ആർക്കും വേണ്ടാത്തൊരു ജീവൻ

ദേവയാനി,

എന്തിനു വേണ്ടിയായിരുന്നു നീ എന്നിൽ നിന്നും ഒളിച്ചോടിയത്‌?
എന്റെ പ്രണയം; അതൊരു കാട്ടികൂട്ടൽ ആയിരുന്നുവോ?
നിന്റെ മാറിൽ മുഖം ചേർത്ത് ഞാൻ കിടക്കുംപോഴൊക്കെ ഞാനൊരു ഭാരമായിരുന്നോ നിനക്ക്?
നിന്റെ ശരീരം മുഴുവൻ ചുംബിചപ്പോഴും, നിന്റെ നഗ്നമായ ശരീരത്തെ എന്റെ കറുത്ത ശരീരത്തോട് ചേർത്ത് വച്ചപ്പോഴും കാമം മാത്രമായിരുന്നോ എന്റെ കണ്ണുകളിൽ നീ കണ്ടത്?
ആൾക്കൂട്ടത്തിന്റെ നടുവിലൂടെ നിന്റെ കൈ കോർത്ത്‌ നടന്നപ്പോഴും, ഇരുണ്ട മുറിയിൽ നിനക്കായ് കവിതകൾ ചൊല്ലി കേൾപ്പിച്ചപ്പോഴും നീ എന്റെ മനസ്സ് വായിചെടുതതെങ്ങനെയാണ്? അതൊരു കാട്ടികൂട്ടൽ ആയിരുന്നുവോ?

എന്റെ പ്രണയം; അതൊരു കാട്ടികൂട്ടൽ ആയിരുന്നുവോ?
നിന്റെ മുലകളോട് ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം,
നിന്റെ ചുണ്ടുകളോട് ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം,
നിന്റെ വിരലുകളോട് ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം,
നിന്റെ മുടികളോട്, കണ്ണുകളോട്, മൂക്കിൻ തുംബിനോട്, ശ്വാസതോട്, ഞാൻ ചേർത്ത് വച്ച എന്റെ പ്രണയം, അതൊക്കെ കാട്ടികൂട്ടൽ ആയിരുന്നുവോ?

എനിക്കറിയാം,
ഒരു സ്ത്രീയെയും പ്രണയിക്കാൻ കഴിയാത്തവനാണ് ഞാൻ,
എന്റെ ചിന്തകളെ പുറത്തേക്ക് വലിചിട്ട് വേദനിപ്പിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ,
ചുംബിക്കുമ്പോൾ ചുണ്ടുകളിലെ പുകയുടെ ഗന്ധം നിന്നെ ആലോസരപെടുതിയിട്ടുണ്ടാവും,
മാറിടത്തിൽ തല ചായ്ച് കിടന്നപ്പോഴൊക്കെ നരച്ച മുടിനാരുകൾ നിന്നെ ശല്യം ചെയ്തിട്ടുണ്ടാവണം, താടി രോമങ്ങൾ മുലകണ്ണുകളിൽ വേദനിപ്പിചിട്ടുണ്ടാവണം,
കൈ കോർത്ത്‌ നടന്നപ്പോഴൊക്കെ എന്റെ വേഗതിനോത് നിനക്ക് നടക്കാൻ കഴിയാതെ, കാലുകൾ പതറിയിട്ടുണ്ടാവണം
എന്റെ പ്രണയം, അതൊരു കാട്ടികൂട്ടൽ തന്നെയായിരുന്നിരിക്കണം.

എങ്കിലും,
ജീവിതത്തിൽ തനിച് ആണെന്നറിയുംപോൾ, സങ്ങടങ്ങൾ പങ്കു വയ്ക്കാൻ ആരുമില്ലാതെ ഒറ്റപെടുംപോൾ, തലയണയിൽ മുഖം ചേർത്ത് കരയാൻ ശ്രമിക്കുംപോൾ,
ഒറ്റപെടലുകൾക്കിടയിൽ നിന്നും ഒളിച്ചോടാൻ ഒരു വേശിയെ തേടി നിന്റെ അരികിലെത്തിയ ആ പഴയ ജിഹമയയായി ഞാൻ മാറുകയാണ്.
ഇണക്കങ്ങളും പിണക്കങ്ങളുമയി തല്ലു പിടിച്ച ഇരുണ്ട മുറിയിലെ വരാന്തയും, നഗ്നമായി കിടന്ന ചുവന്ന വിരിയുള്ള ഇരുണ്ട മുറിയിലെ കട്ടിലുകളും, പുക ചുരുളുകൾ കൊണ്ട് ഓർമകളുടെ ഭാണ്ടകെട്ടുകൾ പൊട്ടിച്ചെറിഞ്ഞ ചുവരുകളും, പിണക്കങ്ങൽക്കൊടുവിൽ കൈവിരലുകൾ കോർത്ത്‌ നടന്ന വേശ്യാ തെരുവും അപ്പോൾ എന്റെ മുന്നിൽ പ്രത്യക്ഷപെടും.

ജീവിതത്തിൽ തനിച്ചായി പോയവനാണ് ഞാൻ,
വെഋക്കപെട്ടവനാണ് ഞാൻ,
പ്രണയിക്കപെടാൻ പോലും അർഹതയില്ലാതവൻ,
പക്ഷെ ഞാൻ ചെയ്ത തെറ്റെന്തെന്നു മാത്രം എനിക്ക് കണ്ടെത്താൻ കഴിയുന്നില്ല.

എല്ലാവരെയും സ്നേഹിച്ചു,
ബന്ധങ്ങൾക്ക് വേണ്ടി സ്വപ്‌നങ്ങൾ അടുപ്പിലേക്ക് വലിച്ചെറിഞ്ഞ് ഭാരം മുഴുവൻ തോളിലേറ്റി അധ്വാനിച്ചു, ഇന്നവരൊക്കെ ജീവിതത്തിൽ പരാജയപ്പെട്ടുപോയവനെ പരിഹസിക്കുന്നു,

ചിലരെ വിശ്വസിച്ചു കൂടെ നിർത്തി,
പണത്തിന്റെ കണക്കെടുപ്പ് നടത്തുംപോൾ ഒന്നുമില്ലാതവനെന്നറിഞ്ഞവർ അകന്നു നിൽക്കുന്നു.

ചിലരെ പ്രണയിച്ചു,
കാരണങ്ങൾ പറയാതെ എന്റെ പ്രണയം, അതൊരു കാട്ടി കൂട്ടലാണെന്നു പറഞ്ഞ്  ജീവിതത്തിൽ അൽപ്പം സന്തോഷം നൽകി അവരൊക്കെ എങ്ങോ യാത്രയാവുന്നു.

പക്ഷെ, ഞാൻ ചെയ്ത തെറ്റ്? അത് മാത്രം ആരും പറഞ്ഞ് തരുന്നില്ല.
ചിലപ്പോൾ ഇതൊക്കെ തന്നെയാവാം അത്.

ഓർമകളിലേക്ക് കടന്നു ചെന്ന് ഇനി കണ്ണീർ വാർക്കാൻ എനിക്ക് കഴിയില്ല, തളർന്നു പോയിരിക്കുന്നു. കൈ വിരലുകളുടെ വിറ മാറുന്നില്ല.
ഇനി മറ്റൊരാളെ പ്രണയിക്കാൻ വയ്യ, സ്വയം പ്രണയിക്കാൻ ശീലിച് കൂടെയുള്ള ശരീരത്തെ കൊന്നുകൊണ്ട് ജീവിക്കുക.
അത്രത്തോളം മടുത്തു പോയിരിക്കുന്നു ഈ ജീവിതം.
അത്രത്തോളം വെറുത്തു പോയിരിക്കുന്നു ഈ ജീവിതം.

ആ പ്രണയം

പ്രണയം തോന്നുകയാണ്,
മനുഷ്യനോടല്ല എല്ലാം മറക്കാൻ കഴിയുന്ന ആത്മഹത്യയോട്.
ഈ നിമിഷം വരെ എനിക്ക് പ്രണയം മറ്റൊന്നിനോടായിരുന്നു, എൻറെ പാറുവിനോട്. അല്ല, എൻറെയല്ല, മാറ്റാരുടെയോ ആവാൻ കൊതിക്കുന്ന എൻറെതെന്നു ഞാൻ തെറ്റിദ്ധരിച്ച പാറുവിനോട്.

ഈ രാത്രിയിൽ എനിക്ക് തിരിച്ചറിവുണ്ടാവുകയാണ്, എത്രത്തോളം മൂടപ്പെട്ട മനസുമായാണ് ഞാൻ ജീവിച്ചിരുന്നതെന്ന്, യാധിസ്ഥിതികമല്ലാത്ത  ചിന്തകളെ പേറിയാണ് ഈ ജീവിതം ജീവിച്ചു തീർക്കുന്നതെന്ന്. ഒരു മാറ്റം അതെനി എളുപ്പമല്ല, പകരം ചെയാൻ കഴിയുന്നത്‌ ഒരു സ്ത്രീയോടും അടുക്കാതിരിക്കുക എന്ന് മാത്രം.

പാറു, എനിക്ക് നിന്നോട് വല്ലാത്തൊരു ഇഷ്ടമാണ്.

"മറ്റൊരു പുരുഷനെ എൻറെ സാഹചര്യം, അല്ലെങ്കിൽ ഏകാന്തതയിൽ നിന്നും ഒളിച്ചോടാൻ എനിക്ക് പ്രണയിക്കേണ്ടി വന്നു. ലഹരിയിൽ ഭോധമില്ലാതെ വീണു കിടക്കുമ്പോൾ എൻറെ കന്യകാത്വം നഷ്ടപെട്ടു, എൻറെ ഭൂതകാലത്തെ എനിക്ക് മായ്ച്ചു കളയാൻ സാധിക്കില്ല, നിനക്ക് തീരുമാനിക്കാം എന്നെ നിൻറെ ജീവിതത്തിൻറെ ഭാഗമാക്കണോ വേണ്ടയോ എന്ന്."

നിൻറെ ശരീരമല്ല ഞാൻ പ്രണയിച്ചത്, വാക്കുകൾ കൊണ്ട് അതിനെ വിശധീകരിക്കുക അസാധ്യം.
എങ്കിലും ഭൂതകാതിൻറെ പരിശുദ്ധി നോക്കി സ്ത്രീയുടെ മാനത്തിന് വിലപറയുന്ന പുരുഷനെ നീ എന്നിൽ കണ്ടുവെന്നത് എന്നിൽ അത്ഭുതം ഉളവാക്കുന്നു.

"എന്നിട്ടും, എൻറെ ഭൂതകാലത്തെ വീണ്ടും വീണ്ടും എൻറെ മുന്നിൽ വലിചിട്ട് നീ രസിക്കുന്നു.
ഞാൻ ആവർത്തിക്കുന്നു, ജീവിതത്തോടുള്ള നിരാശയിൽ എനിക്ക് പറ്റിയ തെറ്റായിരുന്നു ആ പ്രണയം. ഇന്ന് ഞാൻ സന്തോഷവതിയാണ് വരും വരായ്കകൾ ചിന്തിക്കാതെ നിൻറെ കൂടെ ജീവിച്ചു തീർക്കുമ്പോൾ, നിന്നെ പ്രണയിക്കുന്ന ഓരോ നിമിഷവും, തുറക്കാത്ത പുസ്തക താളിലെ സുഗന്ധം പോലെ ഞാൻ പരിശുദ്ധമായി മാറുകയാണ്. "

പ്രിയപ്പെട്ടവളുടെ, ഭൂതകാല ചരിത്രം തിരഞ്ഞു അതിലെ കാമ കേളികളെ തിരഞ്ഞുപിടിച്ച് സങ്ങൽപ്പതിൽ അതിനെ ചിത്രീകരിച്ചു സ്വയം ഭോഗിച് കാമം തീര്ക്കേണ്ടി വന്ന വൃത്തികെട്ട ഒരു പുരുഷനാണ് ഞാൻ,
ഏതൊക്കെയോ വൃത്തികെട്ട നിമിഷങ്ങളിൽ നിൻറെ ഭൂതകാലം നിന്നോടുള്ള പ്രണയത്തിൻറെ ഒഴുക്കിൻറെ മേൽ തടസ്സം സൃഷ്ടിക്കുന്നു,
നിന്നോളം ഞാൻ മറ്റൊന്നിനെയും കൊതിച്ചിട്ടില്ല, എങ്കിൽ കൂടിയും എൻറെ ഉള്ളിൽ എന്തൊക്കെയോ ഭയങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്.

"കഴിഞ്ഞ പ്രണയത്തെ പോലെ വലിച്ചെറിഞ്ഞു, നിന്നിൽ നിന്ന് ഞാൻ അകന്നു പോകുമോ എന്ന് നീ ഭയപ്പെടുന്നു."

ചിലപ്പോൾ, അങ്ങനെയാവാം.
നിരാശയുടെ മേൽനിന്നും നിൻറെ ഒളിച്ചോട്ടമാണ് കഴിഞ്ഞു പോയ പ്രണയമെങ്കിൽ, ആ തെറ്റ് നീ പൂർണമായും മറക്കെണ്ടാതുണ്ട്.
എങ്കിലും അതേ കാലത്തെ കലാലയ ജീവിതത്തെ കുറിച്ചൊക്കെ  നീ വർണിക്കുമ്പോൾ, അതിലോന്നും നിരാശയോടെ ജീവിച്ചിരുന്ന ഒരു സ്ത്രീയെ കണ്ടെത്താൻ എനിക്ക് കഴിഞ്ഞില്ല, ശോഭനമായ ഭാവത്തോടെ തുള്ളി ചാടി നടക്കുന്ന ഒരു കൌമാരകാരി മാത്രമാണ് നിൻറെ വർണനകളിൽ എൻറെ മുന്നിലേക്ക് തെളിഞ്ഞു വന്നത്.
എന്നിട്ടും നീ പറയുന്നു, നിരാശയുടെ പടുകുഴികളിൽ നിന്നും രെക്ഷപ്പെടാൻ നീ കണ്ടെത്തിയ മർഗമായിരുന്നു ആ പ്രണയം എന്ന്.

"ആ പ്രണയം എനിക്കൊരിക്കലും തെറ്റായി തോന്നിയിരുന്നില്ല, എനിക്ക് എത്രത്തോളം ഉയരാനും താഴാനും പറ്റുമെന്ന് ഞാൻ തിരിച്ചറിഞ്ഞത് ആ പ്രണയത്തിലായിരുന്നു. ഒന്നുമല്ലാതിരുന്ന എനിക്ക് പല അനുഭവങ്ങളും നൽകിയത് അതേ പ്രണയമായിരുന്നു. ആ പുരുഷ ൻറെ നിർഭന്തത്തിനു മുന്നിൽ എനിക്ക് നഗ്നമാവേണ്ടി വന്നു, ശരീരം പങ്കുവേക്കേണ്ടി വന്നു. അതൊന്നും എനിക്കൊരിക്കലും തെറ്റായി കാണാൻ കഴിയില്ല,
സന്തുഷ്ടമായ ഒരു പ്രണയം തന്നെയായിരുന്നു അത്. എൻറെ ജീവിതമാണിത്, അത് ഞാൻ ഇങ്ങനെയൊക്കെ ജീവിച്ചു തീർക്കും അൽപ്പം പോലും നിരാശയില്ലാതെ, എൻറെ ആദ്യ പ്രണയമേ, നിനക്ക് നന്ദി!
നിങ്ങൾക്കെന്നെ വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം,"

നിൻറെ ഓരോ വാക്കുകളും എൻറെ ഹൃദയം കീറിമുറിച്ചുകൊണ്ട് കടന്നു പോവുകയാണ്.
നിൻറെ ഓരോ വാക്കുകളും വിഭിന്നമായി മാറുകയാണ്.
നിൻറെ ഓരോ വാക്കുകളും എന്നോടുള്ള പ്രണയത്തിൻറെ ആഴം പരിശോധിക്കാൻ പ്രേരിപ്പിക്കുന്നു.
നിൻറെ ഓരോ വാക്കുകളും എന്നിൽ സംശയത്തിന്റെ കണികകൾ പാകുന്നു.
നിൻറെ ഓരോ വാക്കുകളും എന്നിൽ ഭയപ്പാടുകൾ സൃഷ്ടിക്കുന്നു.

പ്രിയപ്പെട്ടവളെ,
എനിക്കിപ്പോൾ നിന്നോട് പ്രണയമില്ല, ആ പ്രണയം നീ വാക്കുകൾ കൊണ്ട് കുത്തികീറിയ ഹൃദയം വഴി പുറത്തേക്ക് പോയിരിക്കുന്നു.
ഇന്നെനിക്ക് പ്രണയം ആത്മഹത്യയോടാണ്, ചിരിച്ചു കൊണ്ട് ആത്മഹത്യചെയാൻ ഒരവസരം ഞാൻ കാത്തിരിക്കുകയാണ്.

എങ്കിലും പുരുഷാ, നിൻറെ മനസ്സും വികാരവും മാത്രമാണ് നിൻറെ ബലഹീനത എന്ന് നീ തിരിച്ചറിഞ്ഞിരുന്നെങ്കിൽ - സ്ത്രീക്കും, മരണത്തിനും മുന്നിൽ തോറ്റു കൊടുക്കാതെ ഈ ജീവിതം ജീവിച്ചു തീർക്കാമായിരുന്നില്ലേ.


ദാരിദ്ര്യം

സമയം തെറ്റാതെ പത്തുമണിയോടടുക്കുംപോൾ തന്നെ അമ്മ ഫോണിൽ വിളിച്ചു,

"മോനെ, ചോറ് കഴിച്ചോ?"
ഉം
"കിടക്കാറായില്ലേ, അതോ പുസ്തകവും പിടിച്ചുകൊണ്ട് ഇരിപ്പ് തന്നാണോ?"
"കിടക്കാൻ നോക്കുന്നു"
കൂടുതലൊന്നും പറയാൻ തോന്നിയില്ല,
'അമ്മ കിടന്നോ, ഞാൻ കിടക്കാൻ നോക്കല'
എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്ത്, ആസ്ട്രെയിൽ വലിച്ചു തീർത്ത സിഗരറ്റ് കുറ്റികളിൽ നീളമുള്ള സിഗരറ്റ്കുറ്റിക്ക് വേണ്ടി തിരഞ്ഞു.
കൈയിലെ പണം മുഴുവൻ തീർന്നിട്ട് ആഴ്ചകളായി, സ്ഥിരം കടം തരാറുള്ള കടക്കാരൻ മുഴുവൻ പറ്റും തീർക്കാതെ ഇനി സാധനങ്ങൾ ഒന്നും തരില്ലെന്ന് പറഞ്ഞു, അത് കൊണ്ട് തന്നെ ഇന്ന് എല്ലാം കൊണ്ടും പട്ടിണി തന്നെ.
കടം വാങ്ങിയ പണം തിരിച്ചു തരാനുള്ളവരെ പലതവണ വിളിച്ചു, എല്ലാവർക്കും പറയാനുള്ളത് ഒന്ന് തന്നെ "ദാരിദ്ര്യം."
ഫോണിലെ പൈസയും കഴിഞ്ഞു, നെറ്റ്വർക്ക് കാരിൽനിന്നും പത്തുരൂപ കടമെടുത് പലരെയും വിളിച്ചു, മറുപടികളൊക്കെ ഒന്ന് തന്നെ.

ആസ്ട്രെയിൽ നിന്നും കിട്ടിയ രണ്ടു മൂന്നു കുറ്റികൾ വലിച് ചുണ്ട്ടുകളിൽ തീ പടർത്തി കൊണ്ട് ബാൽക്കണിയിൽ കാലും നീട്ടിയിരുന്നു.
പുറത്ത് നല്ല മഴയുണ്ട്. ചിന്തകൾ നാല് വർഷം പിറകിലേക്ക് നീങ്ങി, സ്വപ്നങ്ങൾക്ക് പരിധികൾ ഇല്ലാതിരുന്ന കൌമാരതിലെക്ക്. ഇതേ ദാരിദ്ര്യം അവിടെയും.
സ്വപ്നങ്ങളൊക്കെ അണഞ്ഞ അടുപ്പിലേക്ക് വലിച്ചെറിഞ്ഞ് ജീവിതത്തോട് പൊരുതാൻ പുറപ്പെട്ട പതിനേഴുകാരനിൽ നിന്നും ഞാൻ ഒരുപാട് മാറിപോയിരിക്കുന്നു.
അന്നനുഭവിച്ച ദാരിധ്ര്യത്തിന്റെ ഒരംശം പോലും ഇന്നില്ല, എന്ന ചിന്തയിലിരിക്കെ മഴത്തുള്ളികൾ മുഖത്തേക്ക് തെറിക്കാൻ തുടങ്ങി ആരുടെയോ സ്പർശനം പോലെ.
പരിധികളിൽ നിന്നുകൊണ്ട് മാത്രം സ്വപ്നം കാണണം എന്ന് കൊമാരത്തിലെ ദാരിദ്ര്യം പഠിപ്പിച്ചതാണ്, പരിധികളിൽ നിന്നുകൊണ്ട് സ്വപ്നം കണ്ടിട്ടും അവയും എന്നെ വഞ്ചിച്ചു കടന്നു കളയുന്നു. നോക്ക് കുത്തിയായി തനിച്  നിൽക്കേണ്ടി വരുന്നു.

