മാന്യൻ

ഇന്നലെ വരെ ലടുവും പൊട്ടിച്ചു നടന്ന മാന്യൻ,
കളി തുടങ്ങിയതും കുണ്ടും കുഴിയിലെ രാജമ്മേടെ ബീട്ടിലേക്ക് പതുക്കെ നീങ്ങി..
ആ സമയത്ത് തന്നെ കരണ്ടും പോയി.. പോർട്ട്‌ റം അടിച്ചു നടന്നവന്റെ മുന്നില് ജോണീ വാക്കർ വച്ച പോലെ അവൻ സന്ധോഷം കൊണ്ട് പുളകി മറിഞ്ഞു.

കിട്ടിയ ഗ്യാപ്പിൽ രാജമ്മേടെ വീടിന്റെ അടുക്കള വശം വരെ മാന്യൻ എത്തി.. രാജമ്മേടെ കെട്ട്യോൻ വായനശാലയിൽ ഉണ്ട്, പിള്ലെരാണേൽ വായനശാലയുടെ ബാക്കിലേക്ക്‌ കുപ്പിയും എടുത്തു പോയിട്ടും ഉണ്ട്..

ചിന്ധകളും ഊഹങ്ങളും അയവിറക്കി കൊണ്ട്
വലതുകാലാണോ.. ഇടതു കാലാണോ ആദ്യം വെക്കേണ്ടത് എന്ന സംശയം വിജിലംബിച്ചു നിക്കുമ്പോഴാണ് ...

"അവനവനു വേണ്ടിയല്ലാതെ.. അപരന് ചുടു രക്തം....."
ആരതോ ഫോണടിയുന്നു... ഒരു സംശയം കൊണ്ട് മാന്യൻ പതിയെ ജനൽ വഴി അകത്തേക്ക് നോക്കി...

ഞെട്ടി....! ഞെട്ടി....!ഞെട്ടി....!

മാന്യൻ2.. അതെ നമ്മടെ സെട്ട്രി തന്നെ..

അപ്പൊ അടുത്ത ഊഴം കാത്തു കുറ്റികാട്ടിൽ പതുങ്ങി നിന്ന മറ്റേതോ പ്രജ വിളിച്ചു പറഞ്ഞു... "ചുടു രക്തം ഊറ്റി കുലം വിട്ടു പോയവൻ.. രക്ത സാക്ഷി"

മദ്യപാനി

നല്ല മഴയുള്ള സുപ്രഭാതം, പുലർച്ചെ പതിനൊന്നു മണിക്ക് എഴുനേറ്റു കുളിച് സുന്ദര കുട്ടപ്പനായ് കുറിയൊക്കെ വച്ച് ചോറും ചായയും ഒക്കെ ഒരുമിച്ച് അകത്താക്കി അമ്മയോട് റ്റാറ്റ ഒക്കെ പറഞ്ഞു വീട്ടിന്നിറങ്ങും

വൈകുന്നേരം തിരിച്ചു വരുമ്പോ വാതിൽ തുറന്നു തന്നത് അച്ഛനായിരിക്കും, വാതിൽ തുറന്നതും വച്ച് കൊടുത്തു ഒരു വാൾ അച്ഛന്റെ മേത്തേക്ക്.
ഡിഷ്യും...ഡിഷ്യും ചുമരോട് ചേർത്ത് നിർത്തി അച്ഛന്റെ വക പൊങ്കാല!!!

"നീ ഇനി OCR അടിച്ച വീട്ടില് വരുഓട... നായെ"
പക്ഷെ ആ അടിയിൽ അടിച്ച OCR എഞ്ചിൻ ഔട്ട്‌ കമ്പ്ലീറ്റ്‌....

ഓണത്തിന് പൂക്കളം ഇട്ട പോലെ, അതിന്റെ നടുവിൽ നമ്മടെ നായകൻ സോമന്റെ നിലതുന്നുള്ള ഒഴുക്ക് ഡാൻസ് പ്രകടനം.

അച്ഛന്റെ പൊങ്കാല വീണ്ടും, എടുത്ത് ചുമരിനു ചേർത്ത് വച്ച് ഒരു ഉമ്മ കവിളത്തും,
കാലിനെ കൊണ്ടുള്ള മറ്റൊരുമ്മ കേന്ദ്ര ഭരണ പ്രദേശത്തും.. ടോ..ടോ!!!

അവസാനം എടുത്തു ഒറ്റെ ഏറും..
ഹാളുവഴി അടുക്കള ജങ്ങ്ഷൻ ടച്ച്‌ ചെയ്തു കക്കൂസിന്ടടുതെക്..

പിന്നെ, അവിടെ ഒരു ചെറിയ പൂക്കളം ഒക്കെ വരച്ച്, അവിടെ തന്നെ ഉറങ്ങും.

സൂഡ്

ലഹരിയുടെ അങ്ങേ അറ്റം വരെ ചെന്നെത്തിയത് സ്വന്തം ജീവൻ ചുടുകാട്ടിൽ ചാരമായി മറിയപ്പോഴയിരുന്നു, സമയവും ദിവസവും തിരിച്ചറിയാൻ പറ്റാത്തത്രത്തോളം മനസ്സ് നിയന്ധ്രണം വിട്ടു എങ്ങോ യാത്ര ചെയ്തവസ്ത.

അതിൽ നിന്നും മോക്ഷം കിട്ടിയത് എങ്ങനെയെന്നു ഇപ്പോഴും ഓർത്തെടുക്കാൻ പറ്റുന്നില്ല, പക്ഷെ അപ്പോഴേക്കും ഒരുപാട് യാത്രകൾ പിന്നിട്ടിരുന്നു.
ഒരു "സൂഡ്".

വയനാട്ടിലെ തേയില തോട്ടങ്ങൾ മുതൽ ഹിമാലയം വരെ. എന്ധിനായിരുന്നെന്നോ, എങ്ങനെയോന്നോ അറിയാതെ തീർത്തൊരു യാത്ര.
പലരെയും പരിചയപെട്ടു, ചില സൌഹൃദങ്ങൾ മുതല്കൂട്ടായി. ഓർക്കാൻ പോലും ആഗ്രഹിക്കാത്ത കാഴ്ചകൾ കണ്ണിന്റെ ഞെട്ട് പറിച്ചെടുത്തു.

ഒരു യുഗത്തിന്റെ അവസാനത്തിൽ നിന്നും പുതിയ യുഗത്തിന്റെ വെളിച്ചം പകരാൻ പ്രണയത്തിന്റെ പ്രകാശം വേണ്ടിവന്നു, പക്ഷെ അതിനും ആയുസ്സ് അൽപ്പം മാത്രം, വീണ്ടും അതെ ചുടുകാട്ടിലെ വെണ്ണീര് നോക്കി കണ്ണീരു പൊഴിക്കുന്ന രാത്രികൾ.

ഒരു പക്ഷെ ഇ തുലാവർഷ പെയ്തു അവൾ നക്ഷത്ര കൂട്ടങ്ങല്കിടയിൽ നിന്നും പൊഴിക്കുന്ന കണ്ണീരാകാം.
ആ പെയ്തിൽ കടലും കരയും വേണ്ടാതെ, മനസ്സ് ശൂന്യമാക്കി ആകാശത്തെ മാത്രം കൊതിച്ചങ്ങു നനയും.

കൂടെയിരുന്നു സംസാരിക്കുമ്പോൾ പുഴയും സൂര്യന്റെയും പ്രണയവേദനയെ  കുറിച്ച് സംസാരിച്ചവൾ.പുഴക്കരയിൽ വീശുന്ന കാറ്റിനെ പിടിക്കാൻ കൊതിച്ചവൾ.

നിര്‍ത്തലില്ലാതെ പറഞ്ഞു കൊണ്ടിരിക്കുമ്പോളും യാത്രയെ കുറിച്ച് ഇടയ്ക്ക് ഒര്മപെടുതും. പോകാനവള്‍ക്ക് ഇഷ്ടമായിരുന്നു, യാത്രയെ കുറിച്ചവള്‍ സ്വപ്നം കണ്ടിരുന്നു, എങ്കിലും എന്റെ സ്നേഹത്തിനു മുന്നില്‍ തോറ്റവള്‍ യാത്ര വേണ്ടെന്നു എപ്പോളോ പറഞ്ഞു.
പക്ഷെ, ഇടയ്ക്ക് ആരൊക്കെയോ വന്നോർമപെടുതുന്നത് പോലെ ആശുപത്രികിടക്കകൾ മാറി മാറി നരകിച്ചൊരു ജീവിതം.
വിട്ടുകൊടുക്കാൻ എനിക്ക് മനസ്സില്ലായിരുന്നു.

ആ നരക ജീവിതം കണ്ടു നില്ക്കാൻ ത്രാണി ഇല്ലാതെ പുഴക്കരയിൽ ലഹരിയും കൂട്ടുപിടിച്ച് ആകാശതെക്കുയർന്നു താഴ്ന്നു ജീവിച്ചു ആ കാലം.
പക്ഷെ അവിടെ നിന്നും ചുടുകാട്ടിലേക്ക് വലിയ ദൂരം ഉണ്ടായിരുന്നില്ല,
ദേഹത് തീ കൊളുത്തും മുന്നേ ഹൃദയം മുകളിലേക്ക് പറന്നുയരുന്നത് കണ്ടത് ഞാൻ മാത്രമായിരുന്നു.

ആ ഹൃധയതോടോപ്പമാണ് ആദ്യമായി ചെയ്തൊരു യാത്ര, ആ യാത്രയ്ക്കിടയിൽ മദ്യവും എവിടുന്നോ കടന്നുവന്നു, അന്ന് മുതലാണ്‌ മദ്യം   ഏറ്റവും നല്ല സുഹ്ര്തായി മാറിയത്.
പക്ഷെ അതൊരു യാത്രയുടെ തുടക്കം മാത്രമാണെന്ന് തിരിച്ചറിയാൻ വൈകി.

അവസാനത്തെ ശ്വാസം മുകളിലേക്ക് വലികുമ്പോഴും, അത് പുറത്തുവിടാതെ മുറുകെ പിടിച്ചു ആകാശത്ത് തനിച്ചിരിക്കുന്ന ആ മനസ്സിന്ടടുത്തു ചെന്നെത്താൻ  തയ്യാറായി നില്ക്കുമ്പോഴും ഞാൻ ഏതെങ്കിലും ഒരു യാത്രയ്ക്കിടയിൽ എവിടെയെങ്കിലും ആയിരിക്കും. അതെ ഒരു "സൂഡ്".

യാത്ര

ഒറ്റയ്ക്ക് മലയുടെ മുകളില പോയി കൂവാനും, രാത്രി തീരങ്ങളിൽ നക്ഷത്രങ്ങളെ എന്നി കിടയ്ക്കാനും ഒരു യാത്ര.
ഓരോ യാത്രകളും ഓരോ വലിയ നഷ്ടങ്ങളിൽ നിന്നും തുടങ്ങുന്നു. പക്ഷെ അതിന്റെ അവസാനം പ്രതീക്ഷിക്കാത്ത ചില നേട്ടങ്ങളിൽ ചെന്നെത്തും.

