കരീംക്ക

ഞ് എന്ത് കനവാണ്ട  കാണണ്?
'ഒന്നുല്ല കരീംക്ക'

ശേ, ഇന്റെ പ്രായം കയ്ഞ്ഞല്ലേ നമ്മ വന്നത് ഞി പറാന്ന്.

'കനവൊന്നുഅല്ല കരീംക്ക ഞാൻ വെറുതെ ഓരോന്ന് ചിന്തിച്ചിരുന്നത.'

കനവോന്നും ഇല്ലാഞ്ഞിട്ടാണ ഞി അമ്മാവൻ മരിചൂന്നും പറഞ്ഞ് ക്ലാസ്സിന്ന് ഇറങ്ങി, സിമന്റിലും മണ്ണിലും പെരങ്ങി ഇ പൊരി വെയിലത് ഇങ്ങനെ മലർന്ന് കിടക്കണത്.

'അത്... കൊറേ പ്രശ്നങ്ങളുണ്ട് കരീംക്ക അതൊന്നും ഇങ്ങക്ക് മനസിലാവുല.'

ഞി പറ ഞമ്മക്ക് മനസിലാവുഒ ന്ന് നോക്കാലോ.

'എനിക്ക് ഇ കോളേജ് പഠിത്തം പൂർത്തിയാക്കാൻ പറ്റുംന്ന് തോന്നണില്ല കരീംക്ക. അച്ഛൻ ഇപ്പൊ പണിക്കൊന്നും പോന്നില്ല അമ്മയുടെ പണ്ടങ്ങൾ തേച്ചും സഹകരണ ബാങ്കില, ഉള്ള വീടും സ്ഥലവും ആണേൽ ജില്ലാ ബാങ്ക് കാരുടെ കയിലും. താഴെ രണ്ടെണ്ണം ഉണ്ട്, അവറ്റകൾ നന്നായി പഠിക്കണമെങ്കിൽ  എന്റെ പഠിത്തം വേണ്ടാന്നു വെച് നല്ല കൂലി കിട്ടണ പണിക്കും ഇറങ്ങേണ്ടി വരും. ഞ്ഞിങ്ങളെ പോലെയല്ല കരീംക്ക മ്മളെ വീട്ടിലെ സ്ഥിതി. '

ഇന്ക്ക് മ്മളെ പോരെലെ സ്ഥിതി എന്തേലും അറിയോ?
പതിനാലാം ബയസ്സിൽ ബാപ്പ മയതായപ്പോ  ഇ സിമന്റും മണലും പെരങ്ങാൻ തുടങ്ങ്യോന മ്മള് , ഇപ്പൊ അമ്പതന്ജ് ആയി. അന്നേരം കണ്ട കിനാക്കളെല്ലാം ബാപ്പെടെ മയ്യത്തിന്റെ കൂടെ മൂടി. പടച്ചോൻ എന്നേം നേരത്തെ അങ്ങ് ബിളിച്ചാ മതിയായിന്. ഇൻഷ അള്ളാ.'

കരീംക്ക അപ്പൊ പഠിക്കാനൊന്നും പോയില്ലേ?

നാല്  ഇത്താത്ത മാരായിരുന്നു, ഇളയ അയിറ്റിങ്ങൾ  മൂന്നും. നാലിനെം കെട്ടിച്ചയച്, അവരൊക്കെ അങ്ങ് ദുബായില പുയ്യാപ്പിളമാരുടെ കൂടെ.
ഇളയ രണ്ടെണ്ണം നല്ല പഠിപ്പൊക്കെ കയ്ഞ് സ്വത്തുള്ള പോരെന്നു തന്നെ നിക്കാഹ് കയ്ച്ചപ്പോ അവരുടെ ബീവിമാർക്ക് ഓടിട്ട പോരെ കൂടാൻ ആവുലന്നും പറഞ്ഞ രണ്ടു പേരും ബീവിമാരുടെ പോരെലെക്ക് താമസം മാറി. പിന്നെ ഇ സിമന്റ് പണിക്കാരന്റെ അനിയന്മാരാണെന്ന് പറയാനും ഇപ്പൊ അവർക്ക് മടി കാണും.

'അപ്പൊ ഇളയ ഒരാളുണ്ടല്ലേ കൂടെ?'
അവനു നടക്കാനും ഓടാനും ഒന്നും പറ്റുല, അഞ്ചാം ബയസ്സിലെ തളർവാദം പിടിച്ചത. മയത്ത്  പോലെ കട്ടിലിൽ കെടപ്പ, മൂത്രം ഒഴിക്കണേൽ പോലും ഞാൻ അടുത്ത് ബേണം.

'അപ്പൊ ഇക്ക കല്ല്യാണം കയ്ചില്ലേ?'

നന്നായി,
ഇതാതമാരുടെ നിക്കാഹിന്റെ കടം വരെ വീടീല , ഇളയ രണ്ടെണ്ണവും പഠിച്ച കടവും ഇപ്പൊ എന്റെ തലേല. കിട്ടുന്നത് ഇതൊക്കെ അടക്കാൻ ഈട തികയുന്നില്ല അപ്പഴ.

'ഇക്കാക്ക് ബെശ്മോന്നുല്ലേ?'

എന്തിന്?, പടച്ചോൻ മ്മളെ അയച്ചത്  കൂടെ പിറപ്പുകളെ നന്നാക്കാന, സ്വയം ജീവിക്കാൻ അല്ലാലോ. ഞാൻ അത്രേ കരുതീട്ടുള്ളൂ, പടച്ചോന് പോലും ഇഷ്ടല്ലാതൊരു ജന്മം.
എന്നാലും രാഗവേട്ടൻ തൂങ്ങിയ മാവ് കാണുമ്പോ ഇടയ്ക്ക് മ്മളൊന്നു  പതറും, അപ്പൊ കിടപ്പിലായ സുബയറിനെ ഓർമ വരും, മ്മ്ളല്ലാതെ ബേറെ ആരാ ഓന്.

'കരീംക്ക?'
ഉം..
പണി തൊടങ്ങണ്ടേ.

ചില ജീവിതങ്ങൾ അങ്ങനാണ്, ആർക്കും തിരിച്ചറിയാൻ പോലും പറ്റില്ല. സ്നേഹം അത് അനുഭവിച് തന്നെ അറിയണം. അനുഭവിച്ചതിനു ശേഷം വലിച്ചെറിയപെടുന്ന ജീവിതങ്ങളെ കാണുമ്പോൾ ഇപ്പൊ നെഞ്ജിന്നൊരു പിടച്ചില. 

ഗ്രിഹാതുരത്വവും മൂന്നാംകിട പുരോഗമനവും

കർക്കിടത്തിൽ മാനം മുഴുവൻ പെയ്തിറങ്ങുമ്പോൾ കുറ്റ്യാര പടിലിരുന്നു വിളിച് പറയും,
"ചെക്കാ പോയ്‌ ഒരു വെത്തില വാങ്ങി വാടാ, പൊടിക്ക് പോലും ഒന്നും എടുക്കാനില്ല."

ഇ മഴയത്തോ, ഇപ്പൊ പോയ പനി വരും അമ്മമ്മേ
ബബിൾക്കം വാങ്ങാൻ പൈശ തരുഒ? എന്നാ ഞാൻ പോവാ, അനിയൻ ഓടി വന്ന് ചോദിക്കും.

ആ, നീ രണ്ട് ബബിൾക്കം വാങ്ങിക്കോ, അച്ചച്ചന്റെ കട്ടിലിന്ടടിയിൽ പഴയ വളയൻകാല് കൊട ഉണ്ടാവും അതെടുതോ, എന്നിട്ട് പെട്ടന്ന് പോയിറ്റ് വാ.

'എന്നാ രണ്ട് കഷണം സോപ്പ് വാങ്ങിക്കോ, ഒരുജാലയും.' അമ്മ അടുക്കളയിൽ നിന്നും ഓടി വന്ന് കൊണ്ട്.

അപ്പൊ പൈസയോ?
അച്ഛന്റെ പേരില് എഴുതാൻ പറഞ്ഞാ മതി.

ഓട്ട വീണ ചുവന്ന പിടിയുള്ള വളയൻകാല് കൊടയും പിടിച്ച് കുടുക്കില്ലാത്ത കുപ്പായവും ഇട്ട് അനിയന്റെ തോളത് കയും വച്ച് വീട്ടിന്ന് ഇറങ്ങും.
കുത്തനെ ഒലിച്ചു പോകുന്ന വെള്ളത്തിൽ ചെരുപ്പ് ഒഴുക്കി വിട്ട് അതിന്റെ പിറകെ ഓടി, ആ കുടയിൽ നിന്നും രണ്ടാളും മാറും, പിന്നെ കുട വീശി ഇല്ലി മുകളിലോട്ടും താഴോട്ടും ഓടിച്ചു വച്ച തോട്ടിലെ ഒഴുകുന്ന വെള്ളം കുടകൊണ്ട്‌ തേവാൻ തുടങ്ങും. അങ്ങനെ പീടികയുടെ മിന്നിൽ വിറച്ചു നിന്ന് കൊണ്ട് അമ്മമ്മയ്ക്ക് വേണ്ടി വെതിലയും, അമ്മയ്ക്ക് വേണ്ടി രണ്ട് കഷണം അലക്കുന്ന സോപ്പും ഉജാലയും വാങ്ങി അരക്കിറക്കും.

പിന്നെ വീട്ടിൽ എത്തുംബോൾ ഏതെങ്കിലും ഒരാള് കരയുന്നുണ്ടാവും, എന്നാലും ഒരേ കൊടയിൽ കൂടിക്കൊണ്ട് തോളത് കയും കെട്ടി കൊണ്ടായിരിക്കും.

ഇന്ന് കാലം മാറി, രീതികളും, ചെറിയ പ്രായത്തിൽ തന്നെ പണത്തിനു വേണ്ടി നാടിനെ അന്യമാക്കി യാത്രയാവും. ചെന്നെത്തുന്നത് പ്രവാസമൊ അല്ലെങ്കിൽ മറ്റേതെങ്കിലും മെട്രോ നഗരങ്ങളും ആയിരിക്കും. പേരിനു ഇടയ്ക്കുള്ള നാട്ടിലേക്ക് വരും, ആരെയൊക്കെയോ ഭോധ്യപെടുതാൻ ഗ്രിഹാതുരത്വം അയവിറക്കും.

ഒടുക്കം പെണ്ണും കെട്ടി ഭാര്യയെ കൂട്ടി ആ നഗരത്തിലെ ശ്വാസം വലിക്കാൻ കൂടി സൌകര്യമില്ലാത്ത ചെറിയ ഒറ്റമുറി വീട്ടിലേക്ക് താമസം മാറും, ഭാര്യ ഗർഭിണിയാവുമ്പോൾ നാട്ടിൽ അമ്മയെ വിളിച് എന്നും ഇല്ലാത്തതിനെകാളും നന്നായി സ്നേഹം വാരിക്കോരി കൊടുക്കും, ഭാര്യ പ്രസവിക്കാനുള്ള ഗട്ടം  ആയി എന്ന് തോന്നിയാൽ അമ്മയെയും നാടുകടത്തി കൊണ്ട് വരും.
അങ്ങനെ ആ കുഞ്ഞ് അവിടെ വളരും, മണ്ണിനെ അറിയാതെ, മഴയെ അറിയാതെ.

കുഞ്ഞുങ്ങളെ വെറുതെ വിടുക, അവർ മണ്ണിൽ ചവിട്ടി നടക്കട്ടെ, മഴയെ അറിയട്ടെ. വീട്ടിന്റെ പിറകിൽ നിന്നും കൂവുന്ന പൂവൻ കോഴികളുടെ കൂടെ ഓടട്ടെ, അവർ ജീവിക്കട്ടെ ഞങ്ങളെ പോലെ തന്നെ.
അതിനിടയിൽ മൂന്നാം കിട കൊച്ചമ്മമാരുടെ ഇടയിൽ മാത്രം കണ്ടിരുന്ന  പുരോഗോമന വാദം എന്തിനാണ്.

ഓണം

ഫ്ലാറ്റിന്റെ താഴെയുള്ള മലയാളികളൊക്കെ ഇന്നലെ പൂക്കൾ വാങ്ങി കൊണ്ട് വച്ചിട്ടുണ്ട്, തിരക്ക് കാരണം വാങ്ങാൻ പറ്റിയില്ല ഏതായാലും അവളെയും കൂട്ടി ഇന്ന് മാർക്കറ്റിലെക്ക് ഇറങ്ങാം, ഓണമായിട്ട് ഒരു പൂക്കളം പോലും ഇട്ടില്ലേൽ...എന്നൊക്കെ ചിന്തിച്ചു കൊണ്ട് നേരെ ഫ്ലാറ്റിലേക്ക് ചെന്നു.
ഐ പാഡിൽ എന്തൊക്കെയോ കാര്യാമായ്  നോക്കുകയായിരുന്നു പ്രിയതമ.