മരണത്തിനു പോലും വിട്ടു കൊടുക്കാതെ എന്നും കൂടെയുണ്ടാവും എന്ന് വീംബുപറഞ്ഞ പ്രിയപ്പെട്ടവൾ പോലും രണ്ടു ദിവസം ഫോണിൽ ബാലൻസ് ഇല്ലാത്തതിനാൽ അകന്നു നിൽക്കുന്നു, പിന്നെയാണോ സ്വപ്‌നങ്ങൾ എന്ന് ആശ്വസിക്കുംപോഴും അറിയാത്തൊരു നീറ്റൽ ചങ്കിൽ ഇടയ്ക്കിടയ്ക്ക് കടന്നു വരുന്നു.
ഡാൻസ് ബാറിൽ ചെന്ന് ലഹരികളുമായി ആനന്ദമാസ്വധിക്കാൻ എന്നും കൂടെ വരാറുള്ള ആരും വിളികുന്നില്ല, ചിലപ്പോൾ തിരിച്ചു തരാനുള്ള പണം തിരികെ ചോദിച്ചതിന്റെ അമർഷതിലാകാം.

എന്തിരുന്നാലും,
ചില നിമിഷങ്ങളുണ്ട്, സ്വയം തിരിച്ചറിയുന്ന നിമിഷങ്ങൾ,
ഒറ്റപെട്ട് ജീവിതത്തോട് തന്നെ വെറുപ്പ് തോന്നുന്ന നിമിഷങ്ങൾ,
ഒന്നിനും, ഒരു ബന്ധങ്ങൾക്കും സ്ഥായിയായ നിലൽപ്പില്ലെന്ന സത്യം തിരിച്ചറിയുന്ന നിമിഷങ്ങൾ.
അപ്പോഴൊക്കെ കൂട്ടിനുണ്ടാവുന്നത് ദാരിധ്ര്യവും കണ്ണുനീരും മാത്രം.

ഈ ദാരിധ്ര്യത്തിനു അൽപ്പം ദിവസങ്ങൾ കൂടി മാത്രമേ ആയുസുള്ളൂ, ശംബളം കയിൽ വന്നാൽ തീരും ഈ അവസ്ഥ.
പക്ഷെ, ഈ സന്ദർഭം പഠിപ്പിക്കുന്ന ജീവിത പാഠങ്ങൾ എന്നും ഒരു നീറ്റലായി ചങ്കിൽ എവിടെയോ കുടുങ്ങി കിടക്കും, കൌമാരത്തിൽ ആത്മഹത്യ ചെയ്ത സ്വപ്‌നങ്ങൾ വന്നു കരയിപ്പികാറുള്ളത് പോലെ അവ തനിചിരിക്കുംപോഴൊക്കെ ചിന്തകളിലേക്ക് കടന്നു വരും.
പിന്നിട്ട വഴികളും, കരഞ്ഞു തീർത്ത കൌമാരത്തെയും ഓർമിപ്പിച്ചുകൊണ്ട് കടന്നു പോവും, കൂടെ ജീവിതത്തിൽ കുറേ പാഠങ്ങളും പഠിപ്പിച്ചു തരും.

എന്റെ ദാരിധ്ര്യമേ നിനെക്കെന്നോട് ഇത്രമാത്രം സ്നേഹമുണ്ടായിരുന്നുവോ?

ആത്മഹത്യ ചെയ്തൊരു പ്രണയം

അരണ്ട വെളിച്ചത്തിൽ ശരീരത്തെ മൂടി പുതച്ച പുതപ്പെടുത്ത് കളഞ്ഞ് നഗ്നമായി ബാൽക്കണിയിലെ ചാര് കസേരയിൽ കാൽ നീട്ടി ഇരുന്നു,
പാക്കറ്റിൽ നിന്ന് ഒരു സിഗരെറ്റെടുത്ത്‌ കത്തിച്ചു, പുക ചുരുളുകൾ കണ്മുന്നിൽ നൃത്തം ചവിട്ടുന്നു. അതിനിടയിലൂടെ ഹൈവേയിൽ കൂടി പോകുന്ന വാഹനങ്ങളുടെ മഞ്ഞ വെളിച്ചം തട്ടി തെറിക്കുന്നു. നിശബ്ദമായി നോക്കി കാണാൻ ഈ ലോകം എന്ത് സുന്ദരം.

പ്രിയപ്പെട്ടവളുടെ കണ്ണുകൾ പുതപ്പിനടിയിൽ നിന്നും എന്റെ ശരീരത്തെ ബലാൽക്കാരം ചെയുന്നു.
പകുതി മാത്രം വലിച്ചു തീർന്ന സിഗരറ്റ് ആസ്ട്രെയ്ക്ക് മുകളിലായി കിടത്തി വച്ച്, വീണ്ടും പുതപ്പിനിടയിലെക്ക്, അവളുടെ മാറുകളിലേക്ക്.

സിഗരറ്റിന്റെ മണം അവൾക്കിഷ്ടമല്ല, എന്നിൽ നിന്നും അൽപ്പം അകലെയായി അവൾ മാറി കിടന്നു.
ഒറ്റപെടലിന്റെ വേദനയാണത്, കൂടെ പ്രിയപ്പെട്ടവൾ ഉണ്ടായിട്ടുകൂടി, ഒറ്റപെടുകയാണ്. ചിലപ്പോൾ മുഖം വീർപ്പിച് തിരിഞ്ഞു കിടക്കുന്നത് കൊണ്ട് തോന്നുന്നതായിരിക്കാം.

എരിഞ്ഞു തീരാറായ സിഗിരറ്റ് കുറ്റി എടുത്തു വലിച്ചു, ചുണ്ടുകളിൽ അഗ്നി പടർന്നിറങ്ങി.
വേദനയോടെ ബാൽക്കണിയിൽ നിന്നു.

പിറകിലൂടെ വന്നവൾ എന്റെ അടിവയറ്റിൽ കൈകൾ കൊണ്ട് പിണയാൻ ശ്രമിച്ചു.
അവളുടെ കൈകൾ എടുത്തു മാറ്റി, കണ്ണുകളെ എന്റെ കണ്ണുകൾക്കടുതായി ചേർത്ത് വച്ച് ഞാൻ അവളോട്‌ പറഞ്ഞു.

"എന്റെ പ്രതീക്ഷകൾ ഓരോ നിമിഷവും എന്നെ കാർന്നു തിന്നുന്നു,
രണ്ടു ശരീരങ്ങൾ തമ്മിൽ പിണഞ്ഞിരിക്കുംപോൾ അവിടെ പ്രണയമുണ്ടാവണം, ആ പ്രണയത്തിൽ അവർ മതിമറന്നു രാത്രിയെയും പകലിനെയും മറക്കണം.
വിശപ്പ് സാങ്കൽപ്പികം മാത്രമാകണം.
അല്ലെങ്കിൽ അത് വെറും കാമം മാത്രമാണ്.
രണ്ടു ശരീരങ്ങളിൽ ഏതെങ്കിലും ഒരു ശരീരത്തിന്റെ ചേഷ്ടകൾക്കിടയിൽ മറ്റൊരു ശരീരം വീർപ്പുമുട്ടുന്നെന്നർത്ഥം."

നിശബ്ദമായി അവൾ കട്ടിലിൽ മലർന്നു കിടന്നു, അവൾ കരയുകയാണ്.
നനഞ്ഞ കണ്ണുകൾ ഒപ്പിയെടുത് കൊണ്ട് ഞാൻ പറഞ്ഞു.
"ഈ ലോകത്തിൽ എന്നെ സന്തോഷിപ്പിക്കാൻ കെൽപ്പുള്ളത് നിനക്ക് മാത്രമാണെന്ന്"

അവളുടെ ചുണ്ടുകൾ തണുത്തു,
കണ്ണുകൾ പുഞ്ചിരിക്കുന്ന ഭാവത്തോടെ എന്നെ നോക്കി.

എന്റെ സ്വത്വം മരിക്കുകയാണ്,
പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് സ്വപ്‌നങ്ങൾ കണ്ടിട്ടും, അവയ്ക്ക് ബലിചോറ് ഉണ്ടാക്കി കൊണ്ടിരിക്കയാണ് ഞാൻ.

അവൾ സന്തോഷവതിയാണ്,
എന്റെ പ്രിയപ്പെട്ടവൾ.
ഒരു പുരുഷന് ഇതിൽ കൂടുതൽ മറ്റെന്തു ചെയാൻ കഴിയും.

നിശബ്ധതയാർന്ന മണിക്കൂറുകൾ.
മനസ്സ് ചിലക്കാതെ, ചിന്തകൾ കൊണ്ട് അവളുടെ ആഗ്രഹങ്ങൾ കീറി മുറിക്കാതെ, വാക്കുകൾ കൊണ്ട് കുത്തി നോവിക്കാതെ!

അവൾക്ക് മുഷിഞ്ഞു കാണണം എന്റെ ഈ നിശബ്ധത.
എന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ സ്നേഹിക്കാൻ തുടങ്ങി.
പതിയെ ചുണ്ടുകൾ കഴുത്തിലൂടെ മാറിടതിലെക്ക് ഇഴഞ്ഞു നീങ്ങി.
അവളുടെ കണ്ണുകൾ വികാരം കൊണ്ട് അടഞ്ഞിരിക്കയാണ്, ഭാഗ്യം എന്റെ കണ്ണുനീർ അവൾ കാണില്ലല്ലോ.
പൊട്ടികരയും എന്ന ഗട്ടമായപ്പോൾ അവളുടെ മുലകൾക്കിടയിൽ ചേർന്ന് കിടന്നു.

കൈകൾ മുടികളെ തലോടും എന്ന് പ്രതീക്ഷിച്ചു, ഇല്ല! അവൾ വികാരത്തിന്റെ കൊടുമുടികളിൽ നിന്നും ഇറങ്ങി വന്നിട്ടില്ല.
എനിക്ക് ഓർമ വരികയാണ്, ദേവയാനി എന്ന വേശിയുടെ മുലകൾ,
പൊട്ടി കരഞ്ഞപ്പോൾ എന്റെ കണ്ണുകൾ മാറിടതോട് ചേർത്ത് വച്ച് നീ സുരക്ഷിതനാണ് എന്ന് പറഞ്ഞ ദേവയാനിയുടെ മുലകൾ.

അവളുടെ തണുത്ത ശരീരത്തിൽ നിന്നും വേർതിരിഞ്ഞ്‌ തനിച്ചായി കിടന്നു.
അവൾ എന്റെ നെഞ്ഞിനെ തേടി വന്നു, ചെക്കി പൂവിന്റെ മണമുള്ള അവളുടെ മുടിയിഴകൾ മുഖതേക്കിട്ട്, കൈകൾ കൊണ്ട് രോമങ്ങളിൽ തഴുകി എന്റെ നെഞ്ചത്ത് ചാഞ്ഞു കിടന്നു.
പ്രിയപ്പെട്ടവൾ, എനിക്കേറ്റവും പ്രിയപ്പെട്ടവൾ.

അവളുടെ മുടിയിഴകളിൽ പതിയെ തലോടികൊണ്ട് എന്റെ വാക്കുകൾ അവളെ മുറിപ്പെടുത്തി കൊണ്ടേയിരുന്നു.

"പ്രിയപ്പെട്ടവളെ, നീ എന്നെ മറ്റെന്തിനെകാളും ഏറെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ, അതൊന്നും എന്നിലേക്ക് വന്നു ചേരുന്നില്ലെന്ന സത്യം നീ മനസിലാക്കേണ്ടിയിരിക്കുന്നു.
നിന്റെ ശരീരത്തിനും, മനസ്സിനും എന്റെ ശരീരത്തെയും, എന്റെ വാക്കുകളെയും മാത്രമേ കാണാൻ കഴിയുന്നുള്ളൂ. വീർപ്പ്‌ മുട്ടുന്ന മറ്റെന്തോ എന്നിൽ തിളച്ചു മറിയുകയാണ്, അതെന്തേ നിനക്ക് കാണാൻ കഴിയാതെ പ്രിയേ."

'ഞാൻ സ്നേഹിക്കുന്നതിലേറെ നിന്നെ മറ്റാരെങ്കിലും സ്നേഹിച്ചിട്ടുണ്ടോ?'

"ഇല്ല, അങ്ങനെ ഒരാൾ ഈ ഭൂമിയില ജനിചിട്ടുണ്ടാവില്ല. നീ എന്നെ മനസിലാക്കിയിരിക്കുന്നു, മറ്റൊരാൾക്കും കഴിയാത്തത്."
ഇങ്ങനെ ഒരു മറുപടി പറയുംപോഴും, ദിവസങ്ങൾക്ക് മുന്നേ പരിചയപ്പെട്ട കൂട്ടുകാരിയുടെ സ്നേഹത്തിൽ പൊതിഞ്ഞ വാക്കുകളും, ദേവയാനിയുടെ സമയത്തെ കൊല്ലുന്ന കണ്ണുകളും എന്റെ മുന്നിലേക്ക് വന്നു പോയിക്കൊണ്ടേയിരുന്നു..

ഇവൾ, എന്റെ പ്രിയപ്പെട്ടവളാണ്.  ഞാൻ പ്രണയം കൈമാറിയിട്ടുള്ള ഒരേഒരു പെൺകുട്ടി.

പ്രിയപ്പെട്ടവളെ,
എനിക്ക് നിന്നോട് പറയാതിരിക്കാൻ വയ്യ, നീ സ്വാർതയാണ്. ഞാനെന്ന പുരുഷന്റെ സ്വത്വത്തെ കൊലപെടുതിയവൾ. 
ഒരിക്കലെങ്കിലും നീ എന്നെ മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്ന് പുകച്ചുരുളുകൾക്കിടയിൽ ജീവിതം എരിഞ്ഞു തീരുംബോൾ ഞാൻ ആഗ്രഹിക്കാറുണ്ട്.

മറ്റേതോ വിരഹത്തിൽ നിന്നും ഒളിച്ചോടാൻ വേണ്ടി എന്നെ പ്രണയിക്കുംപോൾ നീ അത് എപ്പോഴെങ്കിലും ആലോജിചിട്ടുണ്ടോ?

രണ്ടു ശരീരങ്ങൾ പിണയുംപോൾ ഒരു ശരീരത്തിൽ കാമത്തിന്റെയും മറ്റൊരു ശരീരത്തിൽ വീർപ്പുമുട്ടലിന്റെയും കണികകൾ പെരുകുംപോൾ
പ്രണയം തളിർക്കുന്നതെങ്ങനെ?
പതിനൊന്നു മിനുട്ടിൽ തീരാവുന്ന ഭ്രാന്തമായ കാമം ഈ ജീവിതത്തെ സന്തോഷബരിതമാക്കില്ല എന്ന സത്യം തിരിച്ചറിയാൻ വൈകുന്നിടത്തോളം കാലം നാം തിരിച്ചറിയപെടാത്ത അകലങ്ങളിൽ തന്നെയായിരിക്കും.
നെറ്റിയിലെ ഒരു തലോടൽ, കരയുംപോൾ ചേർത്ത് പിടിച്ചൊരു ആശ്വാസ വാക്ക്, കണ്ണീർ മനുഷ്യ കുലത്തിൽ ജനിച്ച ഏതൊരാൾക്കും സ്വാഭാവികം എന്ന തിരിച്ചറിവ്. ഇതൊക്കെ അത്യാഗ്രഹങ്ങളുടെ പട്ടികയിൽ ചേർത്ത് വച്ചതാണെങ്കിൽ കൂടിയും.

പ്രതീക്ഷിക്കാത്ത ഏതെങ്കിലും ഒരു നിമിഷം എന്റെ പ്രണയം ആത്മഹത്യ ചെയപെട്ടേക്കാം, നിന്നെ സന്തോഷിപ്പിക്കുന്ന, നിന്നെ മാത്രം സന്തോഷിപ്പിക്കുന്ന മറ്റൊരു പ്രണയം തേടി പറക്കുവാൻ ചിറകു നെയ്ത് തുടങ്ങുക നീ.

നീ വായിക്കില്ലെങ്കിൽ കൂടിയും ആത്മഹത്യാ കുറിപ്പിൽ ഞാൻ എഴുതി വയ്കും,


"എന്റെ ജീവിതം നിനക്കും,
ആത്മഹത്യയ്ക് തയാറെടുക്കുന്ന നമ്മുടെ പ്രണയത്തിനും
ഇടയിൽ നൃത്തം ചെയുംപോഴും
പ്രിയപ്പെട്ടവളെ,
എന്റെ നെഞ്ചിൽ തലവച്ചു കിടന്ന, 
കണ്ണീർ മറച്ചു വെച്ച കണ്ണുകൾ കണ്ണാടി ചില്ലിനു മുന്നിൽ ഇമവെട്ടാതെ നോക്കി നിന്നതുമായ,
നിമിഷങ്ങളാണ്
ഈ ജീവിതത്തിൽ എനിക്ക്
ഏറ്റവും പ്രിയപ്പെട്ടത്."

അവൾ - പ്രതീക്ഷ

ഇന്ന് ഞാനൽപ്പം മദ്യപിച്ചു, അൽപ്പമല്ല ധാരാളം തന്നെ മദ്യപിച്ചു.
ലഹരിയിൽ അടിമപ്പെട്ട മനസ്സിനെ തിരിച്ചു കൊണ്ട് വരാൻ ശരീരത്തിൽ അൽപ്പം ലഹരി ആവശ്യമാണെന്ന് തോന്നി.

ശരീരത്തെ മറച്ചു വച്ച വസ്ത്രങ്ങൾ ഊരി എറിഞ്ഞ്, നിരാശ നിറഞ്ഞ ജീവിതത്തിൽനിന്നും ഒളിച്ചോടി വന്നവളെ എന്റെ രോമം നിറഞ്ഞ നെഞ്ചോടു ചേർത്ത് വച്ചു, നിശബ്ധത നിറഞ്ഞ ഹോട്ടൽ മുറിയിലെ ചുവന്ന സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ
അവളുടെ നെറ്റിതടത്തിലൂടെ മുടിയിഴകളിൽ പതിയെ തലോടി, വറ്റിയ തൊണ്ടയിൽ നിന്നും ഉമിനീർ താഴ്ന്നു പോകുന്ന ശബ്ദം കാതുകളിൽ പതിഞ്ഞപ്പോൾ ചന്ദന നിറമുള്ള, കാവിലെ ചെക്കി നിറത്തിന്റെ ഗന്ധമുള്ള, അവളുടെ വിറക്കുന്ന ശരീരത്തെ ചാരനിറമുള്ള എന്റെ ശരീരത്തോട് ചേർത്തുവച്ചു. വിറക്കുന്ന കഴുത്തിൽ എന്റെ ചുണ്ടുകളാൽ സ്പർശിച്ചു.
ശരീരം മുഴുവൻ ചുംബനങ്ങളാൽ എന്റെ ഇരു ചുണ്ടുകളും പെയ്തിറങ്ങി. ഒടുക്കം കന്നിമാസത്തിലെ മഴപോലെ ചുവന്ന എന്റെ കണ്ണുകൾ ഇരുണ്ടു, ആരവത്തോടെ പെയ്തിറങ്ങി.
അറിയില്ലായിരുന്നു, ഞാൻ ഇത്രമേൽ അവളെ പ്രണയിക്കുന്നുണ്ടായിരുന്നെന്ന്. പ്രണയത്തിന്റെ ആഴം എന്തായിരുന്നെന്ന്.

എന്റെ കണ്ണുകളിലെ നനവ്‌ അവളുടെ കാഴ്ച്ചകൾക്ക് മുന്നിൽ പെടാതിരിക്കാൻ ഞാൻ മാറി നിന്നു,
അവളുടെ മുഖം ചുവന്നു, കണ്ണുകൾ നിറയാനും തുടങ്ങി. നിരാശയുടെ ആഴങ്ങളിലേക്ക് വീണ്ടും.

എനിക്കാവില്ല,
മൈലുകൾ താണ്ടി ഒരുവൾ എന്റെ പ്രണയത്തെ വിശ്വസിച്ച് വന്നിരക്കയാണ്, അവളെ നിരാശയുടെ പടുകുഴിയിലേക്ക് വീണ്ടും തള്ളി വിടാൻ.
അതെ, എനിക്ക് ഓർമ്മകളുടെ അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യം നേടി തന്നവൾ, ഞാൻ അവളെ പ്രണയിക്കുകയാണ്‌.