എവിടെക്കാണ്‌ എന്ന് ചിലപ്പോൾ ആദ്യമേ തീരുമാനിച്ചുറപ്പിച്ചതാവും , പക്ഷെ മറ്റൊന്നിനെ കുറിച്ചും ഒരു മുൻ ധാരണ പോലും ഉണ്ടാവാറില്ല.

ചിലകാര്യങ്ങൾ ഓർക്കാതിരിക്കാനും മറ്റു ചിലത് മാത്രം ചിന്ധകളിലേക്ക് പറിച്ചു നടുന്നതിന് വേണ്ടിയും ചില യാത്രകൾ മാറി പോകാറുണ്ടെങ്കിലും , എല്ലാ താറു മറുകളും യാത്രകൽക്കിടയിലുള്ള കുത്തൊഴുക്കിൽ ഒലിച്ചു പോവാറുണ്ട്.

നിഭന്ധനകൾ ഇല്ല എന്നതും, സമയ നിബിടമാല്ലാത്തതും തനിച്ചുള്ള യാത്രകൾക്ക് പ്രേരിപ്പിക്കുന്നു. എന്റെ ഈണത്തിൽ ഞാൻ സ്വയം ഒഴുകി എന്നൊരു സംത്രപ്തി യാത്രകൾക്ക് ശേഷം മനസ്സിലേക്ക് കടന്നു വരുന്നു.

സ്വപ്നങ്ങള്ക്ക് ചിറകു മുളയ്ക്കുന്നതും ഇതേ യാത്രകളിൽ തന്നെ,
സ്വപ്‌നങ്ങൾ കാണുന്നത് ഇ യാത്രകളുടെ അവസാനവും.
ഉത്തരവാധിതങ്ങളിൽ നിന്ന് ഒളിച്ചോടാതെ ധൈര്യത്തോടെ നേരിടാനുള്ള ശക്തി കണ്ടെത്തുന്നു.

നിനക്ക് നഷ്ടപെട്ടതോന്നും നഷ്ടപെടലുകൾ ആയിരുന്നില്ല, നിലപാടുകൾ നിന്റെതായിരുന്നില്ല, എന്ന് പറഞ്ഞുകൊണ്ട് ചുറ്റും ചിരിച്ചു കൊണ്ട് നീറി ജീവിക്കുന്ന പല ജീവനുകളും മുന്നില് പെടുമ്പോൾ ഉത്തരവാധിതങ്ങളിലേക്ക് മടങ്ങാനും നഷ്ടപെട്ടതിന്ന്റെ ചിതലരിക്കുന്ന ഓർമ്മകൾ മടക്കി വെച്ച് പുതിയത് പലതും നേടിയെടുക്കാൻ തുറക്ക പെടുന്ന വാതിലുകൾ ഇ യാത്രകളിൽ കണ്ടെത്തുന്നു.

അടുത്തൊരു യാത്ര പോവുകയാണ്,
മലകളുടെ രാജകുമാരിയായ മുസ്സൂരിയിലേക്ക്, കുറച്ചു ദിവസം ഹിമാലയത്തിന്റെ മടിത്തട്ടിൽ കിടന്നു ഇ രാജ കുമാരിയോടു സംസാരിക്കണം ഉള്ളുതുറന്നു. അവിടെ നിന്ന് ഹിമാലയത്തിന്റെ അലങ്കാരമായ നൈനിറ്റൽ ചൂടുന്നതിനും.

ലഹരിയിൽ മെനെഞ്ഞെടുത്ത നക്ഷത്രം.

കടൽക്കരയിൽ മദ്യപിച്ചു ലക്ക് കെട്ടിരിക്കറുള്ള എന്നെ നോക്കി നക്ഷത്ര  കൂട്ടങ്ങൾക്കിടയിൽ നിന്ന് കൊണ്ട് ഒരു നക്ഷത്രം മാത്രം കണ്ണിറുക്കി കൊണ്ട് സംസാരിക്കും.

എന്തെന്നറിയോ ?

കഴിഞ്ഞ കാലങ്ങളിലെ നഷ്ട പ്രണയങ്ങളെ കുറിച്, ഇ കരകളിലെ പ്രണയങ്ങളെ കുറിച്.

ഇ കരയിലെ മുലകൾ കയറിപിടിച്ച്, നാവുകൾ നുണഞ്ഞു കൊണ്ട് ഒരു കുടയ്ക്ക് കീഴെ ഇരുന്നു കൊണ്ടുള്ള പ്രണയം ഞാൻ ഉറക്കെ ആ നക്ഷത്രതോട് വിളിച്ചു പറയും.
അത് കേട്ട് ചുറ്റുമുള്ള നക്ഷത്രങ്ങൾ ഉറക്കെ ചിരിക്കും, ചിലത് നാണിച്ചു മേഗങ്ങൾക്കിടയിൽ  മറയും.

പക്ഷെ നെഞ്ചിലെ ചോര വറ്റിയ കാമുകന്മാരെയും കാമുകിമാരെയും കുറിച്ച് ഞാനൊരക്ഷരം പോലും ഉരിയാടാറില്ല.
ആ വറ്റിയ ചോരയുടെ പ്രതീകമായി ചിലത് അവിടെ മിന്നി തെളിയുന്നുണ്ടാവും.

പക്ഷെ ഇന്ന് ആ നക്ഷത്രം അന്വേഷിച്ചത് എന്റെ പ്രണയത്തെ കുറിച്ചായിരുന്നു,
എന്റെ സിരകളിൽ ഒഴുകി കൊണ്ടിരിക്കുന്ന മദ്ധ്യം മുഴുവൻ തലച്ചോറിന്റെ കേന്ദ്ര ഭാഗത്ത്‌ അടിച്ഞ്ഞു ചേർന്നു,

ഒരു കണ്ണുമാത്രം ഉയർത്തി കൊണ്ട് ചോദിച്ചു, നിനക്ക് ചിന്ധിക്കാൻ കഴിയുമോ, നീ പിണഞ്ഞിരുന്ന ഇ ഹൃദയത്തിനു മറ്റേതെങ്കിലും ഹൃദയവുമായി പിണഞ്ഞിരിക്കാൻ കഴിയുമെന്നു.

ഒന്നും മിണ്ടാതെ, മിന്നി തെളിയാതെ ആ നക്ഷത്രം എവിടെയോ ഒളിച്ചു.

അകലങ്ങളിൽ നിന്നോടിയെത്തി കെട്ടിപിടിച്ചു ചുംബിക്കുന്ന തിരകളെയും നോക്കിയിരുന്നപ്പോൾ, കാറ്റ് വന്നു പറഞ്ഞു ഇ കടൽക്കരയിലെ കമിതാക്കൾ  തിരകളെ മാറ്റിയെടുത്തു,  പ്രണയത്തിന്റെ അർഥം ഇവർ മറന്നു തുടങ്ങി, കാമത്തിൽ വരികൾ മെനെഞ്ഞെടുത് കൊണ്ട് ഒഴുകുകയാണവർ.

മദ്ധ്യം തലച്ചോറിന്റെ നിയന്ത്രണത്തെ പൂർണമായും ഏറ്റെടുത്തു, നക്ഷത്രത്തെ വീണ്ടും തെളിഞ്ഞു തുടങ്ങിയിരിക്കുന്നു, പക്ഷെ ആ ഹൃദയം പഴയപോലെ മിന്നുന്നില്ല, ചിലപ്പോൾ അതെന്റെ അഭോധ മനസ്സിന്റെ തോന്നലാവാം; അറിയില്ല.


ഇ പൊൻ നൂല് കൊണ്ട് ചേർത്ത് വച്ച ലോകത്ത് നിന്നും ആ കരയിലേക്കുള്ള ആഴം നിനക്കറിയാമോ?

വീണ്ടും ചോദ്യങ്ങൾ കാതുകളിൽ പതിയുന്നത് പോലെ.
ഇ ആഴം അറിയാൻ ശ്രമിക്കുമ്പോൾ നിന്നെ ചുറ്റി പിണഞ്ഞിരുന്ന ഇ ഹൃദയത്തെ കുറിച്ച് നീ ഓർത്തോ?
ഇ കടല്ക്കരയിലേക്ക് അവിടെക്കുള്ള അകലം അറിയാതെ, കടലിൽ നിന്നും തെറിച്ച ഒരു മത്സ്യത്തെ പോലെ പിടയുന്നത് കണ്ടില്ലെന്നു നടിക്കുന്നത് എന്തിനാണ് നീ.
നീ യാത്ര പോലും പറയാതെ പോവുമ്പോൾ ഉണ്ടായിരുന്ന ഹ്രിധയമല്ലിതു, തകർന്നിരിക്കുന്നു ഒരുപാട്, മനസ്സിനും വലിയ ബലം ഇല്ലാതായ്.

കോടിക്കണക്കിനു നക്ഷത്രങ്ങൾ  മിന്നാമിനുങ്ങുപോലെ  തെളിയുമ്പോൾ അതിൽ എന്നെയെങ്ങേനെ നീ തിരിച്ചറിഞ്ഞു?

നിൻറെ സൌന്ദര്യം ചാരമാക്കി ശവപ്പറമ്പിലെ കാടുകൾക്ക് വളമായി നൽകിയപ്പോൾ, എന്നെ ഭയന്ന് നീ നിൻറെ ഹൃദയവും മനസ്സും കൂടെ കൊണ്ടുപോയ്, ഇന്ന് ചെറിയൊരു നക്ഷത്രത്തിന്റെ ഉടൽ നീ കടമായി അണിഞ്ഞപ്പോൾ നിൻറെ ഹൃധയമിടിപ്പ് അവിടെ മിന്നാമിനുങ്ങിനെ പോലെ മിന്നുന്നത് എനിക്ക് കാണാം, പഴയ അതെ താളത്തിൽ.
എന്നെയൊന്നും ഒർമിപ്പിക്കരുത് താങ്ങാൻ മനസ്സിന് ഭലമില്ല, ഹൃധയമിടിപ്പ്  നിൽക്കാൻ ഇനി ഏതാനും ദിവസങ്ങളെ എനിക്കുള്ളൂ; അതുവരെ ലഹരിയിൽ ഞാനിങ്ങനെ ജീവിച്ചോട്ടെ.


-പ്രജീഷ് 

ഓർമകളുമായി പിന്നിലേക്ക്‌.

ആദ്യമായി എഴുതിയത് ഒരു കവിതയായിരുന്നു, എന്നും കാണുന്നവലോടുള്ള വികാരത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ ദിവസം.
ഇതുവരെ എഴുതുകയോ, കൂടുതലായൊന്നും വായ്ക്കുകയോ പോലും ചെയ്യാത്ത ഒരുവന്റെ പൈങ്കിളി കവിത, അതിന്നു എവിടെയോ ചിതലരിച്ചു കിടക്കുന്നു.