വേഗം തയാറാവു നമുക്ക് പൂക്കളും പച്ചക്കറിയും വാങ്ങാൻ പോവാം.

'എന്തിനു? ഇവിടെയുള്ള മലയാളി അസോസിയേഷൻ നടത്തുന്ന പൂക്കള മത്സരത്തിനു ഞാനും പേര് കൊടുത്തിട്ടുണ്ട്, അതുകൊണ്ട് പൂക്കളം ഞങ്ങൾ ഒരുക്കിയാൽ ശെരിയാവില്ല.' പ്രിയതമയുടെ മറുപടി.

പൂക്കൾ വാങ്ങാതെ നീ എന്തിനാ പേര് കൊടുത്തെ?

ഐ പാടുമായി മുന്നിൽ വന്നു കൊണ്ട് കുറേ ഓപ്ഷനിൽ ഉള്ള പൂക്കളം കാണിച്ചു തന്നിട്ട് പറഞ്ഞു, ഇതിൽ ഏതു വേണം എന്ന് സെലക്ട്‌ ചെയ്‌താൽ മാത്രം മതി, നാളെ അവർ ഇവിടെ കൊണ്ട് വന്നു ഇട്ടു തരും.

എന്നാലും ഓണത്തിന് നമ്മൾ തയാറാക്കുന്ന പൂക്കളവും, വില കൊടുത്തു വാങ്ങുന്ന പൂക്കളവും ഒരു പോലെ ആണോ? എന്ത് രസം ഉണ്ടാവും രാവിലെ എഴുനേറ്റ്  പൂക്കളം ഒക്കെ ഇട്ട്, സ്വന്തമായി പാചകം ചെയ്ത് ഓണം ആഘോഷിച്ചാൽ.

ഏയ്‌ മനുഷ്യ, ഫ്ലാറ്റിലെ മത്സരത്തിൽ  വിജയിക്കണമെങ്കിൽ ഇങ്ങനെ ചെയുന്നത ഭുദ്ധി, പിന്നെ ഇങ്ങക്ക് പൂക്കളം ഇടണം എന്നുണ്ടെൽ, നമുക്ക് അടുത്ത ഞായറാഴ്ച ഇടാലോ.. ഏതായാലും ഓണത്തിന് നമുക്ക് ഓർഡർ ചെയ്യം.
താഴത്തെ ഫ്ലാറ്റിലെ സുമിത നാളെ പൂക്കളത്തിന്റെ ഫോടോ ഫേസ്ബുകിൽ  ഇടും എന്നാ പറഞ്ഞെ, എനിക്കും ഇടണം അതിനു നല്ല പൂക്കളം തന്നെ വേണ്ടേ.
ഇങ്ങള് ഇതിന്ന്‌ വലിയ ഒന്ന് സെലക്ട്‌ ചെയ്തെ...

ശരിയാണ്, എന്നാൽ നീ ഏതായാലും ഓർഡർ  ചെയ്തോ.

പുത്തനുടുപ്പും, ചെങ്ങായിമാരുമായി എല്ലാ വീട്ടിലും കയറി ഇറങ്ങി ലോഹ്യം പറച്ചിലുമായി നേരം കൂട്ടി, കുടംബകാരോടും നാട്ടുകാരോടും ഒത്ത് ആഘോഷിചിരുന്ന ആ പഴയ ഓണക്കാലത്തെ ഓർമിച്ചു കൊണ്ട് അയാൾ അതിൽ നിന്നും വലിയൊരു പൂക്കളം പ്രിയതമയ്ക്ക് വേണ്ടി ഓർഡർ  ചെയ്തു.
*
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

മരണം

നീ പുക വലിക്കുന്ന ഫോട്ടോ ഞാൻ കണ്ടല്ലോ?
"അതിന് ഇപ്പൊ എന്താ?"
എന്തിനാ ഇങ്ങനെ നശിക്കുന്നെ കുട്ട്യേ...?
ഞാൻ മദ്യപിക്കും..പുകയും വലിക്കും... എനിക്ക് വേണ്ടത് അനുഭവങ്ങളാണ്,
അതിന് വേണ്ടി ഒരുപാട് യാത്രകൾ ചെയ്യും, മദ്യം തലച്ചോറിലേക്ക് വാരിയോഴിക്കും, പുകയെ മനസ്സിലേക്ക് കടത്തി വിട്ട് മറകൾ തീർക്കും.
പല ജീവിതങ്ങളിലേക്കും എതിനോക്കണമെങ്കിൽ മദ്യവും പുകയും ഇല്ലാതെ എങ്ങനെയാ മാഷെ.

എന്തിനാ ഇങ്ങനെയൊക്കെ കാട്ടണേ,  പെറ്റ തള്ളയെയും കഷ്ടപെട്ട് കുടുംബം നയിക്കുന്ന അച്ഛനെയും ഇങ്ങനെ കണ്ണീരു കുടിപ്പിക്കണോ.

'എന്റെ വേദനകൾ മനസിലാക്കാൻ ഇവിടെ ആരുമില്ല, അതുകൊണ്ട ഞാൻ ഇങ്ങനൊക്കെ ആയത്.'

ആദ്യം നീ പോയി പെറ്റ തള്ളയുടെ വേദന മനസിലാക്ക്, ആ കണ്ണീർ ഒന്ന് ഒപ്പി കൊടുക്കുകയെങ്കിലും ചെയ്യ്. അപ്പൊ നിന്റെ വേദനകളൊക്കെ ആരെങ്കിലും കാണും.
സ്വയം നശിക്കാൻ എളുപ്പാണ്, കൂടെ നിന്ന് വെടക്ക് കാട്ടി തരാനും ഇ പ്രായത്തിൽ ഒരുപാട് പേരുണ്ടാകും, എന്ന കയിൽ കാശില്ലെങ്കിലോ ഒരു പട്ടിക്കും വേണ്ടി വരുല, ഇത്രയേ എനിക്ക് പറയാനുള്ളൂ.

'എന്ന ശെരി മാഷെ, അങ്ങനെ ഒരു കാലം വന്നാൽ ഞാൻ മാഷെ ഓർക്കാം.'

മരണത്തെ എല്ലാവരും വെറുക്കുന്നു, എന്നാൽ മരണം കണ്ടവരാരും ജീവിതം എന്ന ഇ വൃത്തികെട്ട അവസ്ഥയിലേക്ക് കടന്നു വന്നിട്ടില്ല, അതിന് ഒരു കാരണമേ ഉള്ളു. "മരണം" അതിലും സുന്ദരമായ മറ്റൊന്നും അവരാരും ജീവിതത്തിൽ അനുഭവിച്ചിട്ടില്ല.
അത് പോലെ സുന്ദരമായ എന്തോ ഒന്ന് ഇപ്പോൾ ദിവസവും ചെറുതായി എത്തി നോക്കുന്ന പോലൊരു തോന്നൽ, അതുകൊണ്ടാവണം ഓർത്തെടുക്കാൻ മറന്ന പലതും അനുഭവങ്ങളിലൂടെ ഓർമിപ്പിക്കുന്നത്.

ലഹരികൾ ഇനിമുതൽ വെറും ഓർമ്മകൾ മാത്രമാകുന്നു.

മൂന്നാം കാമം

സ്നേഹവും വിശ്വാസവും ഒന്നും ലഭിക്കാതെ പരിഹാസപാത്രങ്ങളായ് പകലു മുഴുവൻ എവിടെയോ ഒളിച് രാത്രി നിവർത്തി കേടുകൊണ്ട് വിശപ്പിനെ പൊരുതി തോൽപ്പിക്കാൻ തെരുവുകളിലേക്ക് ലൈംഗീക തൊഴിലാളിയായി ഇറങ്ങുന്ന ഹിജടകളോട്  വെറുപ്പും ദേഷ്യവും കലർന്ന വികാരമായിരുന്നു ഇന്നലെ വരെ.

ഇന്നലെ ജോലി കുറവായത് കൊണ്ട് ഓഫിസിൽ നിന്നും വീട്ടിലേക്ക്  പോകുന്ന വഴി കുറച്ചു സമയം "ഇഫ്കൊ ചോവ്കിലെ" പാർക്കിൽ കയറി ഇരുന്നു.
പാർക്കിൽ ആരുടേയും ശല്യമില്ലാതെ കുറച്ചു സമയം അടുത്ത മാസത്തെ നിയന്ത്രിക്കാൻ പറ്റാത്ത ചിലവുകളെ ഓർത്തുകൊണ്ട് മുകളിലേക്ക് നോക്കി കിടന്നു, അറിയാതെ ഒന്ന് മയങ്ങുകയും ചെയ്തു.

ആരോ വന്നു തൊട്ടു വിളിച്ചതിനാലാണ് ഞെട്ടി എഴുനെറ്റത് ,പുരുഷനായി ജനിച്ച് വൈകാരികമായി സ്ത്രീയായി ജീവിക്കാന്‍ കൊതിക്കുന്നൊരു മനുഷ്യ രൂപം, അറിയാതെ മനസ്സിലെ വെറുപ്പ് കാരണം എന്നെ തൊട്ടതിന്റെ പേരിൽ ഒരുപാട് ദേഷ്യപെട്ട് അലറി.

നേരം ഇത്രയും ഇരുട്ടായി എന്നറിയുന്നത് ആ ഞെട്ടലിൽ മാത്രമായിരുന്നു.
ചുറ്റും അതുപോലെ ഒരുപാട് രൂപങ്ങൾ, എന്താണ് ഇ കുറഞ്ഞ സമയം കൊണ്ട് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ലായിരുന്നു.
ഇത്രയും നേരം ആരുമ്മിലാതെ വിജനമായി കിടന്ന സായാഹ്നം മാറി ഓട്ടോ റിക്ഷകളും ഭിക്ഷകാരാലും നിറഞ്ഞ ഒരു വൃത്തികെട്ട തെരുവിന്റെ പ്രതീതി.

ഞാൻ ബാഗും എടുത്ത് ആ കൂട്ടങ്ങൾക്കിടയിൽ നിന്നും അകലാൻ ശ്രമിച്ചു, പക്ഷെ പിന്നാലെ ഓരോരുത്തരായി എന്റെ അടുത്തേയ്ക്ക് വന്നു കൊണ്ടിരിക്കുന്നു, ഞാൻ പെട്ടന്ന് തന്നെ പുറത്തു കടന്നു, ഗെയ്റ്റിന്റെ പുറത്ത് അതുവരെ അവിടെ ഇല്ലാതിരുന്ന ഒരു ചോളം കച്ചവടകാരൻറെ  അടുത്ത് പോയി നിന്നു.

ഇതെന്താ ഇവിടെ ഇത്രയും നേരം ഇല്ലാത്ത ആൾക്കാർ?
"അതങ്ങനെയാ." അദ്ധേഹത്തിന്റെ മറുപടി.
"എന്ന് വച്ചാൽ" ഞാൻ തിരിച്ചു ചോദിച്ചു.
രാത്രിയായാൽ ഹിജടകൾ മുഴുവൻ ഇവിടെയാണ്‌ വരിക.
അതെന്തിന്?
"അവർക്കും ജീവിക്കണ്ടേ?
വേശ്യാലയങ്ങളും വേശ്യ തെരുവുകളും ദിനം പ്രതി കൂടി വരുന്ന ഇ തലസ്ഥാന നഗരിയിൽ, ജീവിക്കാനുള്ള പെടാ പാടുകൾക്കിടയിൽ, പകൽ മുഴുവൻ ഏതെങ്കിലും പാലത്തിന്റെ അടിയിൽ കഴിച്ചു കൂട്ടി, രാത്രിയാവുമ്പോൾ ഇ പാർക്കിലേക്ക് അവർ വരും. ആർക്കും വേണ്ടാത്ത ആ ശരീരം വിറ്റെങ്കിലും കാശാക്കാൻ.
കാമം മൂത്ത് നിൽക്കുന്ന ഒരു നേരത്തെ അന്നത്തിനു പോലും വകയില്ലാത്ത, തെരുവ് വാസികൾ, ദാരിദ്ര്യം കൊണ്ട് തെണ്ടി നടന്നു പണമുണ്ടാക്കുന്നവർ, ഇവർക്ക് ശരീരം വിറ്റ് കിട്ടുന്ന ഇരുപതോ, അമ്പതോ രൂപയാണ് ഓരോ ഹിജടയുടെയും ഇവിടങ്ങളിലെ വരുമാനം."