ചിത്ര ശലഭങ്ങളുടെ ചുംബനം എന്റെ കൺ പീലികൾ കൊണ്ട് അവളുടെ ഇരുണ്ട മുലകണ്ണുകൾക്ക് പകർന്നു നൽകി.
അവളുടെ ചെവികളെ എന്റെ പല്ലുകൾ സ്നേഹിക്കാൻ തുടങ്ങി. വീണ്ടും, ശരീരം മുഴവൻ ചുണ്ടുകൾ പെയ്ത്തിറങ്ങി.
അവൾക്ക് എന്നെ ഞാൻ നൽകുകയായിരുന്നു.
അവൾ നിരാശയുടെ ലോകത്തിൽ നിന്നും തിരിച്ചു വന്നു, അവളുടെ സൌന്ദര്യത്തെ കുറിച് വർണിച്ചു കൊണ്ടേയിരുന്നു, അവളുടെ പ്രതീക്ഷകളെയും ഭാവിയെയും കുറിച് സ്വപ്‌നങ്ങൾ നെയ്തു.

മനസ്സിന്റെ നിയന്ത്രണം നഷ്ടപെട്ടിരിക്കുന്നു, മദ്യ കുപ്പികൾ കാലിയായി, ലഹരിക്കടിമപ്പെട്ട മനസ്സിനെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
ഇപ്പോഴും കഴിഞ്ഞ ദിവസങ്ങളിലെ ചില ഓർമ്മകൾ ആവർത്തന വിരസതയോടെ തികട്ടി വരുന്നു, വരും കാലത്തിൽ ഓമനിക്കാൻ വേണ്ടി മാത്രമുള്ള ചില ഓർമ്മകൾ.

മനസ്സിനെ ലഹരികൾ കൊന്നുകൊണ്ടിരിക്കുന്നു, ഇപ്പോൾ ശരീരത്തെയും.
ലഹരികൾക്കിടയിൽ ഞാൻ കാണുന്നു, അവൾ യാത്രയാവുന്നത്.
കണ്ണുകൾ നിറഞ്ഞുരിയാടാൻ കഴിയാതെ ഞാൻ മാറി നിന്നു, കൈകൾ കൊണ്ടെന്തോ ആങ്ങ്യം കാണിച്ച് അവൾ യാത്രയായി.

അടുത്ത കുപ്പി കൊറോണ ബിയർ തുറന്നിരിക്കുന്നു,
ഇത് തലച്ചോറിന്റെ നിയന്ത്രണം പൂർണമായും നശിപ്പിക്കും, അതിനു മുന്നേ എനിക്കെന്റെ മനസ്സിനോട് പറയണം.

കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ കരഞ്ഞപ്പോഴൊക്കെ,
കാഴ്ചകൾ കണ്ടു നടക്കുന്ന അവളുടെ കണ്ണുകൾ എന്റെ കണ്ണുകളിലേക്കൊന്നു നോക്കിയിരുന്നെങ്കിൽ,
നെറ്റിയിൽ ഒന്ന് തലോടിയെങ്കിൽ,
എന്നെ ഒന്ന് ചുംബിചിരുന്നെങ്കിൽ
ബാധ്യതകൾക്കിടയിലെ മറ്റൊരു ബാധ്യതയായി മാറാതെ എനിക്കൊരു തണലായി മാറിയേനെ,

ഇപ്പോൾ ഞാൻ ഒന്നുമില്ലാതായിരിക്കുന്നു, സ്വന്തം മനസ്സ് പോലും കൂടെ ഇല്ല.
ഒന്നുറക്കെ കരയുവാൻ കൂടി കഴിയാതെ മറ്റാർക്കോ നൽകിയ എന്റെ മനസ്സിനെ തേടി കൊണ്ടിരിക്കുന്നു.
പൊട്ടി കരയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു കൊണ്ടിരിക്കുന്നു.

ചിലപ്പോൾ ലഹരിയുടെ തോന്നലാവാം.
എന്തുമായി കൊള്ളട്ടെ,  ഞാനൊരു ഭാഗ്യം കെട്ടവനാണ്, പ്രണയിക്കപെടാൻ കൂടി അർഹത ഇല്ലാത്തവൻ.
മിഥ്യകളിൽ നിന്നും യാധാർത്യതിലേക്ക് ഇറങ്ങി വന്നതെന്റെ തെറ്റ്, മരണം തേടി അലയുന്നവനാണെന്ന് ഓർമ പെടിതിയവൾക്കൊരുപാട് നന്ദി.

പക്ഷെ അവൾ ഒരുനാൾ അറിയും,
അവളുടെ ചുണ്ടുകളിലെ ആ ചിരി അത് എന്റെ സമ്മാനമാണെന്ന്.

ഞാൻ മരിച്ചു.
ഇനി ഒന്നിലും പ്രസക്തിയില്ല.
കരയുന്ന കണ്ണുകൾ പോലും ചോദിക്കുന്നു, ഏന്തിനു വേണ്ടി എന്ന്.
എല്ലാം എന്റെ തെറ്റ്
പ്രതീക്ഷകളായിരുന്നു കണ്ണ്നീരിനെ എന്റെ കൂട്ടുകാരനാക്കിയത്, അതേ പ്രതീക്ഷകളായിരുന്നു എന്റെ മനസ്സിനെ കീറി മുറിച്ചതും.
ഇന്നും, അതേ പ്രതീക്ഷകൾ തന്നെയാണല്ലോ എന്റെ മരണത്തെ എനിക്ക് കാട്ടി തന്നത് എന്നോർക്കുംപോൾ സന്തോഷം!

ഹിമാലയം കണ്ടുറങ്ങിയവൻ

ഗോവയിൽ നിന്നും നാട്ടിലേക്കുള്ള വഴി, ആവശ്യത്തിലധികം മദ്യപിചിട്ടുണ്ട്. ബർത്തിൽ കയറി കിടന്നത് മാത്രമാണ് ഓർമ.
ബോധം വന്നപ്പോൾ, ഏതു സ്റ്റെഷൻ ആണെന്നറിയാൻ വേണ്ടി മാത്രം എഴുനേറ്റു, പയ്യന്നൂർ എത്തിയിരിക്കുന്നു, ഇനി കഷ്ടിച് ഒരു മണിക്കൂർ മാത്രം കണ്ണൂരേക്ക്. അതുകൊണ്ടുതന്നെ ബർത്തിലേക്ക് വലിഞ്ഞ് കയറാൻ നിൽക്കാതെ പുറത്തെ ചാറ്റൽ മഴയും കൊണ്ട് ഗ്രിഹാതുരത്വം അയവിറക്കി വാതിൽക്കൽ തന്നെ നിന്നു.

ബാത്രൂമിൻറെ വശത്ത് നിന്നും മുഷിഞ്ഞ കാവി വേഷം ധരിച് നീളൻ താടിയുള്ള ഒരാള് വന്നു ചോദിച്ചു,
"കണ്ണൂര് എത്താൻ ഇനി എത്ര നേരമെടുക്കും.?"
കഷ്ടിച് ഒരു മണിക്കൂർ എന്ന് പറഞ്ഞു.
കുളിചിട്ട് ഒരു മാസമെങ്കിലും കഴിഞ്ഞു കാണും, നാറ്റം സഹിക്കാൻ വായ്യാത്തതിനാൽ തൊട്ടടുത്ത കംബാർട്ട്മെന്റിലേക്ക് മാറി, വീണ്ടും മുറിഞ്ഞു പോയ ഗ്രിഹാതുരത്വം അയവിറക്കി.
പക്ഷെ, അപ്പോഴൊക്കെ ഗ്രിഹാതുരത്വതെ മുറിവേൽപ്പിച്ചു കൊണ്ട് ആ മനുഷ്യൻറെ നാറ്റവും, മുഖവും മാത്രം മനസ്സിൽ തങ്ങി നിന്നു.
ഒരു മണിക്കൂർ എങ്ങനെയൊക്കെയോ കഴിച്ചു കൂട്ടി.

വീട്ടിലെത്തി ഉമ്മറത്തുള്ള കണ്ണാടിയിലേക്ക് നോക്കി, വൃത്തികെട്ടൊരു രൂപം. അയാളെകാളും ദുർഗന്ധം എൻറെ ശരീരത്തിനുണ്ടായിരുന്നു.
പെട്ടന്ന് തന്നെ കുളിച്ചു മാറി.
കുളിച്ചു കഴിഞ്ഞപ്പോൾ ഇതുവരെ ശീലമില്ലാത്ത ഗന്ധവും , അറിയാത്ത രൂപവും.
കഴുകികളഞ്ഞ ദുർഗന്ധം തന്നെയല്ലേ ഏറ്റവും വലിയ തിരിച്ചടയാളം എന്ന് തിരിച്ചറിയുകയായിരുന്നു.
അയാളെ പഴിച്ച എൻറെ മനസ്സിനെ, ശപിക്കാൻ തോന്നിയ മനസ്സിൻറെ മുഖം മൂടിയെ പഴിച്ചു കൊണ്ടിരിക്കുകയായിരുന്നു പിന്നീടങ്ങോട്ട്.

ഇടയ്ക്കിടയ്ക്ക്‌ ഇന്നലെ കുടിച്ച മദ്യം വയറ്റിൽ നിന്നും ശബ്ധമുണ്ടാക്കുന്നുണ്ട്, പക്ഷെ തലയ്ക് ശക്തിയില്ലാത്തതിനാൽ ഞാൻ എഴുനേൽക്കാൻ മുതിർന്നില്ല. പതിയെ ശബ്ധത്തിൽ വച്ച പഴയ ഗാനങ്ങളുടെ അകംബടിയോടെ മയക്കത്തിലേക്ക് വഴുതി വീണു.

മുത്തശി മുറ്റമൊക്കെ അടിച്ചു വാരി ചാണക വെള്ളം തെളിക്കുകയായിരുന്നു, ചാണക വെള്ളം തെളിച്ച മുറ്റതിലൂടെ കൊച്ചുവും ഇചിലുവും ഓടി കളിച്ചുകൊണ്ടിരിക്കുന്നു.
അമ്മ ആദ്യം എന്നെ കുളിപ്പിച്ചതുകൊണ്ട് എനിക്ക് ഇറങ്ങാൻ കഴിയില്ല, ഇറങ്ങിയാൽ കയിൽ പിടിയുടെ കല അതേപടി ചന്തിക്ക് വീഴും.
ഇചിലുവിനെ കൂട്ടി അമ്മ കിണറ്റിൻ കരയിലേക്ക് നീങ്ങി, പിന്നാലെ കൊച്ചുവും.
കൈ കഴുകി  മുത്തശി എന്റെ അടുത്ത് വന്നിരുന്നു.

തോട്ടിൻ വക്കതുകൂടെ പോകുന്ന ഗോവിന്ദൻ സാമിയെ മുത്തശി നീട്ടി വിളിച്ചു,

"എങ്ങോട്ട ഗോവിന്ദ ഇത്ര തിരക്കിട്ട്?"
'സന്ധ്യ മയങ്ങിയില്ലെ ജാനുവേട്ടത്തി, കുളിച് വിളക്ക് കത്തിച് വെക്കണ്ടേ, രാത്രിയെക്കുള്ള വകയും നോക്കണം.'

കാവി വസ്ത്രംധരിച്ച്, കഴുത്തിൽ ആവശ്യത്തിലധികം മാലയും തൂക്കി നാട് മുഴുവൻ അലയുക, കയിലെ കാശ് തീർന്നാൽ തിരിച്ചു വന്ന് കുറച്ചു കാലം ക്ഷേത്രത്തിലെ വല്ല ജോലിയും ചെയും, ആവശ്യത്തിനു കാശായെന്നു തോന്നിയാൽ വീണ്ടും യാത്ര.
നംബീശന്റെ തെങ്ങിൻ തോപ്പിൽ ഒരു ചെറിയ കൂരയുണ്ട്, അവിടെയാണ് ഗോവിന്ദൻ സാമിയുടെ താമസം. വീട്ടിന്റെ ഉമ്മറതിരുന്നാൽ ആ കട്ട പുര വൃത്തിയായി കാണാം.
ഇവിടുള്ള ദിവസം സന്ധ്യാനേരം വൃത്തിയായി അടിച്ചു വാരി മുറ്റത് സ്ഥാപിച്ച കരിങ്കൽ തൂണിൽ ആറു തിരികൾ കത്തിച്ചു വയ്ക്കാറുണ്ട്.
തിരികളുടെ വെളിച്ചം ദൂരെയുള്ള തെങ്ങുകളിൽ തട്ടി മുന്നിലേക്ക് എത്തുന്നത്‌ കാണാൻ നല്ല ഭംഗിയാണ്,  ഇറയത് പഠിക്കാൻ ഇരുന്ന സമയത്ത് തെളിഞ്ഞു നിൽക്കുന്ന തിരികളും നോക്കി പലപ്പോഴായി നിന്നിട്ടുണ്ട്.
തോട് മുറിച്ചു കടക്കേണ്ടത് കൊണ്ട് മാത്രമാണ് അവിടേക്ക് പോകുവാൻ തുനിയാതിരുന്നത്.

ഗോവിന്ദൻ സാമി മുത്തശിയുടെ താഴെ ചവിട്ടു പടിയിലായി ഇരുന്നു,
"എന്തുണ്ട് ഗോവിന്ദ വിശേഷം?"
'റിഷികേശ് വരെ ഒന്ന് പോയി വരണം എന്നുണ്ട്, പക്ഷെ വണ്ടി കൂലിക്കുള്ള കാശ് തികഞ്ഞില്ല, ഈ വാരം തന്നെ കയറണം.'
"നീ എത്തിപെടാത്ത ദേശം വല്ലത് ഇനി ഒഴിവുണ്ടോ, ഗോവിന്ദ?"
ഗോവിന്ദൻ സാമി ചെറുതായി ഒന്ന് ചിരിച്ചു, വിളക്ക് കൊളുതാനുള്ള തിരക്കിൽ, കൂടുതൽ വർത്തമാനത്തിനു നിൽക്കാതെ പോവുകയും ചെയ്തു.

ഹിമാലയം മുഴുവൻ സഞ്ചരിച് വന്ന വേറെ ആരുണ്ട്, ഇവിടെ നിന്നും ധനുഷ്കൊടിയോളം നടന്നിട്ട്  പോവാൻ ഗോവിന്ദനല്ലാതെ വെരാർക്കാ കഴിയുക ഈ നാട്ടിൽ, എല്ലാം ഒരു ഭാഗ്യ.
എന്റെ മുഖതേക്ക് നോക്കി മുത്തശി ആത്മഗതം പറഞ്ഞു.

കഴിഞ്ഞ വർഷം നളിനി ടീച്ചർ പറഞ്ഞു തന്നിട്ടുണ്ടായിരുന്നു, തനിച് യാത്രകൾ ചെയ്യുന്ന സഞ്ചാരികളെ കുറിച്ചും, ഹിമാലയത്തിലെ മഞ്ഞു വീഴ്ചയിലും കൂസലില്ലാതെ നടക്കുന്ന സന്യാസിമാരെ കുറിച്ചുമൊക്കെ.
സഞ്ചാരി എന്ന് പറയുംപോൾ ഇപ്പോൾ മനസ്സിൽ തെളിയുന്നത് ഗോവിന്ദൻ സാമിയുടെ മുഖമാണ്.
ഞാൻ ആകെ പോയിട്ടുള്ളത് അച്ഛന്റെ കൂടെ കടപ്പുറത്തും, പിന്നെ ഒരിക്കൽ കണ്ണിൽ രക്തം കട്ട പിടിച്ചപ്പോൾ  മംഗലാപുരത്ത് ആശുപത്രിയിലും മാത്രം.
ഒരിക്കൽ ഹിമാലയം കയറണം, കഴിഞ്ഞ പാഠത്തിലെ സമരങ്ങൾ ഒക്കെ നടന്ന കൊൽക്കത്ത തെരുവുകളും മഞ്ഞുമഴ പെയുന്ന ഉത്തരാഗണ്ടിലെ മലകളും ഒക്കെ കാണാൻ എനിക്കും ആഗ്രഹമുണ്ട്. പക്ഷെ എങ്ങനെ പോകും. ഇത് വരെ ട്രെയിനിൽ കയറിയിട്ട് പോലുമില്ല.
അതെ എല്ലാം ഒരു ഭാഗ്യ. മുത്തശിയുടെ ആത്മഗതം ഞാനും ഓർത്തു.
ഗോവിന്ദൻ സാമി ഭാഗ്യവാന, ഹിമാലയം മുഴുവൻ സഞ്ചരിച് വന്ന വേറെ ആരുണ്ട് ഈ നാട്ടിൽ.

ഇനി ഇവിടുതേക്ക് വരുംപോൾ, ഗോവിന്ദൻ സാമി പോയിട്ടുള്ള സ്ഥലങ്ങളെ കുറിച്ചൊക്കെ ചോദിച്ചറിയണം, എത്ര കാശാകും എന്ന് ചോദിച്ച് ഇനി മുതൽ കുടുക്കയിൽ അത്രയും കാശ് ശേഖരിച്ചു തുടങ്ങണം. എന്നിട്ട് ഒരുനാൾ എനിക്കും ഒരുപാട് യാത്രകൾ ചെയ്യണം. ഹിമാലയത്തിലെ മഞ്ഞു പൊഴിയുംപോൾ ഇറങ്ങി നടക്കണം.

പിന്നീടുള്ള ദിവസങ്ങളിൽ
രാത്രി കിടന്നുറങ്ങുംബോഴൊക്കെ ഹിമാലയത്തിലൂടെ സഞ്ചരിക്കുന്ന ഗോവിന്ദൻ സാമിയുടെയും, പിന്നിലായി മഞ്ഞു മഴകൊണ്ട് ഹിമാലയം കയറുന്ന എന്നെയും, മഞ്ഞിൽ വിരിയുന്ന നീല നിറത്തിലുള്ള പൂക്കളും, സ്വപ്നം കണ്ടു കൊണ്ടേയിരുന്നു.
അതൊരു ഹരമായിരുന്നു.
എനിക്ക് ഹിമാലയത്തിൽ പോകണം എന്ന് പറഞ്ഞപ്പോഴൊക്കെ അവിടെ മനുഷ്യർക്ക് പോകുവാൻ കഴിയില്ലെന്ന് പറഞ്ഞു അമ്മ കളിയാക്കി.
മനുഷ്യർക്ക് പോകുവാൻ കഴിയാതിടത്ത് പോയ ഗോവിന്ദൻ സാമി ഒരു വീര പുരുഷനായി മാറുകയായിരുന്നു.

ഓരോ സന്ധ്യാ നേരത്തും കട്ട പുരയ്ക്കു മുന്നിലായി തെളിയുന്ന തിരികൾ കാണുമെങ്കിലും ഗോവിന്ദൻ സാമിയെ കാണാൻ കഴിഞ്ഞില്ല. ദിവസങ്ങൾ കുറച്ച കഴിഞ്ഞു പോയി.
ഗോവിന്ദൻ സാമിയുടെ വീട്ടിൽ തിരി തെളിയാത്തത് കൊണ്ട് മുത്തശിയോടു ചോദിച്ചു.

ഗോവിന്ദൻ സാമി എവിടെയാ പോയെ മുത്തശി?

"അവൻ റിഷികേശു പോയി കാണും."

തിരിച്ചു വരുന്ന ഗോവിന്ദൻ സാമിയെ നോക്കി, തെളിയുന്ന തിരികൾ നോക്കി,  കുറേ ദിവസം വീട്ടു പടിക്കൽ തന്നെയിരുന്നു, പിന്നീടേതോ നിമിഷത്തിൽ മനസ്സ് വേറൊരു വഴിക്ക് സഞ്ചരിക്കാൻ തുടങ്ങി.
വർഷങ്ങൾക്കു ശേഷം തെങ്ങിൻ തോപ്പിലുള്ള കട്ടപുര, നംബീശന്റെ ജോലിക്കാർ പൊളിച്ചു മാറ്റുംപോൾ വീണ്ടും റിഷികേശിൽ നിന്നും തിരിച്ചു വരാത്ത, ഒരു ഭാണ്ട കെട്ടുമായി ഹിമാലയം കയറുന്ന ഗോവിഗോവിന്ദൻ സാമിയെ ഓർത്തു.


തലേന്ന് അകത്തു ചെന്ന മദ്യം തുടരെ തുടരെ വയറ്റിൽ ബഹളങ്ങൾ സൃഷ്ടിക്കുന്നു. സംഗീതത്തിന്റെ ശബ്ദം അൽപ്പം ഉയർത്തി, കമിന്ന് കിടന്നു, അപ്പോഴും എഴുനേൽക്കാനുള്ള മടി തന്നെ കാരണം.

