻ ഇറങ്ങി.

നേരം ഇരുട്ടി തുടങ്ങിയാൽ ഒറ്റയ്ക് ഇറങ്ങി നടക്കാൻ നംപൂതിരിക്ക് പേടിയാണ്, വയസ്സ് പത്തു മുപ്പത് ആയെങ്കിലും.
ഇരുട്ടിനെ മാത്രല്ല നായയും, പൂച്ചയെയും, എന്തിനേറെ പറയുന്നു അന്പല കുളത്തെ വരെ നംപൂതിരിക്ക് പേടിയാണ്. അത് കൊണ്ടുതന്നെ അരിംബ്ര പറംപിലെ ഒട്ടുമിക്കവരും നംപൂതിരിയെ കുരങ്ങു കളിപ്പിക്കുന്നതിൽ ഹരം കണ്ടെത്തിയവരായിരുന്നു. ഉടുത്ത കോണകം വെളിയിൽ കാണുന്ന നേരിയ മഞ്ഞ നിറത്തിലുള്ള മുണ്ട് മാത്രം ധരിച് രോമം നിറഞ്ഞ കുടവയറോട് കൂടി അരിംബ്ര പറംപിലെ മുരുകന്റെ അന്പലത്തിൽ  നേരം വെളുതുതുടങ്ങിയാൽ നമ്പൂതിരി നടന്നെതും, എത്തിയാലുടനെ കിണറ്റിലെ വെള്ളത്തിൽ കുളി കഴിച് അന്പല കുളത്തിൽ നിന്നും പേരിനു കുറച്ചു വെള്ളം കയ്കൊണ്ട് കോരി തല നനയ്ക്കും, കുളത്തിൽ നിന്നും കുളി കഴിഞ്ഞേ ശാന്തിക്കാരൻ പൂജ തുടങ്ങാവു എന്നൊരു നിബന്ധന ഉള്ളത് കൊണ്ട് മാത്രം.

നേരം രാത്രിയായി, എന്ത് ചെയണം  എന്നറിയാതെ നംപൂതിരി ആകെ പരിബ്രമിചിരിക്കുന്നു,
അന്പലത്തിന്റെ ഭാഗത്തേക്ക് ആരെങ്കിലുമൊക്കെ നടന്നു വരുന്നുണ്ടോ എന്നും നോക്കി ഇറങ്ങി ഇരു വശത്തേക്കും നോക്കി കൊണ്ടിരുന്നു.
സമയം കടന്നു പോയി കൊണ്ടിരുന്നു ആരും വന്നില്ല, ഇനിയും ഇവിടെ നിന്നാൽ കൂരിരുട്ടിൽ അന്പലത്തിൽ തന്നെ കഴിച്ചു കൂട്ടേണ്ടി വരും നംപൂതിരിയുടെ ആദി കൂടി.

അന്പലത്തിൽ നിന്നും ഇല്ലത്തേക്ക് ചുറ്റുപറമ്പും, അയ്യപ്പൻ കാവും, മതിയാഴ്തെ കാടും കഴിഞ്ഞ് വേണം എത്താൻ.
നംപൂതിരിയുടെ നെഞ്ജിടിചൽ കൂടി, രോമ കൂപങ്ങളിൽ നിന്നും വിയർതൊഴുകാൻ തുടങ്ങി, തോളത്തിട്ട തോർത്ത്‌ കൊണ്ട് മുഖവും ദേഹവും തുടച്ചു.
പുറമംന്പലത്തിൽ കടന്ന് ഒരു ചിരട്ടയിൽ മെഴുകുതിരി കത്തിച്ചു പതിയെ പുറത്തേക്കിറങ്ങി നടക്കാൻ തുടങ്ങി.
ദേഹം മുഴുവൻ വിയർത്ത് കുളിച്ചിരിക്കുന്നു, ഹൃധയമിടിപ്പ് പുറത്തു കേൾക്കാം, ഇടയ്ക്കിടയ്ക്ക് തോർത്ത്മുണ്ട് കൊണ്ട് മുഖം ഒപ്പി വേഗത്തിൽ തന്നെ നടന്നു.
ചുറ്റുപറമ്പ് കടന്നിരിക്കുന്നു, നംപൂതിരി തിരിഞ്ഞു നോക്കി ആശ്വാസ ശ്വാസം ഉള്ളിലേക്ക് വലിച് നെടുവീർപ്പിട്ടു. പക്ഷെ മുന്നിലെ അയ്യപ്പൻകാവ് ഹൃദയമിടിപ്പിന്റെ ശബ്ദവും വേഗം കൂട്ടി,
മുഴുവൻ വള്ളികളും, കാടും മൂടി കിടക്കുന്ന സർപ്പങ്ങളുടെയും കുറുക്കൻമാരുടെയും ആവാസ കേന്ദ്രം. കുറുക്കന്മാരുടെ ഓരി നംപൂതിരിയുടെ നടത്തത്തിന്റെ വേഗതയെ നിയന്ത്രിച്ചു.
കാവിലേക്ക് കടന്നതും കണ്ണുമടച് ശരവേഗത്തിൽ നമ്പൂതിരി നടന്നു, ഒരു ഇല നിലത്തു വീണാൽ കൂടി ഞെട്ടി തിരിഞ്ഞ് നോക്കി കൊണ്ട്.
കീരാൻകിരുങ്ങുകളുടെയും, കാറ്റിൽ ഉലയുന്ന വള്ളികൾ തട്ടിയുണ്ടാവുന്ന ശബ്ദവും നമ്പൂതിര്യുടെ ചെവിയിൽ ഭീകരമായ ശബ്ദം പോലെ പതിഞ്ഞു.

പേടിപ്പിക്കുന്ന ശബ്ദം കേൾക്കാതിരിക്കാൻ
'ഹരേ മുരുകാ.. ഹരേ മുരുകാ'  ഉച്ഛത്തിൽ ജപിച്ചുകൊണ്ട് നമ്പൂതിരി മെഴുകുതിരി വെളിച്ചത്തിൽ കാണുന്ന വഴിയിലൂടെ നടന്നു, കണ്ണുകൾ തുറന്നു വഴിയിലൂടെ തന്നെ നടത്തം എന്നുറപ്പ് വരുത്തി വീണ്ടും കണ്ണുകൾ അടയ്കും, ജാതി ഇലകൾ ചില്ലകളിൽ തട്ടി നിലത്തു വീഴുന്ന ശബ്ദം തുലാവർഷത്തെ ഇടിയും മഴയും പോലെ തോന്നി.
കാറ്റിൽ ആടികൊണ്ടിരിക്കുന്ന വള്ളി - ഇല്ലതെത്താനുള്ള വെപ്രാളത്തോട നടക്കുന്ന നംപൂതിരിയുടെ  ദേഹത്ത് ചെറുതായ് ഒന്നുരസി, പക്ഷെ വേരിളകി തലയിൽ വീഴുന്ന ആൽമരം പോലെ  ഞെട്ടി വിറച്ചു കൊണ്ട് നംപൂതിരി തിരുഞ്ഞു നോക്കി, ആ ഞെട്ടലിൽ കയിലുള്ള ചിരട്ട താഴെ വീണു മെഴുകുതിരി അണഞ്ഞു.

എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം ഒന്ന് പകച്ചു, അയ്യപ്പൻ കാവ് കടന്നു കിട്ടാൻ ഇനി ഏകദേശം രണ്ടു നാഴിക ദൂരം. അത് കഴിഞ്ഞാൽ കോരന്റെ പുരയിൽ നിന്നും തീ വാങ്ങാം, പക്ഷെ ആ പുലയന്റെ പുരയിൽ കയറി തീ ചോധിക്കുന്നതെങ്ങനെ.

'ഇതിലും ഭേദം ഒരെട്ടടി മൂർഖന്റെ വിഷം തീണ്ടുന്നതാണെന്റെ മുരുകാ'
നംപൂതിരി സ്വയം ആകാശത്ത് നോക്കി പറഞ്ഞു.

തോർത്തുമുണ്ട് കൊണ്ട് മുഖവും ദേഹവും മുഴുവൻ ഒപ്പിയെടുതോന്നു പിഴിഞ്ഞു.
മരങ്ങൾക്കിടയിലൂടെ പാതി മറഞ്ഞുള്ള നിലാവിന്റെ വെളിച്ചത്തിൽ നംപൂതിരി മുന്നോട്ട് നീങ്ങി, കുറുക്കന്മാർ അലമുറ ഇടുംബോഴൊക്കെ അതിലും ശബ്ധത്തിൽ നിലവിളിച്ചു,
'രാമ ഹരേ കൃഷ്ണ ഹരേ' ഉറക്കെ തന്നെ ചൊല്ലി.

കുറച്ചു കൂടി മുന്നോട്ട് നീങ്ങി, കാതിൽ കൊലുസിന്റെ ശബ്ദം പതിയുന്നത് പോലെ നംപൂതിരിക്ക് തോന്നി, കാലു മുതൽ മുടിവരെ വിറച്ചുകൊണ്ടിരുന്നു.
അയ്യപ്പനെ മോഹിപ്പിക്കാൻ വന്ന മാളികപുറതമ്മയാണോ? അതോ കാവിലെ പാലകളിൽ നിന്നും രാത്രിയിറങ്ങി വരുന്ന ദുർയക്ഷിയോ, നമ്പൂതിരിയുടെ ചങ്കിടിപ്പ് കൂടി.
'ഹരേ മുരുകാ.. ഹരേ മുരുകാ' ഉറക്കെ ചൊല്ലി കൊണ്ടിരുന്ന നമ്പൂതിരി മാറ്റി ചൊല്ലി,
'സ്വാമി അയ്യപ്പോ ശരണമയ്യപ്പോ'

വിറയുന്ന കാലുകൾകൊണ്ട് വേഗത്തിൽ നടക്കാൻ നംപൂതിരിക്ക് കഴിയാതെയായി,
വീണ്ടും വീണ്ടും കൊലുസിന്റെ ശബ്ദം കാതുകളിൽ പതിഞ്ഞു കൊണ്ടിരിക്കുന്നു, അപസ്രുതികളിൽ ഒഴുകുന്ന സംഗീതവും കേൾക്കാൻ തുടങ്ങി.
ഇത് ദുർയക്ഷി തന്നെ നംപൂതിരി ഉറപ്പിച്ചു.
കീർത്തനങ്ങളുടെ ജപവും നംപൂതിരിയുടെ ശബ്ദവും ഉയർന്നുവന്നു, വിറയുന്ന കാലുകളാൽ കണ്ണടച്ചുകൊണ്ട് മുന്നോട്ടേക്ക് നടക്കാൻ ശ്രമിച്ചു.

പെട്ടന്ന്,
നംപൂതിരിയുടെ അലർച്ച കേട്ട് നിലത്തു വിരിച്ച തുണികളും കയ്കളിൽ വാരിയെടുത് നംപൂതിരിയുടെ മുന്നിലൂടെ നഗ്നമായൊരു ശരീരം ഒരു മിന്നായം പോലെ ഓടി മറഞ്ഞു.

'ദുർയക്ഷി.. ദുർയക്ഷി..' അലറിവിളിച് നംപൂതിരി വിറങ്ങലിച് അവിടെ ഭോധം കെട്ട് വീണു.

രാവിലെ, ഭോധം തെളിയുമ്പോൾ ഇല്ലതെ കട്ടിലിൽ ചുറ്റും ഒരു വിചിത്ര ജീവിയെ നോക്കുന്നത് പോലെ കുറെ മുഖങ്ങൾ കണ്ടുകൊണ്ടാണ് നംപൂതിരി ഉണരുന്നത്.
'ദുർയക്ഷി.. ദുർയക്ഷി.. നമ്പൂതിരി അലറി വിളിച്ചു'
ഒന്നും മനസ്സിലാവാതെ ഇല്ലത്തുള്ള ആൾക്കാർ മുഴുവൻ ചുറ്റും മുഖത്തോട് മുഖം നോക്കി. അതിനിടയിൽ, ആരോ മൊഴിഞ്ഞു നംപൂതിരിയുടെ ധേഹത് ഗുളികൻ കൂടി

പക്ഷെ പിറ്റേ ദിവസം രാത്രി ഗോപാലന്റെ ചെത്ത്‌ പുരയിൽ നിന്നും ഒരു ചിരട്ട കള്ള്  മോന്തികൊണ്ട് കൊണ്ട് നംപീശൻ പാടി

'കാവിൽ പെട്ടൊരു നംപൂരി
ഗുളികനേറ്റു വീണല്ലോ,
കിഴക്കേലെ അമ്മിണിയെ?
എന്ന് കിട്ടി നിനക്ക് ഈ ഗുളികൻ വേഷം,
ആരു തന്നെടി ഇ ഗുളികൻ വേഷം...'
....

നിർവികാരികത

നഷ്ടങ്ങൾ ഒരുപാടുണ്ട്, ചെയ്ത തെറ്റുകളും.
കൂടപ്പിറപ്പിനു നൽകാതെ ഒളിപ്പിച്ചു വച്ച പേരയിൽ തീർത്ത സ്വാർഥത മുതൽ ഉറ്റ കൂട്ടുകാരിയുടെ ശരീരത്തോട് തോന്നിയ കാമം വരെ ഉണങ്ങാത്ത മുറിവുകളാണ്.
ഒരു യാത്രയ്ക്ക്ക് നീ തയാറെടുക്കണം, ആ യാത്രയിൽ ചെയ്‌ത തെറ്റുകളെ ന്യായീകരിക്കാൻ ശ്രമിക്കണം.
പക്ഷെ അതെല്ലാം ന്യായീകരിക്കപെടേണ്ടതാണോ?
അല്ലെന്നുള്ള തിരിച്ചറിവുണ്ടാകുമ്പോൾ യാത്രയുടെ അവസാനനാൾ കുറിക്കണം. 
തെറ്റുകൾ സ്വന്തം മനസ്സിനോട് ഏറ്റുപറഞ്ഞ് പശ്ചാത്തപിച് മാപ്പ് പറയണം.