എന്നോട് ചോളം കച്ചവടക്കാരാൻ വിശദീകരിച്ചു തരുന്നത് കേട്ടുകൊണ്ട് തൊട്ടടുത്ത്‌ നിന്ന് ഒരു ഹിജഡ ചിരിക്കുന്നുണ്ടായിരുന്നു, നിസ്സഹമായ ചിരിയോടെ  അവർ എന്നെ പരിചെയപെടാൻ വന്നു.
കേരളത്തിൽ നിന്നാണെന്ന് കേട്ടപ്പോൾ  ഒന്ന് ഞെട്ടി, കാരണം ഹിജടയും ഒരു മലയാളിയായിരുന്നു.

നിങ്ങൾക്ക് ഇങ്ങനെയൊക്കെ ചെയ്യേണ്ട ആവശ്യമുണ്ടോ? തിരിച്ചു കുടുംബങ്ങളിലേക്ക്‌ ചെന്നാൽ നിങ്ങളെ സ്വീകരിക്കില്ലെ?
എന്റെ ചോദ്യത്തിനു ചിരിച്ചുകൊണ്ടാണ് അവർ ഉത്തരം തന്നത്.

ഇവിടെ നിന്ന് മാറി നാട്ടിലേക്ക് പോകാൻ ഞങ്ങൾക്കും ആഗ്രഹമില്ലഞ്ഞിട്ടല്ല, നാട്ടിൽ പോയാൽ സ്ത്രീയായി ജീവിക്കാൻ ഞങ്ങളെ വീട്ടുകാരോ നാട്ടുകാരോ സമ്മതിക്കില്ല, കുടുംബങ്ങളിൽ നിന്നും തെരുവിലേക്ക് എത്തിപെട്ട ഹിജടകളെ എൻറെ അറിവിൽ ഉള്ളു, തെരുവുകളിൽ നിന്നും കുടുംബങ്ങളിലേക്ക് പോയവരാരും എന്റെ അറിവിൽ ഇല്ല. അദ്ദേഹം മറുപടി നല്കി.

നാട്ടുകാർ പെണ്ണായി ജീവിക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ താങ്കൾക്കു ആണായി ജീവിച്ചു കൂടെ?

"ആണിന്റെ രൂപം ഉണ്ടെന്നല്ലാതെ, ഒരു പുരുഷന്റെ വികാരവും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല, എന്റെ മനസ്സ് ഒരു സ്ത്രീയുടെതാണ്.
കേരളത്തിൽ ഒരുപാട് ഹിജടകൾ ഉണ്ട്, കുറേപേർ അവിടുന്ന് പുറത്തു കടക്കുന്നു, മറ്റുള്ളവർ പുറത്തു കാണിക്കാതെ ഒളിച്ചു ജീവിക്കുന്നു.
ആണും പെണ്ണും അല്ലാത്ത ഞങ്ങൾക്ക് ആരെങ്കിലും ജോലി തരുമോ?"
അദ്ദേഹം തിരിച്ചു ചോദിച്ചു, പക്ഷെ ഞാനൊന്നും മിണ്ടിയില്ല.
ലൈംഗിക തൊഴിലാളികളായിട്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്. പിന്നെ ഭിക്ഷ യാചിക്കും. കുട്ടികള്‍ ജനിക്കുമ്പോള്‍ അവരെ അനുഗ്രഹിക്കുന്നതിനുവേണ്ടി(ബതായ്) ഞങ്ങള്‍ വീടുകളില്‍ കയറി ചെല്ലും.. ഇതൊക്കെ കേരളത്തിലെ പ്രബുദ്ധ സമൂഹത്തിനു ഗ്രഹിക്കുമോ?
വെറും പരിഹാസ കഥാപാത്രങ്ങൾ മാത്രമല്ലേ ഞങ്ങൾ" എന്നും പറഞ്ഞു പാർക്കിലേക്ക് കടന്നുവരുന്ന ഏതോ ഒരു ഓട്ടോ ഡ്രൈവറുടെ അടുത്തേക്ക് ആ ഹിജഡ അമ്പതു രൂപയുടെ പോലും വിലയില്ലാത്ത ആ ശരീരം വിൽക്കാൻ പോയി.

നഗരത്തിൻറെ ഓരോ കോണിലും ഓരോ മുഗങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്, കഷ്ടപാടുകളും വേദനകളും മറച്ചു വെയ്ക്കുന്ന മുഗങ്ങൾ, അതൊക്കെ അറിയാതിരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത് എന്ന് തോന്നിപ്പോകും ചില സമയങ്ങളിൽ.

അപ്പിൾ മരങ്ങൾക്കിടയിലെ പെണ്‍കുട്ടി

കുത്തനെയുള്ള കിലോമീറ്റർ നീണ്ട ഹിമാലയ എക്സ്പ്രസ്സ്‌ ഹയ് വേ എന്ന ഷിംല ചുരത്തിലൂടെ കോടമഞ്ഞ്‌ വീണു റോഡ്‌ മൂടും മുന്നേ നാർഗണ്ടയിൽ നിന്നും ഷിംല കടന്നു കിട്ടാനുള്ള വെപ്രാളത്തിൽ അടിമറഞ്ഞു വീണ വാഹനങ്ങൾ,
ഒരു വശത്തുള്ള വലിയ താഴ് വരകളിൽ നിന്നും നിറങ്ങളാൽ അലങ്കരിച്ച വസ്ത്രങ്ങൾ ധരിച്ച നാടോടി സുന്ദരികൾ പുറത്തു കെട്ടി വെച്ച വലിയ കൊട്ടയിൽ വിറകു ശേകരിക്കുന്ന അപൂർവ കാഴ്ച,

ഭയവും ആകാംഷയും ഒരു പോലെ മനസിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്ന നിമിഷങ്ങളിലാണ് കോട മഞ്ഞിനാൽ മൂടപ്പെട്ടു മുന്നോട്ടേക്ക് പോവാൻ പറ്റാതെ ഞങ്ങൾ വണ്ടി മലയുടെ ഒരു വശത്തേക്ക് നിർത്തിയത്.

ഒരു ഭാഗത്ത്‌ വലിയ കരിങ്കൽ മല നിരകളും, മറ്റൊരു ഭാഗത്ത്‌ നിറയെ ആപ്പിൾ മരങ്ങളും. ആപ്പിൾ മരത്തിന്റെ മുകളിലായി വലിയ പായകൾ കൊണ്ട് മറച്ചു വച്ചിട്ടുണ്ട്. അരികിലായ് വലിയൊരു വടിയും പിടിച് ആപ്പിൾ പറിക്കുന്നത്‌ തടയാനൊരു വൃദ്ധനും.

കോട മാറികിട്ടാനുള്ള കാത്തു നിൽപ്പ് മുഷിപ്പായതിനാൽ ഞങ്ങൾ ആപ്പിൾ തോട്ടത്തിലേക്ക് ആ വൃദ്ധന്റെ കണ്ണ് വെട്ടിച് ഇറങ്ങി.
ഒരു ചെറിയ ഇട വഴി മാത്രമാണ് അതിന്റെ ഇടയിൽ ഉണ്ടായിരുന്നത്. അൽപ്പം മുന്നോട്ട് നീങ്ങിയതോടെ ഒരു പശുകുട്ടി ഞങ്ങളെ കണ്ട ഭയത്തിൽ എങ്ങോട്ടേക്ക് ഓടണം എന്നറിയാതെ നിൽക്കുന്നുണ്ടായിരുന്നു.
വിവേക് ഒരു വടിയെടുത്തു വീശി, പശുകുട്ടി ഭയത്തോടെ മുന്നോട്ടെക്കോടി.
കയ്യിലുള്ള ഭാഗിലെക്ക് അവൻ ആപ്പിളുകൾ പറിച്ചു നിറയ്ക്കാൻ തുടങ്ങി. ഞാൻ മുന്നോട്ടേക്ക് അൽപ്പം നടന്നു ആ മല നിരകളിൽ കോട മഞ്ഞു വീണു മറയുന്ന കാഴ്ചകളും നോക്കി.

"യെ ആപ് കോ ദേക് കെ ഭാഗ ത? (പശുക്കുട്ടി താങ്കളെ കണ്ടിട്ടാണോ ഓടിയത് )"
ഒരു കുട്ടിയുടെ ശബ്ദം കേട്ട് വിവേക് ഓടുന്നത് കണ്ടാണ്‌ ഞാൻ ആ മരങ്ങൾക്കിടയിലേക്ക് നോക്കിയത്. ഒരു വലിയ മുഷിഞ്ഞ ചൂടൻ കുപ്പായവും ധരിച് ഒരു കൊച്ചു പെണ്‍കുട്ടി.
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു, ആ പശു കുട്ടിയുടെ അതെ മണമായിരുന്നു അവൾക്കും, ചിലപ്പോൾ അത് ആ മുഷിഞ്ഞ വസ്ത്രങ്ങളുടെതായിരിക്കാം.
നെറ്റിയിൽ ചെറുതായ് ചുവന്ന കുറി വലിച്,  മുഗം തുടുത് ചുവന്ന്,മങ്ങിയ മുക്കുതിയുമായി ആ മരങ്ങളിലെ ആപ്പിളുകൾ പോലെ ഒരു കൊച്ചു പെണ്‍കുട്ടി.

"യെ ആപ് കോ ദേക് കെ ഭാഗ ത? യെ കിസ്ക ഹെ?"
അവളുടെ ചോദ്യങ്ങൾ വീണ്ടും.

"എനിക്കറിയില്ല, നീ ഈ കാട്ടിൽ എങ്ങനെ എത്തി പെട്ടു" ആ കൊച്ചു കുട്ടിയെ  തനിച് അവിടെ കണ്ടത് കൊണ്ട് ഞാൻ ചോദിച്ചു.

"ദേഖ് മേരാ ഗർ " എന്നും പറഞ്ഞു മണ്ണും കട്ടകൊണ്ട് കെട്ടി പൊക്കിയ കുത്തനെയുള്ള ഒരു വീട് അവൾ ചൂണ്ടി കാട്ടി ഒന്ന് പൊട്ടി ചിരിച്ചു, നനുത്ത മഞ്ഞു തുള്ളികൾ കണ്‍പീലികളിൽ  സ്പർശിക്കും പോലെ.
ഞങ്ങൾ തമ്മിലുള്ള സംഭാഷണം നീണ്ടു, ഈ കാട്ടിൽ ഒരാള് പോലും കൂടെയില്ലാതെ  അപരിചിതനായ ഒരാളുമായി സംസാരിക്കാനും ചോദ്യം ചെയ്യാനുമുള്ള ആ ധൈര്യവും നിഷ്കളങ്ങതയും എന്നെ അമ്പരിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ആ പശുക്കുട്ടി ഞങ്ങള്ക്കിടയിലൂടെ മുകളിലേക്ക് ഓടി.. ഒരു വടിയും എടുത്ത് അവളും അതിനു പുറകെ.

കോട നീങ്ങി ചെറുതായ് മഞ്ഞു കട്ടകൾ വീഴാൻ തുടങ്ങി, ചാറ്റൽ മഴ പോലെ.
മുകളിലുണ്ടായിരുന്ന കുറേ വണ്ടികളെയും ആൾക്കാരെയും കണ്ടത് കൊണ്ട് അവൾക്ക് മുകളിലേക്ക് പോവാനുള്ള ധൈര്യം വന്നില്ല,
തിരിച്ചു വരുന്ന വഴി ഞാൻ അവളെ വാക്കുകൾ കൊണ്ട്  ഭയപ്പെടുത്തി, ചിരിച്ചു നിൽക്കുന്ന മുഖം ഭയത്തിലേക്ക് മാറാൻ അത്ര നേരം വേണ്ടി വന്നില്ല, ഒടുക്കം അവൾ കരഞ്ഞു, എന്നെ തള്ളി മാറ്റി ആ അപ്പിൾ മരങ്ങൾക്കിടയിലേക്ക് ഓടി.

ഞാൻ ഉറക്കെ ചിരിച്ചു, കോട പൂർണമായും മാറി കഴിഞ്ഞു, ഇരുട്ടുന്നതിനു മുന്നേ നാർഗണ്ട യിലേക്ക് എത്തുന്നതിനായ് ഞങ്ങൾ അവിടുന്ന് പെട്ടന്ന് തന്നെ പുറപ്പെട്ടു, രാത്രി ആകുമ്പോഴേക്കും നാർഗണ്ടയിൽ എത്തിച്ചേർന്നു.
നാർഗണ്ടയിലെ മൂടൽ മഞ്ഞും, അവളുടെ ഭയം നിറഞ്ഞ മുഖവും എന്നെ ഒരു പോലെ ഉറക്കം കെടുത്തി. പക്ഷെ രാവിലെയുള്ള യാത്രകളിൽ എവിടെയോ അവൾ മാഞ്ഞു പോയ്‌.