മഞ്ഞു മഴയിലൂടെ ഹിമാലയം കയറുന്ന ഗോവിന്ദൻ സാമി വീണ്ടും കിനാവിലേക്ക് കടന്നു വന്നു, കൂടെ ട്രെയിനിൽ ഒരുമാസമായി കുളിക്കാതെ നാറുന്ന നീളൻ താടിക്കാരനും,
രണ്ടു പേരും അടഞ്ഞ കണ്ണിന്റെ മുന്നിലേക്ക് മാറി മാറി വരുന്നു.
ഇനി ഒരു പക്ഷെ ഗോവിന്ദൻ സാമിയായിരിക്കുമോ അത്, എന്നിലെ യാത്രാ ബ്രമതിന് ആവേശമായ ഊര് തെണ്ടി.
ജോലി തേടി, ഡൽഹിയിലേക്ക് ട്രെയിൻ കയറാനും, ഹിമാലയത്തിലെ മഞ്ഞു മഴയിൽ പുറത്തിറങ്ങി നിൽക്കാനും എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച സഞ്ചാരി, മാസികയ്ക്ക് വേണ്ടി ഫോടോ എടുക്കാൻ ലോകം മുഴുവൻ സഞ്ചരിക്കുംബോഴൊക്കെ ഞാൻ ഗോവിന്ദൻ സാമിയെ ഓർക്കും, മുന്നിൽ ആറു തിരികൾ തെളിയും. എന്റെ ജീവിതത്തിനു നേർക്ക്‌ തെളിഞ്ഞ ആദ്യത്തെ തിരികൾ.
ഗോവിന്ദൻ സാമി ആയിരിക്കില്ല, ഞാൻ വിശ്വസിച്ചു, വൃതിയില്ലാതെ നാറുന്ന വേഷത്തിൽ ഒരിക്കലും ഗോവിന്ദൻ സാമിയെ ഞാൻ കണ്ടതായി ഓർക്കുന്നില്ല.

ഹിമാലയത്തിലെ മഞ്ഞു പാളികൾക്കിടയിൽ തന്റെ മരണത്തെ ഞാൻ കണ്ടെത്തുമെന്ന് ഗോവിന്ദൻ സാമി മുത്തശിയോടു പറഞ്ഞിരുന്നു. അതെ, മരണത്തെ കണ്ടെത്തുന്നത് വരെ മഞ്ഞുപാളികൾ ഓരോന്നായി കയറികൊണ്ടിരിക്കുകയാവും അയാൾ.
ഹിമാലയത്തിന്റെ സുഗന്ധം അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ആർക്കാണ് തിരിച്ചു വരാൻ തോന്നുക, മനുഷ്യരുടെ കാതടുപ്പിക്കുന്ന ശബ്ദങ്ങൾ ഇല്ലാതെ, ചിതറി കിടക്കുന്ന പഞ്ചസാരകളിലെ ഉറുംബിനെ പോലെ അവർ അവിടെ ഇഴഞ്ഞു കൊണ്ടേയിരിക്കും, ഒടുക്കം ഏതോ ഒരു മഞ്ഞു പാളിയുടെ ഇടയിൽ മരണത്തെ കണ്ടെത്തും, ചിരിച്ചു കൊണ്ട് അവസാനമായി കണ്ണുകളടയ്കും

കണ്ടതാണ്, കുടുംബം എന്ന ചങ്ങല കണ്ണികൾ പൊട്ടിച്ചെറിഞ്ഞു തനിപ്പാട്ട് ഉറക്കെ ആലപിച്ചു മലകളും മരുഭൂമിയും നടന്ന് തീർതവരെ.
കഴിഞ്ഞ തവണ ലടാക്കിലുള്ള ഹെമിസ് ഫെസ്റ്റിവെലിന്റെ ഫോട്ടോസ് എടുക്കാൻ പോയപ്പോൾ നാടും വീടും കുടംബവും വിട്ട് സഞ്ചാരം ഒരു ധ്യാനമായി കണ്ട് ഇറങ്ങി തിരിച്ചു വന്നവരെ, അനുഭവങ്ങളുടെ നേർക്കാഴ്ചകൾ മാത്രമാണ് അവർ തേടുന്നത്, അനുഭവിക്കുക, ഈ ലോകവും പ്രക്രതിയും നമുക്ക് തന്നിട്ടുള്ളതൊക്കെ അനുഭവിച്ചു തീർക്കുക.
ലഹരികളിൽ മുഴുവൻ മനസ്സിനെ നിയന്ത്രിച്ച്‌ ഓരോ നിമിഷവും പുതതായി അനുഭവങ്ങൾ നേടിയെടുക്കാനുള്ള ത്വരയുമായി ഇറങ്ങി തിരിച്ചവരെ.

ഗോവിന്ദൻ സാമിയുടെ ജീവിതവും ഇതേ രീതിയിൽ തന്നെയാണല്ലോ, ചിലപ്പോൾ എവിടെ നിന്നെങ്കിലും യാത്രചെയ്ത് എത്തി ചേർന്നതായിരിക്കാം എന്നും കാണാറുള്ള ആ കട്ടപുരയിലെക്ക്. ഹിമാലയത്തിലെ ഏതെങ്കിലും ആപ്പിൾ മരങ്ങൾക്കിടയിലോ, കുന്നിൻ ചെരുവുകളിലോ മറ്റാരെങ്കിലും പുതിയൊരിടം സമ്മാനിച്ചു കാണും, അങ്ങനെയെങ്കിൽ പിന്നെന്തിന് നിശബ്ധമല്ലാത ഈ ഗ്രാമത്തെ കുറിച് ചിന്തിക്കണം.
അദ്ധേഹത്തെ കുറിച് ആർക്കും ഒന്നും അറിയില്ല. അൽപ്പമെങ്കിലും അറിയാവുന്നത് ക്ഷേത്രത്തിലെ നംബീശനും, മുത്തശിക്കും മാത്രം. അല്ലെങ്കിലും സ്വന്തമായി ഒരു നാടില്ലാതാവനെ കുറിച് അറിഞ്ഞിട്ടെന്തുകാര്യം.

മദ്യത്തിൻറെ കെട്ട് മാറി മുത്തശിയെ  കാണാൻ വൈകുന്നേരം തറവാട്ടിലേക്ക് ചെല്ലുംപോൾ, മതിലുകൾ കൊണ്ട് വേർതിരിച് വച്ച നട വഴിയിയ്ക് മുന്നിലായി നിന്ന് ഉയർന്നു വന്ന വീടുകൾക്ക് മുന്നിൽ, ട്രെയിനിൽ കണ്ട ആ കാവി വസ്ത്രക്കാരൻ എന്തോ തിരയുന്നുണ്ടായിരുന്നു.
തെങ്ങിൻ തോപ്പിലെ തന്റെ കട്ട പുരയിൽ സന്ധ്യാ നേരം തിരി തെളിയിക്കാൻ വന്ന ഗോവിന്ദൻ സാമി ആയിരിക്കുമോ അത്, ആയിരിക്കില്ല.
വൃതിയില്ലാതെ നാറുന്ന വേഷത്തിൽ ഒരിക്കലും ഗോവിന്ദൻ സാമിയെ ഞാൻ കണ്ടതായി ഓർക്കുന്നില്ല.

പിൻഗാമി

ആരാണ് ഞാൻ?
സ്വന്തം നിഴലിനെ നോക്കി ഇങ്ങനൊരു ചോദ്യം ചോദിക്കാത്ത ദിവസമില്ല ആ അരവട്ടൻ.

മൂളിക്കൊണ്ട് മറുപടി കേൾക്കുന്നത് പോലെ അൽപ്പ നേരം അങ്ങനെ നിന്ന് ഉറക്കെ ഉറക്കെ അയാൾ ചിരിക്കും, അങ്ങനെ അയാൾ സമൂഹത്തിൽ അറിയപെടുന്ന ഒരു വട്ടനായി മാറി.

പക്ഷെ കഥ അങ്ങനെയല്ല എന്നാൽ കേട്ടോ,
നിഴൽ മറുപടി പറയുന്നത് അയാൾക്ക്‌ മാത്രമേ കേൾക്കാൻ കഴിയു, അതറിയാതെ വിഡ്ഢികളായ സമൂഹ വാസികൾ അയാളെ വട്ടൻ എന്ന് വിളിക്കുന്നു, സമൂഹ വാസികൾ മുഴുവൻ വിഡികളാണെന്ന്  അയാൾക്കറിയാം; അത് കൊണ്ടാണല്ലോ വട്ടൻ എന്ന് വിളിക്കുമ്പോഴൊക്കെ വിളിക്കുന്നവരെ നോക്കി കണ്ണുകളിൽ പരിഹാസം കലർത്തി അയാൾ ഉറക്കെ ചിരിക്കുന്നത്.

ഒരിക്കൽ ഞാൻ അയാളോട് ചോദിച്ചു,
അങ്ങനൊരു ചോദ്യത്തിനു സ്വന്തം നിഴൽ നിങ്ങൾക്ക് എന്ത് മറുപടിയാണ് തരുന്നത്?

ആരാണ് ഞാൻ? അയാൾ പതിയെ പറഞ്ഞു,
ആരാണ് ഞാൻ? അയാൾ മുകളിലേക്ക് കൈകൾ ഉയർത്തി ഉറക്കെ ചോദിച്ചു,

മുന്നിലെ ചുവരിൽ തെളിയുന്ന സ്വന്തം നിഴലിലേക്ക് വിരൽ ചൂണ്ടി അയാൾ വീണ്ടും പതിയെയായി ചോദിച്ചു "ആരാണ് ഞാൻ"

അയാളുടെ ശബ്ധത്തിൽ ഇപ്പോൾ അതെനിക്ക് കേൾക്കാം, ആരോ പറയുന്നത് ഏറ്റു പറയുന്നത് പോലെ അയാൾ പറഞ്ഞു.

"നീ പിൻഗാമി,
മറ്റാരുടെയോ നിശ്വാസം വലിച്ചെടുത്ത്‌, മുൻഗാമികളുടെ രണ്ടു രേതെസ്സാൽ തീർത്ത ശരീരവുമായി, ആരൊക്കെയോ ചവച്ചു തുപ്പിയ വാക്കുകൾ വീണ്ടും വീണ്ടും ഉരുവിട്ട്, യാതൊരുവിധ തീരുമാനങ്ങളുമില്ലാതെ ജീവിതത്തിലെവിടെയോ നടന്നകലുന്നവൻ."

ആർക്കും മനസിലാവാത്ത വാക്കുകൾ എൻറെ മുഖത്തേക്ക് ചവച്ചു തുപ്പി ഉറക്കെ പൊട്ടിച്ചിരിച്ചുകൊണ്ട് അയാൾ, ആ വട്ടൻ, സ്വന്തം നിഴലിനു മുന്നിലേക്ക് നടന്നെത്താൻ ശ്രമിക്കുന്നു.


പ്രിയപ്പെട്ട വേശ്യ

ഒറ്റ മുറിയിലെ ഇരുട്ട് എൻറെ ചിന്തകളെ കീറി മുറിക്കാൻ തുടങ്ങിയിരിക്കുന്നു.
ഞാൻ പുറത്തേക്കിറങ്ങി വഴിയരികിലെ ഭിക്ഷാടകരുടെ കൂടെയും, ചോളം കച്ചവടകാരുടെ കൂടെയും ഒരുമിച്ചിരുന്നു സംസാരിച്ചു, മനസ്സിലെ പിരിമുറക്കത്തിൽ നിന്നും സ്വാതന്ത്ര്യം കിട്ടിയ ചിന്തകൾ മുഴുവൻ പുറത്തേക്ക് തികട്ടിയോഴുകി.
സന്ധ്യ മയങ്ങും മുന്നേതന്നെ ഡാൻസ് ബാറിൻറെ അരണ്ട വെളിച്ചത്തിലേക്ക് കടന്നു ചെന്നു.
ആൾക്കൂട്ടത്തിൽ ഒറ്റപെടുന്നവന് അതല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല.
ഇരുട്ടിനെ കീറിമുറിച് ഇടയ്ക്കിടയ്ക്ക് കണ്ണിലേക്ക് കടന്നുവരുന്ന നിറമുള്ള വെളിച്ചം ലഹരിയായി മാറി, ആരുടേയും സഹായമില്ലാതെ ഞാൻ തന്നെ ക്യാബിനിൽ ചെന്ന്‌ ഗ്ലാസും മുഴു ബോട്ടിൽ വിസ്കിയും എടുത്ത് മേശയ്ക്കരികിൽ ചെന്നു.

പിന്നീടങ്ങോട്ട് യുദ്ധമായിരുന്നു, ലഹരിയും ചിന്തകളും തമ്മിലുള്ള യുദ്ധം.
നാല് പെഗ് അകത്തു ചെന്നത് ഓർമയുണ്ട്, തുണിയഴിച് കൾട്ട് സംഗീതത്തിനു നൃത്ത ചുവടുകൾ വയ്ക്കുന്ന, മൂന്നാം ക്ലാസ് വേശികളുടെ കൂടെ ബലമില്ലാത കാലുകൾ കൊണ്ട് നൃത്ത ചുവടുകൾ വയ്ക്കാൻ ശ്രമിച്ചു കൊണ്ടിരിക്കെ, മുഖം കാണിക്കാതൊരുവർ കഴുത്തിൽ ശക്തിയായി പിടിച്ചു, അവൾ എൻറെ കണ്ണുകളിലേക്ക്സൂക്ഷിച്ചു നോക്കി, അതെൻറെ സിരകളിലെ രക്തയോട്ടം വർധിപ്പിച്ചു, എൻറെ കൈകൾ പിടിച്ചു വലിച്ചു ബാറിലെ അരണ്ട വെളിച്ചം കടന്നു വരാത്ത പൂർണമായും ഇരുട്ട് നിറഞ്ഞ മൂലയിലെ സോഫയിലേക്ക് അവൾ എന്നെയും കൊണ്ട് ചെന്നു.

എതിർക്കാനോ, ആസ്വധിക്കാനോയുള്ള ഭോധം എന്നിൽ ഉണ്ടായിരുന്നില്ല, അവൾ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു, പക്ഷെ എല്ലാം കൾട്ട് സംഗീതത്തിൻറെ ഇടയിൽ പെട്ട് തട്ടി തെറിച്ചു, എൻറെ കാതുകൾക്ക് അതൊന്നും കേൾക്കാനുള്ള ശക്തി ഇല്ലെന്ന ഭോധം അവൾ തിരിച്ചറിഞ്ഞു.
അല്ലെങ്കിലും അവൾ എന്ത് ചോദിക്കാൻ, ശരീരത്തിൻറെ വില നിർണയിക്കുക എന്നല്ലാതെ മറ്റൊരു സംഭാഷണങ്ങൾക്കും ഇവിടെ പ്രസക്തിയില്ല.

അൽപ്പ സമയം എൻറെ അടയുന്ന കണ്ണുകളിലേക്ക് നോക്കി അവളിരുന്നു, അനുവാദം കൂടാതെ എൻറെ ചുണ്ടുകളെ അവൾ ചുംബിക്കുവാൻ തുടങ്ങി.

കന്നി മഴ പെയ്ത വരണ്ട പാടത്ത് കൂടി ഞാൻ നടന്നു, കാലുകൾ ചളി പശകൾ ഒട്ടിപിടിച്ചു നടക്കാൻ കഴിയാതെയായി, വരമ്പിൻ കൂനയിൽ തളർന്നിരുന്നു, മഴ അത് എനിക്ക് ചുറ്റും മാത്രമാണ് പെയുന്നത്, അതെനിക്ക് കാണാം. ദൂരെയുള്ള തെങ്ങിൻ തോപ്പുകളിലോ, പാടത്തിൻറെ അറ്റത്തുള്ള പുഴയിലോ മഴ പൊടിയുന്നു പോലുമില്ല. ആരോടെങ്കിലും എനിക്കിത് ഉറക്കെ വിളിച്ചു പറയണം, എനിക്ക് വേണ്ടി മാത്രം പെയുന്നൊരു മഴ.
അല്ലെങ്കിലും എൻറെ സന്തോഷങ്ങളുടെ കൂടെ ചിരിക്കാൻ മനുഷ്യ കുലത്തിൽ പിറന്ന ആരും ഇതുവരെയുണ്ടായിട്ടില്ല.

പക്ഷെ കാലിൽ ഒട്ടി പിടിച്ച ചളിയുടെ ഭാരം കാരണം ഒരടി മുന്നോട്ടേക്ക് പോലും നീങ്ങാൻ കഴിയാതെ വരമ്പത്ത് ഇരിക്കേണ്ടി വന്നു. മഴ കാരണം മണ്ണിൻറെ ഉള്ളറകളിലെ ചൂട് സഹിക്കാൻ കഴിയാതെ ജീവികൾ ഓരോന്നായി പുറത്തേക്കിറങ്ങി വന്നു തുടങ്ങി, എൻറെ മുന്നിൽ നിരന്നു നിന്ന് അവർ എന്നെ തൊഴുന്നു, ഈ ഭൂമിയിൽ മഴ പെയ്യിച്ചത് ഞാനാണെന്ന തെറ്റി ധാരണയിൽ ആയിരിക്കാം.
അവരുടെ സന്തോഷ ന്രിതങ്ങളിൽ ഞാനും പങ്കു ചേർന്ന് നൃത്ത ചുവടുകൾ വച്ചു, പാടത്തെ ഉണങ്ങി കരിഞ്ഞ കതിരുകൾ തളിർത്തു, കൊച്ചകൾ കതിരുകൾ കൊത്തി തിന്നാൻ സംഗീതവുമായി ഞങ്ങൾക്ക് ചുറ്റും കാത്തിരുന്നു. ആസ്വാദ്യകരമായ നിമിഷങ്ങൾ; ഞാൻ മാത്രമാണല്ലോ ദൈവമേ ഇത് കാണുന്നുള്ളൂ.
ചുവടുകൾക്കിടയിൽ കാലിലെ ചളി പശകൾ ഓരോന്നായി അഴിഞ്ഞു പോയി, മഴയുടെ ശബ്ദം പൂർണമായും നിന്നു. ചുറ്റും ചുവടുകൾ വച്ചവരൊക്കെ മണ്ണിനടിയിലേക്ക് തിരിച്ചു.

അവളുടെ ചുംബനമായിരുന്നുവോ അത്! എന്റെ പ്രിയപ്പെട്ട വേശ്യ...!

ഭോധം തിരിച്ചു വരാൻ തുടങ്ങിയിരിക്കുന്നു, അവളുടെ മുഖം, അനന്തതയാർന്ന ചുംബനങ്ങൾക്കിടയിൽ മനസ്സിലേക്ക് ആഴത്തിൽ പതിഞ്ഞു പോയിരുന്നു.
ഒരു മുഴു ബോട്ടിൽ വിസ്കി കൂടി കൈലെടുതുകൊണ്ട്, പൂർണമായും അഭോധാവസ്തയിലേക്ക് വീഴാതെ, പ്രിയപ്പെട്ട വേശ്യയ്ക്ക് താൽക്കാലിക പ്രണയം നൽകാനുള്ള ബോധം എൻറെ ശരീരത്തിലും മനസ്സിലും നിലനിർത്തി അവളെ ഞാൻ തിരയാൻ തുടങ്ങി.

ലഹരി തലയ്ക്കു പിടിച്ചു ഭ്രാന്തമായി വേശികൾക്ക് പ്രണയം കൈമാറാൻ മധ്യവയസ്കർ തിരക്ക് കൂട്ടുന്ന ഇരുണ്ട മുറിയിലെ സോഫയുടെ അറ്റത് ഒരുവൾ കരഞ്ഞു കൊണ്ടിരിക്കുന്നു, അതെ അവൾ തന്നെ, എൻറെ പ്രിയപ്പെട്ട വേശ്യ.
അവളുടെ അടുത്ത്ചെന്നിരുന്നു, മുഖം ഇരു കൈകൾ കൊണ്ടും മറച്ചുപിടിച് അവൾ കരയുകയാണ്, ആ കൈകൾ തട്ടി മാറ്റി അവളുടെ ചുണ്ടുകൾ ഞാൻ സ്വന്തമാക്കി. അല്ലെങ്കിലും വേശ്യകളുടെ കണ്ണ്നീരിൻറെ കാരണം ആരെങ്കിലും അന്വേഷിക്കുമോ? പക്ഷെ, ചുംബനം എന്നിൽ ഒരു മാറ്റവും സൃഷ്ടിച്ചില്ല, സിരകളിലെ രക്തയോട്ടം പതിവിലും മന്ദഗതിയിൽ ആയാതായി തോന്നി.