പിന്നീടു അവൾക്കായുള്ള  പ്രേമ ലേഗനവും, ഞാൻ അറിയാതെ എന്റെ മഷിയിൽ നിന്നും ഏതോ നോട്ട് ബുക്കിന്റെ പിറകിൽ പറ്റിപിടിച്ചു, അത് ആരും അറിയാതെ ആൽമരത്തിന്റെ മുകളിൽ അവൾക്കായ്‌ സൂക്ഷിച്ചു വച്ചിരുന്നെങ്കിലും, ഏതോ സമയം തെറ്റി വന്ന മഴ അതിനെ നിർവീര്യമാക്കി.

അവളോടുള്ള സ്നേഹവും, ശുണ്ടിയും, ഒക്കെ ഞാൻ എഴുതി എവിടെയോ ഒളിപ്പിച്ചു, അവൾ എന്നെ തിരിച്ചറിയുന്നതുവരെ.
പ്രണയം ആർക്കും തിരിച്ചറിയാൻ പറ്റാത്ത വികാരമാണ്. ആരെയൊക്കെ, എങ്ങനെയൊക്കെ മാറ്റുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല.

ആദ്യ നാളുകളിൽ അവൾ എന്നെ ഒന്ന് തിരിഞ്ഞു നോകാരു പോലുമില്ലായിരുന്നു, അവളെ ഞാൻ പുറകിൽ നടന്നു ശല്ല്യപെടുതിയില്ല, നിർബന്ധിച്ചില്ല, എന്നിട്ടും ഞാൻ അവളെ പ്രണയിച്ചു കൊണ്ടിരുന്നു.
പക്ഷെ പ്രനയിതാക്കൾക്കിടയിൽ അവർക്ക് മാത്രം മനസ്സിലാകുന്ന ഒരു ഭാഷ ഉണ്ടായത് കൊണ്ടാവണം. അൽപ്പ നാളുകൾക്കു ശേഷം അവളെന്നെ മനസ്സിലാക്കി തുടങ്ങിയത്.

അതെ, ഞാനും അവളും തമ്മിലുള്ള പ്രണയം ധ്രിടമായി  തുടങ്ങി,
മറ്റൊരാൾക്കും മനസ്സിലാകാത്ത രീതിയിൽ അവളെന്നെ മനസ്സിലാക്കി, ഞാൻ അവളെയും. ഓരോ പരിഭവവും ഞങ്ങളെ  കൂടുതൽ അടുപ്പിച്ചു.

അവളുമായി ധേഷ്യപെടുന്ന സമയത്തൊക്കെ ഞാൻ വിരഹത്തെ കുറിച്ചെഴുതി,

പിന്നീടു അവളുമായി അൽപ്പം പോലും പിരിഞ്ഞിരിക്കാൻ പറ്റില്ല എന്നായപ്പോൾ  മുഴുവൻ സമയവും, പ്രണയത്തെക്കുറിച്ച് പാടി, പ്രണയ ജോടികളെ  കുറിച്ച് കഥകളെഴുതി. കട്ടിലിന്റടിയിലെ ഏതോ കെട്ടുകൾക്കിടയിൽ ഇന്നത്‌ ചിലപ്പോൾ ചിതലരിക്കുന്നുണ്ടാവം.

അവളു കാരണം ഞാൻ എഴുതാൻ തുടങ്ങി, അതെ, അവളു കാരണം ഞാനെന്റെ അമ്മയെ, കുടുംബക്കാരെ സുഹ്രതുക്കളെ, എല്ലാവരെയും സ്നേഹിക്കാൻ തുടങ്ങി. ഒരു പാട് മാറ്റങ്ങൾ അവളെനിക്കു സമ്മാനിച്ചു.

പ്രണയം എന്നെ ഞാൻ ആക്കി മാറ്റി.
പക്ഷെ കഴിഞ്ഞ വെള്ളിയാഴ്ച അവൾ എന്നെ വിട്ടുപോയി,
അതെന്നെ ദിവസം കഴിയും തോറും മുഴു ബ്രാന്തനാക്കി മാറ്റുകയാണ്‌.
നാട്ടിൽ ലീവിനെതിയാൽ ആദ്യം  കാണാൻ ഓടുന്നത് അവളെയായിരുന്നു,
പരാതികളും പരിഭവങ്ങളും ഒക്കെയായി ഞങ്ങളിരിക്കും.
അതിന്റെ ഓർമ്മകൾ ജീവിക്കാനുള്ള ധൈര്യം നഷ്ടപെടുതുന്നു.

എൻറെ പേനയിലെ മഷിയും തീർന്നിരിക്കുന്നു,
എൻറെ ജീവിതവും ഇനി എത്രനാളെന്നു പറയാൻ പറ്റാത്ത അവസ്ഥ.

ഒരാഗ്രഹം മാത്രം ബാക്കി, ഒന്നുറക്കെ കരയാൻ പറ്റിയെങ്കിൽ എന്ന് മാത്രം.
അനു, ഇന്ന് ഞാനറിയുന്നു, നീ എനിക്ക് ആരായിരുന്നു എന്ന്.

നിർത്തുന്നു, എല്ലാം.
അവളുടെ ഓർമകളുമായി മാത്രം ഇനി.

തനിച്ചാക്കി പോയവൾക്കൊരു കത്ത്

പ്രിയപ്പെട്ട അനു വായിച്ചറിയുവാൻ,

ആത്മാക്കൾക്ക്, മനുഷ്യരെ പോലെ ചുറ്റുവട്ടം മാത്രം കാണാനും, കാണുന്നത് മാത്രം വിശ്വസിക്കാനുമല്ല ഇ ലോകത്തിലെ എല്ലാ കാര്യങ്ങളും കാണാനും അറിയാനും എന്ന് എന്റെ സ്നേഹിതൻ  പറഞ്ഞത് കൊണ്ട് മാത്രമാണ് ഞാൻ ഇ കത്ത് ഇവിടെ എഴുതുന്നത്‌.

ഇന്നലെ നീ നിന്റെ ശരീരം വിട്ടു എവിടെക്കോ  മാഞ്ഞുപോയി, എൻറെ ചോധ്യങ്ങൾക്കുള്ള ഉത്തരങ്ങൾ പൂർണമാക്കാതെ.
നിനക്കറിയാം നിന്നെ എത്രമാത്രം  ഞാൻ സ്നേഹിച്ചിരുന്നു എന്ന്, നിന്റെ മരണ വാർത്ത എന്നെ ഞാനല്ലാതക്കി , ഒരു മുഴു ബ്രാന്തനാക്കിയ കാര്യം.

എൻറെ മനസ്സ് തൊട്ടറിഞ്ഞ ഒരു സ്ത്രീ ജന്മം ഉണ്ടെങ്കിൽ, അത് നീ മാത്രമാണ് എന്ന് നീ അറിയോ? അറിയണം.
ഒരുമിച്ചു നടക്കുമ്പോഴെല്ലാം എനിക്ക് വേണ്ടി മറ്റു പെണ്‍കുട്ടികളെ നീ ചൂണ്ടി കാട്ടി, അത് നിനക്കെന്നെ ഇഷ്ടമല്ലായിട്ടയിരുന്നോ?
ആയിരിക്കില്ല എന്ന് ഞാൻ വിശ്വസിക്കട്ടെ?

എന്നെ വേധനിപ്പിക്കുന്നതിൽ നീ ഹരം കണ്ടെത്തി, പക്ഷെ നീ ഉള്ളിൽ നീറുകയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു. നിന്റെ സന്ധോഷത്തിൽ ഞാൻ എല്ലാ വേദനകളും മറന്നു.

ഇന്ന് ആരെങ്കിലും അത് ചുട്ടു വെണ്ണീർ ആക്കുമായിരിക്കും, അപ്പോൾ  ഞാൻ പൂർണമാക്കാത്ത പലതും അവിടെ വെണ്ണീർ ആകും.
ഞാൻ പൂർണമാക്കാത്ത ഒന്നും നിനക്കിഷ്ടമല്ലല്ലോ, തിരിച്ചു വരൂ അനു...

നീ നല്ലൊരു പെണ്ണാണ്‌, എല്ലാരേയും മനസ്സിലാക്കാനും വേദനകൾ പങ്കിടാനും നിന്നേകളും നന്നായ മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല, എന്നിട്ടും നീ കണ്ട സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കും മുന്നേ നീ ഇ ലോകം വിട്ടു പോയതെന്തിനു?

ഇനി ആർക്കു വേണ്ടി ഞാൻ ആൽമര ചുവട്ടിൽ വൈകുന്നേരങ്ങളിൽ
കാത്തിരിക്കും?
അവിടെ നിനക്ക് വേണ്ടി കാത്തിരുന്ന ആദ്യ കാലങ്ങളിലോക്കെ, നീ മുഗം തിരിഞ്ഞു നടന്നു, അത്: നീ കാരണം പിന്നീട് ആരും ധുക്കിക്കാൻ പാടില്ല എന്നത് കൊണ്ടാണെന്ന് പിന്നീട് പറഞ്ഞത് ഞാനിപ്പോൾ ഓർക്കുന്നു,
എന്നിട്ടും ഇപ്പോൾ നീ...

എൻറെ ലീവ് തീർന്നു മടങ്ങിവരാൻ നേരം ഞങ്ങൾ ആ കുന്നിൻ ചെരുവിൽ കുറച്ചു സമയം നടത്തിയ സംഭാഷണം നീ ഓർക്കുന്നുണ്ടോ?
"വീണു കിട്ടിയ ഇ മുത്തിനെ ഇനി ഞാൻ കൈവിടില്ല" - പക്ഷെ എനിക്കതിനു കഴിഞ്ഞില്ലല്ലോ അനു.
അന്ന് നീ ഒരുപാട് വഴക്കിട്ടു, പക്ഷെ ശുണ്ടി പിടിച്ച നിന്റെ മുഗത്തെ ,ആ ചുണ്ടുകളിലെ വിടർന്ന പുഞ്ചിരി എനിക്ക് ലഹരിയായത് കൊണ്ടായിരുന്നു.

വൈകുന്നേരങ്ങളിൽ നിന്റെ പിറകിലായാണ് നടക്കാരെങ്കിലും നിന്റെ കയ്യിൽ പിടിച്ചു കൊണ്ടാനെന്നുള്ള തോന്നൽ നിന്റെ ഓരോ നോട്ടവും എനിക്ക് സമ്മാനിച്ചു.

ഒരിക്കൽ, നിന്റെ മുന്നിൽ വച്ച് ഞാൻ പൊട്ടികരഞ്ഞപ്പോൾ, നീയും കൂട്ടിനു കരഞ്ഞു കൊണ്ട് എൻറെ തലയിൽ കയ് വെച്ച് പറഞ്ഞതോർമയുണ്ടോ?
"ആണുങ്ങൾ കരയരുത്,- അവർക്ക് വേണ്ടി കരയേണ്ടത് അവരുടെ സ്ത്രീകളാണെന്ന്"
പക്ഷെ ഇന്ന് എൻറെ ആ പെണ്ണിന് വേണ്ടി ഒന്നുറക്കെ കരയാൻ പോലും എനിക്ക് കഴിയാതതെന്തേ അനു?