രണ്ടു ദിവസങ്ങൾക്ക് ശേഷമുള്ള തിരിച്ചു വരവ്, എല്ലാവരെയും പോലെ കോട മൂടി വഴിയിൽ അകപെട്ടു പോകാതിരിക്കാൻ അമിത വേഗത്തിലായിരുന്നു., ഇടതു വശത്തെ കൊക്കയോട് ചേർന്ന്, ഒരു ചെറിയൊരു അശ്രദ്ധ മാത്രം മതി ജീവിതം എന്നന്നേക്കുമായി ഇല്ലാതാവാൻ.

ആ വെപ്രാളയോട്ടത്തിൽ  ഇന്നലെ മുതൽ മനസ്സിൽ കയറികൂടിയ ആ മുഖം ഞാൻ കണ്ടു. അതേ മുഷിഞ്ഞ വസ്ത്രങ്ങൾ,
ആദ്യം കണ്ട സന്തോഷം കൊണ്ട് പ്രസന്നമായ മുഖമായിരുന്നില്ല അവൾക്ക് അപ്പോൾ, ഭയന്ന് വിറച്ച പേടമാനിനെ പോലെയുമല്ല.
ചിതറി കിടയ്ക്കുന്ന ചോര പുരണ്ട വിറകിനരികെ  വിറകു കൂട പുറകിൽ കെട്ടി വെച്ച ഒരു സ്ത്രീ ശരീരം, ചുറ്റും രക്തത്തിന്റെ മണം ആസ്വദിച്ചു നിൽക്കുന്ന ഒരു വലിയ ആള്ക്കൂട്ടത്തിന് നടുവിൽ പകച്ചു നിൽക്കുകയായിരുന്നു അവൾ.

ഒരു പാട് ചോദ്യങ്ങൾ ഉണ്ടെങ്കിലും, ഒന്നും ചോദിക്കാനുള്ള ധൈര്യം ഞങ്ങൾക്കില്ലായിരുന്നു, ആ സ്ത്രീ അവളുടെ ആര്? ഇ രക്ത കറകൾ?..
ഒരു കാര്യം ഉറപ്പാണ്, ആ പകച്ചു നിൽക്കുന്ന കണ്ണുകൾ ഏതോ ഒരു നഷ്ട വേദനയെ കുറിച്ച് പറയാൻ ആഗ്രഹിക്കുന്നുണ്ട്.

ആ അപ്പിൾ മരങ്ങളുടെ ഇടയിലെ ചിരിക്കുന്ന മുഖമായ്‌ ആപ്പിളു പോലൊരു പെണ്‍കുട്ടിയായ്  ഓർമിക്കാനാണ് എനിക്കിഷ്ടം. ആൾക്കൂട്ടങ്ങൾക്കിടയിൽ ആരുടെയോ കൂടെ അവളും ഞങ്ങളുടെ കണ്‍വെട്ടത്  നിന്ന് മാറിയതിനു ശേഷം ഞങ്ങളും മൂടൽമഞ്ഞുകൽക്കിടയിലൂടെ, തിരിച്ചെത്തും എന്ന പ്രതീക്ഷയോടെ.

ജലോരി പാസ്സിലെക്ക്

നാട്ടിലെ ആഗോഷങ്ങളുടെ ബഹളങ്ങളിൽ നിന്നും മാറി, ഒറ്റമുറി ജീവിതം അനുഭവിക്കാൻ തുടങ്ങിയ കാലം തൊട്ടാണ് സിനിമകളെയും പുസ്തകങ്ങളെയും സ്നേഹിച്ചു തുടങ്ങിയത്. ഭാഷകളുടെയും രാജ്യങ്ങളുടെയും അതിർവരമ്പ്‌ ഭേദിച് സിനിമകളെ സ്നേഹിക്കാൻ തുടങ്ങി.
ഒടുക്കം കഥാപാത്രങ്ങളെ ഞാൻ തന്നെ സൃഷ്ടിക്കാൻ തുടങ്ങി, ആ കഥാപാത്രങ്ങളായി ജീവിക്കാനും.

180 Degrees South,  Into the Cold: A Journey of the Soul,  Into the Wild,  The Painted Veil,  The Way
തുടങ്ങിയ സിനിമകൾ കൂടുതൽ ഇഷ്ടപെട്ടത് കൊണ്ടും, കുട്ടിക്കാലത്ത് യാത്രകൾ ചെയ്തു ശീലിച്ചതുകൊണ്ടും ആവാം എന്റെ കഥാപാത്രങ്ങൾക്കൊക്കെ യാത്രകൾ ബ്രാന്തമായിരുന്നു. കഥാപാത്രങ്ങളുടെ കൂടെയുള്ള യാത്രകൾ എന്റെ ജീവിതത്തിന്റെ ഭാഗവും.

എന്തിനോ വേണ്ടി ആരോ നടത്തിയ തിരച്ചിലാണ് എന്നെ കുടജാദ്രിയുടെ ഇരുട്ട് നിറഞ്ഞ ഗുഹയിൽ നിന്നും ധാരാവിയിലെ ചേരികളിലൂടെ നടയ്ക്കാൻ പ്രേരിപ്പിച്ചത്.
പിന്നെ ഭുദ്ധനെ കൂട്ട് പിടിച്ച് മധ്യപ്രദേശിലെ സാഞ്ചി വരെ, പാതി വഴിയിൽ മസൂരിയിൽ വച്ച് നിർത്തി വെച്ച ഹിമാലയ യായ്ത്ര, അങ്ങനെ അൽപ്പം.

നാളെ ഒരു യാത്രപോവുകയാണ്,  ആകാശത്തെ തൊട്ടുരുമ്മി കിടക്കുന്ന ജലൂരി പാസ് മല മുകളിലേക്ക്. ഷോജ, കുളു, നാർകണ്ട, ഷിംല, ബഞ്ഞാർ  തൊട്ടറിഞ്ഞു കൊണ്ട് അൽപ്പ ദിവസം നീളുന്ന ഒരു ടൂ വീലർ സവാരി, കൂടെ ഇ അടുത്ത കാലത്തായി വീണു കിട്ടിയ അൽപ്പം നല്ല സുഹ്ര്തുക്കളും.

കോട മഞ്ഞിന്റെ നനുത്ത സ്പർശം പ്രണയമായി ശരീരത്തെ അറിയട്ടെ,
മല മുകളിൽ ദേശാടന കിളികളുടെ ആഗോഷ തിമിർപ്പിൽ വീണുപോയ നഗക്ഷതങ്ങൾ കണ്ടറിയട്ടെ,
കണ്ണും കാതും പ്രകൃതിയെ തൊട്ടുരുമട്ടെ, താറുമാറുകൾ  പിടിച്ച ചിന്തകളുടെ വേരുകൾ പിഴുതെറിയട്ടെ,
ചിതൽ പിടിച്ച വാക്കുകൾ തുടചെടുക്കട്ടെ..

സ്വപ്നങ്ങളിൽ ചോരയുടെ ഒരു നീർകണം

അടുത്ത മാസത്തെ ശംബളം കയിൽ വരുബോൾ ആരുടെയൊക്കെ കടം തീർക്കണം, ബാങ്ക് കാരുടെ പലിശ പെട്ടിയിലേക്ക് എത്ര കൊണ്ടിടണം എന്നൊക്കെ കണക്കു കൂട്ടി വയ്ക്കുംപോൾ ആഗോഷങ്ങൾക്ക് വേണ്ടിയും അൽപ്പം തുക മാറ്റി എഴുതും.
പക്ഷെ ശംബളം കയിൽ കിട്ടിയാൽ ആ തുക കൂടെ ചേർത്ത് വീട്ടിലേക്ക് അയക്കും. ഇത് എന്റെ മാത്രം ആയിരിക്കില്ല, അന്യദേശത്തു ജോലിചെയയാൻ വിധിച്ച എല്ലാരുടെയും ജീവിതം ഇങ്ങനെ തന്നെ ആയിരിക്കും.

മുന്നേ ഒക്കെ ആണെങ്കിൽ പണിയെടുത് അവസാനം ശനിയാഴ്ച കിട്ടുന്ന അഞ്ഞൂറ് രൂപയുമായി വീട്ടിലേക്ക് വരുംപോൾ അമ്മ അതിൽ നിന്നും ഒരു വിഹിതം ചോദിക്കും. വരാൻ ഇരിക്കുന്ന ഉത്സവ പരിപാടികൾക്ക് കുപ്പി വാങ്ങാനുള്ള ഷെയറും, റിലീസ് കാത്തിരിക്കുന്ന പടങ്ങളുടെ കണക്കും ഓർത്ത് നോക്കി അമ്മയ്ക്ക് കൊടുക്കാതെ ഒളിപ്പിച്ചു വയ്ക്കും.

ഒരു അഞ്ചു ഓണം മുന്നേ, സിനിമാ പഠിത്തം മോഹിച് ചെന്നയിലുള്ള SRS ഇൽ മാനേജുമെന്റിന്റെ കാലു പിടിച് ഡൊണേഷൻ  ഒഴിവാക്കി കിട്ടി, എന്നാലും കൊടുക്കണം അഡ്മിഷൻ ഫീയും ഒരു വർഷത്തെ ഫീസും ഒക്കെ ചേർത്ത് ഒരു വലിയ തുക , അതിനു ആവശ്യമായ സമയവും അവർ തന്നു. വീട്ടിൽ നിന്നും ആ ഒരു കാലം അഞ്ചുരൂപ പോലും കിട്ടില്ല. രാവിലെ കൊണ്ഗ്രീറ്റ് പണിക്കും രാത്രി ലോഡിങ്ങിനും പോയി മത്സരിച് പണം ഉണ്ടാക്കുന്ന സമയം.

ഓണത്തിന് രണ്ടു മൂന്നു ദിവസം മുന്നേ നാട്ടിൽ എല്ലാവരും ലീവെടുത്ത് ആഗോഷങ്ങൾ തുടങ്ങും.
അത് കൊണ്ട് ഓണത്തിന് തലേ ദിവസം ആൾക്കാർ ഇല്ലാത്തത് കൊണ്ട് ഇന്ന് ജോലി എടുക്കേണ്ട തിരിച്ചു  പോവാം എന്ന് മേസ്തരി പറഞ്ഞപ്പോൾ എന്റെ നിർഭന്ധം കൊണ്ട് മാത്രം ജോലിയെടുത്തു, അത് കൊണ്ട് തന്നെ നന്നായ് കഷ്ടപെടെണ്ടിയും വന്നു.
വയ്കുന്നേരം ജോലി കഴിയുംബോഴെക്കും സിമന്റും മണലും ഉരസി, ഉള്ളം കയുടെ തോല് മുഴുവൻ ഉരഞ്ഞ് പൊള്ളിയ അവസ്ഥ, വലതു കയുടെ തോല് മുഴുവൻ ചെതിപോയ് ചോര വാർന്നൊലിക്കുന്നതു മേസ്തരി കണ്ടു.

"നീ അതൊന്നു ഒരു തുണി എടുത്ത് കെട്ട്യെ.. എന്നെരേ പറഞ്ഞതാ ഇന്ന് എടുക്കണ്ട എടുക്കണ്ട ന്ന്."
അത് സാരില്ല എന്നും പറഞ്ഞു ഞാൻ ഡ്രസ്സ്‌ മാറി വന്നു.
നാളെ ഓണം ആയതു കൊണ്ട്  കൂലി അൽപ്പം കൂട്ടി മുതലാളി തന്നെ എന്റെ പോക്കറ്റിൽ വച്ച് തന്നു.
സന്തോഷത്തോടെ ഓണം ആഗോഷിക്കാനുള്ള ചിന്തകളുമായി  വീട്ടിലേക്ക് വരുംപോൾ, രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ അഡ്മിഷൻ കിട്ടില്ല എന്നും പറഞ്ഞൊരു പോസ്റ്റ്‌ കാർഡ് എന്നെ നോക്കി മേശയുടെ മുകളിൽ നിന്നും ചിരിക്കുന്നുണ്ടായിരുന്നു.