അവളുടെ കൈവിരലുകൾ ഓരോന്നായി എൻറെ കൈവലയങ്ങൽക്കുള്ളിലാക്കി, ആ ശരീരത്തെ മുഴുവൻ പരിരംഭണം ചെയ്തു, അവൾ ഉറക്കെ പൊട്ടി കരഞ്ഞു, അപ്പോഴും അതിൻറെ കാരണങ്ങൾ ഞാൻ തിരഞ്ഞില്ല.
ബോട്ടിലിൽ ബാക്കിയുണ്ടായിരുന്ന മദ്യം മുഴുവൻ അവളുടെ നനവ്‌ തീർത്ത കണ്ണുകളിലേക്കു നോക്കി പതിയെ കുടിച്ചു തീർത്തു. ഇറങ്ങി വരാൻ അവൾ തയാറായി നിൽക്കുന്നത് പോലെ എനിക്ക് തോന്നി. എൻറെ ഇരുണ്ട ഒറ്റ മുറിയിലേക്ക് ഞാൻ അവളെ സാഗതം ചെയ്തു.
ക്യാബിനിൽ ബില്ലും ഏൽപ്പിച്ച് അവളെയും കൂട്ടി എൻറെ ചിന്തകൾ ചിതലരിച്ചു കിടക്കുന്ന മുറിയിലേക്ക് കൊണ്ട് ചെന്നു.

"പ്രിയപ്പെട്ടവളെ, ശരീരം പങ്കു വയ്ക്കുന്നതിനു മുന്നേ എന്ത് പേര് വിളിച്ചാണ് ഞാൻ നിന്നെ അഭിസംബോധന ചെയുക?"

എൻറെ വാക്കുകളുടെ ശൈലി, അവളെ അമ്പരപെടുത്തി എന്ന് ആ നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാം.

"നിനക്ക് എന്ത് വേണമെങ്കിലും വിളിക്കാം"

നീ തന്നെ പറയു, ഈ രാത്രി മുഴുവൻ പ്രണയിച്ചു തീർക്കേണ്ടാവരാണ് നമ്മൾ.

"ദേവയാനി എന്ന് വിളിക്കാം"

നീ ഏറ്റവും വെറുക്കപെടുന്ന ഈ പേര് എവിടെ നിന്നാണ് നീ കേട്ടത്

ഉത്തരം ഒരു മൌനത്തിൽ ഒതുക്കി അവളെൻറെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി, മേശയ്ക്കു ഇരുപുറവുമായി ഞങ്ങളിരുന്നു, അവളെ കിടക്കയിലേക്ക് ക്ഷണിക്കാനുള്ള എൻറെ ധൈര്യം മുഴുവൻ ചോർന്നു പോയിരുന്നു.

താൻ എവിടുന്നു വരുന്നു? വിറയ്ക്കുന്ന ചുണ്ടുകളുടെ സഹായത്തോടെ ഞാൻ ചോദ്യങ്ങൾ ഉരുവിടാൻ ശ്രമിച്ചു.

"താങ്കൾ എന്തിനാണ് വിറയ്ക്കുന്നത്?" അവളുടെ ചോദ്യം.

പ്രണയം ഭയമായി മാറുന്ന നിമിഷത്തിൽ, ഭയം ഒളിപ്പിച്ചു വയ്ക്കാൻ സിഗിരറ്റ് കത്തിച്ചു പുകമറകൾ തീർത്തു.
ചോദ്യങ്ങൾ ഇടറും എന്ന് ഉറപ്പുള്ളത് കൊണ്ട് അത് ആവർത്തിക്കാൻ ഞാൻ തയാറായില്ല.
എൻറെ ഭയം തിരിച്ചറിഞ്ഞിട്ടാവണം, അവൾ ബാഗിൽ നിന്നും ഒരു കറുത്ത ചുരുട്ട് എൻറെ നേർക്ക് നീട്ടി.

"വേണെമെങ്കിൽ ഇത് വലിയ്ക്കൂ"

"എന്താണിത്?"

അവൾ തന്നെ കൊളുത്തി, പുക വലിച്ചെടുത്ത് കണ്ണടച്ച് അവൾ കുറച്ചു സമയം മുകളിലേക്ക് നോക്കിയിരുന്നു. പുകയുടെ മണം, എന്നെയും വലിക്കാൻ നിർഭന്തിച്ചു.

ആദ്യ പുക എൻറെ ശിരസ്സിലെക്ക് ഞാൻ ആഞ്ഞെടുത്തു..
ഞാനും അൽപ്പ സമയം കണ്ണടച്ചിരുന്നു. വീണ്ടും അത് തന്നെ ആവർത്തിച്ചു.
വിറയലും ഭയവും ഒക്കെ ഒരു നിമിഷം കൊണ്ടില്ലാതായ്, മാറ്റാരിലേക്കോ പരകായ പ്രവേശം ചെയ്തതുപോലെ.

എന്താണിത്.. അത് പറയു?
"അമുഗ്ബൊ"
അമുഗ്ബൊ?
അതെ, പക്ഷെ ഇ നഗരത്തിൽ ഇതിനെ ചിലർ "കറുത്ത പരിമളം" എന്ന് വിളിക്കുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്.

വില കൂടിയ പല പുകകളും ഞാൻ വലിച്ചിട്ടുണ്ട്.. ഇതുപോലെ ഒന്ന് ആദ്യമായിട്ടാണ്.
ഞാൻ പതുക്കെ എഴുനേറ്റു, ബാൽക്കണിയിൽ പോയ്‌ അൽപ്പ സമയം ആകാശത്തേക്ക് നോക്കി നിന്നു..
എന്നും ഒരേ നിറത്തിൽ കാണുന്ന നക്ഷത്രങ്ങൽക്കിന്നു പല നിറങ്ങൾ, അവ എന്തൊക്കെയോ ചോദിക്കുന്നു..
എന്നും അമിത വേഗത്തിൽ മാത്രം ഓടി കൊണ്ടിരിക്കുന്ന റോഡിൽ, ഇപ്പോൾ വാഹനങ്ങൾ ഒച്ചിനെ പോലെ ഇഴയുന്നു.. ആൾക്കാർ ഒരേ വേഗത്തിൽ ഓടുകയും നിൽക്കുകയും ചെയുന്നു.

ഇ ലോകത്തിനു ഭ്രാന്താണ്, അവളോട് ഞാൻ പതുക്കെ പറഞ്ഞു,
"താങ്കൾക്കും,"അവൾ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

തനിക്കിത് എവിടുന്നു കിട്ടി?

"ഹരിദ്വാർ.. എന്നെ പോലെ പ്രായം കുറഞ്ഞവർക്ക്, യുവാക്കളെ മയക്കാൻ ഉപദേശം തരുന്ന നേപ്പാളിയായ ഒരു വൃദ്ധ തന്നതാണ്."

പക്ഷെ ഞാൻ അവിടെ ചെന്നപ്പോഴൊന്നും ഇതുവരെ ഇതിനെ പറ്റി കേട്ടിരുന്നില്ല.

ഇത് വലിക്കുമ്പോൾ തനിക്കെന്താണ്‌ തോന്നുന്നത്?

"വേദന അറിയാതിരിക്കാൻ ഇതിലും വലിയ മരുന്ന് ഞാൻ കണ്ടിട്ടില്ല" അവൾ ഒരു പുക ആഞ്ഞു വലിച്ചതിന് ശേഷം മറുപടി പറഞ്ഞു.

എൻറെ ചിന്തകളിൽ പൊട്ടിത്തെറികൾ സംഭവിക്കാൻ തുടങ്ങി, പുക ചുരുളുകൾ ചിന്തകൾക്ക് മോക്ഷം നൽകുന്നു.
ഞാൻ നിലത്ത് ഉരച്ചു കെടുത്തിയ സിഗിരറ്റു കുറ്റികളും, തീപെടി കോലുകളും എനിക്ക് ചുറ്റുമായി ഭ്രമണം ചെയുന്നു, ചുറ്റുമുള്ള വസ്തുക്കളൊക്കെ അതിൻറെ കൂടെ കറങ്ങി കൊണ്ടിരിക്കുന്നു. ഞാൻ അതിൻറെ നടുവിൽ മരം പോലെ ജീവനോടെ എല്ലാം നോക്കി കാണുന്നു.
ഇന്നലെ വരെ ദിവസവും കേട്ട് കൊണ്ടിരുന്ന ഫോക് ഗാനങ്ങൾ കാതിൽ ഉറക്കെ മുഴങ്ങുന്നു.
ആർപ്പു വിളിയോടെ ചായം പൂശിയ തെയകോലങ്ങൾ മുന്നിൽ ചുവടു വെയ്ക്കുന്നു. കാവുകളിലെ ചെണ്ട മേളവും, വയലിലെ കൊയ്ത്തു പാട്ടും ഈ ഇരുണ്ട മുറിയിൽ ഞാൻ കേൾക്കുന്നു.
ഓരോ വർണ്ണങ്ങൾ തെളിയുന്ന തീ ചുരുളുകൾ മുന്നിലേക്ക്‌ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു.
ഞാൻ നരഗത്തിൽ അകപെട്ടിരിക്കുന്നു, മോക്ഷം കിട്ടാത്ത പ്രേതാത്മക്കൾ അട്ടഹസിക്കുന്നു. ഭയം, അത് വീണ്ടു കടന്നാക്രമിക്കാൻ തുടങ്ങിയിരിക്കുന്നു.

പ്രിയപ്പെട്ട വേശ്യ...

ഞാൻ പൊട്ടി കരയാൻ തുടങ്ങിയപ്പോഴേക്കും, പരിഹാസ രീതിയിൽ ഉറക്കെ ചിരിച്ചു കൊണ്ട്, അവൾ എന്നെ മാറോടു ചേർത്ത് വച്ചു.
'നീ സുരക്ഷിതനാണ്.' അവൾ എന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിച്ചു.

അവൾ കിടയ്ക്കയിൽ എൻറെ കൂടെ ചേർന്നിരുന്നു, അവളുടെ മാറിനോട് ചേർന്ന് കണ്ണടച്ച് ഞാനും കിടന്നു, മണിക്കൂറുകൾക്കു ശേഷം ലഹരികൾ ഓരോന്നായി മസ്തിഷ്കത്തിൽ നിന്നും അകന്നു പോയിക്കൊണ്ടിരിക്കുന്നു.
അപ്പോഴും അവളെന്നെ മാറിനോട്ചേർത്ത് കിടക്കയിൽ കിടന്നിട്ടുണ്ട്,
അതെ ഞാൻ സുരക്ഷിതനാണ്.

ദേവയാനി, നിൻറെ മാറുകൾക്കിടയിലാണ് ഞാൻ ഈ ജീവിതത്തിൽ ഏറ്റവും കൂടുതൽ സുരക്ഷിതത്വം അനുഭവിചിട്ടുള്ളത്‌ എന്ന സത്യം എനിക്ക് നിന്നോട് പറയാതെ വയ്യ.

അവളെൻറെ കണ്ണുകളെ ശ്രദ്ധിക്കുന്നു.

"നിൻറെ കണ്ണുകളിൽ വിരിയുന്ന പ്രണയം എനിക്ക് കാണാം, പക്ഷെ കാമത്തിൻറെ കണികകൾ രക്തത്തിൽ കലരാതിരിക്കുന്ന സമയം വരെ മാത്രമാണ് എനിക്ക് ഇവിടെ സുരക്ഷിതത്വം. കാമം നിന്നിലെ പ്രണയത്തെ ഒരു മൃഗമാക്കി മാറ്റും.

നിനെക്കെന്നെ പ്രണയിക്കാൻ കഴിയുമോ?
അവളുടെ കണ്ണുകൾ നോക്കി മറ്റൊരു ചോദ്യം എനിക്ക് ചോദിക്കാൻ കഴിഞ്ഞില്ല.
അവൾ നിശബ്ദമായി, അല്ലെങ്കിലും ഒരു വേശിയെ സംബന്ധിച്ചിടത്തോളം പ്രണയം എന്നത് ഭോഗങ്ങൾക്കിടയിലെ വെറും മൽപ്പിടുത്തങ്ങൾ മാത്രമായിരിക്കാം.

ദേവയാനി, നിൻറെ മാറിടത്തിൽ ചേർന്ന് കിടക്കുകയും, കണ്ണടച്ച് കൊണ്ടുള്ള നിൻറെ ചുംബനങ്ങൾക്കും അപ്പുറമായി നിന്നിൽ നിന്നും ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല, അതാണ്‌ ഞാൻ നിന്നിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രണയവും.

അവൾ എൻറെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി, അവളുടെ കണ്ണുകൾ നനയാൻ തുടങ്ങിയിരിക്കുന്നു,
ഒരു വേശിക്ക് വിധിക്കപെട്ട പ്രണയത്തിൻറെ അതിർവരമ്പുകളെ കുറിചോർതായിരിക്കാം ആ കണ്ണുകൾ ഇപ്പോൾ നനഞ്ഞു കാണുക.

നിമിഷങ്ങൾ നീണ്ട മൌനതിനൊടുവിൽ ഞാൻ കിടയ്ക്കയിൽ നിന്നും എഴുനേറ്റു, ഇരുണ്ട മുറിയിലെ ജനാലകൾ ആദ്യമായി ഞാൻ തുറന്നു, അത് വഴി കിഴക്ക് നിന്നുള്ള സൂര്യ പ്രകാശം ഇരുണ്ട മുറിയിലേക്ക് തറച്ചു കയറി.
പ്രകാശത്തിൻറെ രശ്മികൾ മുഖത്തേക്ക് വീണപ്പോൾ അവൾ കൂടുതൽ സുന്ദരിയായി.

ഒരു രാത്രിക്ക് നീ ഈടാക്കുന്ന പണം എത്രെയെന്നു വച്ചാൽ അത് നിനക്കെടുക്കാം. പക്ഷെ ഭോഗങ്ങൾക്കിടയിൽ ശ്വാസം മുട്ടുമ്പോൾ, പ്രണയത്തിൻറെ കണികകൾ വേണമെന്ന് തോന്നുമ്പോൾ നിനക്ക് ഈ മുറിയിലേക്ക് വരാം, അനുവാധങ്ങൾക്ക് കാത്തുനിൽക്കാതെ കടന്നു വരിക.

"ഈ ഒരു പകലും രാത്രിയും, നിൻറെകൂടെ ചിലവഴിക്കാൻ എന്നെ അനുവദിക്കുമോ?"

ഈ ചോദ്യം, അത് തുറന്നു ചോദിക്കാനുള്ള ഭയമാണ് എന്നിൽ തിളച്ചുമറിയുന്നത്. നിൻറെ മുഖത്തെ ചായം കഴുകി കളയൂ. വരൂ, നമുക്ക് പകൽ വെളിച്ചത്തിൽ ഈ തെരുവുകളിലൂടെ കൈപിടിച്ച് നടക്കാം.

"ഞാനൊരു വേശിയാണെന്ന് ഈ നഗരത്തിനു മുഴുവനറിയാം, അവർ നിന്നെ നോക്കി പല്ലിളിക്കും."

എൻറെ കൈകൾ മുറുകെ പിടിക്കുക, വരൂ നമുക്ക് നടക്കാം. ആൾക്കൂട്ടങ്ങൾ നിറഞ്ഞ തെരുവിൽ ഒറ്റപെടാതിരിക്കാനാണ് ഞാൻ നിന്നെ ക്ഷണിക്കുന്നത്, അത് തള്ളികളയാതിരിക്കുക. നിൻറെ കൈകളിലൂടെ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്ന പ്രണയത്തിൻറെ കണികകൾ എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നു.

ദേവയാനി, നീ പ്രണയിച്ചിട്ടുണ്ടോ? ശരീരം നോട്ടുകെട്ടുകൾക്ക് വേണ്ടി മറ്റൊരുവന് ഭോഗിക്കാൻ വിട്ടു കൊടുക്കുമ്പോൾ, നീ എപ്പോഴെങ്കിലും പ്രണയത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

"അതെൻറെ അമ്മയുടെ പേരാണ്, ഞാൻ ഏറ്റവും കൂടുതൽ വെറുക്കപെടുന്ന പേര്. ഇനി നീ ആ പേര് ഉപയോഗിക്കാതിരിക്കുക."

പിന്നെ ഞാൻ നിന്നെ എന്ത് വിളിക്കും.

"അൽക്ക, അതാണെൻറെ പേര്."

എന്റെ പ്രിയപ്പെട്ട അൽക്ക, നിൻറെ നനഞ്ഞ കണ്ണുകളും, ചായം തേച്ചു ചുവപ്പിചെടുത്ത ചുണ്ടുകളും, ഏതൊരു പുരുഷനെയും പോലെ എന്നെയും കീഴ്പെടുത്താൻ ശ്രമിക്കുന്നുണ്ട്, പക്ഷെ!

"അതെന്താണ്"

അറിയില്ല, നീ പ്രണയിച്ചിട്ടുണ്ടോ പെണ്ണേ?

"എൻറെ മനസിനുള്ളിൽ ഇപ്പോഴും സത്യമായ ഒരു പ്രണയമുണ്ട്, പക്ഷെ ഇതുവരെ എന്നെ ഭോഗിച്ച ഒരാൾക്കും, ആ പ്രണയത്തെ മുറിപെടുതാൻ കഴിഞ്ഞിട്ടില്ല, അവർ മുറിപ്പെടുതിയതൊക്കെ എൻറെ ശരീരത്തെ മാത്രമാണ്. എൻറെ പ്രണയം അത് ഇപ്പോഴും പരിശുധമാണ്."

നീ തീർത്ത ചുംബനങ്ങൾ പറയുന്നുണ്ടായിരുന്നു, നീ പ്രണയത്തിൻറെ തടങ്കലിൽ നിന്നും മോക്ഷം കിട്ടാതവളാണെന്ന്. പ്രണയത്തിൻറെ തടവറയിൽ നിന്നും നിനക്ക് ഞാൻ മോക്ഷം നേടിതരാം, പക്ഷെ ആ പ്രണയത്തെയും വ്യബിചരിച്ച്‌ നീ ഈ നഗരത്തിലെ മറ്റു കാമുകിമാരെപൊലെ തന്ത്രങ്ങൾ മെനയരുത്.

വരൂ, നമുക്ക് മുറിയിലെ ചുവരുകളിലേക്ക് തന്നെ മടങ്ങാം, നിൻറെ വഴികാട്ടിയായ വൃദ്ധ തന്ന പുക ചുരുളുകൾ കൊണ്ട്, ഒരു യാത്രാ പോവാം, ശരീരം അനങ്ങാതെയുള്ള യാത്ര. ഓർമകളിലേക്ക് വഴുതി വീണ് കണ്ണീരു പൊഴിച്ച് കൊണ്ടൊരു യാത്ര. ആ യാത്രകളിൽ നിനക്ക് ഞാനെൻറെ ബാല്യവും, കരഞ്ഞു തീർത്ത കൌമാരവും വരച്ചു തരാം. അതിനുശേഷവും എന്നെ ഒരു ഭയപ്പാടില്ലാതെ കാണാൻ കഴിയുന്നുവെങ്കിൽ നമുക്ക് പ്രണയിക്കാം.
ഗുൽമോർഗ് മല നിരകളിലെ ദേശാടന പക്ഷികളെകാളും ഭംഗിയായി ഈ ജീവിതം നമുക്ക് പ്രണയിച്ചു തീർക്കാം.

രതി

ഇനി നമുക്ക് പ്രണയിക്കാം, മിഥ്യാ പ്രണയങ്ങൾക്കപ്പുറം കടന്നുചെല്ലാതതൊക്കെ ഭ്രാന്തമാണ്.

എങ്കിൽ മിഥ്യാ പ്രണയത്തിനു വിടനൽകാം, നിന്നെ പ്രണയിക്കാം ഞാൻ.
പക്ഷെ അപരിചിതമായ വാക്കുകളും രീതികളും നിന്നെ മുറിവേൽപ്പിചേക്കാം.

"നിൻറെ വിരലുകൾ എൻറെ വിരലുകളുമായി കൊരുതുവച്ച്‌ നമുക്ക് ഈ വഴിയോരങ്ങൾ പതുക്കെ നടന്നു തീർക്കാം, സന്ധ്യ മയങ്ങി തുടങ്ങുമ്പോൾ ചുവക്കുന്ന കണ്ണാടികൂടുകൾക്ക് താഴെ  തിരകളുടെ ശാന്തമായ താളം ആസ്വദിച് നിന്നെ ഞാൻ നെഞ്ചോടു ചേർത്തുകൊണ്ട് വാരിപുണരാം.
ഇരുട്ടി തുടങ്ങുമ്പോൾ ഇരുണ്ട മുറിയിൽ നമുക്ക് ശരീരം പങ്കു വെയ്ക്കാം, എൻറെയും നിൻറെയും മാംസങ്ങൾ ഉരസി ദുർഗന്ധം വമിക്കുന്നതുവരെ നമുക്ക് കാമിച്ചുതീർക്കാം."

അതുകഴിഞ്ഞാൽ?

ഇവിടെ നീയും ചിന്തിക്കെണ്ടിയിരിക്കുന്നു, ഇതിൻറെ ആവർത്തനങ്ങൾ മാത്രമാണ് ഇനി അങ്ങോട്ടുള്ള ജീവിതം.
എന്നെ പോലെതന്നെ അപ്പോഴത് നിനക്കും മടുതിരിക്കും. സത്യത്തിൽ ഇതാണോ പ്രണയം, ഇതായിരുന്നില്ല ഞാൻ കണ്ട സ്വപ്നങ്ങളിലെ പ്രണയം.