ഇനിയും ഞാൻ ഇരിക്കും, നിന്നെയും  കാത്തു ആ പഴയ ആൽത്തറയിൽ, നീ വരും, നിനക്ക് വരാതിരിക്കാൻ കഴിയില്ല എന്നറിയാം.എനിക്ക്.
ഇനി നീ വരാത്ത വഴിവക്കിൽ, ഓർമ്മകൾ പേറി പൊട്ടി കരഞ്ഞു കൊണ്ടല്ലാതെ ഇനി എനിക്ക് നടക്കാൻ പറ്റും എന്ന് നിനക്ക് തോന്നുനുണ്ടോ?

ലോകതിലെതോരാളും കൊതിക്കുന്ന സൌന്ദര്യം ആയിരുന്നു നിന്റേതു, എന്ന് നിനക്കറിയോ?
എന്നിട്ടും നീ ചുടുകാട്ടിൽ അത് വലിച്ചെറിഞ്ഞു, ആ ശരീരം അല്ലാതെ മറ്റൊന്നും നിനക്കിവിടുന്നു മായ്ക്കാൻ പറ്റില്ല അനു,

നീ ഓർക്കുന്നുണ്ടോ,
നിന്നെ കൊതിച്ച ഏതാനും ദിവസങ്ങൾ കഴിഞ്ഞു ഞാൻ നിന്നെ കാണാൻ രാത്രി വീട്ടിൽ വന്നത്,
അന്ന് എന്ദായിരുന്നു പരവശം. ദേഹം മുഴുവൻ വിയർത്ത്, വിറയ്ക്കുന്ന കയ്യിൽ ഒരു ഗ്ലാസ് വെള്ളവുമായി വന്ന നീ തന്നെയാണോ, ഇന്ന് എന്നെ കൂട്ടാതെ പോയത്.
ഇത് എന്നെ ശരിക്കും അധ്ബുധപെടുതുന്നു.

എന്തിനാണ് എന്നെ തനിച്ചാക്കി നീ തനിച്ചൊരു യാത്രയ്ക്ക് ഇറങ്ങിയത്‌.

പക്ഷെ ഇപ്പോൾ എനിക്ക് നിന്നെ മനസിലാവുന്നില്ല, എന്റെ എല്ലാ പ്രശ്നങ്ങള്ക്കും നിൻറെ ആ കള്ള ചിരി ഒരു പരിഹാരമായിരുന്നു എന്ന് നിനക്കറിയാം.
എല്ലാ തലത്തിലും നീ എന്നെ മനസിലാക്കി. എന്നിട്ടും ഇവിടെ ..
ഒരു വാക്ക് നീ എന്നോട് പറഞ്ഞിരുന്നെങ്കിൽ.

എനിക്ക് കഴിയില്ല നിൻറെ പുന്ജിരിയില്ലാത്ത ആ മുഗം കാണാൻ, നീയില്ലാത്ത ആ ശരീരം കാണാൻ എനിക്കാവില്ല അനു.
എനിക്കതൊർക്കാൻ കൂടി കഴിയുന്നില്ല, ഒന്ന് പൊട്ടി കരയാൻ കഴിഞ്ഞെങ്കിൽ.

അടുത്ത ജന്മത്തിൽ ഇണയായി മാത്രമേ ഇനി നമ്മൾ കാണുള്ളൂ അല്ലെ?
അടുത്ത ലീവിന് ഞാൻ വരുമ്പോൾ നീ ഉണ്ടാവില്ലേ അനു?

എന്റെ കണ്ണീർ നിനക്ക് കാണാം എന്നെനിക്കറിയാം.
ഞാൻ നിർത്തുന്നു.

അവസാനമായ് ഒരു വാക്കേ എനിക്ക് നിന്നോട് പറയാനുള്ളൂ, "ആദരാഞ്ജലികള്‍"

നിന്നെ ഒരു പാട് സ്നേഹിക്കുന്ന ....
-പ്രജീഷ്

ആമ്പൽ പെണ്ണ്

സൂര്യൻ പുഴയെ ചുംബിച്ചു കൊണ്ടിരിക്കുന്നു,
സൂര്യന്റെ കണ്ണുകൾ മൊത്തം ചുവന്നു പഴുത്തു, പുഴ ഒഴുക്ക് നിർത്തി സൂര്യനെ യാത്രയയക്കാൻ ഒരുങ്ങുന്നു, അവൾ കരയുന്നുണ്ട് ആ കണ്ണീരിൽ സൂര്യന്റെ കണ്ണിലെ ചുവപ്പ് തുടുത് പൊങ്ങുന്നു,

പുഴ സൂര്യനെ ഇത്രയും ഏറെ സ്നേഹിക്കുന്നോ, എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

സൂര്യനെ ആസ്വധിപ്പിച്ചു കൊണ്ട് ദേശാടന കിളികൾ തലങ്ങും വിലങ്ങും പറന്നു കൊണ്ടിരുന്നു, കാർ മേഗങ്ങൾ കണ്ണീർ തുടച്ചു കൊണ്ട് സ്വയം അലിഞ്ഞില്ലാതായ്.

വെറും മണിക്കൂറുകൾ മാത്രമേ പിരിഞ്ഞിരിക്കേണ്ടതുള്ളു, എന്നിട്ടും അവൾക്കത് സഹിക്കാൻ കഴിയുന്നില്ല.

മാടിന്റെ കരയിലെ തെങ്ങുകൾ തല കുനിഞ്ഞു, ഓലകൾ പുഴയെ തടവി ആശ്വസിപ്പിച്ചു.
പക്ഷെ അവൾക് ഒഴുകാൻ കഴിയുന്നില, അവൾ അവിടെ നിന്ന് കരയുകയാണ്.

സൂര്യൻ തുടുത്തു ചുവന്നു,
ആാ കണ്ണീർ അവൾ കാണാതിരിക്കാൻ മേഗങ്ങൾ  അത് മറച്ചു പിടിച്ചു.

അവൻ പതുക്കെ താണ് പോയ്‌,
പുഴ നിർത്താതെ കരഞ്ഞു.

സൂര്യന്റെ പിന്നിൽ വന്ന ചന്ദ്രൻ അവളെ നോക്കി കണ്ണിറുക്കി,
താരകങ്ങൾ അവനെ പിന്ധിരിപ്പിക്കാൻ ശ്രമിച്ചു.

അവൻ അതിനു തയ്യാറായില്ല, ആമ്പൽ പെണ്ണിനെ മറന്നു അവൻ പുഴയ്ക്കു പിറകെ പോയ്‌.

പുഴ കണ്ണടച്ച് സൂര്യനെ മാത്രം ഓർത്തു കരയുന്നു.

ചന്ദ്രൻ അവൾക്ക്ക് പ്രേമലേഖനം  നിലാവിൽ ചാർത്തി എഴുതി കൊടുത്തു.

അവൾ അത് കാണാൻ പോലും തയ്യാറാവാതെ കണ്ണടച്ചു, ഒഴുക്ക് നിലച്ചു,സൂര്യനെയും ഒർതവൾ  കരഞ്ഞു.

ചന്ദ്രനെ നക്ഷത്രങ്ങൾ കണ്ണിറുക്കി കളിയാക്കി, പൂവുകളൊക്കെ ചന്ദ്രൻറെ നോട്ടം പേടിച്ചു കുനിഞ്ഞിരുന്നു, പക്ഷെ  തന്റെ പ്രണയം കാണാത്ത ചന്ദ്രനേയും പ്രതീക്ഷിച്ചു ആമ്പൽ പെണ്ണ് മാത്രം മിഴിയടക്കാതെ കാത്തിരുന്നു.

-പ്രജീഷ് 

ചളിയും കണ്ണീരും - ഒരു മാധ്യമ പ്രവർത്തകന്റെ അന്വേഷണം -1

എന്ധൊരു നാശം, ഒരു മഴ പെയ്താൽ റോഡാണോ പുഴയാണോ എന്ന് സംശയത്തോടെ നോക്കേണ്ട അവസ്ഥയാണ് ഇ ഹരിയനൻ റോഡുകൾക്ക്.

എന്ധായാലും നാളെ അവധി, ഇ സ്വാധന്ധ്ര്യം കിട്ടി എന്ന് പറയുന്നത് കൊണ്ടെകെ ഉള്ള ഓരോ ഗുണങ്ങൾ. സ്വന്ധമായി അലക്കാനുള്ള മടികാരണം വസ്ത്രനഗളിൽ ചളി പുരളാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുള്ള ഒരു ഒറ്റയാൻ ഹരിയാനൻ ജീവിതമായിരുന്നു എന്റേത്.
Over half of the slum population lives in 53 million-plus cities. File photo: Ch. Vijaya Bhaskar
കുറച്ചു വൈകി എത്തിയാലും സാരില്ല എന്ന് കരുതി ഞാൻ ഒരു തെരുവിലൂടെ എന്റെ വഴി തിരിച്ചു വിട്ടു. പ്രത്യേകം കാവടങ്ങളും കാവല്ക്കാരും ഒന്നുമില്ലാതെ ഒരു കെട്ടിട സമുച്ചയത്തിന്റെ അഹന്ഗാരം ഒന്നുമില്ലാത്ത കുറെ പാവങ്ങൾ താമസിക്കുന്ന ഒരു വൃത്തികെട്ട തെരുവ്.
എന്ധോക്കെയോ രഹസ്യങ്ങളുടെ ഒരു കൂടാരമാണ് എന്ന് തോന്നിപ്പോകും, ചിലപ്പോൾ ഒന്നും ഉണ്ടാവില്ലെങ്കിൽ കൂടിയും.

വൃത്തികെട്ട പൊടിയിലും ചളിയിലും കൂട്ടി ഒരു സമൂസ കടയാണ് ആദ്യം തന്നെ തെരുവിന്റെ കവാടമായി വച്ചിരുന്നത്, അത് കഴിക്കാൻ ഇന്ത്യയിലെ ഭൂരിഭാഗം വരുന്ന കോടീശ്വരൻ മാരും.
ചുറ്റും കണ്ണോടിച്ചു കൊണ്ട് ഞാൻ പതിയെ നടന്നു, ചിന്ധിക്കാൻ ഒരു പാട് ഉണ്ടാവുമെങ്കിലും, മുഴുവൻ ശൂന്യമാകുന്ന ഒരു അവസ്ഥ.

പക്ഷെ എന്റെ ശ്രദ്ധ തിരിഞ്ഞു, അവിടെ ഒരു സ്ത്രീ ഒരു യുവാവിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു, കരഞ്ഞു കൊണ്ട് എന്ധോക്കെയോ പറയുന്നു,
അത് ശ്രദ്ധിക്കാൻ ആ സ്ത്രീയുടെ കണ്ണീർ എന്നെ പ്രേരിപ്പിച്ചു.
പക്ഷെ ആ യുവാവ് അത് തട്ടി മാറ്റി കൊണ്ട്  നടന്നു പോവുന്നു, ചുറ്റും കണ്ണുകൾ , പക്ഷെ ആ കണ്ണുകൾക്ക്‌ അത് കാണാൻ കഴിയുന്നില്ല.