വേദന കൊണ്ട് പുളയുന്ന ഒരു കയിൽ  ഞാൻ ആ പോസ്റ്റു കാർഡും എടുത്ത് ഇറയത് ഇരുന്നു, രണ്ടു മൂന്നു തവണ ഒന്ന് വായിച്ചു.
ചോര പറ്റിയ വലത്തേ കയ്കൊണ്ട് മേസ്തരി കീശയിൽ വച്ച് തന്ന ആ നോട്ടുകൾ വെറുതെ എണ്ണി നോക്കി, രണ്ടായിരം രൂപ. സത്യം പറഞ്ഞാൽ എന്റെ മുഖത്ത് ചിരിയാണ് വന്നത്.
അന്ന് ആ ഉപകാരമില്ലാത്ത നോട്ടിൽ നിന്നും ഒരു കുപ്പി മദ്യത്തിനു വേണ്ട പൈസ മാത്രം എടുത്ത് ബാക്കി ഞാൻ അമ്മയ്ക്ക് കൊടുത്തു.

പണത്തിനു വേണ്ടി ഒരുപാട് കഷ്ടപെടേണ്ടി വന്നിട്ടുണ്ട്, പക്ഷെ ഇതുവരെ പണത്തെ സ്നേഹിച്ചിട്ടില്ല.
മനുഷ്യർക്കിടയിൽ അയിത്തം സൃഷ്ടിക്കുന്ന, കുടുംബങ്ങളിലും ബന്ധങ്ങളിലും അഹംഭാവം വർധിപ്പിക്കുന്ന ആ നോട്ടുകെട്ടുകളെ സ്നേഹിക്കുന്നിടത് ഒടുങ്ങുന്നു ഓരോ മനുഷ്യന്റെയും പ്രതിപത്തി നിറഞ്ഞ ജീവിതം.

കറുത്ത പരിമളം

(പുകയിലയും മദ്യപാനവും ആരോഗ്യത്തിനു ഹാനീകരം)

ഹലോ മിസ്റ്റർ കാണ്ടി, അടുതാഴ്ച്ചതെ വീക്ക്‌ലി  റിപ്പോർട്ടിൽ വേശ്യകളെ കുറിച്ചാണ് താങ്കൾ എഴുതേണ്ടത്, വേശ്യകളുമായി ഇടപെഴുകാനുള്ള എല്ലാ സൌകര്യവും ഇന്ത്യൻ ഓഫിസിൽ നിന്നും ഏർപ്പാട് ചെയ്തു തരും.

"സാർ എന്നോട് ക്ഷമിക്കണം, എനിക്കതിനുള്ള പകുവത  ഉണ്ടെന്നു തോന്നുന്നില്ല. എന്നെ ദയവായി ഒഴിവാക്കു."

ഇന്ന് രാത്രി ഞാൻ പറയുന്നിടത്ത് താങ്കൾ ഒന്ന് പോകു.. മറ്റുള്ള കാര്യങ്ങൾ ഒക്കെ നമുക്ക് പിന്നീട് സംസാരിക്കാം.

രാത്രി ഏകദേശം എഴുമണിയായി കാണും. ഞാൻ അവിടെയെത്തി,
ഒരു വിദേശി എന്റെ അടുത്ത് വന്നു ചോദിച്ചു..
"ആർ   യു മിസ്റ്റർ കാണ്ടി?"
അതെ..
മെൽവിൻ പറഞ്ഞ പോലെ എല്ലാം ചെയ്തിട്ടുണ്ട്, എന്തെങ്കിലും ആവശ്യം വരികയാണേൽ ചോദിച്ചു കൊള്ളൂ.
എന്റെ ഭയവും വിറയലും മാറ്റാൻ എനിക്കൽപ്പം മദ്യം വേണം, ഞാൻ ആവശ്യപെട്ടു.
പക്ഷെ ചിരിച്ചു കൊണ്ടയാൾ പറഞ്ഞു," മദ്യത്തിന്റെ മണം വേശികൾ ചൂഷണം ചെയും  എന്നറിയില്ലേ?"
ഇല്ല, ഞാൻ ആധ്യമായിട്ടാണ് ഒരു വേശിയുടെ മുന്നിൽ പോകുന്നത്.
ഒന്നും പറയാതെ അയാൾ റൂമിലേക്കുള്ള വഴി പറഞ്ഞ് തന്നിട്ട് എങ്ങൊട്ടെക്കൊ പോയി.

ഒരു മേശയുടെ ഇരുപുറമായി വച്ച രണ്ടു കസേരയിൽ ഒരു പെണ്‍കുട്ടി ഇരിക്കുന്നു, മറ്റേ കസേരയിൽ ഞാനും ഇരുന്നു.

"താൻ എവിടുന്നു വരുന്നു?" ഞാൻ പതുക്കെ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.

"താങ്കൾ എന്തിനാണ് വിറയ്ക്കുന്നത്?" അവളുടെ ചോദ്യം.

കുറച്ചു സമയത്തേക്ക് ഞാൻ ഒന്നും മിണ്ടാതെ സിഗരറ്റ് പുകയിൽ എന്റെ ഭയം ഒളിപ്പിക്കാൻ ശ്രമിച്ചു,
ചോദ്യങ്ങൾ ഇടറും എന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ അതിനു മുതിർന്നില്ല.
എന്റെ ഭയം കണ്ടിട്ടാവണം, അവൾ ബാഗിൽ നിന്നും ഒരു കറുത്ത ചുരുട്ട് എന്റെ നേർക്ക് നീട്ടി.
"വേണെമെങ്കിൽ ഇത് വലിയ്ക്കൂ"
"എന്താണിത്?"
അവൾ തന്നെ അത് കൊളുത്തി, പുക വലിച്ചെടുത്ത് കണ്ണടച്ച് അവൾ കുറച്ചു സമയം മുകളിലേക്ക് നോക്കി ഇരിക്കുന്നു.
പുകയുടെ മണം, എന്നെയും വലിക്കാൻ നിർഭന്തിച്ചു.

ആദ്യ പുക എന്റെ ശിരസ്സിലെക്ക് ഞാൻ ആഞ്ഞെടുത്തു..
ഞാനും അൽപ്പ സമയം കണ്ണടച്ചിരുന്നു. വീണ്ടും അത് തന്നെ ആവർത്തിച്ചു.
വിറയലും ഭയവും ഒക്കെ ഒരു നിമിഷം കൊണ്ടില്ലാതായ്, മാറ്റാരിലേക്കോ പരകായ പ്രവേശം ചെയ്തതുപോലെ.

എന്താണിത്.. അത് പറയു?
"അമുഗ്ബൊ"
അമുഗ്ബൊ?
അതെ, പക്ഷെ ഇ നഗരത്തിൽ ഇതിനെ ചിലർ "കറുത്ത പരിമളം" എന്ന് വിളിക്കുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്.

വില കൂടിയ പല പുകകളും ഞാൻ വലിച്ചിട്ടുണ്ട്.. ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ്.
ഞാൻ പതുക്കെ എഴുനേറ്റു, ബാൽക്കണിയിൽ പോയ്‌ അൽപ്പ സമയം ആകാശത്തേക്ക് നോക്കി നിന്നു..
എന്നും ഒരേ നിറത്തിൽ കാണുന്ന നക്ഷത്രങ്ങൽക്കിന്നു പല നിറങ്ങൾ, അവ എന്തൊക്കെയോ ചോദിക്കുന്നു..
എന്നും അമിത വേഗത്തിൽ മാത്രം ഓടി കൊണ്ടിരിക്കുന്ന റോഡിൽ, ഇപ്പോൾ വാഹനങ്ങൾ ഒച്ചിനെ പോലെ ഇഴയുന്നു.. ആൾക്കാർ ഒരേ വേഗത്തിൽ ഓടുകയും നിൽക്കുകയും ചെയുന്നു.

ഇ ലോകത്തിനു ഭ്രാന്താണ്,അവളോട് ഞാൻ പതുക്കെ പറഞ്ഞു,
താങ്കൾക്കും,അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

തനിക്കിത് എവിടുന്നു കിട്ടി..
ഹരിദ്വാർ.. എന്നെ പോലെ പ്രായം കുറഞ്ഞവർക്ക്, യുവാക്കളെ മയക്കാൻ ഉപദേശം തരുന്ന നേപ്പാളിയായ ഒരു വൃദ്ധ തന്നതാണ്.
"പക്ഷെ ഞാൻ പോയപ്പോൾ ഇതുവരെ ഇതിനെ പറ്റി കേട്ടിരുന്നില്ല.."

ഇത് വലിക്കുമ്പോൾ താങ്കൾക്കെന്താണ് തോന്നുന്നത്?
"വേദന അറിയാതിരിക്കാൻ ഇതിലും വലിയ മരുന്ന് ഞാൻ കണ്ടിട്ടില്ല" അവൾ ഒരു പുക ആഞ്ഞു വലിച്ചതിന് ശേഷം മറുപടി പറഞ്ഞു.

ഇ ചെറിയ പ്രായത്തിൽ താങ്കൾക്കെന്തു വേദനയാണ്, ഇ ഒരു രാത്രി സംസാരിക്കുന്നതിനു വേണ്ടി മാത്രം പത്തായിരം ഇന്ത്യൻ രൂപ താങ്കൾക്കു നല്കി എന്നാണ് മെൽവിൻ പറഞ്ഞത്.
ഇത്രയും വലിയ വരുമാനം ഉണ്ടായിട്ടും...

അവൾ ചിരിച്ചു കൊണ്ട് അകത്തുള്ള കസേരയിൽ ഇരുന്നു.

പതുക്കെ കയിലുണ്ടായിരുന്ന ഫോണ്‍ താഴെ വച്ചു, പക്ഷെ അത് മേശയുടെ മുകളിൽ നിൽക്കുന്നില്ല വായുവിൽ പറന്നു കളിക്കുന്നു..
അപ്പോഴാണ്‌ ഞാൻ ശ്രദ്ധിച്ചത്, ഞാൻ നിലത്ത് ഉരച്ചു കെടുത്തിയ സിഗിരറ്റു കുറ്റികളും, തീപെടി  കോലുകളും എനിക്ക് ചുറ്റുമായി ഭ്രമണം ചെയുന്നു, ചുറ്റുമുള്ള വസ്തുക്കളൊക്കെ അതിന്റെ കൂടെ കറങ്ങി കൊണ്ടിരിക്കുന്നു. ഞാൻ അതിന്റെ നടുവിൽ മരം പോലെ ജീവനോടെ എല്ലാം നോക്കി കാണുന്നു.
ഇന്നലെ വരെ ദിവസവും കേട്ട് കൊണ്ടിരുന്ന ഫോക് ഗാനങ്ങൾ എന്റെ കാതിൽ ഉറക്കെ മുഴങ്ങുന്നു.
ആർപ്പു വിളിയോടെ ചായം പൂശിയ തെയകോലങ്ങൾ മുന്നിൽ ചുവടു വെയ്ക്കുന്നു.

ആരുടെയൊക്കെയോ സങ്കടങ്ങൾ ഞാൻ അറിയാതെ എനോട് തന്നെ ചോദിക്കുന്നു..
ഓരോ വർണ്ണങ്ങൾ തെളിയുന്ന തീ ചുരുളുകൾ എന്റെ മുന്നിലേക്ക്‌ ഇടയ്ക്ക് വന്നും പോയും കൊണ്ടിരിക്കുന്നു..

ഈ അധ്ഭുധങ്ങൾ ഒക്കെ കണ്ട് ഞെട്ടൽ മാറാതെ ഞാൻ എല്ലാം ആസ്വധിക്കുംബൊഴും, എന്റെ മുഗതേക്ക് മാത്രം നോക്കിക്കൊണ്ട് അവൾ എന്റെ മുന്നിലെ കസേരയിൽ ഇരിക്കുന്നുണ്ട്..

ആ വലിയ ലോകത്ത് നിന്നും പതുക്കെ ഞാൻ തിരിച്ചു വരുന്ന പോലൊരു തോന്നൽ,
ക്ലോക്കിലെ സൂചികൾ അനങ്ങുന്ന ശബ്ദം ഒഴിച്ച് മറ്റെല്ലാം നിശബ്ദമായി കഴിഞ്ഞു, എനിക്ക് ചുറ്റും ഭ്രമണം ചെയ്തിരുന്ന വസ്തുക്കളെല്ലാം വീണ്ടും പഴേ സ്ഥാനത്തേക്ക് വന്നു.

മുന്നിൽ അതെ കസേരയിൽ അവൾ എന്നെയും നോക്കി കൊണ്ടിരിപ്പാണ്.
അവളെ കൂടുതലായി പഠിക്കാനാണ് ഞാൻ വന്നത്.
ഞങ്ങൾക്കൊന്നു പുറത്തേക്ക് ഇറങ്ങി നടന്നാലോ, അവളോട്‌ ചോദിച്ചു.
വരൂ.. എന്നും പറഞ്ഞു ബ്രാന്ധമായ ആൾക്കാരുടെ ഇടയിലേക്ക് ഞങ്ങൾ ഇറങ്ങി ചെന്നു.