നഖങ്ങള്‍ കൊണ്ട് മാന്തിയും, പല്ലുകള്‍ കൊണ്ട് കടിച്ചു കീറിയും നടത്തുന്ന സ്നേഹത്തിന്‍റെ ഭ്രാന്തന്‍ യുദ്ധങ്ങളാണ് നീ എന്നിൽ നിന്നും പ്രതീക്ഷിക്കുന്നതെങ്കിൽ നിനക്ക് തെറ്റി.
പാറു, ഇതാണ് നീ മനസ്സിൽ കാണുന്ന പ്രണയമെങ്കിൽ എൻറെ ശരീരത്തിലെ അവസാന ഭാഗത്ത്‌ ചുംബിക്കുന്നതോടൊപ്പം നിന്നിലെ പ്രണയം അലിഞ്ഞ് ഇല്ലാതാവും. എൻറെ ചാര നിറമുള്ള ശരീരവും, കരിപിടിച്ച ചുണ്ടുകളും നിനക്ക് മടുക്കും.

പുരുഷൻറെ ശരീരത്തെ ചോദ്യങ്ങളുടെ വിരസതയില്ലാതെ അവളുടെ മുലകൾക്കിടയിൽ ചേർത്ത് വയ്ക്കാൻ, പുക ചുരുളുകൾക്കിടയിലും കണ്ണുകളടയ്ക്കാതെ അവൻറെ കരിപിടിച്ച ചുണ്ടുകളെ  ചുംബിക്കുന്ന, രോമങ്ങൾ നിറഞ്ഞ അവൻറെ ശരീരത്തിൽ മുഴുവൻ തലോടിക്കൊണ്ട് കണ്ണുകൾ തമ്മിൽ നിശബ്ധതയിലൂടെ വാക്കുകള കൈമാറി, ശാന്തമായ ദിനരാത്രങ്ങൾ അവനു സമ്മാനമായി നൽകുന്ന; ഞാൻ കണ്ട സ്വപ്നത്തിലെ യാത്രക്കാരനു കുന്നിൻചെരിവിൽനിന്നും വീണു കിട്ടിയ കാമുകിയെ പോലെ, നിനക്ക് പെരുമാറാൻ സാധിക്കുമെങ്കിൽ മാത്രം നമുക്ക് പ്രണയിച്ചു തുടങ്ങാം.

"പ്രണയം, അത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണോ?"

ഒരിക്കലുമല്ല,

"പിന്നെ? നീ പറയുന്നതിന്റെ പൊരുൾ എന്താണ്?"

ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു, ചാര നിറമുള്ള ഒരു സ്ത്രീ എൻറെ തോളിൽ ചേർന്ന് കിടന്നു പുഴയിലേക്ക് കാൽ നീട്ടിയിരിക്കുന്നു, അവളുടെ കൈകൾ മുറുകെ പിടിച്ചു കൊണ്ട് പുഴയിലേക്ക് പകുതി താഴ്ന്നു കിടക്കുന്ന സൂര്യനെ സാക്ഷിയാക്കി നെറ്റിയിലെ കറുത്ത വലിയ പൊട്ടിൽ എൻറെ കണ്ണുകള കൊണ്ട് ചുംബിച്ചുകൊണ്ട് മരണം വരെ അവളുടെകൂടെ ഉണ്ടാകുമെന്ന ഉറപ്പ് നൽകുന്നു, അപ്പോഴവൾ പതിയെ ചിരിച്ചു.
അവളുടെ ചുവന്ന ചുണ്ടുകളും ചാര നിറമുള്ള മുഖവും  ചുവന്ന സൂര്യൻ കണ്ണാടിയിൽ പതിഞ്ഞ പോലെ; എൻറെ കണ്ണുകളുടെ നിയന്ത്രണം പാടെ എടുത്തു കളഞ്ഞു. ചുവന്ന ചുണ്ടുകൾ ഞാൻ എന്റെ ചുണ്ടുകളോട് ചേർത്ത് വച്ചു, അരക്കെട്ടുകൾ മുറുക്കെപിടിച് എൻറെ ശരീരത്തിൽ ചേർത്ത് വച്ചു. സൂര്യൻ പുഴയിലേക്ക് താഴുന്നതുവരെ ചുംബിച്ചു കൊണ്ടേയിരുന്നു.
ഒടുക്കം, ഇരുട്ടിൽ അവൾ കരയാൻ തുടങ്ങുമ്പോൾ അവളുടെ കണ്ണുകൾ എൻറെ വിരലുകൾ കൊണ്ട് മൂടി, പുരികത്തിനു മേലെ ചുംബിച്ചു, ആ നിമിഷം, അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടരുന്ന നിമിഷം; അവളെ കൈകൾ ചേർത്ത് പിടിച്ച് പുഴക്കരിയിലെക്ക് ചെന്ന് തോണിയുടെ  കെട്ടഴിച്ച്   അവൾക്കിഷ്ടമുള്ള നക്ഷത്രങ്ങളെ ഒരു രാത്രി മുഴുവൻ ഇമ വെട്ടാതെ നോക്കിയിരിക്കാൻ പുഴയ്ക്ക് നടുവിലേക്ക് തുഴഞ്ഞുചെന്നു.

"ഇതാണോ പ്രണയം?"

എനിക്കറിയില്ല, പക്ഷെ സ്നേഹത്തിൻറെ മല്ലൻ യുദ്ധങ്ങൾ എന്നിലെ പ്രണയത്തിൽ നിനക്ക് കാണാൻ കഴിയില്ല, ചുണ്ടുകൾ കടിച്ചു കീറി ചോര തെറിക്കുന്ന പൊള്ളുന്ന ചുംബനങ്ങളും, അർത്ഥങ്ങളില്ലാത്ത വർണ്ണനകളും എനിക്ക് നൽകാൻ കഴിയില്ല.

"ഇത് ഭ്രാന്താണ്, ഇപ്പോൾ നമുക്കതുമറക്കാം, നിൻറെ ശരീരത്തെ എനിക്ക് നൽകുക, കാമത്തിൻറെ വിസ്‌ഫോടനങ്ങൾ  സിരകളിൽ സൃഷ്ടിച്ച് എൻറെ കണ്ണുകളിൽ നോക്കീയിരിക്കുക അൽപ്പ നേരമെങ്കിലും."

ഭ്രാന്തമായിരിക്കാം, പക്ഷെ എന്നോട് ക്ഷമിക്കുക, ഒരു സ്ത്രീയുടെ ശരീരത്തെ അറിയുന്ന നിമിഷം ഞാൻ അവളുടെതായി മാറും, അങ്ങനെ മാറുന്ന നിമിഷത്തിനു മുന്നേതന്നെ പ്രണയം കൈമാറിയിരിക്കും.
വരൂ, നമുക്ക് സ്വപ്നങ്ങളെ കുറിച്ചുള്ള കവിതകൾ പാടാം, ആസ്ടിൻറെയും,ഇമിലിയുടെയും, ദിവ്യ പ്രണയത്തെ കുറിച് വായിക്കാം, അപ്പോഴേക്കും നീ എന്നിൽ നിന്ന് മടുപ്പ് അനുഭവിച് തിരിച് പോകുവാൻ സ്വമേധ്യയാൽ തയാറായികൊള്ളും.

ഗുൽമോർഗ്

ചുടുകാട്ടിലെ വഴിയിൽ റമിൻറെ ബലതാൽ ഭോധമില്ലാതെ കിടന്നു.

നിന്നെ ഓർത്തെടുക്കുക എന്നുള്ളത് മരണത്തിൻറെ ഗന്ധം അറിയുന്നതിനേക്കളും കഠിനമാണ്. അതുകൊണ്ട് തന്നെ ലഹരിയെ കൂട്ടുപിടിക്കാത്ത ഒരു നിഷം പോലും നിൻറെ മരണത്തിനു ശേഷം എനിക്കുണ്ടായിട്ടില്ല.

ഇവിടെ നഷ്ടങ്ങൾ എനിക്ക് മാത്രമല്ല,

നീ രാഷ്ട്രീയം ഓതിക്കൊടുത്ത കുളക്കടവിലെ കാട്ടു  ചെംബകതിനും, ഉറക്കമള ചിരുന്നെഴുതിയ കവിതകൾ പാടി കേൾപ്പിച്ച പരമീനുകൾക്കും, ഗുൽമോർഗിനെ കുറിച് പറഞ്ഞു കൊതിപ്പിച് കൂടെ വരാൻ തയാറായി നിന്ന ദിവസവും വയ്കുന്നേരങ്ങളിൽ കാവിലെ വള്ളികളിൽ വന്നിരിക്കുന്ന ചുവന്ന വാലുള്ള പക്ഷികൾക്കും കൂടിയാണ്.

നിൻറെ ശരീരം കത്തിയെരിയുമ്പോൾ ചുവന്ന വാലുള്ള പക്ഷികൾ നിനക്ക് മുകളിലായ് വട്ടമിട്ടു പറക്കുന്നത് ഞാൻ കണ്ടു, അതിലൊന്ന് പുകകൾക്കിടയിൽ ശ്വാസം മുട്ടി നീ എരിയുന്ന ചിതയിലേക്ക് വീണു കത്തിയെരിഞ്ഞു. മറ്റുള്ളവ പിന്നെ കാവുകളിലെക്ക് വന്നിട്ടില്ല എന്ന് ഉക്കു പറയുന്നത് കേട്ടു, ചിലപ്പോൾ നിൻറെ സ്വപ്നങ്ങളിലെ ഗുൽമോർഗും തേടി പോയതാവാം. പക്ഷെ, അവ ഗുൽമോർഗിലെ പക്ഷികൾ കരയാറില്ല എന്ന നിൻറെ വാദം പൊളിചെഴുതും.

ഭ്രാന്തനായ നിൻറെ അച്ഛൻ വിറകുകൾ അടുക്കി വച്ച കൂടയിലെ ചങ്ങല കുരുക്കിൽ നിന്നും അക്രമിക്കാൻ വേണ്ടി ഒരു ശരീരത്തെ തേടി അലമുറയിടുകയാണ്, വഴിയരികിലെ തുളസി ചെടികൾ ആരും പിചിയെട്ക്കുവാനില്ലാതെ വിരസതയോടെ ഉറങ്ങുകയാണ്.

നീ വരുത്തി വെച്ച നഷ്ടങ്ങൾ ഒരിക്കലും എനിക്ക് മാത്രമല്ല അനു.

വരൂ, നമുക്ക് വീണ്ടും കുളക്കടവിലേക്ക് പോകാം, പട്ടിണികൾ പങ്കിടാം ഇന്നെനിക്കതില്ലെങ്കിൽ കൂടിയും.

അനു,
മരണം തേടി ഹിമാലയതിലേക്ക് നടന്നു നീങ്ങുമ്പോൾ ഞാൻ ഗുൽമോർഗ് വഴി പോവും. നിനക്ക് വേണ്ടിയെഴുതിയ പ്രണയ ലേഖനങ്ങൾ മുഴുവൻ നിനക്ക് ഏറ്റവും പ്രിയപ്പെട്ട അലപതെർ തടാകതിലെറിയും, കൂടെ നിൻറെ ഓർമകളും. പിന്നീടങ്ങോട്ട് നിൻറെ വാസം ഗുൽമോർഗിലായിരിക്കും.

"പ്രിയനേ, നീ എന്തിനെന്നെ ഇത്രയും സ്നേഹിക്കുന്നു"

"പ്രണയിച്ചു പോയി ഞാൻ നിന്നെ"

"ഇത് പ്രണയമല്ല, ഇത് ഭ്രാന്താണ് വെറും ഭ്രാന്ത്, നീ ജീവിക്കുക, സ്വപ്നങ്ങളുടെ തേരിലേറി കൊടുമുടികൾ കീഴടക്കുക"

"നീയില്ലാതെ എനിക്കെങ്ങനെ കഴിയും. ലഹരികളെനിക്ക് മടുത്തു, യാത്രകളും. ഇനിയെൻറെ മുന്നിലുള്ള ഒരേ ഒരു വഴി മരണമാണ്. നീ സ്വപ്നം കണ്ടത് പോലെ ഹിമാലയത്തിലെ തണുപ്പിൽ ശ്വാസം കിട്ടാതെയുള്ള മരണം. ദേശാടന പക്ഷികളുടെ മരണം. അത് കീഴടക്കാൻ വേണ്ടിയുള്ള യാത്രയിലാണ് ഞാൻ."

"ഈ ചുടുകാട്ടിൽ നിന്നും നീ തിരിച്ചു പോവുക, ജീവിതത്തെ കുറിച് സ്വപ്നം കാണാൻ ആത്മാക്കൾക്കനുവാധമില്ല, കരയുക, ശബ്ദമില്ലാതെ ഈ ചുടുകാട്ടിൻറെ മതിലുകൾക്കുള്ളിൽ നിന്ന് വിങ്ങി കരയുക, അതാണെൻറെ വിധി.

"എങ്കിൽ ഈ സ്മാശനത്തിലെ തീ ചുളയിൽ ചാടി ഞാൻ സ്വയം  പ്രണയത്തിൻറെ  ചാവേറായി മാറാം. ശരീരമില്ലാത്ത രണ്ടാത്മാക്കളായി നമുക്ക് പ്രണയിക്കാം."

"പ്രിയനേ, ഇവിടെ അതിനും അനുവാദമില്ല, കതിയെരിഞ്ഞവരുടെ വിധി വിങ്ങി കരയുക എന്നത് മാത്രമാണ്. ഇവിടെ മറ്റൊന്നിനും അനുവാദമില്ല."

"അനു, നീ എന്നെ ഇനിയെങ്കിലും വെറുക്കാൻ ശീലിക്കുക"

"നീ തന്ന ചുംബനത്തിൻറെ ചൂട് ഇപ്പോഴും എൻറെ നെറ്റിയിലുണ്ട്, പൊയ്ക്കൊള്ളുക മരണത്തെ തേടിയല്ല, ജീവിതം തേടി."


ലഹരിയുടെ കെട്ടിറങ്ങിയപ്പോൾ കണ്ണുകൾ പാതി തുറന്നു, എനിക്കറിയാമായിരുന്നു നടക്കുന്നതൊക്കെ മിഥ്യാഭോധമാണെന്ന്, മിഥ്യയാണെങ്കിൽ കൂടിയും കണ്ണിലെ ചോര നിറം മാറാതെ നിൽക്കുകയാണ്. ഒടുവിൽ പ്രിയപ്പെട്ടവളെ കതിയെരിച്ച സ്മശാന കുഴിക്കടുതേക്ക് ചെന്നു.

ശരീരം മുഴുവൻ വിറകു കൊള്ളികൾ വച്, തിരിച്ചറിവില്ലാതെ ആ ഭ്രാന്തൻ അവളുടെ ശരീരത്തിന് തീ കൊളുത്തി, ദൂരെ മാറി നിന്ന് ഉണങ്ങി വീഴാറായ മരത്തിൽ അവൻ ചാരി നിൽക്കുകയായിരുന്നു, ഒരു തുള്ളി കണ്ണീരു പൊഴിക്കുവാൻ ശക്തിയില്ലാതെ.
കത്തി തീരും മുന്നേ അവൾ അവനെ വന്നു കെട്ടി പിടിക്കുന്നു, പക്ഷെ അവനത്‌ തിരിച്ചറിയുന്നില്ല. അവൾ ആക്രാന്തത്തോടെ അവനെ ചുംബിച്ചു, അവൻറെ  മുന്നിൽ നിന്ന് അലമുറയിട്ടു കരയുന്നു, അവൻ അറിയുന്നില്ല. കൂടി നില്ക്കുന്ന ആരും അത് കാണുന്നില്ല.

അനു, എനിക്കത് അന്നറിയാൻ കഴിഞ്ഞെങ്കിൽ ആ ചിതയിൽ ഞാനും വരുമായിരുന്നു, നിൻറെ കൂടെ.

അവൾ, അവന്റെ മുന്നിൽ നിന്നും മാഞ്ഞു പോയി, ചുടുകാട്ടിൽ നിന്നും മനുഷ്യരെല്ലാം ഒഴിഞ്ഞു പോയി. പക്ഷെ, കത്തിയെരിയുന്ന ചിതയ്ക്ക് മുന്നിൽ ഭ്രാന്തനും,  ഉണങ്ങി വീഴാറായ മര കൊമ്പിൻറെ ബലതാൽ നിലത്തു വീഴാതെ അവനും അവിടെ തന്നെ നിന്നു, പ്രിയപ്പെട്ടവൾ ഓർമ്മകൾ മാത്രമായി എന്ന തിരിച്ചറിവില്ലാതെ.

ചുടുകാട്ടിലേക്ക്

അകത്തളത് നിന്നും പ്രിയപ്പെട്ടവളെ കതിയെരിച്ച സ്മശാനതിലേക്ക് നടക്കാൻ ഇത്രനാളും ജീവിച്ചു തീർത്ത സമയം പോരാതെ വരും ചിലപ്പോൾ.

വൈകുന്നേരങ്ങളിൽ ആരും കാണാതെ പ്രിയപ്പെട്ടവളുമായി സംസാരിച്ചു മതിവരാത്ത, കാടുകൾ നിറഞ്ഞ കാവിലെ ഓർമ്മകൾ വാരിയെടുത് ഈ തോൾ സഞ്ചിയിൽ നിറയ്ക്കണം. അവൾക്കു വേണ്ടി കാത്തിരുന്ന ആൽത്തറയിൽ അവസാനമായി കുറച്ചു സമയമിരിക്കണം.
അവളും ഞാനും കരഞ്ഞു തീർത്ത കുളപ്പടവിൽ ഇരുന്ന്; ഞങ്ങളുടെ കണ്ണുനീരുകളെ ഒപ്പിയെടുത്ത കുളത്തിലെ വെള്ളത്തിൽ തല താഴ്തി ഓർമകളുടെ ഭാരം മുഴുവൻ ഇറക്കി വയ്ക്കണം. പ്രിയപ്പെട്ടവളുടെ കൂടെ നടന്നു തീർത്ത വഴികളിലൂടെ അവളുടെ മണവും തേടി കണ്ണടച്ചുകൊണ്ട് നടന്നു തീർക്കണം.

പക്ഷെ, സ്വഭോധതാൽ എനിക്കൊരിക്കലും സാധിക്കില്ല. അതിനു മുന്നേ ഇത്രയും നാളും ഓർമ്മകൾ കഴുകി കളഞ്ഞ മദ്യത്തെ ഒരിക്കൽ കൂടി ആശ്രയിക്കണം. മദ്യത്തിന്റെ ലഹരിയില്ലാതെ ഒരിക്കലും എനിക്ക് അവളുടെ ഓർമകളിലേക്ക് കടന്നു ചെല്ലാൻ സാധിച്ചിട്ടില്ല.

ഞാൻ കാവിലേക്ക് നടന്നു ചെന്നു, അവിടെ ഭണ്ടാര തറയിലിരുന്നുകൊണ്ട് തോൾ സഞ്ചിയിൽ നിന്നും ഓൾഡ്‌ മങ്ക്  റം ബോട്ടിൽ പുറത്തേക്കെടുത്തു.
ഗ്ലാസിലേക്ക് ഒഴിക്കും മുന്നേ എന്റെ കണ്ണുകൾ നനഞ്ഞു തുടങ്ങി, ഗ്ലാസിലേക്ക് ഒഴിക്കാതെ, മദ്യത്തിന്റെ കാഠിന്യം കുറയ്ക്കാതെ മുഴുവൻ അകത്താക്കാൻ ശ്രമിച്ചു. നടന്നില്ല, ഒന്നും കഴിക്കാത്തത് കൊണ്ടാണോ, അതോ മദ്യത്തെ അവൾ വെറുക്കുന്നത് കൊണ്ടോ; കുടിച്ച മദ്യം മുഴുവൻ തിരിച്ചു പുറത്തേക്കു തന്നെ വന്നു.

അതിന്റെ മുകളിലായി ഞാൻ കിടന്നു, കാരണങ്ങൾ ഒന്നുമില്ലാതെ ഞാൻ പൊട്ടി കരഞ്ഞു.

എനിക്ക് കാണാം. കാവിലെ കാടുപിടിച്ച വഴിയിലൂടെ അനു കടന്നു വരുന്നത്, പിന്നാലെ ഞാനും.
അവൾ കരയുകയാണ്, അവളുടെ കണ്ണുനീർ അവൻ വിരൽ കൊണ്ട് ഒപ്പിയെടുത്തു. അവളെയൊന്നു നെഞ്ചോടു ചേർത്ത് കെട്ടി പിടിക്കണം എന്നുണ്ട് അവന്. പക്ഷെ പ്രിയപ്പെട്ടവളെ നെഞ്ചോടു ചേർത്ത് പിടിക്കാനുള്ള ദൈര്യം പോലും അവനില്ല.
അവൾ തറയിൽ ഇരുന്നു, അവൾക്കു തൊട്ടരികിലായ് അവനും.
ഭ്രാന്തനായ അവളുടെ അച്ഛൻ കാട്ടി കൂട്ടുന്ന പരാക്രമങ്ങളെ കുറിച് അവൾ അവനോടു പറയുകയാണ്‌, വിഷമങ്ങൾക്ക് മുന്നിൽ എന്നും അവൾക്ക് പിടിച്ചു നിൽക്കാൻ സാധിച്ചിട്ടുണ്ട്.