ഓർമകളിൽ ചിതലരിച്ചവയും; ഓർമകളിൽ തങ്ങി നിൽക്കാതെ കുത്തൊഴുക്കിൽപെട്ട് നഷ്ടപെട്ടുപോയവയും തിരഞ്ഞു കണ്ടെത്തണം, മുന്നോട്ടുള്ള യാത്രയിൽ അവയെ കൂടെ കൂട്ടണം, മനസ്സിന്റെ കോണുകളിൽ നിന്നും നഷ്ടപെട്ടു പോയ ബാല്യവും, കൌമാരവും, കൂടപിറപ്പുകളുടെ സ്നേഹവും, സൌഹൃധങ്ങളും മനസ്സിലേക്ക് തിരിച്ചു കൊണ്ട് വരണം, നിന്നെ നീയാവാൻ കാത്തിരുന്ന മനസ്സുകളെ വീണ്ടും ഒർത്തെടുക്കണം.

ജന്മം മുതൽ യാത്രയുടെ അവസാനം വരെ തട്ടി മുറിവേൽപ്പിച്ച കരിങ്കൽ പാറകളെയും , മുറിവുണക്കിയ പച്ച മരുന്നുകളെയും തരംതിരിച് മാറ്റി നിർത്തണം. നീ എന്തായിരുന്നു എന്ന്, നിന്റെ കാപട്യങ്ങൾ എവിടെയായിരുന്നു എന്ന് നിനക്ക് ഭോധ്യമുണ്ടാവണം.

യാത്രയ്ക്കൊടുവിൽ -
സ്ത്രീയുടെ ശരീരത്തിന്റെ സഹായമില്ലാതെ മറ്റൊരു മനുഷ്യൻ ജന്മമെടുക്കണം, മലകളെയും പൂക്കളെയും മുറിവുണക്കിയ പച്ച മരുന്നുകളെയും നീ സ്നേഹിക്കണം, അവയ്ക്‌ തണലാവണം.
മിഥ്യയായ ആകാശത്തെയും മുറിവേൽപ്പിച്ച കരിങ്കൽ പാറകളെയും ആ കണ്ണുകളിൽ നിന്നും അകറ്റി നിർത്തണം.
യാത്രയവസാനിപ്പിച് ഈ മണ്ണിലേക്ക് വീണ്ടും തിരിച്ചു വരിക; നീ കണ്ടെത്തിയ നിന്നെ ഭ്രമണം ചെയ്യുന്ന മറ്റുള്ളവർക്ക് വേണ്ടി.

വർത്തമാനം

അരണ്ട വെളിച്ചം, മാർട്ടിൻ ഗാരിക്സിന്റെ ഡിജെ മ്യുസിക്, അപ്ഡേറ്റ് ചെയ്യാത്ത ഫേസ് ബുക്ക് വാൾ, എല്ലാം എഴുതാനുള്ള എന്റെ ആന്ധരിക തൃഷ്ണയെ വലിച്ചു പുറത്തേക്കിടുന്നു.

അവളുടെ മടിയിൽ നിന്നും എഴുനേറ്റ് ലാപ്പുമായി ഫ്ലാറ്റിന്റെ വരാന്തയിൽ ഒരു ചാര് കസേരയിട്ട് നഗരത്തിലെ വ്യത്യസ്ത നിറങ്ങളിൽ പരന്നുകിടക്കുന്ന വെളിച്ചം നോക്കി കുറെ സമയം ഇരിന്നു,
തലച്ചോറിൽ തങ്ങി കിടക്കുന്ന ക്ഷോഭിക്കുന്ന നുണകളെ എനിക്ക് ന്യായീകരിക്കണമായിരുന്നു,ചെയ്യുന്നതൊക്കെ ശെരി ആണെന്ന് എനിക്ക് എന്നെ ഭോധിപ്പിക്കണമായിരുന്നു, അത് കൊണ്ട്  എഴുതണം, പക്ഷെ എന്തെഴുതും?
എല്ലാവർക്കും, എന്റെ സത്യങ്ങളെകാളും ഇഷ്ടം എന്റെ നുണകളോടാണ്, അവൾക്കു പോലും.

ഹാങ്ങോവറിൽ തികട്ടി വരുന്ന രണ്ടു ദിവസത്തെ ഓർമ്മകൾ,
എല്ലാം കൊണ്ടും ദരിദ്രനായ ഞാൻ ജീവിക്കുന്ന രീതി, എന്റെ ചുറ്റുപാടുകൾ, നാട്ടിലെ ആർക്കും വേണ്ടാത്ത ഗ്രിഹാതുരത്വ ഓർമ്മകൾ...  ഒന്നും മനസ്സിലേക്ക് വരുന്നില്ല, ചാര് കസേരയിൽ കാല് മുകളിലേക്ക് കയറ്റി വച് ഒരു സിഗ്രട്ട് ആഞ്ഞു പുകച്ചു.

അവളുടെ മുന്നിൽ ഞാനൊരു എഴുതുകാരൻ ആയി മാറാൻ ശ്രമിക്കുകയാണ്.
ഭൂതം ഇനി വേണ്ട, വർത്തമാനം തന്നെ ആവാം, പക്ഷെ എവിടെ തുടങ്ങും?
എന്തായാലും ഞാനൊരു പകൽ മാന്യൻ അല്ലെ, എല്ലാം അങ്ങനെ പുറത്തു പറയാൻ പറ്റുമോ,

ലാപ്‌ടോപ്‌ താഴെ വച്ചു,
മതി, ആന്ധരികത്രിഷ്ണയോടു പോയ്‌ നാളെ വരാൻ പറഞ്ഞു.
അവളുടെ ശരീരത്തെ ഞാൻ സ്വന്തമാക്കി,
ഞാൻ അവളെ നെഞ്ചോടു ചേർത്ത് പരിരംബനം ചെയ്തുകൊണ്ട് എന്റെ സ്നേഹം പ്രകടിപ്പിച്ചു,
അവളുടെ കണ്ണുകൾ നിറഞ്ഞുനിൽക്കുന്നു, സിന്ദൂരം വീണ ചുണ്ടുകൾ കമ്പനം ചെയ്യുന്നു, ആ നനഞ്ഞ മുടികൾ ഞാൻ എന്റെ മുഖത്തോട് ചേർത്ത് വച്ചു, വിയർപ്പിന്റെ മധുരം നുണഞ്ഞു, മയിലാഞ്ചി പുരട്ടിയ അവളുടെ വിരലുകൾ എന്റെ ശരീരം മുഴുവൻ  നൃത്തം ചെയ്യാൻ തുടങ്ങി,