റോഡു സൈഡിൽ അടികൂടുന്ന ഒരു സ്ത്രീയെ ചൂണ്ടികാട്ടി, "അതെന്താണ്?" ഞാൻ ചോദിച്ചു.

ഇത് വ്യവസായത്തിന്റെ മാത്രം നഗരമല്ല, ലഹരികളുടെയും കാമത്തിന്റെയും നഗരമാണ് , അവൾ മറുപടി നൽകി.

മരണം

മകൻറെ ആട്ടും തുപ്പും കേട്ട് ജീവിതത്തോട് മടുപ്പ് തോന്നി ഈ കുളത്തിന്റെ പടികളിൽ നിന്ന് കൊണ്ട് അവസാന നിമിഷം നോക്കി കാണുമ്പോൾ, ശരീരം കൊണ്ട് അക്ഷരങ്ങൾ എഴുതി സ്നേഹം പങ്കിടുന്ന പരൽമീനുകൾക്ക് ആരുടെയൊക്കെയോ മുഖച്ഛായ ഉണ്ടായിരുന്നു.

കല്ല്യാണം കഴിഞ്ഞ ശേഷം, ഭാര്യയുടെ പിടി വാശിയുടെ മേൽ,
സ്വത്തിനു തർക്കിച്ചതും.. കുടുംബക്കാരെ അകറ്റിയതും, ഞാൻ ചെയ്ത വലിയൊരു തെറ്റായ്‌ ഇന്ന് അവശേഷിക്കുന്നു.

"എവിടേക്ക കിളവ, വയസ്സുകാലത്ത് ഇവിടെങ്ങാനം അടങ്ങി ഇരുന്നാൽ പോരെ. മാരണം."
ഞാനും വര മോനെ കൂടെ, ദാഹിച്ചാൽ ഒരു ഗ്ലാസ് വെള്ളം എടുത്തു തരാൻ പോലും ആരുമില്ലാതെ ഇവിടെ ഞാൻ..

"നിങ്ങളെയും നോക്കി ഇരിക്കലല്ലേ.. എനിക്ക് പണി.
ഇവിടെങ്ങാനും ചുരുണ്ട് കൂടി കിടന്നാപോരെ, ഇനി വെള്ളം കുടിക്കണം ന്നു വച്ച ആ കുളത്തിലേക്ക് ഇറങ്ങി ചെന്നോ.. അതാവുമ്പോ വേണ്ടോളം വെള്ളം കുടിച് തന്നെ ചാവാം."
ഭാഗം വയ്ക്കലിന് ശേഷം എന്റെ കൂടെ ഇറങ്ങാനിരുന്ന അച്ഛനോട് പറഞ്ഞ വാക്കുകളൊക്കെ ഇന്ന് നെഞ്ചിൽ പൊള്ളുകയാണ്.

ശരീരം മുഴുവൻ വീർത്ത്, ഈ പടികൽക്കുമേൽ ശവം വന്നടിഞ്ഞപ്പോൾ, മരിച്ചാലും സമാധാനം തരാത്ത ഒരു വൃത്തികെട്ട രൂപമായാണ് അച്ചനെ മനസ്സിൽ കണ്ടത്.
അവസാനം ജന്മം നൽകിയതിൻറെ പേരിൽ മാത്രം ആ ആത്മാവിനു വേണ്ടി അന്ധ്യ കർമ്മം ചെയ്തു തിരിച്ചു വരുമ്പോൾ ആരോക്കൊയോ പറയുന്നുണ്ടായിരുന്നു, അവസാന കുറെ നാളുകളിൽ അച്ഛൻ ദിവസവും ഇവിടെ വന്നിരിക്കാരുണ്ടായിരുന്നു എന്ന്.
ഒടുവിൽ അച്ഛൻ മകൻ പറഞ്ഞു കൊടുത്ത വഴിയിലൂടെ ജീവിതം ഒടുക്കി.

അച്ഛന്റെ അവസാന ശ്വാസം ഇ വെള്ളത്തിനടിയിൽ നിന്നും ഉയരുമ്പോൾ, ആ കുമിളകൾക്ക് ചുറ്റും പരമീനുകൾ വട്ടമിട്ടു കറങ്ങിയതും, ആരും കാണാത്ത ആ മനസ്സിന്റെ കെട്ടഴിച് പരമീനുകൾ കൊതിയെടുതതിൽ , മകനോടുള്ള മൂടിവെച്ച സ്നേഹവും , എന്നോ പാതി ചിതലരിച്ചു തീർത്ത സ്വപ്നങ്ങളും ആയിരുന്നുവെന്ന്, ഇന്ന് ഇ പടികളിൽ ഇരുന്നു കൊണ്ട് മരണം നോക്കി കാണുമ്പോൾ എനിക്ക് കാണാം.

അടുക്കളപുറം

കരിഞ്ഞ വിളക്ക് തിരിയുടെ മണം തെക്കുനിന്നടിച്ച സ്മശാനത്തിലെ കാറ്റിന്റെ കൂടെവന്നു മൂക്കിലേക്കടിച്ചു കയറിയപ്പോൾ, ഓർമകളുടെ ഭാണ്ടകെട്ടിൽ നിന്നും ഉത്തരം കിട്ടാതെ, മടക്കി വച്ച പല ചോദ്യങ്ങളും ഉയർന്നു വരുന്നപോലൊരു തോന്നൽ.

പുതിയ വീട്ടിന്റെ ഇറയത്തിരുന്നുകൊണ്ട് അടച്ചിട്ട തറവാട്ടിലേക്ക് നോക്കി, ആരോ ആ വാതിൽ തള്ളി തുറയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു, ചിലപ്പോൾ ബാല്യകാല സ്മരണകൾ ആവാം.

അടുക്കളയിൽ ചാണം തേച്ചുപിടിപ്പിച്ച നിലത്ത് മരപലയിലിരുന്ന് ഒരു കോപ്പ നിറയെ ചക്കയും മണത്തു കൊണ്ട് എളെമ്മ വെച്ചുകൊണ്ടിരിക്കുന്ന മീൻ കറിയും കാത്തു നിൽക്കുമ്പോൾ, പടിഞ്ഞിറ്റകതു നിന്നും അമ്മമ്മയുടെ വിളി,

പിള്ളേരെ, മിറ്റത്ത്‌ തിരി തെളിയിക്കെട.!

കോപ്പയും താഴെ വച്ച്, പടിഞ്ഞിറ്റകതെക്ക് പോയി, സകല ദൈവങ്ങളുടെയും ചിത്രത്തിന് മുന്നിൽ അമ്മമ്മ തെളിയിച്ച തൂക്കു വിളക്കിലെ അഞ്ചു തിരികളിൽ നിന്നും ഒരു തിരി ഏന്തി വലിഞ്ഞെടുത്തുകൊണ്ട്, മുറ്റത്തുള്ള ചെറിയ കരിങ്കല്ലിന്റെ മുകളിൽ രാമനെയും ജപിച്ചു തെളിയിച്ചു.
ഇറയത്തെ കുറ്റ്യാരതിനു  മുകളിൽ ഒരു വലിയ കുപ്പി നിറയെ കള്ളും ചാക്കണയും കൊണ്ട് സായംസന്ധ്യ ആഘോഷിക്കുന്ന അച്ഛാച്ചന്റെ അടുത്ത് ഒട്ടിപിടിച് നിന്ന് കള്ള് വാങ്ങി കുടിക്കുന്ന കുട്ടൂനെയും, കൊട്ടാപ്പിയെയും ഇചുലുവിനും തലയ്ക്കിട്ടൊരു മേട്ട് കൊടുത്ത് അടുക്കളയിലേക്ക് പോയി.

നിലത്തു വച്ച കോപ്പയും എടുത്ത് അടുപ്പ് കല്ലിന്റെ അടുത്ത്  പോയി എളെമ്മയോട് ചോദിച്ചു, എന്തിനാ എളെമ്മ മിറ്റത് തിരി വെക്കണേ ദൈവങ്ങളൊക്കെ ആതെ ചുമരിൽ അല്ലെ ഉള്ളെ?

എളെമ്മ കേക്കാത്ത പോലെ എന്തൊക്കെയോ പണി എടുക്കുകയായിരുന്നു.
വീണ്ടും മാക്സി പിടിച് വലിച്ചു കൊണ്ട് ചോദിച്ചു; എന്തിനാ തിരി വെക്കണേന്നു..?

ഞാൻ ഇന്റെ ചോദ്യതിനുള്ള ഉത്തരം അന്വേഷിക്കണോ.. അതോ ഇങ്ങക്കെല്ലാർക്കും ഉള്ള ചോറ് വെക്കണോ..?

ഞാൻ ആപ്പനോട് ചോയ്ക്കും  എന്നും പറഞ്ഞു അടുക്കള വളപ്പിലെ വളപ്പിൽ നിന്നൊക്കെ പറിച്ചു കൊണ്ടന്ന കുഞ്ഞി കുറുന്തോട്ടി അമ്മിയിലിട്ട് അരച്ച് തലയ്ക്കു പിടിപ്പിക്കുന്ന ആപ്പനോട് പോയി ചോയ്ച്ചു.

എന്തിനാ ആപ്പ മുറ്റത്ത്‌ തിരി വെക്കണേ?

ആരാ ഇപ്പം മുറ്റത് തിരി വെച്ചേ..? ആപ്പന്റെ മറു ചോദ്യം.

ഞാൻ.?

'എന്നിട്ടാണോ എന്നോട് വന്നു ചോയ്ക്കുന്നെ' എന്നും പറഞ്ഞു തോർത്തും ചുറ്റി ആപ്പൻ വളപ്പിലേക്ക് പോയി.

ഇന്ന് ഒരു ദൈവം കൂട്ടില്ലാതെ, ഒരു വിളക്കിന്റെ വെട്ടം വേണ്ടാതെ, വലിയ സോഫയുടെ അരികിൽ ആ ചാര് കസേരയിൽ  അച്ഛാച്ചന്റെ ഓർമകളുമായി ഇരിക്കുന്ന അമ്മമ്മയുടെ കയ്യിൽ ഇചുലു അവളുടെ കുഞ്ഞിനെ കൊടുത്ത് ഒരു ഗ്ലാസ് ചായയുമായി പുറത്ത് വന്നു.

'എന്താ ഏട്ടാ ആലോചിക്കണേ?'

ആ പഴയ തിരി തെളിയിക്കണ കരിങ്കല്ലെവിടെ?

ഓ, അതോ!
അതൊക്കെ ഈ വീടിന്റെ മതില് കെട്ടുമ്പോൾ പൊളിച് മാറ്റി. ഇചുലുവിന്റെ മറുപടി.

മനുഷ്യൻ ഇന്ന് സ്നേഹിക്കുന്നത് മതിലുകളെയാണ്, എല്ലാരിൽ നിന്നും അകന്നു, സ്വാർതനായി, മതിലുകൾ കൊണ്ട് വേർതിരിച്ച ബന്ധനങ്ങൽ ഇല്ലാത്ത ജീവിതത്തെയും.. അവിടെ ദീപങ്ങൾക്കും തിരികൾക്കും എന്ത് പ്രസക്തി.

ശരീരം വെള്ളപുതച്ചു കിടത്തുമ്പോൾ, എവിടെയോ തെളിയുന്ന ആ രണ്ടു തിരികൾ മാത്രമാണ്, ഇന്ന് എല്ലാരുടെയും കാഴ്ചകളിൽ മുഴുവൻ.

ഏട്ടൻ എന്താ ഇ പറയുന്നേ..?

'നിനക്കിതൊന്നും മനസ്സിലാവില്ല ഇചിലു' എന്നും പറഞ്ഞു ആരൊക്കെയോ  കാത്തിരിക്കുന്ന ആ കറുത്ത നിറമുള്ള എന്തോ തേടി നടന്നു.

ഗ്രിഹാതുരത്വം.

അവന് അച്ഛൻ വാങ്ങി കൊടുത്ത ചീഞ്ഞ ചാമ്പങ്ങ അവൻ വലിച്ചെറിഞ്ഞപ്പോൾ   വന്നു വീണത്‌ എൻറെ മേത്തേക്ക്, ഞാൻ വെറുതെ  ഒരു കഷണം കടലാസും കൂട്ടി പിടിച് ആ ചീഞ്ഞ ചാമ്പങ്ങ കയ്യിൽ എടുത്തു, അതിന്റെ പുറത്തൊരു സ്റ്റിക്കരും ഉണ്ടായിരുന്നു, രൂപ പത്ത് എന്ന്.