"ഇതിനൊക്കെ മുന്നിൽ നിനക്കെങ്ങനെ പിടിച്ചു നിൽക്കാൻ കഴിയുന്നു, അനു?, ഞാനാണെങ്കിൽ ഇപ്പോൾ ആത്മഹത്യക്ക് മുന്നിൽ കീഴടങ്ങി കാണും"

" നീ ഒരു ഭീരുവാണ്, ആൾക്കാരുടെ മുന്നിൽ നിന്ന് കൊണ്ട് എന്നോട് സംസാരിക്കാൻ പോലും കഴിയാത്ത ഭീരു."

"എനിക്കൊരിക്കലും നിന്നെ പോലെയാവാൻ കഴിയില്ല."

"ഈ അന്ധവിശ്വാസങ്ങൾ നിറഞ്ഞ കാവില്ലെങ്കിൽ, നിനക്കൊരിക്കലും എന്നോട് സംസാരിക്കാൻ പോലും കഴിയുമായിരുന്നില്ല, അല്ലെ?"

അവൻ അവളുടെ മടിയിൽ തല വെച്ച് കിടന്നു.

ചർധിച മദ്യതിന്റെ വൃത്തികെട്ട മണം. ഞാൻ എഴുനേറ്റു നടക്കാൻ ശ്രമിച്ചു. പക്ഷെ ലഹരി തലയ്ക്കു പിടിച്ചിരിക്കുന്നു. അവരിരിക്കുന്ന സ്ഥലത്തേക്ക് ഞാൻ മുട്ടിലിഴഞ്ഞു നീങ്ങി. എന്റെ കൈകൾ അവരെ തിരഞ്ഞു. പക്ഷെ!

കാവിലെ വള്ളികളിൽ ചാർന്നു നിന്ന് കൊണ്ട് അവൾ കരയുകയാണ്, അവളെ അവൻ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
എന്തായിരിക്കും ഞാൻ അവളോടന്നു പറഞ്ഞു കാണുക, അവളെ വേദനിപ്പിച്ച വാക്കുകളൊക്കെ അനുവാദം കൂടാതെ നാവിൻ തുംബിലെക്ക് വന്നവയും ഓർമകളിൽ തങ്ങി നിൽക്കാത്തവയുമായിരുന്നു. ആ വാക്കുകൾ തേടേണ്ടതില്ല, അവൾക്ക് കരയാനുള്ള കാരണം എന്നും ഞാൻ മാത്രമായിരുന്നു.

എനിക്ക് പൊട്ടി കരയണം, ഞാൻ ആൽ തറയിലേക്ക് നടന്നു.
തറയിൽ അൽപ്പ നേരം കിടന്നു, മദ്യത്തിന്റെ ലഹരിയിൽ കരയാൻ ആരംഭിച്ചു. ഉറക്കെ, സ്വർഗത്തിൽ നിന്നും അവൾ കേൾക്കും വിധം ഞാൻ പൊട്ടി കരഞ്ഞു.
ചുറ്റുമുള്ള ആരും തന്നെ എനിക്കൊരു വിഷയമായിരുന്നില്ല. അവർ എന്ത് കരുതും, എന്നതിനെ പറ്റി ഞാൻ ചിന്തിച്ചില്ല. അല്ലെങ്കിലും മരണം തേടി നടക്കുന്നൊരുവന്റെ ചിന്തകളിലേക്ക് അതൊന്നും തന്നെ കടന്നു വരില്ലല്ലോ.

ഞാൻ കണ്ണ് തുറന്നു, എനിക്ക് ചുറ്റും പല മുഖങ്ങൾ, പരിചയമുള്ള മുഖങ്ങൾ. കുറച് വെള്ളം തന്നു അവർ എന്നോട് മുഖം കഴുകാൻ ആവശ്യപ്പെട്ടു, ഞാൻ മുഖം കഴുകി.
കൈകൾ മുഴുവൻ രക്തത്തിന്റെ നിറം പുരണ്ടു.

ലഹരിയുടെ കെട്ടടങ്ങും മുന്നേ, കണ്ണുനീരിനു പകരം രക്തം വരുന്ന കണ്ണുകൾ അടയുന്നതിനു മുന്നേ, ചുടു കാട്ടിലേക്ക് നടന്നു.

കാടുകൾ മൂടി കിടയ്ക്കുന്നു, പക്ഷെ ഈ കൂരിരുട്ടതും കാടുകൾ താണ്ടി ചുടുകാട്ടിലെക്ക് പോകുവാനുള്ള ദൈര്യം എനിക്കിന്നുണ്ട്, ഞാൻ നടന്നു.

വിക്ര്തമായ ഒരു രൂപം എന്നെ ചുടുകാട്ടിലേക്ക് ക്ഷണിക്കുക്കുന്നു, അത് അവളല്ല, എന്റെ അനു.

പക്ഷെ,

" വരൂ പ്രിയനേ, ഇത്രയും കാലം ഈ ചുടുകാട്ടിന്റെ അതിർ വരംബ് ഭേധിച് എനിക്ക് കടന്നു വരാൻ പറ്റിയില്ല, നീ ക്ഷമിക്കൂ."

അല്ല ഇത് എന്റെ അനുവല്ല.

" നീ വിശ്വസിച്ചേ പറ്റു, ഈ ചുടുകാട്ടിൽ ഞാൻ കതിയെരിയുന്നത് നീയും കണ്ടതല്ലേ, ശരീരം കത്തിയെരിയാൻ വിട്ടുകൊടുതവൾക്ക് ഇതിലും ഭംഗി വേണമെന്ന് നീ വാശി പിടിക്കരുത്."

ചുടുകാട്ടിലെക്കുള്ള വഴിയിൽ ഞാനിരുന്നു, കരയാനുള്ള ദൈര്യം നഷ്ടപ്പെട്ട്.

അകത്തളം

നനുത്ത ഓർമകൾക്ക് മുന്നിൽ ഒരുപിടി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ വാരിയെറിഞ്ഞു കൊണ്ട് ഞാൻ മുറ്റത്ത്‌ നിന്നും കൌമാരതിലെക്ക് നടന്നു.

പക്ഷെ എങ്ങോട്ട് പോവും?

പൊട്ടിച്ചിരികൾ പങ്കിടുകയും, മതിൽകെട്ടുകൾ തീർക്കാതെ സ്വപ്‌നങ്ങൾ കാണുകയും ചെയ്‌ത ക്ലാസ് മുറികളിലേക്കൊ
അതോ ദാരിധ്ര്യം കൊണ്ട് കണ്ണ് നനക്കുകയും, സ്വപ്നങ്ങൾക്ക് നിയന്ത്രണം നൽകി പ്രാരാബ്ധങ്ങൾ മുഴുവൻ ഏറ്റു വാങ്ങുകയും ചെയ്‌ത പൊട്ടികരയാൻ പോലും കഴിയാതെ വന്ന അകതളങ്ങളിലേക്കൊ ,
അതോ, എന്നും കൂടെയുണ്ടായിരുന്നവൾ കത്തിയെരിയുന്നത് നോക്കി, ഉറക്കെ കരയാൻ പറ്റാതെ ആൾ കൂട്ടത്തിൽ തനിച്ചു നിൽക്കേണ്ടി വന്ന സ്മശാനതിലെക്കോ.

കാലു മുന്നോട്ടു വച്ചത് കരയാൻ പഠിപ്പിച്ച അകതളങ്ങളിലേക്കായിരുന്നു.
ചുവരിൽ ഒട്ടിച്ചു വച്ച ഒരു പിടി സിനിമാ പോസ്ററുകൾ, മേശയ്ക് മുകളിൽ പൊടി പിടിച്ചു കിടയ്ക്കുന്ന ലയ്ബ്രറിയിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങൾ. പാഴായി പോയ സിനിമാ സ്വപ്നങ്ങളെ വീണ്ടും ഓർമപെടുതുകയാണ്.

അടുപ്പിൻ തട്ടിന്റെ അരികിൽ നിന്ന് അമ്മ വിളിച്ചു പറഞ്ഞു
"സമയത്തെ പേടിക്കാതെ ഇനിയും നീ സ്വപ്നം കാണുക, ഇന്ന് നീ തനിച്ചാണ്, ഇനിയെങ്കിലും നിന്റെ സ്വപ്‌നങ്ങൾ പൊടി തട്ടിയെടുത് മുന്നിൽ വയ്ക്കുക."

അമ്മയുടെ ശബ്ദം എപ്പോഴും എനിക്ക് ദൈര്യമായിരുന്നു. അടുപ്പിന്റെ അരികിലേക്ക് ചെന്നു, ഇല്ല, കരിക്കട്ടയോ വെണ്ണീരോ ഒന്നുമില്ല.
ഇന്നും കണ്ണീരുണങ്ങാത്ത, ദിവസവും അമ്മ ഇരുന്നു കരയാറുള്ള അടുക്കള വാതിൽ പടികളിൽ കുറച്ചു സമയം ഇരുന്നു.

മുൻ ഭാഗത്ത്‌ നിന്നും അപ്പി കുട്ടൻ കയറി വന്നു, മുഖം കണ്ടാലറിയാം ഉള്ളിലെ വിശപ്പ്, അവൻ ചോറിനു വേണ്ടി കരഞ്ഞു. ഇന്നലെ രാത്രി അച്ഛൻ കഴിക്കാതെ വച്ച ചോറ് അമ്മ അവനു മുന്നിലേക്ക് നീട്ടി.
പിന്നാലെ കൊചൂട്ടനും. പക്ഷെ അവൻ ഒന്നും ചോദിച്ചില്ല, അടുക്കള പുറത്തെ കലത്തിൽ നിന്നും കുറച് വെള്ളം എടുത്തു കുടിച് അവൻ വിശപ്പകറ്റി. ഇത് കണ്ടു നിസ്സഹായനായി ഇരിക്കുന്ന എന്റെ മുഖത്തെ ദയനീയത ഞാൻ നേരിട്ട് കാണുന്നത് ആദ്യമായാണ്.

കൂടുതൽ ശബ്ദങ്ങൾ ഇല്ലാത്ത ആ അകത്തളത്തിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങി, അല്ലെങ്കിലും വിശപ്പിന്റെ നിലവിളികൾക്കു മുന്നിൽ ആ അകത്തളം എപ്പോഴും നിശബ്ധമായിതന്നെ നിന്നിരുന്നു.
ഓണം അടുത്തതിനാൽ നാളെ മുതൽ തന്നെ മേസ്തരി വാർപ്പ പണിക്ക് വരാൻ പറഞ്ഞു. തീ ഇല്ലാത്ത അടുപ്പിൽ സ്വപ്‌നങ്ങൾ വലിച്ചെറിഞ്ഞ് സ്വന്തമായി ജോലി ചെയ്ത് പട്ടിണിയെ വെല്ലു വിളിച്ച നാളുകൾ ഒരു കൌമാരക്കാരന് എപ്പോഴും കണ്ണുനീരോടെയല്ലാതെ ഓർക്കാൻ കഴിയുമോ?

അടുക്കളയിൽ ബഹളം തുടങ്ങി, അടുപ്പിൽ നിന്ന് പുകയും, അമ്മയുടെ മുഖത് പുഞ്ചിരിയും വന്നു തുടങ്ങി. അപ്പിയെയും കൊച്ചുവിനെയും സ്വപ്‌നങ്ങൾ കാണാൻ പഠിപ്പിച്ചു. അമ്മയ്ക്ക് പല വാഗ്ദ്ധനങ്ങളും നൽകി മുഖത്തെ സന്തോഷം നില നിർത്തി.

ഞാൻ ഇറയത്തെ ചവിട്ടു പടിയിൽ കുറച്ചു സമയം ഇരുന്നു. ഒരു നിമിഷം കണ്ണടച് കണ്ണീരിനെ ഒളിപ്പിക്കാൻ ശ്രമിച്ചു. രാവിലെ കൊണ്ഗ്രീറ്റ് പണിക്കും രാത്രി ലോഡിങ്ങിനും പോയി മത്സരിച് പണം ഉണ്ടാക്കാൻ ശ്രമിച്ച നാളുകൾ അനുവാദം കൂടാതെ ഓർമയിലേക്ക് കടന്നു വന്നു.

'ഏതോ ഒരു ഓണത്തിന് രണ്ടു മൂന്നു ദിവസം മുന്നേ നാട്ടിൽ എല്ലാവരും ലീവെടുത്ത് ആഗോഷങ്ങൾ തുടങ്ങും.
അത് കൊണ്ട് ഓണത്തിന് തലേ ദിവസം ആൾക്കാർ ഇല്ലാത്തത് കൊണ്ട് ഇന്ന് ജോലി എടുക്കേണ്ട തിരിച്ചു  പോവാം എന്ന് മേസ്തരി പറഞ്ഞപ്പോൾ എന്റെ നിർഭന്ധം കൊണ്ട് മാത്രം ജോലിയെടുത്തു.
വയ്കുന്നേരം ജോലി കഴിയുംബോഴെക്കും സിമന്റും മണലും ഉരസി, ഉള്ളം കയുടെ തോല് മുഴുവൻ ഉരഞ്ഞ് പൊള്ളിയ അവസ്ഥ, വലതു കയുടെ തോല് മുഴുവൻ ചെതിപോയ് ചോര വാർന്നൊലിക്കുന്നതു മേസ്തരി കണ്ടു.

"നീ അതൊന്നു ഒരു തുണി എടുത്ത് കെട്ട്യെ.. എന്നെരേ പറഞ്ഞതാ ഇന്ന് എടുക്കണ്ട എടുക്കണ്ട ന്ന്."
അത് സാരില്ല എന്നും പറഞ്ഞു ഞാൻ ഡ്രസ്സ്‌ മാറി വന്നു.
നാളെ ഓണം ആയതു കൊണ്ട്  കൂലി അൽപ്പം കൂട്ടി മേസ്തരി തന്നെ എന്റെ പോക്കറ്റിൽ വച്ച് തന്നു.
സന്തോഷത്തോടെ ഓണം ആഗോഷിക്കാനുള്ള ചിന്തകളുമായി  വീട്ടിലേക്ക് വരുംപോൾ, രണ്ടു ദിവസത്തിനുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ അഡ്മിഷൻ കിട്ടില്ല എന്നും പറഞ്ഞൊരു പോസ്റ്റ്‌ കാർഡ് എന്നെ നോക്കി മേശയുടെ മുകളിൽ നിന്നും ചിരിക്കുന്നുണ്ടായിരുന്നു.

വേദന കൊണ്ട് പുളയുന്ന ഒരു കയിൽ  ഞാൻ ആ പോസ്റ്റു കാർഡും എടുത്ത് ഈ പടികളിൽ ഇരുന്നു, രണ്ടു മൂന്നു തവണ ഒന്ന് വായിച്ചു.
ചോര പറ്റിയ വലത്തേ കയ്കൊണ്ട് മേസ്തരി കീശയിൽ വച്ച് തന്ന ആ നോട്ടുകൾ വെറുതെ എണ്ണി നോക്കി, രണ്ടായിരം രൂപ. സത്യം പറഞ്ഞാൽ എന്റെ മുഖത്ത് ചിരിയാണ് വന്നത്.
അന്ന് ആ ഉപകാരമില്ലാത്ത നോട്ടിൽ നിന്നും ഒരു കുപ്പി മദ്യത്തിനു വേണ്ട പൈസ മാത്രം എടുത്ത് ബാക്കി ഞാൻ അമ്മയ്ക്ക് കൊടുത്തു.'

ഈ ചവിട്ടു പടികളിൽ കൂടുതൽ സമയം ഇരുന്നാൽ ഓർമകളുടെ ഭാണ്ടകെട്ടുകൾ തുറന്നു വന്നേക്കും, ഞാനും അമ്മയും കൂടുതലും സംസാരിച്ചിട്ടുള്ളത് ഈ പടികളിലിരുന്നാണ്. ഞാനും അപ്പികുട്ടനും അടികഴിഞ്ഞിട്ടുള്ളതും, അച്ഛൻ കൊണ്ടുവരുന്ന ബെയ്ക്കറി പലഹാരങ്ങൾക്ക് വേണ്ടി കാത്തിരുന്നതും ഈ പടികളിലാണ്. എന്റെ ചോര ഒരുപാടുതവണ ആരും കാണാതെ കഴുകി കളഞ്ഞതും ഇതേ പടികളിൽ തന്നെ.

പിന്നിൽ നിന്ന് അമ്മ തൊട്ടു വിളിച്ചു കൊണ്ട് പറഞ്ഞു, പ്രണയത്തിന്റെ വേദനയിൽ ആരുംകാണാതെ രാത്രികളിൽ നീ ഒരു ഭ്രാന്തനെ പോലിരുന്ന് അവൾക്കു വേണ്ടി എഴുതി തീർത്ത കത്തുകൾ കട്ടിലിനടിയിൽ പൊതിഞ്ഞു വച്ചിട്ടുണ്ട്. അതൊന്നു മറച്ചു നോക്കാതെ നിനക്ക് ഈ അകത്തളം വിട്ടിറങ്ങാൻ കഴിയുമോ എന്ന്.

പക്ഷെ, വേണ്ട. ആ കടലാസ് കഷണങ്ങൾക്ക് മരണത്തിന്റെ മണമാണ്. ഞാനത് എന്റെ തോൾ സഞ്ചിയിൽ എടുത്തു വച്ചു, ഹിമാലയത്തിന്റെ നെറുകയിൽ ചെന്ന് ഉറക്കെ നിർത്താതെ കരഞ്ഞു കൊണ്ട് മരിക്കാൻ എനിക്ക് ഈ കത്തുകൾ ചിലപ്പോൾ ആവിശ്യമായി വരും.

അമ്മയുടെയും, അച്ഛന്റെയും കൊച്ചുവിന്റെയും, അപ്പിയുടെയും ഓർമകളുള്ള; ജീവിതത്തെ പൊരുതി തോൽപ്പിക്കാൻ പഠിപ്പിച്ച, കണ്ണീരിന്റെ, വിശപ്പിന്റെ വിലയെന്തെന്ന് പഠിപ്പിച്ച, സ്വപ്നങ്ങൾക്ക് വിശപ്പിനേക്കാളും വിലയില്ലെന്ന് തിരിച്ചറിഞ്ഞ ഈ അകത്തളം വിട്ട് ഞാൻ ഇറങ്ങുകയാണ്.

കൂട്ടിനു മരണത്തിന്റെ മണമുള്ള കടലാസ് കഷണങ്ങൾ മാത്രം.

മുറ്റം

അടച്ചിട്ട വാതിലിന്റെ മുന്നിലേക്ക് ഞാൻ എത്തിപെടുകയാണ്.

പ്രാരാബ്ധങ്ങളുടെയോ, ലഹരിയുടെയോ, പ്രണയതിന്റെയോ മണമില്ലാത്ത നനുത്ത സന്തോഷങ്ങൾ നിറഞ്ഞ ഓർമ്മകൾ മാത്രമുള്ള, എങ്ങോ ബന്ധങ്ങളുടെ കണ്ണികൾ പൊട്ടി തെറിക്കപെട്ടപ്പോൾ അടഞ്ഞു പോകേണ്ടി വന്ന ഈ ചിതലുപിടിച്ച വാതിൽ ഞാൻ തള്ളി തുറക്കുകയാണ്.

അകം മുഴുവൻ ചാണകത്തിന്റെ  മണം, പടിഞ്ഞിറ്റകത് ഞാൻ തെളിയിച്ച ദീപങ്ങൾ ഇന്നും അണഞ്ഞിട്ടില്ല. അടുക്കളപുറത്ത്  നിന്നും വരുന്ന മത്സ്യത്തിന്റെ മണത്തിനു പിറകെ ഞാൻ നടന്നു. അതെ, എങ്ങോ എന്നിൽ നിന്നും മാഞ്ഞുപോയ മുത്തശി; കിണറ്റിന്റെ  പടയിലിരുന്നു കാലിന്റെ മുന്നിലുള്ള കത്തികൊണ്ട് ഉച്ചക്ക് വേണ്ടുന്ന മത്സ്യകറിക്കുള്ള ഒരുക്കത്തിലാണ്, പുറകിലെ വളപ്പിൽ ദൂരെയായുള്ള അലക്കുകല്ലിൽ അമ്മ ആരോടൊക്കെയോ പിറ് പിറുത് വേഗത്തിൽ അലക്കി തീർക്കാനുള്ള തിരക്കിലും.