ആ സ്ത്രീ അവിടെ ഇരുന്നു, ചളിയോ ആള്കൂട്ടമോ ഒന്നും അവർക്ക് പ്രശ്നമായില്ല.
പക്ഷെ അവർ കരയുന്നുണ്ടായിരുന്നു , കയിൽ ഒരു പുസ്തകവും ഉണ്ട്, എന്ധായിരിക്കാം.

ഞാൻ അവിടുത്തേക്ക്‌ ചെന്നു, തിരക്കി പക്ഷെ അവർ ആ ചളി കയ്യും കൊണ്ടെന്നെ നീട്ടി അടിച്ചു.
ചുറ്റും ആളുകള് നിറഞ്ഞു നില്ക്കുന്നുണ്ട്, പക്ഷെ ആവരാരും അത് കാണുന്നില്ല.

പുരുഷന്മാരെയൊക്കെ, അവർ ഒരുപാട് ചീത്ത വിളിക്കുന്നുണ്ടായിരുന്നു.
അതിനാൽ ആ സ്ത്രീയുടെ അടുത്ത് നില്ക്കാൻ എനിക്ക് തോന്നിയില്ല; അവിടുന്ന് ഒഴിയാനും.
ആ സമൂസ കടയിൽ കുറച്ചു സമയം ഇരുന്നുകൊണ്ട്, ഞാൻ ആസ്ത്രീയെ നിരീക്ഷിച്ചു. അവർ കരഞ്ഞു കൊണ്ടേ ഇരിക്കുന്നു.
ഞാൻ അവിടെയുള്ള കടക്കാരനോട് തിരക്കി, പക്ഷെ അദ്ദേഹം ഒരു നോട്ടം കൊണ്ട് അത് അവസാനിപ്പിച്ചു.

എന്ധിനും പെട്ടന്ന് ഉത്തരം തരാൻ കഴിവുള്ളത് കുട്ടികള്ക്ക് ആണ് എന്നത് മുന്നേ ഞാൻ തിരിച്ചറിഞ്ഞതായിരുന്നു.

ബാഗിലുണ്ടായിരുന്ന കുറച്ചു മിട്ടായ് എടുത്തു അവിടെ മാറി നില്ക്കുന്ന ഒരു പത്തു വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിക്ക് ഞാൻ കൊടുത്തു.
അപ്പോൾ ചുറ്റും ഉണ്ടായിരുന്ന ആൾക്കാരൊക്കെ എന്നെ ശ്രധിക്കുന്നതായ് എനിക്ക് തോന്നി.
എന്ധായിരിക്കും ചുറ്റും ഉള്ളവർ ചിന്ധിക്കുന്നത്? പക്ഷെ അത് തിരക്കാൻ എനിക്ക് സമയം ഇല്ല.

ആ കുട്ടിയോട് അല്പ്പം മുന്നോട്ടു നടക്കാൻ പറഞ്ഞുകൊണ്ട് ഞങ്ങൾ കുറച്ചു മാറിനിന്നു.

ഞാൻ തിരക്കി, ആ സ്ത്രീ എന്ധുകൊണ്ട് അവിടെ ഇരുന്നു ഭഹളം വയ്ക്കുന്നു, എന്ധുകൊണ്ട് ചുറ്റുമുള്ള ആൾക്കാർ ആ യുവാവിനോട് ഒന്നും ചോദിക്കുന്നില്ല?

പക്ഷെ അവൾ താഴോട്ട് നോക്കി, കുറച്ചു സമയം നിശബ്ധധയോടെ നിന്നു.
ഞാൻ വീണ്ടു ആവർത്തിച്ചു.

അവൾ മറ്റേതോ ഒരു പേര് പിറ് പിറുക്കുന്നു.
"കനിക.. ക.."

അതാരാണ്? ഞാൻ ചോദിച്ചു കൊണ്ടേ ഇരുന്നു,
കുറച്ചു സമയം അവിടെ നിശബ്ദമായി ഇരുന്നപ്പോൾ അവൾ സംസാരിക്കാൻ തുടങ്ങി, മുന്നേ ഒരുപാട് പരിജയമുള്ള ഒരാളെന്നപോലെ,

പക്ഷെ അവൾ സംസാരികുന്നത് മുഴുവൻ കനികയെ പറ്റിയാണ്, എനിക്കറിയേണ്ടത് ആ സ്ത്രീയെ കുറിച്ചും, പക്ഷെ അവളെ ഞാൻ തടഞ്ഞില്ല.

" കനിക ആ തെരുവിൽ ഉള്ള സ്കൂളിൽ പോകുന്ന വിരലിൽ എണ്ണാവുന്ന കുട്ടികളിൽ ഒരുത്തി, അവള് മാത്രമായിരുന്നു, എന്റെ കൂടുകാരി ഇവിടെ.

വൈകുന്നേരങ്ങളിൽ അക്ഷരങ്ങൾ അവൾ എനിക്ക് പറഞ്ഞു തരുമായിരുന്നു. കഴിഞ്ഞയാഴ്ച അവൾ എന്നെ അമ്മ എനെഴുതാൻ പഠിപ്പിച്ചു. (അതവൾ കുറച്ചു ശബ്ധത്തിൽ സന്ധോഷതോടെ പറഞ്ഞു, പക്ഷെ വീണ്ടും ഭാവം മാറി)"

ഞാൻ കേള്ക്കുക മാത്രം ആയി,
വീണ്ടും നിശബ്ദതയുടെ മുഗം. ഞാൻ കയ്യിലുണ്ടായിരുന്ന ഒരു പേന അവൾക്കു നല്കി. അവളുടെ കണ്ണുകൾ കലങ്ങി ഇരുന്നു.

"രണ്ടു ദിവസം മുന്നേ സ്കൂളിൽ പോയ കനിക തിരിച്ചു വന്നിട്ടില്ല, അവൾ എവിടാണെന്ന് ആർക്കും അറിയില്ല"

കുറച്ചു കഴിഞ്ഞു വീണ്ടും ആ പെണ്‍കുട്ടി പതിയെ പറയുന്നു...

"ഇവിടുന്നു കാണാതാവുന്ന ആദ്യത്തെ കുട്ടിയല്ല കനിക, പക്ഷെ അവളുടെ അമ്മ വളർത്തിയത്‌ ഞങ്ങളുടെ വീടുകളെ പോലെയല്ല, അവൾ നല്ലവളായിരുന്നു, എല്ലാം കൊണ്ടും."

ആൾക്കാരുടെ ശ്രദ്ധ ഞങ്ങളുടെ നേർക്ക്‌ മാത്രം ആയപ്പോൾ ഞാൻ ആ കുടിയോടു പോവാൻ പറഞ്ഞു.

ഞാൻ പതിയെ മുന്നെട്ടെക്ക് നടക്കാൻ തുടങ്ങി.
മകളെ കാണാതായാൽ അവർക്ക് പോലീസിൽ പരാതി പെടാലോ?
എന്ധു പോലീസ് ഞങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകരുടെ പരാതികൾ പോലും ചവറ്റുകോട്ടയിൽ തള്ളുന്നത് നേരിട്ട് കണ്ടിട്ടുണ്ട്.
അതിന്റെ ഉത്തരം എനിക്ക് പെട്ടന്ന് തന്നെ കിട്ടി.

പക്ഷെ ഇ കുട്ടികൾ എങ്ങനെ അപ്രത്യക്ഷ മാവുന്നു, എല്ലാം അറിയുന്ന ഈ ജീവനുകൾ ആരെ ഭയക്കുന്നു.

പക്ഷെ വീട്ടിലേക്കുള്ള വഴി ഞാൻ മറന്നു. എന്റെ യാത്ര ആ യുവാവിനെ തിരഞ്ഞുള്ളതായ്.
ഞാൻ കണ്ടെത്തി, അയാള് ദൂരെ തനിയെ ഇരിക്കുന്നു. ഞാൻ അയാളോട് ആ സ്ത്രീയുമായി വഴക്കിട്ടതെന്ധിനെന്നു തിരക്കി; പക്ഷെ അയാൾ എന്നെ ചീതവിളിച്ചുകൊണ്ട് മാറി പോവാൻ പറഞ്ഞു,

ഒരു ചെറിയ അക്രമത്തിലൂടെ അയാളെ നേരിടേണ്ടി വന്നു. അയാളോട് തുറന്നു പറയാൻ ഭീഷണിയുടെ സ്വരം ഉപയോഗിച്ച് ഞാൻ ആവശ്യപെട്ടു.

പക്ഷെ, പ്രതീക്ഷിച്ചപോലെ ആയിരുന്നില്ല, അയാള് കരയുവാൻ തുടങ്ങി. അയാളുടെ റിക്ഷയിൽ ആയിരുന്നു കനിക അന്ന് തരിച്ചു വന്നിരുന്നത്.
പക്ഷെ അയാള് കൂടുതലൊന്നും തെളിച്ചു പറയുന്നില്ല,

അയാൾ കുതറി മാറി ഓടി,

"ഇതേ അമ്മമാർക്കിടയിൽ, ഇ കുട്ടികൾക്കിടയിൽ മറ്റൊരു കൂട്ടം ചിലർ,
സ്വന്ധം മക്കളെ പോലും വളർത്താൻ എന്ന പേരില് എവിടെക്കോ കടത്തുന്നു,
വളർത്തി മറ്റുള്ളവരുടെ മുന്നിലേക്ക്‌ പുഴുക്കളെ പോലെ ഇഴയുവാൻ, ചീഞ്ഞു നാറിയാൽ അവയവങ്ങൾ കരന്നെടുത്തു  ഏതേലും റോഡരികിൽ വലിച്ചെറിയും.

അവർക്ക് വേണ്ടത് പണം മാത്രമാണ്, പിന്നെ വെറും പതിനൊന്നു മിനുട്ടിന്റെ സുഗവും.

ഇവർ അവരെ കൊൽക്കത്തയിലെ ചുവന്ന തെരുവുകളിൽ വളരതാൻ എല്പ്പിക്കും, അല്പ്പം ശരീര വ്യത്യാസം വന്നെന്നു കണ്ടാൽ വിൽക്കും.

മുന്നേ രക്തം വിൽക്കൽ തൊഴിലാക്കിയവരുടെ നാടായിരുന്നു, കൊൽക്കത്ത.
ഇന്ന് വില്ക്കാനായി മാത്രം മനുഷ്യരെ വളർത്തുന്ന രീതിയിലേക്ക് വളർന്നു എന്ന് മാത്രം."
ഇതിനെ പറ്റി ഞാൻ മുന്നേ കേട്ടിട്ടുണ്ട്, ഞാൻ ഇത് അന്വേഷിക്കും, പക്ഷെ നേരം ഇരുട്ടി, ഇ സമയം ഇവിടെ അത്ര സുരക്ഷിതമല്ല.