എന്നെ പോലെ മുഷിഞ്ഞ ചാര നിറമായിരുന്നില്ല അവളുടെ ശരീരത്തിന്, മനുഷ്യകുലാരംഭത്തിന്റെ പരിച്ഛേദമായി മാത്രം കാണാൻ കഴിഞ്ഞേക്കാവുന്ന മഞ്ഞു കട്ട പോലെ തണുത്തുറഞ്ഞ ആ ശരീരം കുറെ സമയം നെഞ്ചോടു ചേർത്ത് വച്ചു, എന്റെ വാക്കുകൾ അവളെ മുറിവേൽപ്പിക്കും ഞാൻ വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിച്ചു,
അവളുടെ കണ്ണുകൾ ചുവന്നു, ആ കണ്ണീർ എന്റെ ചുണ്ടുകളിലേക്ക് വീണു നെറ്റിയിലെ സിന്ദൂരത്തിനു താഴെ ഞാൻ ചുംബിച്ചു, എന്റെ ചുണ്ടുകളിൽ ഒട്ടിയ സിന്ദൂരത്തിന്റെ മധുരം ഞാൻ അവൾക്ക് അറിയിച്ചു!

കാലഹരണപെട്ട് പോയ പ്രണയം പോലെ ഈ നിമിഷങ്ങളും മാറും എന്ന് എനിക്കറിയാമായിരുന്നു.

ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു, സ്ത്രീ അപലയും  ചപലയുമാണ്,  പക്ഷെ അതവൾക്ക് സമ്മതിച്ചു തരാൻ കഴിഞ്ഞില്ല, അവൾ വാദിച്ചു,
പക്ഷെ ആ ചുണ്ടുകൾ പതുക്കെ എന്റെ ചുണ്ടുകളുമായ് മുട്ടിച്ചപ്പോൾ അവളുടെ വാദം നിന്നു. എന്റെ ബുദ്ധിജീവി പ്രതിച്ചായ കളയാൻ എനിക്ക് തോന്നിയില്ല. സ്ത്രീ അപലയും  ചപലയും തന്നെയാണ്, ഞാൻ അവളെ വിശ്വസിപ്പിച്ചു.
പക്ഷെ എന്റെ ഡയറിയിൽ ഉള്ള ഓരോ നിമിഷവും ഇവളുടെ വാക്കുകളും സ്വപ്ന ദർശനങ്ങളും മാത്രമാണ്, എന്റെ ഡയറിയിൽ ഇടം നേടിയ ആദ്യ സ്ത്രീ!

ഇരുണ്ട മുറിയുടെ വാതിൽപടികൾ പിന്നിടാൻ അവൾ ശ്രമിച്ചു പക്ഷെ ഈ ഒരു രാത്രി അവളെ തനിച്ചു വിടാൻ എനിക്ക് തോന്നിയില്ല,
അവളുടെ സാന്നിധ്യം എപ്പോഴും എന്നെ എഴുതാൻ പ്രേരിപ്പിച്ചു, ഞാനും അവളും കിടക്കയിൽ ചേർന്നിരുന്നു, എന്റെ വിരലുകൾ വീണ്ടും അവളുടെ കഴുത്തിലേക്ക്‌ പതിയെ നടന്നു, അവളുടെ ഹൃദയത്തിൽ സത്യത്തിന്റെയും വിശ്വാസത്തിന്റെയും കണികകൾ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന ശബ്ദം ഞാൻ കേട്ടു

നാലുവാതിൽ പടികൾ

അലക്കാൻ തോട്ടിൻ കരയിലേക്ക് ബക്കറ്റും തുണികളുമായി പോകുന്ന അമ്മയുടെ കൂടെ ഇറങ്ങാൻ വാശി പിടിച്ചത് കൊണ്ടാണ് അവനെ കാണാതെ പുറത്തേക്കിറങ്ങി അമ്മ വാതിലടക്കാൻ ശ്രമിച്ചത്, പക്ഷെ, നാല് കതകുള്ള അടുക്കള വാതിലിന്റെ കട്ടില പടിയിൽ വിരൽ ഇറുങ്ങി ചതഞ്ഞപ്പോൾ ഉയർന്ന ശബ്ദത്തിനു അവനെക്കളും ഭാരമുണ്ടായിരുന്നു, അല്ലെങ്കിലും വേദന കൊണ്ട് പുളയുന്ന ശബ്ദത്തിനു ഗാംബീര്യം കൂടും.
അവൻ കരയുന്ന ശബ്ദം കേട്ടാൽ അടുത്ത് വന്ന ആശ്വസിപ്പിക്കുവാൻ അന്ന് ഒരുപാടാളുകൾ ചുറ്റുമുണ്ടായിരുന്നു, അതുകൊണ്ടാണല്ലോ വിളക്കുകൾ തുടച്ചു കൊണ്ടിരിക്കുന്നതിനിടെ അമ്മൂമ്മയും, താടിയും മുടിയും കണ്ണാടിയിൽ നോക്കി വൃത്തിയാക്കുന്നതിനിടെ ഇളയച്ചനും ഓടി വന്നത്.
ഒടുക്കം കയിലുണ്ടായിരുന്ന വിളക്കുതിരിയെടുത് അമ്മൂമ്മ ചോരപാടുകൾ തുടച്ചു കളഞ്ഞ് വിരലിൽ ചോര പോടിയാതിരിക്കാൻ മുറ്റത്തെ തുളസി ചതച് മറ്റൊരു തുണികൊണ്ട് അമർത്തി കെട്ടി തന്നു.
അപ്പോഴും അവനു തോട്ടിൻ വക്കതെക്കൊടാനുള്ള തിരക്കായിരുന്നു, പീടികയിലേക്ക് ഇറങ്ങാൻ നിന്ന ഇളയച്ചൻ തോട്ടിൻ വക്കത് വരെ അവനെ കൊണ്ട് ചെന്നാകി, ആഗ്രഹങ്ങളെ ഒരിക്കലും നിയന്ത്രിച് നിർത്തരുത് എന്നുമാത്രമേ അന്ന് മുഖത്ത് നോക്കി ഇളയച്ചൻ പറഞ്ഞിരുന്നുള്ളൂ.