നീല ട്രൌസറും ചെളി പുരണ്ട വെള്ള കുപ്പായവും ഇട്ട്, ഉച്ച കഞ്ഞീടെ കൂടെ പയറും വാങ്ങി കൃഷ്ണേട്ടന്റെ  പീടിയയിലെ അച്ചാറും കൂട്ടി ആ വലിയ മരത്തിന്റെ ചുവട്ടിൽ കഞ്ഞീം കുടിച്  പാത്രം കഴുകാൻ അടുത്തുള്ള ഏതേലും വീട്ടിൽപോയി വരുമ്പോൾ തല്ലുകൂടി പറിക്കുന്ന മുടന്തനായ ആ അപരിചതന്റെ വീട്ടിലെ ചാംബയ്ക്കയ്ക്ക് ഇതിലും നല്ല നിറമുണ്ടായിരുന്നു, അത് വായിൽ വെക്കുമ്പോൾ തന്നെ കണ്ണ് അറിയാതെ അടഞ്ഞു, വായിൽ വെള്ളം ഊറുമായിരുന്നു.

അടിയും വഴക്കും ഒക്കെയായി തളർന്ന് വീട്ടിൽ വന്നു, രാവിലെയുണ്ടാക്കിയ ദോശയും ഉച്ചയ്ക്കത്തെ സാമ്പാറും കൂട്ടി അടിച്ചു വിഴുങ്ങി എവിടേക്ക് എന്നില്ലാതെ തെണ്ടാൻ ഇറങ്ങി കയ്യിലും കാലിലും മുള്ളുകൊണ്ട് വലിഞ്ഞ ചോരപാടുകളുമായി വീട്ടിലേക്കു കയറിയവാടെ  കയിലിന്റെ പിൻ ഭാഗം കൊണ്ട് അമ്മയുടെ കയ്യിൽ നിന്നും അടിയും വാങ്ങി, മുറ്റത്തെ തൈതെങ്ങിന്റെ ചോട്ടിൽ ഒരു ചെറിയ ബക്കറ്റിൽ ചൂട് വെള്ളത്തിൽ കുളിയും കഴിഞ്ഞു വിളക്കെടുത്ത് നാമവും ജപിച് അച്ചാച്ചൻ കേട്ട് കൊണ്ടിരിക്കുന്ന ആകാശവാണിയിലെ വയലും വീടും പരിപാടിയും വാർത്തയും  തീരുന്നത് വരെ കാതിരുന്ന് ധൂരധർശനിൽ  ജയ്‌ ഹനുമാൻ കണ്ടു കിടന്നുറങ്ങി.

ഇത്തരം ഗ്രിഹാതുരത്വ ഓർമ്മകൾ മനസ്സിൽ മൂടിക്കെട്ടി ഏതെങ്കിലും വലിയ നഗരത്തിന്റെ മൂലയിൽ പണതിനായുള്ള ഓട്ട പാച്ചലിനിടയിൽ തനിക്കു പിറന്ന കുഞ്ഞിനും വീട്ടിലെ അൽഷെഴ്സ്യൻ നായയ്ക്കും ഒരു പോലെ സ്നേഹം അളന്നു കൊടുക്കുന്ന , അടുത്ത പ്രസവത്തിനായി വയറും വീർപ്പിച്ചിരിക്കുന്ന  ഭാര്യ.

വലിയ ആൾ കൂട്ടത്തിനിടയിൽ ഒറ്റപെട്ട ജീവിതം നയിച്ച്‌ കൊണ്ട് ചുറ്റുമുള്ളതൊന്നും കാണാൻ കഴിയാതെ ആ കുട്ടി നാളെ ഒരു ബ്രാന്ധനായി മാറും, ആ ഭ്രാന്തൻ നിങ്ങൾ നൽകിയിട്ടുള്ള സ്നേഹത്തിന്റെ പ്രതികാരം നിങ്ങളോട് വീട്ടും. അന്ന് ഇ ഗ്രിഹാതുരത്വ ഓർമകളൊക്കെ ഉണ്ടാവുമോ എന്തോ.. 



അമ്മെ മാപ്പ്

ഓരോ മാസവും കിട്ടുന്ന പണം മുഴുവൻ ബാറുകളിലും വേശ്യകൾക്കുമായി വീതിച്ചു നൽകി പ്രവാസ ജീവിതം അവൻ ശരിക്കും ആഗോഷിക്കുകയായിരുന്നു. കയ്യിൽ പണം ഒരുപാട് കയറി ഇറങ്ങുമ്പോൾ വന്ന വഴി മറന്നു കൊണ്ട്  അവൻ മുന്ദിയ ബാറുകളിലെയും വേശ്യ തെരുവുകളിലെയും സ്ഥിരം സന്ദർശകനായി.

ഒടുവിൽ ലഹരിയിൽ ഏതോ ഒരു വണ്ടിയുടെ അടിയിൽപെട്ടു അവനിൽ നിന്നും വേർപെട്ട ഹൃദയം അവസാന നിമിഷം പറയുന്നത് തൊട്ടടുത്ത ബാറിൽ നിന്നും ഇറങ്ങി വന്ന ഞാൻ കേൾക്കുന്നുണ്ടായിരുന്നു.

"അന്ന് ജോലി കിട്ടി ഇവിടേയ്ക്ക് വരുമ്പോൾ കാശിനു വേണ്ടി പണയം വെച്ച അച്ഛന്റെ ഓർമ്മയ്ക്കായി അമ്മ പൊന്ന് പോലെ കാത്തു വച്ച ആ താലിമാല നിനക്ക് എടുത്തു തരാമായിരുന്നില്ലേ...
അതും തികയാതെ വന്നപ്പോൾ ഉളുക്കിയ കാലുമായി അഞ്ചു കിലോമീറ്റർ ദിവസവും നടന്ന് വയലിൽ ചുട്ടു പൊള്ളുന്ന ചൂടിൽ ചോര വറ്റിക്കുകയും, അതെ ക്ഷീണത്തിൽ രാത്രി വീട്ടിൽ ഉറക്കമില്ലാതെ തയ്യൽ മെഷീൻ ചവിട്ടിയും നിന്നെ ഇ പ്രവാസലോകത്തേക്ക് എത്തിച്ചപ്പോൾ അതിലും വലിയ സ്നേഹം നീ ഈ ബാറുകളിൽ കണ്ടെത്തിയോ?
ലീവിന് നാട്ടിലേക്ക് വരുമ്പോൾ, സുഹ്ർത്തുക്കൾക്ക്‌ വിലകൂടിയ മദ്യം വാങ്ങി ബാഗിൽ വെയ്ക്കുമ്പോഴും ഇതെന്റെ അമ്മയ്ക്ക് എന്ന് പറഞ്ഞു നിനക്ക് എന്തെങ്കിലും ഒക്കെ വാങ്ങി, നിന്റെ അമ്മ ഒന്നും പ്രതീക്ഷിച്ചിട്ടല്ല, ഒരു കപട സ്നേഹമെങ്കിലും കാണിച്ചുകൂടായിരുന്നോ..
തിരിച്ചു പോരുമ്പോൾ കഷ്ടപെട്ട് ഉണ്ടാക്കിയ പലഹാരങ്ങൾ മുഴുവൻ നീ ബാഗിൽ വയ്ക്കുമ്പോഴും, മാഹിയിലെ ബാറുകളിൽ ആരൊക്കെയോ അതും കാത്ത് നിൽപ്പുണ്ടായിരുന്നു അല്ലെ... "

പക്ഷെ യാദ്രശ്ചികം എന്ന് പറയട്ടെ.. അമ്മ ശ്വാസംമുട്ടലിനോട് മല്ലടിച്ച് അവസാന ശ്വാസം വലിക്കുമ്പോൾ, അവനവിടെ ഒരു മുഴു ബോട്ടിൽ മദ്യം തീർത്ത് ഏതോ ഡാൻസ് ബാറിൽ തന്നോടുതന്നെ മല്ലടിക്കുകയായിരുന്നു.

അമ്മ മരിച്ചത് പോലും അവൻ അറിഞ്ഞിരുന്നില്ല.. സ്നേഹം കൊണ്ട് അമ്മയെ തോല്പ്പിക്കാൻ ആവില്ലെന്ന് അവസാന ശ്വാസം മുകളിലോട്ടെടുക്കൊമ്പോൾ അവനു മനസ്സിലായി കാണണം അതുകൊണ്ടായിരിക്കാം അവൻ ചിരിച്ചത്, പെയ്തൊഴിഞ്ഞ മഴപോലെ !

തൊട്ടടുത്ത്‌ നിന്നും ഇതൊക്കെ നോക്കി കാണുമ്പോൾ എൻറെ തലയിൽ ഞാൻ കയറ്റിവെച്ച ലഹരി മുഴുവൻ ഇറങ്ങി കഴിഞ്ഞിരുന്നു. കയ്യും കാലുമൊക്കെ ഒരു പോലെ വിറയ്ക്കുന്നുണ്ടായിരുന്നു, അമ്മയെ ഒരു നിമിഷമെങ്കിലും ഞാൻ മനസ്സിൽ ഓർത്തത്‌ കൊണ്ടാവണം ഇതൊക്കെ കണ്ട് ഞാൻ കരഞ്ഞു പോയത്.

എനിക്ക് സമയം വയ്കിയിട്ടില്ല, എൻറെ അമ്മയുടെ അടുത്ത് കുറച്ചു സമയം ഇരിക്കണം, ചെയ്തു പോയ തെറ്റുകൾക്കൊക്കെ ആ കയ് പിടിച്ച മാപ്പ് പറയണം.
എന്നെ ഞാനാക്കിയ ഒരുപാട് മനുഷ്യ ജീവനുകൾ അവിടെ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ കഷ്ട പെടുമ്പോൾ, പണം അല്ല വലുത് എന്ന് ഞാൻ തിരിച്ചറിയേണ്ടിയിരിക്കുന്നു.

അമ്മെ മാപ്പ്, പനതിനായുള്ള നെട്ടോട്ടത്തിനിടയിൽ ലഹരി തലയ്ക്കു പിടിച്ചപ്പോൾ ഞാൻ മറന്നു പലതും. മാപ്പ്.

കിത്ന?

കിത്ന?
ഇന്നലെ രാത്രി നിക്കൊട്ടിന്റെ കുറവ് ശരീരത്തിൽ അനുഭവപെട്ടപ്പോൾ ഒന്ന് പുറത്തേക്കിറങ്ങിയ സമയത്ത് ഇ ഒരു ചോദ്യം ഒരുപാട് തവണ കേട്ടുകാണും. പക്ഷെ അതൊക്കെ ഒരു സ്ത്രീ ശരീരത്തിന്റെ ഒരു രാത്രിയുള്ള വില അറിയുന്നതിന് വേണ്ടിയായിരുന്നു. അവിടെ പോലും ബാർഗയിൻ നടത്തുന്ന പലരും ഉണ്ട്.
എം ജി റോഡിലുള്ള ഡാൻസ് ബാറുകളുടെ പുറത്ത് കുറഞ്ഞത്‌ മൂവായിരം സ്ത്രീകളെങ്കിലും ഒരു ദിവസം കിത്ന? എന്ന ഇ ഒരു ചോദ്യം പ്രതീക്ഷിച് കാതുനിൽക്കുന്നുണ്ടാവും. ഇത്രയും വലിയ നഗരത്തിൽ ഇത് സ്വാഭാവികം.

ഡൽഹിയിലെ തന്നെ ജീബി റോഡിൽ ഇതിലും കൂടുതൽ സ്ത്രീകള് 250/- എന്ന ഫിക്സഡ് റേറ്റിൽ കാത്തിരിക്കുമ്പോഴും യുവാക്കൾ മുഴുവൻ മദ്യത്തിന്റെ ലഹരിയിൽ ഇവിടുതെക്ക് വരാൻ കാരണമുണ്ട്.

ജീവിത രീതികളും ചിലവും പെട്ടന്ന് പെട്ടന്ന് മാറികൊണ്ടിരിക്കുന്ന സ്വഭാവമുള്ള നഗരങ്ങളില ഒന്നാണ് ഗുർഗോണ്‍
അതുകൊണ്ട് തന്നെ ആഡംബര ജീവിതം ആഗ്രഹിക്കുന്ന പെണ്‍കുട്ടികൾക്ക് വരുമാനം താങ്ങാതെ വരുമ്പോൾ അവർ കണ്ടെത്തുന്ന ആദ്യ വഴി ശരീരം കാഴ്ചയ്ക്ക് വെയ്ക്കുക എന്നതാണ്.
പോയാൽ ഒരു മാനം കിട്ടിയാൽ സുഗവും പൈസയും.. എന്ന ചിന്താഗതിക്കാർ.