വേനൽക്കാലം

കഴിഞ്ഞ ഒരു വേനൽക്കാലം, ആവശ്യത്തിലധികം സമയം മാത്രം ഉള്ള ഒരു കൂട്ടം ചെറുപ്പകാരയിരുന്നു ഞങ്ങൾ, ഇന്നതില്ലെങ്കിലും.


നടന്നും രയ്ട് (Bike Ride)   ചെയ്തും സമയം ചിലവഴിച്ചിരുന്ന ഒരു വർഷം. അങ്ങനെ കഴിഞ്ഞ വേനലിൽ എത്തിച്ചേർന്നത് കർണാടക  അതിർത്തിയിലെ "കാഞ്ഞിരകൊല്ലി " വെള്ളചാട്ടതിനടുതായിരുന്നു,
നാട്ടിലെ ആരും  ശ്രദ്ധിക്കാതെ പോയ ഒരു മനോഹാര സ്ഥലം, അത് എഴുതി ഫലിപ്പിക്കാൻ എനിക്ക് കഴിയില്ല.

ആ  പ്രദേശവും മലനിരകളും ഒക്കെ ഇഷ്ടപെടാൻ ഒരുപാട് കാരണങ്ങളുടായിരുന്നു, വളരെ അല്പ്പം മാത്രം ജനങ്ങള് താമസിക്കുന്ന ഒരു മലയോര പ്രദേശം. ഒരു ചെറിയ വയനാട് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. മഞ്ഞു വീണു ഉറങ്ങി കിടക്കുന്ന ആ പ്രദേശത്തെ വിളിച്ചുണർത്തി കൊണ്ടായിരുന്നു, രാവിലെ ഞങ്ങൾ അവിടെ എത്തി ചേർന്നത്‌.
ഉടുത്തൊരുങ്ങി നിന്ന കാഞ്ഞിരകൊല്ലിയെ കണ്ടപ്പോൾ ഞാൻ അലിഞ്ഞു എന്നത് മറ്റൊരു സത്യം.


പ്രക്രതിയുടെ സുഗന്ധം തിരിച്ചറിഞ്ഞുകൊണ്ട് മലയിലേക്കുള്ള ഓരോ പടികളും കയറി ചെന്നു. കർണാടക അതിർത്തിയിലെ വന നിരകളും അവയെ തലോടി കൊണ്ടിരിക്കുന്ന മഞ്ഞും ആദ്യം എന്നെ തണുപ്പിച്ചു.
ഞങ്ങൾ നടന്നു ആ മലയുടെ മുകളിലെക്കെതി, എന്റെ കണ്ണും കാതും അവിടത്തെ മനോഹാരിതയിൽ മയങ്ങി. ഇതുവരെ കാണാത്ത പല നിറങ്ങളുള്ള പക്ഷികൾ - മുകളിൽ നിന്നും വീഴുന്ന വെള്ളത്തിന്റെ മനോഹാര്യത നിറഞ്ഞ ആ ശബ്ദം എല്ലാം എന്നെ കീഴ്പെടുത്തി കളഞ്ഞിരുന്നു. സമൂഹത്തിന്റെ ആട്ടി തുപ്പലുകൾ എന്റെ കാതുകളിൽ കേള്ക്കാതെ ഞാൻ അവിടെ മുഴുകി ഒരു ദിവസം മുഴുവൻ ഇരുന്നു പോയി. ഞാൻ അത് ആസ്വധിക്കുകയായിരുന്നു എന്ന് ഇന്ന് അത് ഓർക്കുമ്പോൾ തൊട്ടറിയുന്നുണ്ട്.

ആ ഒരു ജീവിതം ഇന്ന് ആാരൊ കരന്നെടുത്തത്‌ പോലെ തോന്നുന്നു.സന്ധോഷതോടെ, ലളിതമായി ജീവിച്ച ഒരു ചെറിയ കാലഗട്ടം, ഇനിയൊരിക്കലും തിരിച്ചു വരാത്ത മനോഹരമായ കാലഗട്ടം.

ഇത് ശരിക്കും പ്രക്രതിയുടെ ഒരു അനുഗ്രഹമാണ്, ജീവിതത്തിലെ ഓരോ പാടങ്ങളും അത് നമ്മളെ ഓർമ പെടുത്തുന്നു, പക്ഷെ ഇ ഒച്ചപാടുകൾകിടയിൽ പ്രക്രതിയുടെ ശബ്ദം കേള്ക്കാതെ പോകുന്നു.

-പ്രജീഷ്

കാമം

കാമത്തിൻറെ അപ്പുറത്തും ഇപ്പുറത്തുമായി 
ഒരു കാവ്യാത്മക ജീവിതമുണ്ട്,
കാവ്യാത്മക ജീവിതത്തിനിടയിൽ 

കാമവും.

ഇന്നലെ ഞാൻ അറിഞ്ഞത് വേദനയെ കുറിച്ചാണ്- ഇന്ന് ഞാൻ പോകുന്നത് ആനന്ദത്തിന്റെ നഗരങ്ങളിൽ രാപാർക്കാനും.

യാത്രയുടെ അവസാന ഗട്ടത്തിൽ, ഉത്തരേന്ദ്യ ഏകദേശം മനസിലാക്കി ധക്ഷിനെന്ധ്യയിലേക്ക് വന്നു കൊണ്ടിരിക്കുന്ന സമയം.

മുംബയിൽ നിന്നും ബംഗ്ലൂരിലെക്കുള്ള ബസ്‌ യാത്ര, ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് പുറപ്പെടേണ്ട ബസും കാത്തു നിന്ന് കൊണ്ട് ഒരു മണിക്കൂർ  മുന്നേ തന്നെ ഞാൻ നഗരത്തിന്റെ ഒരു മൂലയിൽ ഇരിപ്പുണ്ടായിരുന്നു.
എന്നെ ക്കാളും മുന്നേ തന്നെ അച്ഛനും മകളും എന്ന് തോന്നിപ്പിക്കുന്ന രണ്ടുപേര് അവിടെ ഉണ്ടായിരുന്നു, പെണ്‍കുട്ടി കാണാൻ അത്യാവശ്യം സുന്ദരിയായത്‌ കൊണ്ട് ഞാൻ ഇടയ്ക്കിടയ്ക്ക് അവളുടെ മുഖത്തേക്ക് നോക്കി കൊണ്ടിരുന്നു. പക്ഷെ അവിടെ നിയന്ധ്രിക്കപെട്ട നിശബ്ധത എന്നിലെ ചില ചോദ്യങ്ങൾ  ചോദിക്കാൻ പ്രേരിപ്പിച്ചു.



ഞാൻ പതുക്കെ ചെന്ന് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി, ചില ചില സാധാരണ ചോദ്യങ്ങൾ ചോദിച്ചു ഞാൻ അദ്ധേഹത്തെ ഭുധിമുട്ടിച്ചത് കൊണ്ടായിരിക്കണം അദ്ദേഹം പുകവലിക്കാൻ അടുത്തുള്ള കടയിലേക്ക് മാറിനിന്നു.

ഞാൻ ആ പെണ്‍കുട്ടിയോട് സംസാരിക്കാൻ തുടങ്ങി, അവളുടെ സംസാരത്തിനിടയിൽ നാവുകൾ ഇടർന്നു, വളരെ ചെറുപ്പത്തിലെ വിജയിച്ചു തോറ്റ ഒരു പെന്കുട്ടിയാവം എന്ന് ഞാൻ ഊഹിച്ചു.

പിന്നീടുള്ള എന്റെ ചോദ്യങ്ങളിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു മാറിയെങ്കിലും എൻറെ വിടാതെയുള്ള ചോദ്യം അദ്ധേഹത്തെ സംസാരിക്കാനും തുറന്നു പറച്ചിലിനും പ്രേരിപ്പിച്ചു.

പറഞ്ഞു തുടങ്ങിയപ്പോൾ ഒരു മലയാളി കുടുംബം, സംഭാഷണത്തിന്റെ  നീളം അൽപ്പം മടുപ്പ് പിടിപ്പിക്കുന്ന രീതിയിലേക്ക് നീണ്ടു അദ്ധേഹത്തെ കുറിച്ച് കൂടുതൽ അറിയുന്നതിനായി.

മുന്നേ കോഴിക്കോട് ജില്ലയിൽ നിന്നും ബിസിനസ്സ് ആവശ്യത്തിനായി കർണാടക സംസ്ഥാനത്തെ  ഉടുപ്പി എന്ന സ്ഥലത്തേക്ക് താമസം മാറ്റിയ കുടുംബ മായിരുന്നു, രണ്ടു പെണ്മക്കളും ഭാര്യയും അടങ്ങുന്ന ഒരു ചെറിയ കുടുംബമായി ജീവിക്കാൻ പാടുപെടുന്ന ഒരു പാവം മിഡിൽ ക്ലാസ് കുടുംബം എന്നാണ്‌ എനിക്ക് തോന്നിയത്.

പക്ഷെ അദ്ദേഹം മുംബയിലേക്ക് വന്നത്, മുംബൈ ആർട്സ് കോളേജിൽ ചിത്രരചന പഠിക്കുന്ന അദ്ധേഹത്തിന്റെ ഇളയ മകളുടെ പഠിത്തം അവസാനിപ്പിച്ചു കൂട്ടി കൊണ്ട് പോകുന്നതിനായിരുന്നു.
കാരണം തിരകുന്നതിനു വേണ്ടി ആ പെണ്‍കുട്ടിയുടെ കണ്ണുകൾ എന്നെ പ്രേരിപ്പിച്ചു.
പക്ഷെ അദ്ദേഹം തുടർന്ന് സംസാരിക്കാൻ താല്പര്യം കാണിച്ചില്ല.
ബസു കർണാടക ചെക്ക് പോസ്റ്റിൽ നിർത്തിയിട്ടു. യാത്രകാരെല്ലാം പുറത്തിറങ്ങി, ഞാനും അദ്ദേഹവും അടക്കം, ആ പെണ്‍കുട്ടി തനിച്ചു ബസിലും.
അദ്ദേഹം പതിയെ സംസാരിക്കാൻ ആരംഭിച്ചു,
'ഞാൻ അടുത്തിടെ അനുഭവിച്ചത്-ശരിക്കും പറഞ്ഞാൽ കഴിഞ്ഞ ഒരു മാസക്കാൾ മായി അനുഭവിച്ചു കൊണ്ടിരിക്കുന്നത്' -അയാളുടെ പല്ലുകൾ കൂട്ടിയിടിക്കുന്നതായി തോന്നി.