അമ്മ തോട്ടിലെ വെള്ളത്തിൽ തുണികൾ ഓരോന്നായ് എടുതലക്കാൻ തുടങ്ങിയപ്പോഴേക്കും; കമ്മ്യൂണിസ്റ്റ് പച്ചയെ നീളമുള്ള ഒരു വടികൊണ്ട്  തേജോ വധം ചെയ്തും, കാഞ്ഞിരത്തിന്റെ കായ പിറക്കി വെള്ളത്തിലേക്ക് എറിഞ്ഞും , അവൻ മറ്റ് എന്തിലോക്കെയോ മുഴുങ്ങി സമയം കളഞ്ഞു കൊണ്ടിരുന്നു.
തോട്ടിൻ കരയിലേക്കടിക്കുന്ന പാലപ്പൂക്കളുടെ സുഖന്ധവും, ചുറ്റുകാവിൽ നിന്ന് വരുന്ന ചന്ദന തിരികളുടെ സുഖന്ധവും എല്ലാം ആസ്വദിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ -
മുടന്തിയായ ഒരു സ്ത്രീ ബക്കറ്റും തുണിയുമായ് വരുന്നത് അവൻ ശ്രദ്ധിച്ചു, കൂടെ ബസ്മകുറി തൊട്ട് കുളിച് സുന്ദരിയായ ഒരു പെണ്‍കുട്ടിയും,
ആ സ്ത്രീയുടെ കയ് പിടിച് എന്തൊക്കയോ സംസാരിച്ചു കൊണ്ടാണ് അവർ വരുന്നത്, ആ സ്ത്രീ തോട്ടിലേക്ക് തുണികളുമായി ഇറങ്ങിയ സമയം ഉടുപ്പ് ഒതുക്കി അവൾ അതിനടുത്തുള്ള ഒരു കല്ലിന്റെ മേൽ ഇരിന്നു.
അവളുടെ കവിൾ തടങ്ങളും, വെളിച്ചെണ്ണയുടെ മണം തെറിക്കുന്ന പിണഞ്ഞു കെട്ടിയ മുന്നിലേക്കിട്ട കാർകൂന്തലിന്റെ ചാരുതയും നോക്കി എത്ര സമയം ശ്വാസം വിടാതെ നിന്ന് എന്ന് അവനു പോലും ഇന്ന് ഓർമയില്ല. തോട്ടിൻ വക്കത് വിരിഞ്ഞ തൊട്ടാവാടി പൂക്കൾ പോലും ആരും തൊടാതെ തന്നെ അവളുടെ വശ്യതയുള്ള നോട്ടത്തിനു മുന്നിൽ താഴ്ന്നു കൊടുത്തു.

പക്വതയുള്ള ഒരു സുന്ദരിയെ അവൻ കാണുന്നത് ആദ്യമായാണ്, പിന്നീട് ദാംബത്യതിലെക്ക് കടന്നു വരാനുള്ള സ്ത്രീ രൂപത്തെ കുറിച് ചിന്തിക്കുമ്പോഴൊക്കെ മുന്നിലേക്ക് പിഴഞ്ഞിട്ട കറുത്ത കൂന്തലും എന്തിനെയും ക്ഷമയോടെ കാത്തിരിക്കാനുമുള്ള ആ സുന്ദരിയുടെ മുഖമായിരുന്നു അവന്റെ മനസ്സ് വരച്ചത്.

പിന്നീടെപ്പോഴോ,
ഏതോ നഗരത്തിന്റെ കുടക്കീഴിൽ ചെന്ന് പെട്ടത് മുതൽ ആ രൂപം പാടെ മായ്ച്ചു കളഞ്ഞു കാണണം. അതുകൊണ്ടല്ലേ അവന്റെ മനസ്സിൽ ഏതു പെരുവഴിയിൽ വച്ചും തന്റെ പുരുഷനെ കെട്ടിപിടിച്ച് ചുംബിക്കാൻ ധയിര്യം കാണിക്കുന്ന , ആൾക്കൂട്ടങ്ങളെ ഭയന്നു വിറയ്ക്കാത, കൂടെ ഇരുന്ന് മദ്യം സേവിക്കുന്ന അൽപ്പ വസ്ത്ര ധാരിയായ ഈ നൂറ്റാണ്ടിന്റെ  സ്ത്രീ രൂപത്തെ കുറിച്ച് അവൻ ചിന്തിച്ചത് അല്ലെങ്കിൽ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
കാരണം തോടുകളും, വിളക്കുതിരികളും, ചെളി പുരണ്ട് മഴ നനഞ്ഞ ഓർമകളും അവനിന്ന് അന്യമാണ്. വേദന വന്നാൽ കൂടി ഒന്നുറക്കെ അവനിന്ന് കരയാറില്ല. ചുറ്റും ഓടിവരാറുള്ള ആരുടേയും നിഴലു പോലും അവന്റെ ഓർമകളിൽ ഇന്നില്ല.
ആ വലിയ ലോകം അവനു നഷ്ടപെട്ടു, സിരകളിൽ രതികൾ നിറച്, മദ്യം അരങ്ങു തകർക്കുന്ന വേദികളിൽ നിന്നും അവന്റെ പര്യടനം തുടർന്ന് കൊണ്ടിരിക്കുന്നു.

ശരീരം നഷ്ടപെട്ടോരാത്മാവ് പോലെ!

ചുംബനം

ജോലി ഭാരത്താൽ വീർപ്പ് മുട്ടി നില്ക്കുന്ന ആ രാത്രിയിലാണ് അവൾ പബിലെക്കുള്ള ടികറ്റുമായി അവന്റെ റൂമിലേക്ക് ചെന്നത്, അവളുടെ കൂടെ ചെല്ലുംബോൾ മാത്രം കിട്ടുന്ന ചില സന്തോഷങ്ങൾ ഉള്ളത് കൊണ്ടാവണം അവൻ അവളുടെ കൂടെ ഇറങ്ങിയതും.
ഒടുക്കം പബിലെ തിരക്കും വൃത്തികെട്ട പല കാഴ്ചകളും വീണ്ടും അവനെ വീർപ്പ് മുട്ടിച്ചു, 'കാശ് മുടക്കിയത് എല്ലാം മറന്നു ആഗോഷിക്കനല്ലേ' എന്നും പറഞ്ഞ് കയിലുള്ള ആ പുക അവൾ അവന്റെ നേർക്ക്‌ നീട്ടി, ഒരിക്കൽ ഒഴിവാക്കിയ ആ ലഹരി; ഈ സമയത്ത് എല്ലാം മറന്ന് കിട്ടാൻ എളുപ്പ വഴി ഇതാണ് എന്ന് അവനും തോന്നി കാണണം.