എന്നെയും, ഇചുലുവിനെയും, കുട്ടുവിനെയും വരിവരിയായി നിരത്തി വാഴകൾക്കിടയിൽ നിന്നും ഇളയമ്മ ചൂട് വെള്ളത്തിൽ കുളിപ്പിച്ച് കൊണ്ടിരിക്കുന്നു. മൂക്കിലേക്ക് ആ ഗന്ധം അടിച്ചു കയറുകയാണ്, ഇളം ചൂട് വെള്ളത്തിന്റെയും വെളിചെണ്ണയുടെയും ഗന്ധം എന്നെ കരയിപ്പിക്കാനുള്ള ശ്രമത്തിലാണ്.

പതിയെ മുറ്റത്തേക്ക് നടന്നു.

മുറ്റത്തെ തറയിൽ കത്തിച്ചുവെച്ച ദീപം അണഞ്ഞിരിക്കുന്നു, അത് കൊണ്ട് തന്നെയാവണം സനി പടിഞ്ഞിറ്റകതെ തൂക്കു വിളക്ക് എത്തി പിടിക്കാനുള്ള ശ്രമം നടത്തുന്നത്.

കുറ്റ്യാര പടിയിലിരുന്ന് സുരേശാപ്പൻ; ഇന്നൊരു മൂളി പാട്ട് പോലും പാടാൻ കഴിയാത്ത അപ്പികുട്ടനെ പാട്ട് പഠിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.
അപ്പുറത്തുള്ള കുറ്റ്യാര പടിയിൽ അച്ഛനും അച്ഛച്ചനും ഒരുമിച്ചിരുന്നു കള്ള് കുപ്പികൾ തീർത്തുകൊണ്ടിരിക്കുന്നു. അതിനിടയിൽ മുന്നിലെ കോപ്പയിൽ വച്ച എരുവ് തീരെ കുറയാത്ത, കുരുമുളകിന്റെ മണം തെറിക്കുന്ന ഇറച്ചി കറിയിൽ കയ്യിട്ടു വാരുന്ന കൊചൂട്ടനും. കൊചൂട്ടന് ഇന്നും എരുവ് കൂടുതലുള്ള കറികളോട് തന്നെയാണ് പ്രിയം.

എങ്ങോ, നഷ്ടപെട്ട പ്രണയത്തെ ഓർത്ത് കുടുംബവും കുട്ടികളും വേണ്ടെന്നു വച്ച സന്തോശാപ്പാൻ പിറകിലെ സയ്ക്കിളിനു രാത്രി പീടിക തിണ്ണയിലേക്ക് പോവാൻ ടയനാമോ പിടിപ്പിക്കുന്ന തിരിക്കിലാണ്. സന്തോശാപ്പാൻ കല്യാണം കഴിക്കാത്തത് കൊണ്ടല്ലേ ഞങ്ങൾക്ക് ഒരു കുഞ്ഞു വാവയെ കിട്ടാത്തത് എന്ന് ഞാൻ ചോദിച്ചപ്പോൾ, തിരിച്ചു പറഞ്ഞ മറുപടി ഞാൻ ഇന്നും ഓർക്കുന്നു.

"വർഷങ്ങൾ കഴിഞ്ഞ് ഞാൻ അവളെ സ്വന്തമാക്കും, അന്ന് ചിലപ്പോൾ അവൾ വർധക്യതെ പൊരുതി തോൽപ്പിക്കുകയാവം, ചിലപ്പോൾ തെമ്മാടി കുഴിയിലെ ശവ കല്ലറയിലോ , പൊരുതപെടാനാവാത്ത പങ്കാളിയുടെ കൂടെ ഏതെങ്കിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലോ ആയിരിക്കും.പക്ഷെ, അന്നവൾക്ക് എന്റെ പ്രണയത്തെ നിഷേധിക്കാൻ കഴിയാതെ വരും."
അന്ന് അതെനിക്ക് മനസ്സിലാവില്ലെന്നുള്ള ഉറപ്പിൻ മേലായിരിക്കും പറഞ്ഞു കാണുക,

മുന്നിൽ നിന്ന് ആരുടെയൊക്കെയോ ഒച്ചപാടുകൾ കേട്ട് ഞാൻ മുന്നാംപുറത്തേക്ക് തിരിച്ചു നടന്നു.

സന്ധ്യയായിട്ടും പശുവിനെ ആലയിലാക്കതത്തിന്റെ പേരിൽ അമ്മമ്മ അമ്മയെയും ഇളയമ്മമാരെയും ചീത്ത പറയുകയാണ്. മുറ്റം അടിച്ചു വാരിക്കൊണ്ടിരിക്കുന്ന രമ്യ അത് നോക്കി ചിരിച്ചു കൊണ്ടിരിക്കുന്നു.

കുളിച്ചു കഴിഞ്ഞു മുഖത് മുഴുവൻ പൌഡർ വാരി പൂശിയ ഞാനും, ഇചുലുവും, കുട്ടുവും പടിഞ്ഞിറ്റകതെ ദൈവങ്ങളുടെ ഫോടോകൾക്ക് മുന്നിൽ പ്രാർത്ഥിക്കാൻ തുടങ്ങി.  അവർ മൂന്നു പേർക്കും പിന്നിലായി നിന്ന് ഞാനും പ്രാർത്ഥിച്ചു.

"ദൈവമേ, ഈ ബാല്യം എനിക്ക് തിരിച്ചു നൽകൂ"

പിന്നിൽ നിന്നും ചിരിക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി,

അച്ഛനും, അച്ഛച്ചനും, അമ്മമ്മയും, അമ്മയും, ഞാനും, ഇചുലുവും, കുട്ടുവും, സുരേശാപ്പനും, സന്തോശാപ്പനും, ഇളയമ്മമാരും, രേമ്യെചിയും, എല്ലാവരും ഉറക്കെ എന്നെ കളിയാക്കി കൊണ്ട് ചിരിക്കുന്നു, ആ കളിയാക്കൽ എന്നെ കരയിപ്പിക്കുകയാണ്, ആരും കേൾക്കാത്ത ശബ്ദതാൽ ഞാൻ ഉറക്കെ കരയുകയാണ്.
തിരിച്ചു കിട്ടാത്ത ബാല്യവും, ചിതല് പിടിച്ച ഈ വാതിലുകളും ഇന്ന് ഒരു പോലെ പഴകി ദ്രവിക്കുകയാണ്.

എന്തുകൊണ്ട് എനിക്ക് ഇതൊക്കെ നഷ്ടപെടുന്നു?

അന്ന് ഇളയച്ചൻ പറഞ്ഞു തരുന്ന കഥകേട്ട് ഞങ്ങൾ ഒരുമിച്ച് കിടന്നുറങ്ങിയ പുൽപായകൾക്ക് എന്തുകൊണ്ട് ഇന്ന് എന്നെ വേണ്ട? കണ്ണിമാങ്ങകൾ പൊറുക്കി നടക്കുംപോൾ തണലായ ആ മുത്തശിമാവിന്റെ തണലുകൾക്കും എന്നെ ഇന്ന് വേണ്ട, മുള്ളുകൾ കൊണ്ട് വേദനിപ്പിച്ച മുള്ളിക്ക ചെടികൾക്കും, തൊടുംബോൾ വാടി പരിഭവം കാണിച്ച തൊട്ടാവാടികൾക്കും, ഒരുപാട് വേദനിപ്പിച്ച അടുക്കളയിലെ കയിൽ പിടികൾക്കും, ആരും കാണാതെ ഒളിച്ചിരുന്ന കുള പടവുകൾക്കും, എത്തിപിടിക്കാൻ ശ്രമിച്ച ജനാല പടികൾക്കും, അടർത്തി നശിപ്പിക്കാൻ ശ്രമിച്ച മുറ്റത്തെ ചെക്കി ചെടികൾക്കും എന്തുകൊണ്ട് ഇന്ന് എന്നെ വേണ്ടാതാകുന്നു?

പുനര്‍ജനി

എനിക്ക് പേടിയാണ്,

കാണുന്ന കാഴ്ചകളെയും, അനുഭവിക്കുന്ന സ്പർശനങ്ങളും, കാതടിപ്പിക്കുന്ന മുരളച്ചകളും എല്ലാം എനിക്ക് പേടിയാണ്.

ഒരു പക്ഷെ ഏറെ വര്‍ഷങ്ങളുടെ, ആവര്‍ത്തിക്കപ്പെട്ട വാക്കുകളുടെ, ശബ്ദങ്ങളുടെ, കനലുകളില്‍ ശ്വാസമൂതിക്കാച്ചി നീ പഴുപ്പിച്ചെടുത്ത പകയായിരിക്കാം ഇത്.

എനിക്കറിയാം.

നമ്മുടെ "പ്രണയം" ഒരു കാട്ടിക്കൂട്ടലായിരുന്നുവെന്ന്, വെറുമൊരു നാടകം മാത്രമായിരുന്നുവെന്ന് നീ എന്റെ കാതുകളിൽ ഉറക്കെ ചൊല്ലി, നിന്റെ ഡയറി താളുകളിൽ എഴുതിവച്, നിന്റെ ശരീരത്തെ ഞാൻ സ്വന്തമാക്കിയ അതെ ഇരുണ്ട മുറിയിൽ നീ ചിരിച്ചു കൊണ്ട് ആത്മഹത്യ ചെയുംബോൾ ഉന്മാദത്തിന്‍റെ പരകോടിയില്‍നിന്നും വിഷാദത്തിന്‍റെ കടലാഴങ്ങളിലേയ്ക്ക് എന്നെ തള്ളി വിട്ടു ആർമാധിക്കാനായി.
എനിക്കും നിനക്കുമിടയിലെ മൗനത്തിനു പിന്നില്‍ പതുങ്ങിയിരിക്കുന്ന മരണത്തെ നീ കൂടു പിടിച്ചു.

പക്ഷെ, നിന്റെ ഓർമകളുടെ ഭാണ്ട കെട്ടുകളുമായി ഈ താഴ്‌വരയിൽ നിന്നും ധാഹ ജലം കിട്ടാത്ത മരുഭൂമിയിലേക്ക് മരണത്തെ തേടി അലയുകയാണ് ഞാൻ.
നീ എനിക്കു തന്ന വിഴുപ്പു പേറി ജീവിക്കാനുള്ള ത്രാണി ഇല്ലാതെയാവുകയാണ്.
ചിരിച്ചു കൊണ്ട് ആത്മഹത്യ ചെയ്തവളെ, നിന്നിലേക്ക്‌ ഞാൻ വരികയാണ്, നാടകമെന്ന് പറഞ്ഞ പ്രണയത്തിന്റെ രക്തസാക്ഷിയായികൊണ്ട്. കാട്ടി കൂട്ടലായിരുന്നുവെന്നു പറഞ്ഞ പ്രണയത്തിന്റെ സത്യങ്ങളും പേറികൊണ്ട്.

പക്ഷെ, അതിനു മുന്നേ നമ്മൾ രാപാർത്ത ഗ്രാമങ്ങളിൽ ചെല്ലണം, അവിടെ ശേഷിച്ച നമ്മുടെ പ്രണയത്തിന്റെ അവശിഷ്ടങ്ങൾ പെറുക്കി ഈ ഭാണ്ഡത്തിൽ നിറയ്ക്കണം, അതിലെ സത്യം നിന്നെ ഭോധിപ്പിക്കാനായി മാത്രം.

ഞാൻ വരച്ച നിന്റെ ചിത്രങ്ങൾ ചാരമായിരിക്കുകയാണ്, എന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അതിന്റെ കൂടെ വെറും ചാരമായി മാത്രം അവശേഷിക്കുന്നു.

അതേ ഇരുണ്ടമുറിയിൽ, അതേ പുതപ്പുകൾക്കുള്ളിൽ, എന്റെ പ്രാണപ്രിയക്കുവേണ്ടി, ഞാനും ആത്മഹത്യ ചെയുകയാണ്.
പ്രിയേ നിന്നിലേക്ക്‌, സത്യമായ പ്രണയത്തിലേക്ക് ഞാൻ വീണ്ടും കടന്നു വരികയാണ്, നേരം പുലരുന്നതിനുമുന്‍പേ, കാവല്‍ക്കാര്‍ ഉണരുന്നതിനു മുന്‍പേ, നിന്റെ ജനലരികിൽ ഞാൻ വന്നെതിയിരിക്കും.മുഖം തിരിക്കാതിരിക്കുക.

പ്രണയിക്കാം!

പാറു,
നീ എന്റെ നെറ്റി തടത്തിൽ ഒന്ന് തലോടുമോ?

'നീ വീണ്ടും അനുവിന്റെ ഓർമകളിലേക്ക് തിരിച്ചു പോവുകയാണോ?'

എനിക്ക് കഴിയുന്നില്ല, അവളെ മറക്കാൻ. ഒരു വിതുംബലായി എന്നിലേക്ക് അവൾ തികട്ടി വരികയാണ്.

'ഇതാ, ഈ സിഗരറ്റു വലിക്കൂ, എന്നിട്ട് ആ പുക കൊണ്ട് എന്റെ ശരീരം മുഴുവൻ ചുംബിക്കുക.'

പാറു,

'ഉം.'

മറ്റൊരുത്തിയെ ജീവിതം മുഴുവൻ മനസ്സിൽ പേറുന്ന  എന്നെ നിനക്കെങ്ങന്നെ പ്രണയിക്കാൻ കഴിയുന്നു.

'ഞാൻ പ്രണയിക്കുന്നത് നിന്നെയല്ല, നിന്റെ കരി പിടിച്ച ചുണ്ടുകളാൽ നീ നൽകുന്ന ചുംബനങ്ങളെയോ , ഈ ചാര നിറമുള്ള ശരീരത്തെയോ അല്ല.'

പിന്നെ, നിനക്ക് പ്രണയിക്കാൻ മാത്രം എന്നിൽ എന്താണുള്ളത്?

'നീ അനുവിനെ പ്രണയിക്കുന്നത്, അവളുടെ ഓർമകളിൽ നീ നീറുന്നത്, എല്ലാവരെയും പ്രണയിക്കാൻ വെംബുന്ന ഈ മനസ്സ്. ഞാൻ ഓരോ നിമിഷവും നിന്നിലേക്ക്‌ അലിഞ്ഞില്ലാതവുകയാണ്.'

നീ നഗ്നമാവുക, നിന്റെ ശരീരത്തെ മുഴുവൻ ഇന്ന് എന്നിലേക്ക് ഞാൻ ആവാഹിക്കും.

'വേണ്ട, നിന്റെ മടിയിൽ തല വച് എനിക്ക് ഈ പുതപ്പിനുള്ളിൽ കണ്ണടച്ചിരുന്നാൽ മതി ഈ രാത്രി മുഴുവൻ. ഈ ഇരുട്ടുകൾക്ക് മാത്രം കാണാൻ കഴിയുന്ന എന്തോ ഒന്ന് ഞാനറിയുന്നു.
എന്നിലേക്ക് അനുരാഗം കത്തി പടരുകയാണ്.'

അടച്ചു വച്ച ഡയറി താളുകൾ തുറക്കാനുള്ള സമയമാണിത്.
എന്റെ കഴിഞ്ഞ വർഷങ്ങൾ മുഴുവൻ ഞാൻ നിന്നെ വായിച്ചു കേൾപ്പിക്കാം.

'എന്തിനു? നിന്റെ കൂടെ ഞാൻ ചേർന്നിരുന്ന ആദ്യ രാത്രിയിൽ തന്നെ എനിക്കതറിയാൻ കഴിഞ്ഞു. നിന്റെ പ്രണയം, അത് സത്യമുള്ളതാണ്.
പക്ഷെ നീ, നിന്നെ മനസ്സിലാക്കാൻ എനിക്ക് കഴിയില്ല.'

'ഈ രാത്രി മുഴുവൻ നീ ഇരുന്നെഴുതണം. വാക്കുകൾ കിട്ടാതെ വരുംബോൾ എന്റെ മുലകളെ നീ കടിച്ചു കീറണം. എന്റെ ശരീരം മുഴുവൻ വാക്കുകൾ തിരഞ്ഞു നീ ഒഴുകണം.
അനുവിന്റെ പ്രണയവും, എന്റെ കാമവും, നിന്റെ കണ്ണുനീരും വാക്കുകൾ കൊണ്ട് വിസ് ഫോടനങ്ങൾ സ്രിഷ്ടിക്കട്ടെ.'

ഈ രാത്രി എനിക്ക് നിന്നെ വാക്കുകൾ കൊണ്ട് പീഡിപ്പിക്കാൻ തോന്നുകയാണ്, പക്ഷെ സ്വഭോധതാൽ എനിക്കതിനു കഴിയില്ലെന്ന് നിനക്കറിയാം. വരൂ, ദേവയാനിയുടെ പ്രിയപ്പെട്ട പുക ചുരുൾ നമുക്കിന്നു വലിച്ചു തീർക്കാം.
ലഹരിയുടെ അങ്ങേ അറ്റത്തേക്ക്, ലോകം നിശ്ചലമാവുന്ന നിമിഷതിലെക്ക് കയ് പിടിച് നടക്കാം.

'ഈ പുകയ്ക്ക് മറ്റു സിഗരറ്റുകളുടെ പുകയിൽ നിന്നുമുള്ള വ്യത്യാസം എന്താണെന്നറിയുമോ നിനക്ക്?'

ഇത് സത്യമാണ്, എത്ര വേദനിപ്പിക്കുന്ന സത്യങ്ങൾ ആയാലും അത് തുറന്നു പറയാനുള്ള ധൈര്യം എനിക്കും, കേൾക്കാനുള്ള ധൈര്യം നിനക്കും നല്കുന്നു.
പശ്ചാത്താപവും ഏറ്റു പറച്ചിലും കണ്ണീരിന്റെ സഹായമില്ലാതെ മന്ദമായി നടന്നു കൊണ്ടിര്ക്കുന്നു.

ഈ നാലു ചുവരുകൾക്കുള്ളിൽ നിന്നും പുറത്തേക്കു നീങ്ങാം,
ഇരുട്ടിന്റെ മറവിൽ നിന്നും വെളിച്ചത്തിലേക്ക് നീങ്ങുംബോൾ, പാറു - ഈ ലോകത്തിനു എന്നെ മാത്രമേ കാണാൻ കഴിയൂ. ഈ ലോകത്തിനു കാണാൻ പറ്റാത്ത വിധം നിന്നെ ഞാൻ ഒളിപ്പിചിരിക്കുകയാണ്.

'നല്ലത്, എനിക്ക് നിന്റേതു മാത്രമായാൽ മതി. നിന്റെ പ്രണയത്തിലേക്ക് ചുരുങ്ങാൻ എനിക്ക് കഴിഞ്ഞിരുന്നെങ്കിൽ.'

അരുത്, പാറു.
അനു മരണം കൊണ്ട് എന്നെ വേദനിപ്പിചെങ്കിൽ നീ എന്നെ പ്രണയിച് വേദനിപ്പിക്കുകയാണ്,

'പ്രണയം ഒരു വലിയ തെറ്റാണ്, പക്ഷെ അതൊരു വലിയ സത്യം കൂടിയാവുംബോൾ എന്റെ നെഞ്ജ് പിടയുകയാണ്.'

പാറു,
നമുക്ക് എന്നെന്നേക്കുമായി പിരിഞ്ഞാലോ?
കോളറ കാലത്തെ പ്രണയത്തിൽ പറഞ്ഞത് പോലെ. "ഞാനും നീയും നിലനില്ക്കുന്നത് ഈ ഒരു നിമിഷത്തിനു വേണ്ടിയാണ്,എന്ന് അറിഞ്ഞാൽ മാത്രം മതി എനിക്ക്"

'നിനക്കതിനു കഴിയുമോ?'

അറിയില്ല.

'പിരിയുന്ന അടുത്ത നിമിഷം, നീ എന്റെ മുലകൾക്കിടയിലെക്ക് തന്നെ വന്നണയും, കൂടുതൽ ശക്തിയായി.'

അത് തന്നെയാണ് എന്റെ പേടി.

'ഈ തണുപ്പിൽ, നമുക്ക് നിശബ്ദമായി നേരം വെളുപ്പിക്കം.
പ്രഭാതം പറയട്ടെ, അകലണോ വേണ്ടയോ എന്ന്.'

ഈ ഇരുട്ടിൽ തീരുമാനം എടുക്കുന്നത് അല്ലെ നല്ലത്.

'എങ്കിൽ വരൂ, മുറിയിലേക്ക് പോവാം. എനിക്ക് നിന്റെ ശരീരത്തെ മുഴുവൻ ചുംബിക്കണം.'

എന്നിലെ പ്രണയം അണ പൊട്ടി ഒഴുകാൻ തുടങ്ങുകയാണ്, സത്യതിനുമപ്പുറം പ്രണയം മനസ്സിനെ താറുമാറാക്ക്ന്ന മറ്റെന്തോ ഒന്നാണ്.