കഴിഞ്ഞ ജനുവരിയിൽ, അതായത് എട്ടു മാസം മുന്നേ,  ചീഞ്ഞ നരബോജികളുടെ കയ്യിൽപെട്ടു മാനം നഷ്ടപെട്ടവലായിരുന്നു, അദ്ധേഹത്തിന്റെ മൂത്തമകൾ.
പരപീടനതിലെക്കും, ആത്മ പീടനതിലെക്കും- വെധനയിലെക്കും വഴുതി വീണ
കുടുംബ ജീവിതമായിരുന്നെങ്കിൽ കൂടിയും അദ്ദേഹം അത് രണ്ടാമതും തിരിച്ചു കൊണ്ട് വന്നിരുന്നത്രേ, ഒന്നും നടന്നിട്ടില്ല എന്ന് അദ്ധേഹത്തിന്റെ മകളും വിശ്വസിച്ചു,

പക്ഷെ കൂടുതൽ വാർത്തകളിൽ കുടുങ്ങാത്ത ഇ രണ്ടാമത്തെ ജീവിതം നശിക്കാൻ കുറെ കാലങ്ങൾ വേണ്ടി വന്നില്ലത്രേ,
കോടതിയിൽ പരാതിക്കാരി നേരിട്ട് ഹാജരാവണം എന്നുള്ള കോടതിയുടെ ഉത്തരവ് പ്രകാരം പെണ്‍കുട്ടിക്കും അദ്ദേഹത്തിനും കോടതിയിൽ കയറിയിറങ്ങേണ്ടി വന്നു,
മാധ്യമങ്ങൾ പേടമാനിനെ കിട്ടിയ വേട്ട നായ്ക്കളുടെ സ്വഭാവം കാണിച്ചു, മറ്റുള്ളവരിൽ നിന്നുള്ള നോട്ടവും പെരുമാറ്റവും എങ്ങനെയാനുണ്ടാവുക എന്ന് ഊഹിക്കാം.
മനസ്സ് തകർന്ന മകളെ എന്ത് ചെയ്യേണം എന്നറിയാത്ത അദ്ധേഹത്തെ വീണ്ടും സ്വന്തം നാട്ടിലേക്ക് തിരിച്ചു വരാൻ പ്രേരിപ്പിക്കപ്പെട്ടു.

തന്റെ ഇളയ മകളുടെ  പഠിത്തം അവസാനിപ്പിച്ചു അവളെയും കൂട്ടി ഉടുപ്പിയിലേക്ക് പോയി കുടുംബ സമേതം നാളെ നാട്ടിലേക്ക് തിരിക്കാൻ ഇരിക്കുകയാണ്.

അദേഹം ഇതൊരു കഥപോലെ പറഞ്ഞവസാനിപ്പിച്ചു. പിന്നെ കൂടുതലൊന്നും അധെഹത്തോട് ചോദിക്കാൻ  എനിക്ക് കഴിഞ്ഞില്ല, ഞാൻ അധേഹത്തിൽ നിന്നും കുറച്ചു മാറി പുകവലിച്ചു കൊണ്ടിരുന്നു.

ബസ്‌ എടുക്കാം നേരം അകത്തു കയറി കുറച്ചു സമയം ആ പെണ്‍കുട്ടിയുടെ മുഗതെക്ക് തന്നെ സൂക്ഷിച്ചു നോക്കി,
ആ കണ്ണുകളിലെ നനവുകളിലെക്കടിക്കുന്ന വെളിച്ചം എന്റെ മുന്നിലൂടെ പോകുന്നതെനിക്ക് കാണാം ഒരു പകൽ വെളിച്ചം പോലെ,

അതിൽ ഒരു പാട് ചോധ്യങ്ങളുണ്ടായിരുന്നു.
ഇ യാത്ര അവളുടെ ഭാവിയെ തകർത്തു കൊണ്ടാണോ? തന്റെ കൂടപ്പിറപ്പിനു ഇനിയൊരു ജീവിതമുണ്ടോ?
ഒരു ലൈംഗീക തൊഴിലാളിയോടു കാണിക്കുന്ന മാന്യതയെങ്കിലും അവള്ക്കും തന്റെ ചേച്ചിക്കും ഇനി പോകുന്ന നാട്ടിലെങ്കിലും കിട്ടുമോ?

വെറുപ്പിക്കുന്ന കുറെ ചോധ്യങ്ങളുമായി രാവിലെ ബാങ്ങ്ലൂരിൽ എത്തുന്നതുവരെ കണ്ണും തുറന്നിരുന്നു.

ബസിൽ നിന്നും പുറത്തിറങ്ങിയവാടെ, ചായ കുടിക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. അതിനരികതായുള്ള ഒരു തട്ടുകടയിൽ ഞങ്ങൾ ചായ കുടിച്ചു കൊണ്ടിരുന്നു.

അദ്ദേഹം ബസിന്റെ സമയം ചോദിക്കാൻ അവിടുള്ള ഡിപ്പോയിൽ കയറി, ആ സമയം പെന്കുടിയോടു സംസാരിക്കാൻ ഞാൻ ശ്രമിച്ചു.

പക്ഷെ, "എൻറെ ജീവിതം അത്ര രസമുള്ളതല്ല" എന്ന  ഒരു വെധനിപ്പിച്ചുള്ള മറുപടിയോടെ അവൾ ആ സംഭാഷണം അവടെ അവസാനിപ്പിച്ചു.

അദ്ദേഹം അവിടുത്തേക്ക്‌ വരുന്നതിനു മുന്നേ കുടിച്ച മൂന്നു ചായയുടെയും കാശ് കൊടുത്തു "ഇനി നാടിന്നു കാണാം" എന്നും പറഞ്ഞും ഞാൻ അരങ്ങു വിട്ടു.

ഇത് എൻറെ കൂടെ ഇരുന്ന ഒരാളുടെ മാത്രം ജീവിതം, ആ ബസിൽ അതുപോലെ മറ്റു അമ്പതി മൂന്നു ജീവിതങ്ങൾ.
ഓരോ യാത്രയിലും കാണുന്നതും കേൾക്കുന്നതും ആരുടെയെങ്കിലും വെട്ടെയ്ക്കിരയായ ജീവിത കഥകൾ.

- ഇന്നലെ ഞാൻ അറിഞ്ഞത് വേദനയെ കുറിച്ചാണ് ഇന്ന് ഞാൻ പോകുന്നത് ആനന്ദത്തിന്റെ നഗരങ്ങളിൽ  രാപാർക്കാനും.

-പ്രജീഷ്

വിട

കുറുകെ വരച്ച വരകൾക്കടിയിലേക്ക്
ഇനി അവളുടെ ഓർമകളും
മായലോകതെതിച്ച മധുരമായ
ലഹരികളും..!

മഞ്ഞ് അറിയാതെ മൂന്നു നിമിഷം.

നിനക്ക് വേധനിക്കുകയാണേൽ, ഉറക്കെ നിലവിളിക്കു,
അല്ലേൽ എന്നെ കെട്ടിപിടിച്ചു കൊണ്ട് ഒന്ന് കരയു...
ഇതെന്നെ വല്ലാതെ വേദന പെടുത്തുന്നു, നിനക്ക് മുന്നേ ഞാൻ മരിക്കുന്നതായി എനിക്ക് തോന്നുന്നു.
 
  "എനിക്ക് പേടിയാവുന്നു....എന്നെ പഴയ ജീവിതത്തിലേക്ക് കൊണ്ട് പോവുമോ "

എങ്ങനെ..എങ്ങനെ കഴിയും എനിക്ക്.

     " വേദന കൊണ്ട് പൊട്ടുന്നത് പോലെ എന്റെ ഹൃദയം...ഞാൻ നിന്നെ സ്നേഹിക്കുന്നു..ഹൃദയം കത്തി തീരാവുന്നത്ര ഞാൻ സ്നേഹിച്ചു.. ഒരു മരുന്നുകൾക്കും മാറ്റാൻ പറ്റാത്ത വിധം അത് കത്തി തീർന്നിരിക്കുന്നു.

ചുട്ടു പോള്ളുകയാണ് ഹൃദയം.."

അൽപ്പ നേരത്തേക്ക് വേണ്ടി എന്തിനു ഞാൻ നിന്നെ സ്നേഹിച്ചു, നിന്നെ നഷ്ടപെടുത്താൻ എനിക്കാവില്ല .. ഇത് വെറും അസുഗമാണ്‌.

മഴ പെയ്യുകയാണ്, ഇ മഴയ്ക്ക്‌ പോലും . എന്റെ സ്നേഹത്തെ തണുപ്പിക്കാൻ കഴിയില്ല .

ഇ മഴയിൽ, ഒരു മണിക്കൂറെങ്കിലും നീ സ്വപ്നം കണ്ട മുഴുവൻ ജനാലകൾ പതിച്ചുള്ള വീട് കിട്ടുകയാണേൽ..ഞാൻ നിന്നെ രണ്ടുകൈകളിലും എടുത്തു ചുംബിക്കുമായിരുന്നു...
ഞാനത് മുന്നേ ചെയ്തിട്ടുണ്ടെങ്കിൽ കൂടിയും.

സ്വപ്നങ്ങളിലും നീ എന്നെ പിന്തുടർന്ന് കൊണ്ടിരിക്കുന്നു, എപ്പോഴെല്ലാം രാത്രി കാലങ്ങളിൽ മൂടൽ മഞ്ഞിന്റെ സുഗന്ധം നിന്റെ കൂടെ ഞാൻ ആസ്വദിച്ചോ, അപ്പോഴെല്ലാം ഞാൻ തിരിച്ചറിയുകയായിരുന്നു..ഓരോ ദിവസത്തിന്റെയും സ്പർശം.

പക്ഷെ ഇപ്പോഴെനിക്കറിയാം, കണ്ണുകൾ അടങ്ങുകയാണെങ്കിൽ കൂടിയും  നിനക്കതു കാണാൻ സാധിക്കുമെന്ന്.

വിഡ്ഢീ, നിന്നോട് ഞാൻ പറഞ്ഞതല്ലേ, ഞാൻ കാത്തിരിക്കുന്നുണ്ടെന്ന്, എന്നീട്ടും.

     " എനിക്കറിയില്ല ഒന്നും...ഒരുപക്ഷെ ഇതൊക്കെ വായിക്കുന്നതിനു മുന്നേ ഞാൻ മരിച്ചേക്കാം"


എപ്പഴാണ് നീ ആദ്യമായി ചുംബിച്ചത്..?

    " എനിക്കറിയില്ല...പക്ഷെ അത് നിയായിരുന്നു"

നിനക്കറിയോ..എന്തുകൊണ്ട് ആ സമയം നീ കണ്ണുകൾ അടച്ചു പിടിച്ചതെന്ന്..?

    " അത്രത്തോളം ധീപ്തമായിരുന്നു..നിന്റെ സ്നേഹം.."

ആ നിമിഷങ്ങളിൽ എന്റെ കണ്ണുകളും അടഞ്ഞിരുന്നു..എനിക്ക് നീ നഷ്ടപെടുകയാനെന്നോർത്തു...

         "എപ്പോഴായിരുന്നു..?"

എന്ത് ?

        "നീ എന്നെ സ്നേഹിക്കാൻ തുടങ്ങിയത്...?"

നീ എന്റെ മുന്നിൽ ആദ്യമായി വന്നത് തൊട്ട്.....പക്ഷെ എനിക്ക് കഴിഞ്ഞില്ല നിനെ മടക്കി കൊണ്ടുവരാൻ.