പിറകിൽ കേൾക്കുന്ന ആവേശത്തിന്റെ സംഗീതത്തിനു പോലും തരാൻ പറ്റാത്ത ഊർജം അവന്റെ സിരകളിലേക്ക് കടന്നു ചെന്നത് കൊണ്ടാവാം പിന്നീട് അങ്ങൊട്ട് കുറച്ചു സമയത്തേക്ക് നടന്ന ചില സംഭവങ്ങൾ ഒഴിച് മറ്റൊന്നും ഓർത്തെടുക്കാൻ പറ്റാത്തത്.
പക്ഷെ, തളർന്നു ഏതോ ഒരു മൂലയിൽ ഇരിക്കുമ്പോൾ അമർത്തി അവന്റെ ചുണ്ടിൽ അവൾ ചുംബിച്ചതും, ആ ചുംബനത്തിന്റെ ഉപ്പു രസവും അവൻ ഇന്ന് ഓർക്കുന്നുണ്ട്,
അവളുടെ കണ്ണിൽ നിന്നും ഇടതടവില്ലാതെ വീണു കൊണ്ടിരിക്കുന്ന കണ്ണീരിന്റെ ഉപ്പ് രസം.
ആ കണ്ണീരിന്റെ കാരണങ്ങൾ തിരക്കാതെ അവൻ അവളെ അമർത്തി ചുംബിച്ചു, ചുംബിച്ചു കൊണ്ടേയിരുന്നു

കരീംക്ക

ഞ് എന്ത് കനവാണ്ട  കാണണ്?
'ഒന്നുല്ല കരീംക്ക'

ശേ, ഇന്റെ പ്രായം കയ്ഞ്ഞല്ലേ നമ്മ വന്നത് ഞി പറാന്ന്.

'കനവൊന്നുഅല്ല കരീംക്ക ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചിരുന്നത.'

കനവോന്നും ഇല്ലാഞ്ഞിട്ടാണ ഞി അമ്മാവൻ മരിചൂന്നും പറഞ്ഞ് ക്ലാസ്സിന്ന് ഇറങ്ങി, സിമന്റിലും മണ്ണിലും പെരങ്ങി ഇ പൊരി വെയിലത് ഇങ്ങനെ മലർന്ന് കിടക്കണത്.

'അത്... കൊറേ പ്രശ്നങ്ങളുണ്ട് കരീംക്ക അതൊന്നും ഇങ്ങക്ക് മനസിലാവുല.'

ഞി പറ ഞമ്മക്ക് മനസിലാവുഒ ന്ന് നോക്കാലോ.

'എനിക്ക് ഇ കോളേജ് പഠിത്തം പൂർത്തിയാക്കാൻ പറ്റുംന്ന് തോന്നണില്ല കരീംക്ക. അച്ഛൻ ഇപ്പൊ പണിക്കൊന്നും പോന്നില്ല അമ്മയുടെ പണ്ടങ്ങൾ തേച്ചും സഹകരണ ബാങ്കില, ഉള്ള വീടും സ്ഥലവും ആണേൽ ജില്ലാ ബാങ്ക് കാരുടെ കയിലും. താഴെ രണ്ടെണ്ണം ഉണ്ട്, അവറ്റകൾ നന്നായി പഠിക്കണമെങ്കിൽ  എന്റെ പഠിത്തം വേണ്ടാന്നു വെച് നല്ല കൂലി കിട്ടണ പണിക്കും ഇറങ്ങേണ്ടി വരും. ഞ്ഞിങ്ങളെ പോലെയല്ല കരീംക്ക മ്മളെ വീട്ടിലെ സ്ഥിതി. '

ഇന്ക്ക് മ്മളെ പോരെലെ സ്ഥിതി എന്തേലും അറിയോ?
പതിനാലാം ബയസ്സിൽ ബാപ്പ മയതായപ്പോ  ഇ സിമന്റും മണലും പെരങ്ങാൻ തുടങ്ങ്യോന മ്മള് , ഇപ്പൊ അമ്പതന്ജ് ആയി. അന്നേരം കണ്ട കിനാക്കളെല്ലാം ബാപ്പെടെ മയ്യത്തിന്റെ കൂടെ മൂടി. പടച്ചോൻ എന്നേം നേരത്തെ അങ്ങ് ബിളിച്ചാ മതിയായിന്. ഇൻഷ അള്ളാ.'

കരീംക്ക അപ്പൊ പഠിക്കാനൊന്നും പോയില്ലേ?

നാല്  ഇത്താത്ത മാരായിരുന്നു, ഇളയ അയിറ്റിങ്ങൾ  മൂന്നും. നാലിനെം കെട്ടിച്ചയച്, അവരൊക്കെ അങ്ങ് ദുബായില പുയ്യാപ്പിളമാരുടെ കൂടെ.
ഇളയ രണ്ടെണ്ണം നല്ല പഠിപ്പൊക്കെ കയ്ഞ് സ്വത്തുള്ള പോരെന്നു തന്നെ നിക്കാഹ് കയ്ച്ചപ്പോ അവരുടെ ബീവിമാർക്ക് ഓടിട്ട പോരെ കൂടാൻ ആവുലന്നും പറഞ്ഞ രണ്ടു പേരും ബീവിമാരുടെ പോരെലെക്ക് താമസം മാറി. പിന്നെ ഇ സിമന്റ് പണിക്കാരന്റെ അനിയന്മാരാണെന്ന് പറയാനും ഇപ്പൊ അവർക്ക് മടി കാണും.

'അപ്പൊ ഇളയ ഒരാളുണ്ടല്ലേ കൂടെ?'
അവനു നടക്കാനും ഓടാനും ഒന്നും പറ്റുല, അഞ്ചാം ബയസ്സിലെ തളർവാദം പിടിച്ചത. മയത്ത്  പോലെ കട്ടിലിൽ കെടപ്പ, മൂത്രം ഒഴിക്കണേൽ പോലും ഞാൻ അടുത്ത് ബേണം.

'അപ്പൊ ഇക്ക കല്ല്യാണം കയ്ചില്ലേ?'

നന്നായി,
ഇതാതമാരുടെ നിക്കാഹിന്റെ കടം വരെ വീടീല , ഇളയ രണ്ടെണ്ണവും പഠിച്ച കടവും ഇപ്പൊ എന്റെ തലേല. കിട്ടുന്നത് ഇതൊക്കെ അടക്കാൻ ഈട തികയുന്നില്ല അപ്പഴ.

'ഇക്കാക്ക് ബെശ്മോന്നുല്ലേ?'

എന്തിന്?, പടച്ചോൻ മ്മളെ അയച്ചത്  കൂടെ പിറപ്പുകളെ നന്നാക്കാന, സ്വയം ജീവിക്കാൻ അല്ലാലോ. ഞാൻ അത്രേ കരുതീട്ടുള്ളൂ, പടച്ചോന് പോലും ഇഷ്ടല്ലാതൊരു ജന്മം.
എന്നാലും രാഗവേട്ടൻ തൂങ്ങിയ മാവ് കാണുമ്പോ ഇടയ്ക്ക് മ്മളൊന്നു  പതറും, അപ്പൊ കിടപ്പിലായ സുബയറിനെ ഓർമ വരും, മ്മ്ളല്ലാതെ ബേറെ ആരാ ഓന്.

'കരീംക്ക?'
ഉം..
പണി തൊടങ്ങണ്ടേ.

ചില ജീവിതങ്ങൾ അങ്ങനാണ്, ആർക്കും തിരിച്ചറിയാൻ പോലും പറ്റില്ല. സ്നേഹം അത് അനുഭവിച് തന്നെ അറിയണം. അനുഭവിച്ചതിനു ശേഷം വലിച്ചെറിയപെടുന്ന ജീവിതങ്ങളെ കാണുമ്പോൾ ഇപ്പൊ നെഞ്ജിന്നൊരു പിടച്ചില. 