കുറച്ചു മോഡേണ്‍ ആയി രാത്രിയാവുമ്പോൾ ഷോപ്പിംഗ്‌ മാളുകളുടെ പുറത്തു കിത്ന? എന്നൊരു ചോദ്യം പ്രതീക്ഷിച് ഇവർ വരും.
ജീവിക്കാൻ വേണ്ടി ശരീരം വിൽക്കുന്ന ജീബി റോഡിലെ ഒറ്റമുറി സെക്സിനെകാളും നല്ലത്, ആഗോഷിക്കാൻ വേണ്ടി മാത്രം ശരീരം വിറ്റ്കൊണ്ട്   ഒരു രാത്രി മുഴുവൻ എവിടെയും വരാൻ തയ്യാറായിട്ടുള്ള ഇ സുന്ദരികൾ തന്നെയാണ്.

ചിലർ ഒറ്റപെടലുകളിൽ നിന്നും രക്ഷപെടാൻ, മറ്റു ചിലർ പതിനോന്നുമിനുട്ടിന്റെ കാമം തീർക്കാൻ, അങ്ങനെ പല കാരണങ്ങൾക്കായി  ഇവരെ തേടി ഇവിടെത്തും.

ആഗോഷങ്ങൾക്ക് വേണ്ടി മാത്രം "സ്ത്രീ, കുടുംബം" എന്നതിന്റെ അർഥം മറക്കുന്ന ഇവർക്കുനെർ, പ്രത്യേകിച്ച് ഇവിടെ വരുന്ന മലയാളി പെണ്‍കുട്ടികൾക്ക് നേർ പുച്ഛം വാരി വിതറി നിക്കൊട്ടിന്റെ കുറവ് തീർക്കാൻ ഞാനൊരു സിഗരറ്റ് അങ്ങട് പുകച്ചു.

പക്ഷെ ഇവർക്ക് വഴി പറഞ്ഞു കൊടുക്കുന്ന ബ്രോക്കർ മാർക്കറിയില്ല കോളേജിൽ പഠിക്കുന്ന അവളുടെ മകളും, കിത്ന? എന്ന ചോദ്യം പ്രതീക്ഷിച് മറ്റൊരു മാളിന്റെ പുറത്തു നില്ക്കുന്നുന്ടെന്നു.

ഒരു സിനിമാ കഥ

വിജയുടെ വേട്ടയ്ക്കാരൻ  റിലീസ് ആകുന്നതുകൊണ്ട്.. രാവിലെ തന്നെ ടാക്കീസിന്റെ മുനിലെത്തി. വിത്ത്‌ ശരത് ആൻഡ്‌ സനി. 
ക്യു നിക്കാൻ വേണ്ടി ശരതിനോട് പറഞ്ഞു..
അപ്പൊ ടിക്കന്ടിന്റെ  പൈസയോ..? അവന്റെ ചോദ്യം..
പൈസ ആണോ അളിയാ വലുത്.. സ്നേഹല്ലേ.. പൈസ ചോദിക്കുന്ന സമയങ്ങളിൽ മാത്രമുള്ള സനിയുടെ മറുപടി.
പക്ഷെ സ്നേഹം കൊടുത്ത ടിക്കറ്റ് തരാൻ .. അവിടെ രമേശേട്ടന്റെ ഓളാണോ   ഉള്ളത് ? ശരത്തിന്റെ ചോദ്യം വീണ്ടും.
(അത് കേട്ട് ഞങ്ങൾ ഞെട്ടിയില്ലെങ്കിലും പോസ്ടറിൽ നിക്കുന്ന അനുഷ്കയെ നോക്കി വെള്ളം ഇറക്കുന്ന സെക്യൂരിറ്റിക്കാരൻ ഞെട്ടി.. രണ്ടു ലടുവും പൊട്ടിച്ചു കാണണം)

എന്റെ കയ്യിൽ പൈസ ഇല്ല എന്ന ഭാവത്തിൽ സനിയുടെ മുഗത്ത്‌ നോക്കിയപ്പോ.. അവൻ ആകാശത്തേക്ക് നോക്കുന്നു.. 
അവിടെ എന്താ.. നിന്റെ അച്ഛൻ ഇരിക്കുന്ന.. എന്ന് വന്നെങ്കിലും ചോദിച്ചില്ല.
അപ്പൊ സംഭവം മൂഞ്ഞിയ സ്ഥിതിക്ക് നിരാശയോടെ പുറത്തിറങ്ങി.
ശരത്തിന്റെ കയ്യിൽ ആകെ ഉള്ള പതുർപ്പ്യക്ക് രണ്ടു ചായ വാങ്ങി മൂന്നു ഗ്ലാസ്സിൽ ആക്കി കുടിച്ചു കൊണ്ടിരിക്കെ 

ഞങ്ങളുടെ പിന്നിൽ നിന്നും..
"ഒരു മാടപ്രാവ് ശരത്തിനെ മാടി മാടി വിളിക്കുന്നു.. " ശരത്തെട്ട.. ശരത്തെട്ട.."
ങേ.. ശരതെട്ടാന്നോ..
ആരാട അവൾ . ഞാൻ അവന്റെ ചെവിയിൽ പതുക്കെ ചോദിച്ചു.
അത്..അത്.. എന്റെ കാമു..!
ആര് കാമുവൊ ..?
കാമു അല്ലെടാ.. കാമുകി . എന്റെ ജീവന്റെ ഉള്ളിലെ തുടിപ്പ്..
ഇവനും കാമുകിയോ എന്ന അർത്ഥത്തിൽ ആവണം.. സനി ഞങ്ങളുടെ മൂന്നു പേരുടെയും മുകത് മാറി മാറി നോക്കി.

നീ എന്താ ഇപ്പോൾ ക്ലാസ്സിൽ വരാതെ ..? മാടപ്രാവിന്റെ ചോദ്യം
ശരത്തിന് ആലോചിക്കാൻ അൽപ്പം സമയം കിട്ടിക്കോട്ടേ എന്ന് വിചാരിച്ചിട്ടാവണം, 

ഹലോ.. ഞാൻ സനിൽ കുമാർ കെ... സനിയുടെ പരിചയപ്പെടൽ.
ഹും.. ഞാൻ കണ്ടിട്ടുണ്ട്.
ങേ. അപ്പൊ കീച്ചേരി കള്ള് ഷാപ്പിനടുതാണോ വീട് ..അത് പറ.."

എന്താ ക്ലാസ്സില്‍ കേറാതിരിക്കുന്നത് എന്ന്???" അവള്‍ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ച്‌.. ശരത്തിന്റെ മുഗതെക്ക് നോക്കി..
മൂലക്കുരുവിന്റെ അസ്കിത ഉള്ളത്കൊണ്ട് കൂടുതല്‍ നേരെ ഇരിക്കാന്‍ പറ്റില്ല എന്ന് പറയാൻ പറയെടാ...&%^*&" അവളുടെ ചോദ്യം തീരെ ഇഷ്ടപ്പെടാത്തത് കൊണ്ട് സനി  എന്‍റെ ചെവിയില്‍ പറഞ്ഞു..

"കുടുംബ പ്രാരാ.പ്രാരാരാ..പ്രാരാരാബ്ദം.. അത്ര തന്നെ.."
വിറയുന്ന ശബ്ധത്തിൽ  ശരത്തിന്റെ മറുപടി കേട്ട് അവൾ കണ്ണ് മിഴിച്ചു.. കൂടെ ഞങ്ങളും.
കേട്ട് പ്രായം കഴിഞ്ഞ പെങ്ങൾ
പൊട്ടി വീഴാറായ വീട്ടിനു മുന്നിൽ ദേശാഭിമാനി വായിച്ചു കൊണ്ടിരിക്കുന്ന കിടപ്പിലായ അച്ഛൻ..  ലോണ്‍ തിരിച്ചടയ്ക്കാൻ വേണ്ടി ദിവസും വീട്ടില് കയറി ഇറങ്ങുന്ന ബാങ്കുകാർ. 

അവൾ ഒന്നും മിണ്ടിയില്ല .. പക്ഷെ സനി മിണ്ടി.. നീ ക്ലാസ്സിൽ കയറാതിരുന്നാൽ നാലാം ക്ലാസ്സിൽ പഠിക്കുന്ന നിന്റെ പെങ്ങളുടെ കല്ല്യാണം നടക്കുഒ ?
അല്ല.. ഇന്ന് രാവിലവരെ എഴുനേറ്റു..ഇന്റെ മുഗത്ത്‌  രണ്ടു പൊട്ടിച്ചിട്ട്   പണിക്കു പോയ അച്ചനാണോഡാ കിടപ്പിൽ.
പക്ഷെ.. ഞാൻ അവന്റെ വായ അടപ്പിച്ചു.. ഒന്നും കാണാതെ.. ശരത് അങ്ങനെ പറയുല.. അവനാര മ്യോൻ.

അവൻ തുടർന്നു.. "രാത്രി ഞാന്‍ ചായ വില്‍ക്കാന്‍ ടൌണില്‍ പോകും.. അത് കഴിഞ്ഞു ഓട്ടോ ഓടിക്കാന്‍ പോകും.."
"എഹ്.. ഓട്ടോ ഒക്കെ ഓടിക്കുമോ??" അവൾ
"നമ്മള്‍" സിനിമ ചതിച്ചു.. 
"ഞാന്‍ ഓട്ടോ ഓടിക്കില്ല.. മറ്റുള്ളവര്‍ ഓട്ടോ ഓടിക്കുന്ന സ്ഥലത്ത് പോയി ഞാന്‍ ചായ വിക്കും.. അങ്ങനെയ ഞാന്‍ എന്‍റെ കുടുംബം പോറ്റുന്നെ."
ഇതിനിടയിൽ എന്ത് ക്ലാസ്സ് കുട്ടി..

ശരത്തിന്റെ വേദന നിറഞ്ഞ ജീവിത കഥ കെട്ടു അവള്‍ കരഞ്ഞു പോയി..
എന്തിനു.. അവന്റെ ഊളച്ചരിത്രം മൊത്തം അറിയാവുന്ന സനിവരെ കരഞ്ഞുപോയ്‌

ഫീസ്‌ അടച്ചില്ലേൽ എന്നെ  ഇന്ന് കോളേജിൽ നിന്നും പുറത്താക്കും എന്ന് പറഞ്ഞു.. ഫീസടയ്ക്കാൻ കുറച്ചു പൈസ കുറവുണ്ട് .. പൈസ വാങ്ങാൻ ഒരാളെ  കാണാൻ വന്നതാ.
കണ്ണീർ തുടച്ചുകൊണ്ടുള്ള  ശരത്തിന്റെ വാക്കുകൾ..
ശോ.. 
അഭിനയം എങ്ങനുണ്ട്.. എന്ന മാതിരി അവൻ ഞങ്ങളുടെ മുകതെക്ക് നോകി..പൊളിച്ചു എന്ന അർത്ഥത്തിൽ ഞങ്ങളും തിരിച്ചു നോക്കി.

ആട്ടെ.. എത്രെയ കുറവ്.? അവളുടെ ചോദ്യം.
എന്റെയും സനീടെയും തലയിൽ ബൾബ്‌ കത്തി.

200.. സനീടെ ഉത്തരം..അല്ല..300 ഞാൻ.
500.. ഒരു കണ്ണ് തുറന്നു കൊണ്ട് അവളുടെ മുകതെക്ക് അളിഞ്ഞ നോട്ടം നോക്കി കൊണ്ട് അവൻ 500.

"എന്റെ കയ്യിൽ 400 ഉണ്ട്.. അടുത്ത മാസത്തെ ഫീസ്‌ അടയ്ക്കാൻ അച്ഛൻ തന്നതാ.. നീ എടുത്തോ. തല്ക്കാലതെക്ക്." അവൾ
ശോ.. എന്തൊരു സ്നേഹം..കിട്ടുന്നേൽ ഇതുപൊൽതൻ പെണ്ണിനെ തന്നെ കിട്ടണം.. നീ നോക്കി തന്നെ പിടിച്ചല്ലോ..സന്തോഷായി അളിയാ.. എനിക്ക് സന്തോഷായി. എന്റെ മനസ്സ് മന്ത്രിച്ചു.

എന്ന പെട്ടന്ന്..തന്നെ ഇത് അടച്ചിട്റ്റ് വരാം .. നീ പൊക്കൊ.. ഞാൻ വിളിക്കാം.
എന്ടിനാട . അടുത്ത കഥ പറയാനാ..... സനീടെ ചോദ്യം..! ടിം
പൈസ എണ്ണികൊണ്ട്   കുറഞ്ഞു പോയോ എന്ന അർത്ഥത്തിൽ അവൻ നടന്നു..കൂടെ ഞങ്ങളും.