    " വിഡ്ഢി, നിയെന്റെ സന്തോഷം കളയരുത്..ഇ തണുപ്പിൽ നിൻറെ മടിയിൽ കിടന്നു കൊണ്ട് ... ഒരു നിമിഷത്തേക്ക് ഞാനൊന്നുറങ്ങട്ടെ...

ഉം..
ഇ മഞ്ഞുകൾക്ക് ഇത് ആധ്യമായിരിക്കും... കിടക്കാം..പക്ഷെ മൂന്നു നിമിഷം മാത്രം.

-പ്രജീഷ്

കണ്ണ് നിറയുന്ന വേശികൾ

രാവിലെ തലസ്ഥാന  നഗരി ചുറ്റി കാണാൻ ഇറങ്ങിയതായിരുന്നു,
റെയിൽവേ സ്റ്റെഷനിൽ വണ്ടി ഇറങ്ങി സിബീഷിന്റെ കൂടെ പുക വലിക്കാൻ വേണ്ടി നേരെ നടന്നു, ഏകദേശം ഒരു അഞ്ചു മിനുട്ട് നടന്നു കാണും.

ഒരു കടയുടെ സൈഡിൽ നിന്നും വലിക്കുന്നതിനിടയിൽ എതിർവശത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്നും കൈ കാട്ടി വിളിക്കുന്ന സ്ത്രീകള് എന്റെ കണ്ണിൽ പെട്ടു.

ജീവിതത്തിൽ ആദ്യമായി ഒരു വേശിയെ കാണുന്ന ഞെട്ടൽ,അറപ്പ്,എല്ലാം എനിക്കുമുണ്ടായിരുന്നു.

ഞാൻ മുറികൾ എണ്ണാൻ തുടങ്ങി..കണ്ണിനു ചെല്ലാൻ പറ്റുന്ന ധൂരതെക്കളും വേശ്യാലയങ്ങൾ നീണ്ടു കിടക്കുന്നു.
കുറഞ്ഞത്‌ രണ്ടായിരം സ്ത്രീകളെങ്കിലും ഇ തൊഴിലുകൊണ്ട് ജീവിക്കുന്നുണ്ടാവും ഇ ഒരു ഏര്യയിൽ മാത്രം.

തെരുവുകളിലൂടെ നടന്നു പോവുന്നവരെ കൈപിടിച്ച് നിർബന്ധിചു കൂട്ടിപോവുന്ന സ്ത്രീകളും,
കെട്ടിടത്തിന്റെ മുകളിൽ നഗ്നത കാണിച്ചു മയക്കി എടുക്കുന്ന സ്ത്രീകളും ..

അവര്ക്കൊക്കെ കാവലായി എന്തിനും തയ്യാറായി നില്ക്കുന്ന ഒരു കൂട്ടം മധ്യ വയസ്ക പുരുഷന്മാരെയും കാണാം.

നിറങ്ങൾ കൊണ്ടാലങ്ങരിച്ച ഇ വേശ്യലയങ്ങളുടെ നടുവിൽ നോക്കുകുത്തി വച്ചത് പോലെ ഒരു പൊലീസ്റ്റെഷനും ഉണ്ട്.

ആ തെരുവുകളിൽ  എത്തിപെടുന്ന ഏതൊരാളുടെയും കണ്ണും കാതും ആ സ്ത്രീകളിലെക്കെതിപെടും വിധം അലങ്ങരിച്ചു വച്ച നൂറിൽ പരം വേശ്യാലയങ്ങൾ.
ഞങ്ങളുടെ കണ്ണുകളും അവിടെക്കെതിപെട്ടു.
സിബീഷ് ഒന്ന് പരീക്ഷിക്കാം എന്ന് പറഞ്ഞപ്പോ ഞാനെതിര്തോന്നും പറഞ്ഞില്ല,
കുറച്ചു മുന്നോട്ടു നടന്നു പല സ്ത്രീകളായി ഞങ്ങളെ വിളിച്ചു കൊണ്ടിരുന്നു,

എല്ലാ സ്ത്രീ വില്പ്പന കടയും കണ്ടു നല്ലത് നോക്കി തിരഞ്ഞെടുക്കാ എന്നതായിരുന്നു ലക്‌ഷ്യം.
നടക്കുന്നതിനിടയിൽ സ്ത്രീകള് കൈ പിടിച്ചു വലിച്ചു കൊണ്ടിരിക്കുന്നു.

ഓടുവിൽ അവൻ നടത്തം അവസാനിപ്പിച്ചു,
ഒരു കടയിലെ ഗോണി പടിയുടെ താഴെ നില്ക്കുന്ന ഒരു സ്ത്രീയോട് അവൻ വില ചോദിച്ചു
250 രൂപ , ഒരു സ്ത്രീയുടെ മാനത്തിന്റെ വില. അതാണത്.

പക്ഷെ അവൻ അവിടെ നില്ക്കാനുണ്ടായ പ്രധാന കാരണം ഗോണി പടിയുടെ മുകളിലായി കൌമാരമോ ചെറുപ്പമോ  എന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത കുറച്ചു പെണ്‍കുട്ടികളെ കണ്ടത് കൊണ്ടായിരുന്നു.

ഞങ്ങൾ ഓരോ പടികളായി കയറി.
അകത്തേക്ക് പ്രവേശിക്കുമ്പോൾ ആകെ വരുന്നത് സൌന്ദര്യ ഉപഭോഗ വസ്തുക്കളുടെ സുഗന്ധം മാത്രം,

ഓരോ നിലകളായി  മുകളിലേക്ക് കയറുമ്പോഴും പ്രായം കുറഞ്ഞു വരികയും അമ്പതു രൂപ കൂടുകയും ചെയ്യും എന്ന് താഴെ നിന്നും ഒരു സ്ത്രീ നിർദേശം തന്നിരുന്നു.

ഞങ്ങൾ ഏറ്റവും മുകളിലത്തെ നലയിൽ എത്തി ..
അവിടെ പണം മാറിൽ തിരുകുകയും അടുത്ത പുരുഷന്റെ കൂടെ കിടക്കാൻ തയ്യാറായി നില്ക്കുകയും ചെയ്യുന്ന നൂറിൽ പരം ചെറുപ്പകാരികൾ.

ഞങ്ങൾ ആ മുറിയില കയറിയപാടെ ഒരു പെണ് കുട്ടി എന്റെ കയ്യിൽ വന്നു പിടിച്ചു.
ഞാൻ മുഴുവൻ വിറക്കുന്നുണ്ടായിരുന്നു,
അവൾ എന്നെയും കൂട്ടി അകത്തേക്ക് നടന്നു,
എല്ലാ തരാം ലഹരിയും ലഭ്യമാകുന്ന തലസ്ഥാന നഗരിയുടെ മറ്റൊരു രൂപം ഞാൻ അവിടെ കണ്ടു, പറഞ്ഞു കേട്ടതിൽ നിന്നും വിപരീതമായി.

അവൾ എന്നെ തനിച്ചു ഒരു മുറിയിലേക്ക് കൂട്ടി കൊണ്ട് പോവുകയാണ്.
പക്ഷെ എന്റെ ഭയം വിട്ടുമാറിയില്ല , ഞാൻ അവളെ തടഞ്ഞു,

അവൾ എന്നെ സൂക്ഷിച്ചു നോക്കി,

അവൾക്കു വേണ്ടത് പണം മാത്രമാണ്,
ജീവിക്കാൻ.., ഒരു നേരത്തെ ആഹാരം കഴിക്കാൻ ശരീരം വിലക്കേണ്ടി വരുന്നവളുടെ വേദനയും, വെല്ലുവിളികളെ നേരിടാൻ ഞാനെന്ധും സഹിക്കും എന്നുള്ള വാശിയും ഞാനവളുടെ ആ നോട്ടത്തിൽ കണ്ടു.

കുറച്ചു സമയം കാത്തു നില്ക്കാൻ പറഞ്ഞു കൊണ്ട് അവൾക്കു മൂന്നു നൂറു രൂപ നോട്ടു ഞാൻ നൽകി,

അവൾ ആ നോട്ടും മാറിൽ തിരുകി, ചിരിച്ചു കൊണ്ട് എന്റെ കൂടെ നിന്നു.

അവളുടെ പേരെന്താണെന്ന് ഞാൻ തിരക്കി,
പക്ഷെ ആ ചോദ്യം നിരസിച്ചു കൊണ്ട് അവൾ എന്റെ മുഗത്ത്‌ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
"നിങ്ങൾ വന്നകാര്യം സാധിച്ചാൽ പോരെ എന്ന്"

ഞാനവളുടെ മുഗതെക്ക് സൂക്ഷിച്ചു നോക്കി,
രാവിലെ ചെയ്ത മകപ്പോക്കെ പോയിരിക്കുന്നു,
എന്നാലും അവൾ സുന്ദരിയാണ്...,
സുന്ധരിയാത് കൊണ്ടായിരിക്കും ഇ ചെറിയ പ്രായത്തിൽ തന്നെ ഇ വിധി അവൾക്കുണ്ടായത്.

വിധ്യാബ്യാസവും സ്വാതന്ധ്ര്യവും നിഷേധിക്കപെട്ട
അവളുടെ  കണ്ണുകളിലെ ഭയം മാറി കഴിഞ്ഞിരുന്നു.
ഇ ലോകത്തിനു പുറത്തൊരു ലോകം ഇനി അവൾക്കുണ്ടാവില്ല എന്നും വ്യക്തമായി അവളുടെ കണ്ണുകളിൽ തെളിയുന്നുണ്ട്.

ഏകദേശം പത്തുമിനുട്ട് കഴിഞ്ഞപാടെ സിബീഷ് പുറത്തിറങ്ങി,
അവൾ എന്നെ അകത്തു കയറാൻ നിർഭന്ധിചു,

പക്ഷെ,
അവളോടെ "ഇത് കാണാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്"
എന്നും പറഞ്ഞു ഞാൻ താഴേക്കിറങ്ങി.

സത്യത്തിൽ
അവരാരും അവിടെ സ്വയം വന്നു ചേർന്നതായിരുന്നില്ല,
പടിനി മൂലം പെണ്‍കുട്ടികളെ വിലക്കാൻ തയ്യാറായിട്ടുള്ള കുടുംബങ്ങള ഇ രാജ്യത്തു ഒരുപാടുണ്ട്.
ചതിയിൽ പെട്ട് എത്തിച്ചേരുന്ന ജീവിതങ്ങള വേറെയും.

അവളെ ഞാൻ വെറും പത്തു മിനുട്ട് നേരം മാത്രമേ കണ്ടിട്ടുള്ളു,
ഇനി കാണുകയില്ലെന്നും ഉറപ്പാണ്.
പക്ഷെ അവളെ ഞാൻ ഭഹുമാനിക്കുന്നു, സ്നേഹിക്കുന്നു.

അവൾ അവിടെ എങ്ങനെ എത്തി എന്നനിക്കറിയില്ല,
പക്ഷെ ജീവിതത്തോട് പൊരുതാൻ അവൾ തയ്യാറാണ്,
എന്തിനോടും പോരുതപെടാനും.

-പ്രജീഷ്