ഗ്രിഹാതുരത്വവും മൂന്നാംകിട പുരോഗമനവും

കർക്കിടത്തിൽ മാനം മുഴുവൻ പെയ്തിറങ്ങുമ്പോൾ കുറ്റ്യാര പടിലിരുന്നു വിളിച് പറയും,
"ചെക്കാ പോയ്‌ ഒരു വെത്തില വാങ്ങി വാടാ, പൊടിക്ക് പോലും ഒന്നും എടുക്കാനില്ല."

ഇ മഴയത്തോ, ഇപ്പൊ പോയ പനി വരും അമ്മമ്മേ
ബബിൾക്കം വാങ്ങാൻ പൈശ തരുഒ? എന്നാ ഞാൻ പോവാ, അനിയൻ ഓടി വന്ന് ചോദിക്കും.

ആ, നീ രണ്ട് ബബിൾക്കം വാങ്ങിക്കോ, അച്ചച്ചന്റെ കട്ടിലിന്ടടിയിൽ പഴയ വളയൻകാല് കൊട ഉണ്ടാവും അതെടുതോ, എന്നിട്ട് പെട്ടന്ന് പോയിറ്റ് വാ.

'എന്നാ രണ്ട് കഷണം സോപ്പ് വാങ്ങിക്കോ, ഒരുജാലയും.' അമ്മ അടുക്കളയിൽ നിന്നും ഓടി വന്ന് കൊണ്ട്.

അപ്പൊ പൈസയോ?
അച്ഛന്റെ പേരില് എഴുതാൻ പറഞ്ഞാ മതി.

ഓട്ട വീണ ചുവന്ന പിടിയുള്ള വളയൻകാല് കൊടയും പിടിച്ച് കുടുക്കില്ലാത്ത കുപ്പായവും ഇട്ട് അനിയന്റെ തോളത് കയും വച്ച് വീട്ടിന്ന് ഇറങ്ങും.
കുത്തനെ ഒലിച്ചു പോകുന്ന വെള്ളത്തിൽ ചെരുപ്പ് ഒഴുക്കി വിട്ട് അതിന്റെ പിറകെ ഓടി, ആ കുടയിൽ നിന്നും രണ്ടാളും മാറും, പിന്നെ കുട വീശി ഇല്ലി മുകളിലോട്ടും താഴോട്ടും ഓടിച്ചു വച്ച തോട്ടിലെ ഒഴുകുന്ന വെള്ളം കുടകൊണ്ട്‌ തേവാൻ തുടങ്ങും. അങ്ങനെ പീടികയുടെ മിന്നിൽ വിറച്ചു നിന്ന് കൊണ്ട് അമ്മമ്മയ്ക്ക് വേണ്ടി വെതിലയും, അമ്മയ്ക്ക് വേണ്ടി രണ്ട് കഷണം അലക്കുന്ന സോപ്പും ഉജാലയും വാങ്ങി അരക്കിറക്കും.

പിന്നെ വീട്ടിൽ എത്തുംബോൾ ഏതെങ്കിലും ഒരാള് കരയുന്നുണ്ടാവും, എന്നാലും ഒരേ കൊടയിൽ കൂടിക്കൊണ്ട് തോളത് കയും കെട്ടി കൊണ്ടായിരിക്കും.

ഇന്ന് കാലം മാറി, രീതികളും, ചെറിയ പ്രായത്തിൽ തന്നെ പണത്തിനു വേണ്ടി നാടിനെ അന്യമാക്കി യാത്രയാവും. ചെന്നെത്തുന്നത് പ്രവാസമൊ അല്ലെങ്കിൽ മറ്റേതെങ്കിലും മെട്രോ നഗരങ്ങളും ആയിരിക്കും. പേരിനു ഇടയ്ക്കുള്ള നാട്ടിലേക്ക് വരും, ആരെയൊക്കെയോ ഭോധ്യപെടുതാൻ ഗ്രിഹാതുരത്വം അയവിറക്കും.

ഒടുക്കം പെണ്ണും കെട്ടി ഭാര്യയെ കൂട്ടി ആ നഗരത്തിലെ ശ്വാസം വലിക്കാൻ കൂടി സൌകര്യമില്ലാത്ത ചെറിയ ഒറ്റമുറി വീട്ടിലേക്ക് താമസം മാറും, ഭാര്യ ഗർഭിണിയാവുമ്പോൾ നാട്ടിൽ അമ്മയെ വിളിച് എന്നും ഇല്ലാത്തതിനെകാളും നന്നായി സ്നേഹം വാരിക്കോരി കൊടുക്കും, ഭാര്യ പ്രസവിക്കാനുള്ള ഗട്ടം  ആയി എന്ന് തോന്നിയാൽ അമ്മയെയും നാടുകടത്തി കൊണ്ട് വരും.
അങ്ങനെ ആ കുഞ്ഞ് അവിടെ വളരും, മണ്ണിനെ അറിയാതെ, മഴയെ അറിയാതെ.

കുഞ്ഞുങ്ങളെ വെറുതെ വിടുക, അവർ മണ്ണിൽ ചവിട്ടി നടക്കട്ടെ, മഴയെ അറിയട്ടെ. വീട്ടിന്റെ പിറകിൽ നിന്നും കൂവുന്ന പൂവൻ കോഴികളുടെ കൂടെ ഓടട്ടെ, അവർ ജീവിക്കട്ടെ ഞങ്ങളെ പോലെ തന്നെ.
അതിനിടയിൽ മൂന്നാം കിട കൊച്ചമ്മമാരുടെ ഇടയിൽ മാത്രം കണ്ടിരുന്ന  പുരോഗോമന വാദം എന്തിനാണ്.

ഓണം

ഫ്ലാറ്റിന്റെ താഴെയുള്ള മലയാളികളൊക്കെ ഇന്നലെ പൂക്കൾ വാങ്ങി കൊണ്ട് വച്ചിട്ടുണ്ട്, തിരക്ക് കാരണം വാങ്ങാൻ പറ്റിയില്ല ഏതായാലും അവളെയും കൂട്ടി ഇന്ന് മാർക്കറ്റിലെക്ക് ഇറങ്ങാം, ഓണമായിട്ട് ഒരു പൂക്കളം പോലും ഇട്ടില്ലേൽ...എന്നൊക്കെ ചിന്തിച്ചു കൊണ്ട് നേരെ ഫ്ലാറ്റിലേക്ക് ചെന്നു.
ഐ പാഡിൽ എന്തൊക്കെയോ കാര്യാമായ്  നോക്കുകയായിരുന്നു പ്രിയതമ.

വേഗം തയാറാവു നമുക്ക് പൂക്കളും പച്ചക്കറിയും വാങ്ങാൻ പോവാം.

'എന്തിനു? ഇവിടെയുള്ള മലയാളി അസോസിയേഷൻ നടത്തുന്ന പൂക്കള മത്സരത്തിനു ഞാനും പേര് കൊടുത്തിട്ടുണ്ട്, അതുകൊണ്ട് പൂക്കളം ഞങ്ങൾ ഒരുക്കിയാൽ ശെരിയാവില്ല.' പ്രിയതമയുടെ മറുപടി.

പൂക്കൾ വാങ്ങാതെ നീ എന്തിനാ പേര് കൊടുത്തെ?

ഐ പാടുമായി മുന്നിൽ വന്നു കൊണ്ട് കുറേ ഓപ്ഷനിൽ ഉള്ള പൂക്കളം കാണിച്ചു തന്നിട്ട് പറഞ്ഞു, ഇതിൽ ഏതു വേണം എന്ന് സെലക്ട്‌ ചെയ്‌താൽ മാത്രം മതി, നാളെ അവർ ഇവിടെ കൊണ്ട് വന്നു ഇട്ടു തരും.

എന്നാലും ഓണത്തിന് നമ്മൾ തയാറാക്കുന്ന പൂക്കളവും, വില കൊടുത്തു വാങ്ങുന്ന പൂക്കളവും ഒരു പോലെ ആണോ? എന്ത് രസം ഉണ്ടാവും രാവിലെ എഴുനേറ്റ്  പൂക്കളം ഒക്കെ ഇട്ട്, സ്വന്തമായി പാചകം ചെയ്ത് ഓണം ആഘോഷിച്ചാൽ.

ഏയ്‌ മനുഷ്യ, ഫ്ലാറ്റിലെ മത്സരത്തിൽ  വിജയിക്കണമെങ്കിൽ ഇങ്ങനെ ചെയുന്നത ഭുദ്ധി, പിന്നെ ഇങ്ങക്ക് പൂക്കളം ഇടണം എന്നുണ്ടെൽ, നമുക്ക് അടുത്ത ഞായറാഴ്ച ഇടാലോ.. ഏതായാലും ഓണത്തിന് നമുക്ക് ഓർഡർ ചെയ്യം.
താഴത്തെ ഫ്ലാറ്റിലെ സുമിത നാളെ പൂക്കളത്തിന്റെ ഫോടോ ഫേസ്ബുകിൽ  ഇടും എന്നാ പറഞ്ഞെ, എനിക്കും ഇടണം അതിനു നല്ല പൂക്കളം തന്നെ വേണ്ടേ.
ഇങ്ങള് ഇതിന്ന്‌ വലിയ ഒന്ന് സെലക്ട്‌ ചെയ്തെ...

ശരിയാണ്, എന്നാൽ നീ ഏതായാലും ഓർഡർ  ചെയ്തോ.

പുത്തനുടുപ്പും, ചെങ്ങായിമാരുമായി എല്ലാ വീട്ടിലും കയറി ഇറങ്ങി ലോഹ്യം പറച്ചിലുമായി നേരം കൂട്ടി, കുടംബകാരോടും നാട്ടുകാരോടും ഒത്ത് ആഘോഷിചിരുന്ന ആ പഴയ ഓണക്കാലത്തെ ഓർമിച്ചു കൊണ്ട് അയാൾ അതിൽ നിന്നും വലിയൊരു പൂക്കളം പ്രിയതമയ്ക്ക് വേണ്ടി ഓർഡർ  ചെയ്തു.
*
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

മരണം

നീ പുക വലിക്കുന്ന ഫോട്ടോ ഞാൻ കണ്ടല്ലോ?
"അതിന് ഇപ്പൊ എന്താ?"
എന്തിനാ ഇങ്ങനെ നശിക്കുന്നെ കുട്ട്യേ...?
ഞാൻ മദ്യപിക്കും..പുകയും വലിക്കും... എനിക്ക് വേണ്ടത് അനുഭവങ്ങളാണ്,
അതിന് വേണ്ടി ഒരുപാട് യാത്രകൾ ചെയ്യും, മദ്യം തലച്ചോറിലേക്ക് വാരിയോഴിക്കും, പുകയെ മനസ്സിലേക്ക് കടത്തി വിട്ട് മറകൾ തീർക്കും.
പല ജീവിതങ്ങളിലേക്കും എതിനോക്കണമെങ്കിൽ മദ്യവും പുകയും ഇല്ലാതെ എങ്ങനെയാ മാഷെ.

എന്തിനാ ഇങ്ങനെയൊക്കെ കാട്ടണേ,  പെറ്റ തള്ളയെയും കഷ്ടപെട്ട് കുടുംബം നയിക്കുന്ന അച്ഛനെയും ഇങ്ങനെ കണ്ണീരു കുടിപ്പിക്കണോ.

'എന്റെ വേദനകൾ മനസിലാക്കാൻ ഇവിടെ ആരുമില്ല, അതുകൊണ്ട ഞാൻ ഇങ്ങനൊക്കെ ആയത്.'

ആദ്യം നീ പോയി പെറ്റ തള്ളയുടെ വേദന മനസിലാക്ക്, ആ കണ്ണീർ ഒന്ന് ഒപ്പി കൊടുക്കുകയെങ്കിലും ചെയ്യ്. അപ്പൊ നിന്റെ വേദനകളൊക്കെ ആരെങ്കിലും കാണും.
സ്വയം നശിക്കാൻ എളുപ്പാണ്, കൂടെ നിന്ന് വെടക്ക് കാട്ടി തരാനും ഇ പ്രായത്തിൽ ഒരുപാട് പേരുണ്ടാകും, എന്ന കയിൽ കാശില്ലെങ്കിലോ ഒരു പട്ടിക്കും വേണ്ടി വരുല, ഇത്രയേ എനിക്ക് പറയാനുള്ളൂ.

'എന്ന ശെരി മാഷെ, അങ്ങനെ ഒരു കാലം വന്നാൽ ഞാൻ മാഷെ ഓർക്കാം.'

മരണത്തെ എല്ലാവരും വെറുക്കുന്നു, എന്നാൽ മരണം കണ്ടവരാരും ജീവിതം എന്ന ഇ വൃത്തികെട്ട അവസ്ഥയിലേക്ക് കടന്നു വന്നിട്ടില്ല, അതിന് ഒരു കാരണമേ ഉള്ളു. "മരണം" അതിലും സുന്ദരമായ മറ്റൊന്നും അവരാരും ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.
അത് പോലെ സുന്ദരമായ എന്തോ ഒന്ന് ഇപ്പോൾ ദിവസവും ചെറുതായി എത്തി നോക്കുന്ന പോലൊരു തോന്നൽ, അതുകൊണ്ടാവണം ഓർത്തെടുക്കാൻ മറന്ന പലതും അനുഭവങ്ങളിലൂടെ ഓർമിപ്പിക്കുന്നത്.

ലഹരികൾ ഇനിമുതൽ വെറും ഓർമ്മകൾ മാത്രമാകുന്നു.